പി ജയരാജനെ ചേർത്ത് പിടിച്ച് ഇ പി ജയരാജൻ....കൊലവിളിയെ ന്യായീകരിച്ചു കൊണ്ടാണ് സഖാവിന്റെ വരവ്....ഭാഷാചാതുര്യത്തിന്റെ ഭാഗമായാണ് മോർച്ചയെ മോർച്ചറിയിലാക്കുമെന്ന് പ്രസംഗിച്ചത്...

എന്തെ ന്യായീകരിച്ചു കൊണ്ട് എത്തിയില്ല എന്ന് ആലോചിച്ചിരിക്കയിരുന്നു. ഇപ്പോഴിതാ സാക്ഷാൽ ഇ പി ജയരാജൻ തന്നെ പി ജയരാജന്റെ മുഖം രക്ഷിക്കാൻ നേരിട്ട് രംഗത്ത് എത്തിയിരിക്കുകയാണ്. പി ജയരാജൻ നടത്തിയ കൊലവിളിയെ ന്യായീകരിച്ചു കൊണ്ടാണ് സഖാവിന്റെ വരവ്. കൈവെട്ടുമെന്നും കൊല്ലുമെന്നും യുവമോർച്ച വെല്ലുവിളിച്ചപ്പോൾ, ഭാഷാചാതുര്യത്തിന്റെ ഭാഗമായാണ് മോർച്ചയെ മോർച്ചറിയിലാക്കുമെന്ന് സിപിഎം സംസ്ഥാനസമിതി അംഗം പി.ജയരാജൻ പ്രസംഗിച്ചതെന്ന് എൽഡിഎഫ് കൺവീനർ ഇ.പി.ജയരാജൻ. ഭാഷാഭംഗിക്കു നടത്തിയ പ്രയോഗം മാത്രമാണത്. ആ പ്രസംഗത്തിനു പ്രചാരണം നൽകി അന്തരീക്ഷം കലുഷിതമാക്കാൻ ശ്രമിക്കരുത്.സ്പീക്കർ എ.എൻ.ഷംസീർ നടത്തിയ പ്രസംഗവും ഒരുതരത്തിലും തെറ്റല്ലെന്ന് ഇ.പി.ജയരാജൻ പറഞ്ഞു. ‘‘പ്രധാനമന്ത്രിതന്നെ പരാമർശിച്ച കാര്യങ്ങൾ ഓർമപ്പെടുത്തി ശാസ്ത്ര വളർച്ചയെക്കുറിച്ചു പറയാനാണ് ഷംസീർ ശ്രമിച്ചത്. അന്ധവിശ്വാസങ്ങളെയും അനാചാരങ്ങളെയുമാണ് ഷംസീർ പരാമർശിച്ചത്. ഏതെങ്കിലും ദൈവത്തെയോ ജാതിയെയോ മതത്തെയോ ആക്ഷേപിച്ചിട്ടില്ല. മുസ്‌ലിംവിരുദ്ധ മനോഭാവമാണ് ഷംസീറിനെതിരെ തിരിയാൻ സംഘപരിവാറിനെ പ്രേരിപ്പിക്കുന്നത്.’’– ഇ.പി.ജയരാജൻ പറഞ്ഞു.
കോടിയേരിക്ക് ശേഷം സെക്രട്ടറി സ്ഥാനം സ്വപ്നം കണ്ടു, അത് നടക്കാഞ്ഞപ്പോൾ പാർട്ടിയിൽനീരസം കാണിച്ചു, അങ്ങനെ പാർട്ടിയിൽ സ്ഥാനം പോകുമെന്ന് അവസ്ഥ ആയി, അപ്പോൾ മുഖ്യനെ കണ്ടു,മുഖ്യൻ പറഞ്ഞു orഉപദേശിച്ചു പാർട്ടിയിൽ ആത്മാർത്ഥമായി പ്രവർത്തിക്കാൻ ;;അതുകൊണ്ടാണ് ഇങ്ങനൊക്കെ വെപ്രാളപ്പെട്ട് പറയുന്നത് ,അല്ലെ സഖാവേ ??? എന്നാണ് ചോദിക്കാൻ ഉള്ളത് . E P ജയരാജന് പി ജയരാജനെ ഭയമാണ് കാരണം ഇനി എന്തെല്ലാമാണ് വിളിച്ചു പറയുക എന്ന് അറിയില്ലല്ലോ.കാരണം കഴിഞ്ഞ പ്രാവശ്യം റിസോർട്ടിന്റെ കാര്യം പറഞ്ഞ് കുറെ വട്ടം കറക്കിയതാണ്. പുലിയായി കണ്ണൂരില്‍ രണ്ടര പതിറ്റാണ്ട് വാണിരുന്ന പി ജയരാജന്‍ എലിയായി ഒതുക്കപ്പെട്ടശേഷവും ആ പഴയ കമ്യൂണിസ്റ്റ് വീര്യം മനസില്‍ ബാക്കി നില്‍ക്കുകയാണ്. നിയമസഭാ സ്പീക്കര്‍ എ.എന്‍. ഷംസീറിനു നേരെ കയ്യോങ്ങുന്ന യുവമോര്‍ച്ചക്കാരന്റെ സ്ഥാനം മോര്‍ച്ചറിയിലായിരിക്കുമെന്ന് പറയാന്‍ പി ജയരാജന് യാതൊരു മടിയുമില്ല.അതായത് 51 വെട്ടിന് അറ്റുവീഴുകയോ ചിതറി വീഴ്ത്തപ്പെടുകയോ ചെയ്ത ടിപി ചന്ദ്രശേരന്റെയും ജയകൃഷ്ണന്‍മാസ്റ്ററുടെയുമൊക്കെ ദുര്‍ഗതി യുവമോര്‍ച്ചക്കാര്‍ക്കുമേല്‍ ഉണ്ടാകുമെന്നും നടപ്പാക്കുമെന്നും പി ജയരാജന്‍ ഭീഷണി മുഴക്കിയിരിക്കുന്നു. പി ജയരാജന്‍ സിപിഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറിയായിരിക്കെ കൊലയും വെട്ടും കുത്തുംകൊണ്ട് കണ്ണൂര്‍ എക്കാലവും കലാപഭൂമിയായിരുന്നു.
മനുഷ്യക്കുരുതിയില്ലാത്ത ഒരു ദിവസം പോലുമില്ലാത്ത ഭയാനകമായ സാഹചര്യമായിരുന്നു അന്നൊക്കെ വടക്കന്‍ കേരളത്തില്‍.അതുകൊണ്ട് തന്നെ പി ജയരാജൻ പറഞ്ഞതിൽ യാതൊരു അത്ഭുതവുമില്ല. കണ്ണൂര്‍ അടക്കിവാണ ജയരാജന്‍ ഇന്ന് കണ്ണൂരിലെ സിപിഎമ്മില്‍ വട്ടപ്പൂജ്യമാണ്. സംസ്ഥാന കമ്മിറ്റിയില്‍ അംഗമാണെങ്കിലും ജയരാജന് മിണ്ടാന്‍പോലും അവകാശമില്ല. അവിചാരിതമായി വീണുകിട്ട വേദിയില്‍ ജയരാജന്‍ കൊലവിളി നടത്തി പാര്‍ട്ടിയെ വെറുപ്പിക്കുകയും ചെയ്തു. ഇപി ജയരാജന്റെ വിവിദ റിസോര്‍ട്ട് നിര്‍മാണം പൊതുസമൂഹത്തില്‍ പി ജയരാജന്‍ തുറന്നടിച്ചതിന്റെ ക്ഷീണം ഇപ്പോഴും സിപിഎമ്മിന് വല്ലാതെ കുഴയ്ക്കുന്ന സാഹചര്യവുമുണ്ട്.അപ്പോഴാണ് ഇപ്പോൾ പി ജയരാജനെ സപ്പോർട്ട് ചെയ്തു കൊണ്ട് രംഗത്ത് വരുന്നത് .
https://www.facebook.com/Malayalivartha
























