ഡ്രൈവിംഗ് ടെസ്റ്റുകള്‍ ഇന്നും നടന്നില്ല...ടെസ്റ്റിന് തീയതി ലഭിച്ച അപേക്ഷകർ സ്വന്തം വാഹനവുമായി എത്താനാണ് നിർദ്ദേശം നൽകിയത്...ടെസ്റ്റ് നടത്താൻ പകരം ഗ്രൗണ്ടുകൾ കണ്ടെത്താൻ ഗതാഗത വകുപ്പ് തീരുമാനിച്ചു.... പൊലീസ് സംരക്ഷണത്തിലാകും ടെസ്റ്റ് നടത്തുക...
സംസ്ഥാനത്ത് ഡ്രൈവിംഗ് ടെസ്റ്റുകള്‍ ഇന്ന് പുനരാരംഭിക്കും. സംയുക്ത സമരസമിതിയുടെ സമരം കാരണം കഴിഞ്ഞ ആറു ദിവസമായി തടസ്സപ്പെട്ടിരുന്ന ടെസ്റ്റുകള്‍ പൊലിസ് സംരക്ഷണയോടെ ഇന്ന് മുതൽ തുടങ്ങണമെന്നാണ് ഗതാഗത മന്ത്രി കെ ബി ഗണേഷ് കുമാറിന്‍റെ നിർദ്ദേശം. സമരം ശക്തമാക്കുമെന്ന് സമര സമിതിയും അറിയിച്ചിട്ടുണ്ട്. അതിനാൽ ടെസ്റ്റിംഗ് കേന്ദ്രങ്ങളിൽ ഇന്ന് സംഘർഷത്തിന് സാധ്യതയുണ്ട്.ഡ്രൈവിംഗ് സ്കൂൾ ഉടമകളുടെ സമരത്തെ വകവയ്‌ക്കാതെ പരിഷ്കരിച്ച് ഡ്രൈവിംഗ് ടെസ്റ്റുമായി മോട്ടോർ വാഹന വകുപ്പ് മുന്നോട്ട്. ടെസ്റ്റിന് തീയതി ലഭിച്ച അപേക്ഷകർ സ്വന്തം വാഹനവുമായി എത്താനാണ് നിർദ്ദേശം. ടെസ്റ്റ് നടത്താൻ പകരം ഗ്രൗണ്ടുകൾ കണ്ടെത്താൻ ഗതാഗത വകുപ്പ് തീരുമാനിച്ചു. പൊലീസ് സംരക്ഷണത്തിലാകും ടെസ്റ്റ് നടത്തുക.
കെഎസ്ആർടിസിയുടെ സ്ഥലങ്ങൾ ഉപയോഗിക്കാനും തീരുമാനമായിട്ടുണ്ട്. പ്രതിഷേധം സാധ്യത മുന്നിൽ കണ്ട് പൊലീസ് സംരക്ഷണം ഉറപ്പാക്കാൻ ആർടിഒമാർക്ക് നിർദ്ദേശം നൽകി. പരിഷ്‌കരിച്ച സർക്കുലർ പ്രകാരം പരമാവധി 40 പേരെ മാത്രം പങ്കെടുപ്പിച്ച് ഡ്രൈവിംഗ് ടെസ്റ്റ് നടത്താനാണ് ഉദ്യോഗസ്ഥർക്ക് ലഭിച്ചിരിക്കുന്ന നിർദ്ദേശം. ആദ്യം റോഡ് ടെസ്റ്റ്, പിന്നീട് ഗ്രൗണ്ട് ടെസ്റ്റ് എന്ന രീതി തുടരണമെന്നും പുതിയ ട്രാക്ക് തയ്യാറാവുന്നത് വരെ എച്ച് ട്രാക്കിൽ ടെസ്റ്റ് നടത്തി ലൈസൻസ് അനുവദിക്കണം.നിലവിൽ ടെസ്റ്റ് നടക്കുന്ന 86-ൽ 77 ഗ്രൗണ്ടുകളും ഡ്രൈവിംഗ് സ്കൂൾ യൂണിയനുകൾ വാടകയ്‌ക്ക് എടുത്തവയാണ്.ഈ ഗ്രൗണ്ടുകൾ അടച്ചിട്ടാണ് യൂണിയനുകൾ പ്രതിഷേധിക്കുന്നത്. ഇതിന് പിന്നാലെയാണ് ടെസ്റ്റ് കേന്ദ്രങ്ങളായി പുതിയ ഇടങ്ങൾ കണ്ടെത്താൻ നിർദ്ദേശം.
കെഎസ്ആർടിസിയുടെ ഉടമസ്ഥതയിലുള്ള 24 സ്ഥലങ്ങൾ കണ്ടെത്തിയതായാണ് സർക്കാർ തലത്തിൽ നിന്ന് ലഭിക്കുന്ന വിവരം.എന്നാൽ സമരവുമായി മുന്നോട്ട് പോകുമെന്ന് സംയുക്ത സമരസമിതി അറിയിച്ചു. തിങ്കളാഴ്ച സെക്രട്ടറിയേറ്റ് മാർച്ചും ധർണയും നടത്തുമെന്ന് സംയുക്ത സമരസമിതി അറിയിച്ചു. കേരളത്തിലെ എല്ലാ ഡ്രൈവിംഗ് സ്കൂൾ ഉടമകളും പങ്കെടുക്കാൻ ആഹ്വനം ചെയ്തിട്ടുണ്ട്. ഗതാഗത വകുപ്പ് സർക്കുലർ പിൻവലിക്കണം എന്നതുൾപ്പെടെയുള്ള ആവശ്യങ്ങൾ ഉന്നയിച്ചാണ് സെക്രട്ടറിയേറ്റ് മാർച്ച്. കോടതി വിധി വന്ന ശേഷം സമര പരിപാടികൾ ആലോചിക്കുമെന്നും വേണ്ടിവന്നാൽ നിരാഹര സമരത്തിലേക്കും കടക്കുമെന്നും സമിതി അറിയിച്ചിട്ടുണ്ട്.
സ്ലോട്ട് ലഭിച്ചവർ സ്വന്തം വാഹനവുമായി ടെസ്റ്റിനെത്തണമെന്നാണ് മോട്ടോർ വാഹനവകുപ്പ് ഉദ്യോഗസ്ഥർ അറിയിച്ചിരിക്കുന്നത്. അതിനാൽ സ്ലോട്ട് ലഭിച്ച എല്ലാവരും ഇന്ന് എത്താൻ സാധ്യതയില്ല. മോട്ടോർ വാഹനവകുപ്പി് സ്വന്തമായി സ്ഥലമുളളടിത്താകും ടെസ്റ്റ് നടക്കുക. മറ്റ് സ്ഥലങ്ങളിൽ തിങ്കളാഴ്ച മാത്രമേ പകരം സൗകര്യം ഒരുങ്ങുകയുള്ളൂ. ഡ്രൈവിങ് സ്കൂളുകളുടെയും യൂണിയനുകളുടെയും സമ്മർദത്തിനു വഴങ്ങില്ലെന്ന നിലപാട് മന്ത്രി കെ.ബി.ഗണേഷ്കുമാർ കർശനമാക്കി. വിദേശത്തുനിന്നാണു മന്ത്രി നിർദേശങ്ങൾ നൽകിയത്. ചീഫ് സെക്രട്ടറിയും വിഷയത്തിൽ ഇടപെട്ടിരുന്നു
ഇതിനിടെ, ഡ്രൈവിങ് ടെസ്റ്റ് പരിഷ്കരിച്ച സർക്കുലറിലെ മിക്ക നിർദേശങ്ങളും നടപ്പാക്കാൻ 3 മാസത്തിലേറെ ഇളവു നൽകിയിട്ടും ആശയക്കുഴപ്പമുണ്ടെന്നു പറഞ്ഞ് ഉദ്യോഗസ്ഥരിൽ ചിലർ ഇന്നലെയും നിസ്സഹകരിച്ചു. കയ്യിൽ ഗിയർ ഉള്ള ഇരുചക്ര വാഹനങ്ങൾ ടെസ്റ്റിന് ഉപയോഗിക്കാൻ പാടില്ലെന്ന ആദ്യ സർക്കുലറിലെ നിർദേശത്തിനു മാത്രം, പുതിയ ഉത്തരവിൽ പ്രത്യേകിച്ച് ഇളവിന്റെ കാര്യം പറഞ്ഞിരുന്നില്ല. അതിനാൽ, കയ്യിൽ ഗിയറുള്ള ഇരുചക്രവാഹനവുമായി ഇന്നലെ വന്നവരെ ഉദ്യോഗസ്ഥർ തിരിച്ചയച്ചു. എന്നാൽ, കയ്യിൽ ഗിയറുള്ളതു പറ്റില്ല എന്ന മുൻ ഉത്തരവു നടപ്പാക്കുന്നതും മൂന്നു മാസത്തേക്ക് നീട്ടി പിന്നാലെ ഗതാഗതവകുപ്പ് ഉത്തരവിറക്കി. ഇതോടെ ഇൗ പ്രശ്നവും പരിഹരിച്ചു.
https://www.facebook.com/Malayalivartha