Widgets Magazine
06
Nov / 2025
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


28 വർഷത്തിനു ശേഷം ഒരു കേരള മുഖ്യമന്ത്രി നടത്തുന്ന ആദ്യ സന്ദർശനം... മുഖ്യമന്ത്രി പിണറായി വിജയൻ രണ്ട് ദിവസത്തെ ഔദ്യോഗിക സന്ദർശനത്തിനായി കുവൈത്തിലെത്തി...


ക്രൂര കൊലപാതകം.... തിരുവല്ലയിൽ 19കാരിയെ കുത്തിപ്പരുക്കേൽപ്പിച്ച ശേഷം പെട്രോൾ ഒഴിച്ച് തീകൊളുത്തി കൊലപ്പെടുത്തിയ കേസിൽ ശിക്ഷാവിധി ഇന്ന്


ബീഹാറിൽ ആദ്യഘട്ട വോട്ടെടുപ്പ് ഇന്ന്... . 18 ജില്ലകളിലെ 121 മണ്ഡലങ്ങളാണ് വോട്ടെടുപ്പ് നടക്കുക, മത്സരരം​ഗത്ത് 1341 സ്ഥാനാർത്ഥികൾ, രാവിലെ ഏഴുമുതൽ വൈകിട്ട് ആറുവരെയാണ് പോളിങ്, രണ്ടാംഘട്ട വോട്ടെടുപ്പ് പതിനൊന്നിന്, ഫലപ്രഖ്യാപനം 14 ന്


അമ്മൂമ്മയ്ക്ക് അരികിൽ കിടത്തിയ കുഞ്ഞിനെ കഴുത്തറുത്ത നിലയിൽ കണ്ടെത്തി: കൊലപാതകത്തിന് പിന്നിൽ കുഞ്ഞിന്റെ അമ്മൂമ്മയാണോ എന്ന് സംശയം: വിഷാദത്തിനുള്ള മരുന്ന് കഴിക്കുന്ന അമ്മൂമ്മ റോസി, ഓവർഡോസ് കഴിച്ചതായി സംശയം: മൂക്കന്നൂരിലെ സ്വകാര്യ ആശുപ്രത്രിയിൽ പ്രവേശിപ്പിച്ചു...


പാലക്കാട്ടെ തറക്കല്ലിടൽ ചടങ്ങ് വൈറൽ! രാഹുലേട്ടൻ്റെ അടുത്ത് നിൽക്കാൻ ഒരു പെണ്ണിനും പേടിയില്ല: കണ്ടോ കണ്ടോ കണ്ടോടാ... കമ്മികളെ...

പാറോലിക്കലില്‍ ട്രെയിനിനു മുന്നില്‍ ചാടി അമ്മയും രണ്ടു പെണ്‍മക്കളും ജീവനൊടുക്കിയ സംഭവം: ഷൈനിക്ക് വാട്‌സാപ് സന്ദേശം അയച്ചുവെന്ന് നോബി

13 MARCH 2025 12:24 PM IST
മലയാളി വാര്‍ത്ത

More Stories...

ശബരിമലയിലെ സ്വർണ്ണപ്പാളിക്കവർച്ചയിലെ അന്വേഷണം നീണ്ടതോടെ തിരുവിതാംകൂർ ദേവസ്വം ബോർഡിന്റെ കാലാവധി നീട്ടാനുള്ള നീക്കത്തിൽനിന്ന് സർക്കാർ പിന്മാറി.... പുതിയ ഭരണസമിതിയെ അടുത്ത മന്ത്രിസഭായോഗത്തില്‍ തീരുമാനിക്കും

മുതിർന്ന സിപിഐ എം നേതാവും കണ്ണൂർ ജില്ല മുൻ സെക്രട്ടറിയേറ്റ് അംഗവുമായിരുന്ന കെ എം ജോസഫ് അന്തരിച്ചു...

കുഞ്ഞിന്റെ കരച്ചിൽ കേട്ട് സമനില തെറ്റി അമ്മൂമ്മ തൊണ്ട കുഴിക്ക് കുത്തി..! ആ കിടപ്പ് മുറിയിൽ സംഭവിച്ചത് ഇത്

സ്ത്രീ ഉപഭോക്താക്കള്‍ക്ക് സബ്‌സിഡി ഇതര ഉല്‍പന്നങ്ങള്‍ക്ക് 10 ശതമാനം വരെ അധിക വിലക്കുറവ്.. കാര്‍ഡൊന്നിന് പ്രതിമാസം രണ്ടുലിറ്റര്‍ വെളിച്ചെണ്ണ നല്‍കും... ക്രിസ്മസ് ഫെയറുകള്‍ ഡിസംബര്‍ 21 മുതല്‍ ജനുവരി ഒന്നു വരെ

അപ്രതീക്ഷിത വിയോ​ഗം.... ക്രിക്കറ്റ് കളിച്ചുകൊണ്ടിരിക്കെ 30കാരൻ കുഴഞ്ഞുവീണ് മരിച്ചു

പാറോലിക്കലില്‍ ട്രെയിനിനു മുന്നില്‍ ചാടി അമ്മയും രണ്ടു പെണ്‍മക്കളും ജീവനൊടുക്കിയ ദിവസം പുലര്‍ച്ചെ ഭര്‍ത്താവ് നോബി വാട്‌സാപ് സന്ദേശം അയച്ചിരുന്നുവെന്നും ഇതില്‍ മനംനൊന്താണ് ഷൈനി മക്കളുമായി ആത്മഹത്യ ചെയ്തതെന്നും പൊലീസ് നിഗമനം. ഷൈനിക്ക് വാട്‌സാപ് സന്ദേശം അയച്ചുവെന്ന് നോബി സമ്മതിച്ചു. എന്നാല്‍ നോബി എന്തു സന്ദേശമാണ് അയച്ചതെന്ന് ഇതുവരെ വെളിപ്പെടുത്തിയിട്ടില്ല.

 

ഇക്കാര്യങ്ങള്‍ ചോദിച്ചറിയാനാണ് നോബിയെ പൊലീസ് കസ്റ്റഡിയില്‍ വാങ്ങിയത്. എന്നാല്‍ പലതവണ ചോദിച്ചിട്ടും ആ സന്ദേശം വെളിപ്പെടുത്താതെ അലസ്സനായി ഒന്നും പ്രതികരിക്കാതെ നില്‍ക്കുകയാണ് നോബിയെന്നും പൊലീസ് പറയുന്നു. കൂടാതെ അന്ന് വാട്‌സാപ്പിലൂടെ ഷൈനിയെ നോബി വിളിച്ചിരുന്നതായും പൊലീസ് കണ്ടെത്തിയിട്ടുണ്ട്. ഇക്കാര്യങ്ങളും സമ്മതിക്കാന്‍ നോബി തയാറായില്ലെന്ന് അന്വേഷണ സംഘം പറയുന്നു

നോബിയുടെ കസ്റ്റഡി കാലാവധി ഇന്നു തീരും. മൂന്നു ദിവസത്തേക്കായിരുന്നു തൊടുപുഴ ചുങ്കം ചേരിയില്‍ വലിയപറമ്പില്‍ നോബി ലൂക്കോസ് (44)നെ കോടതി പൊലീസ് കസ്റ്റഡിയില്‍ വിട്ടത്. ഇന്നു വൈകുന്നേരം 4ന് നോബിയെ പൊലീസ് ഏറ്റുമാനൂര്‍ ഫസ്റ്റ് ക്ലാസ് ജുഡീഷന്‍ മജിസ്‌ട്രേട്ട് കോടതിയില്‍ ഹാജരാക്കും. ഇതേസമയം, അടുത്ത ദിവസം തന്നെ നോബി ജാമ്യാപേക്ഷ ഫയല്‍ ചെയ്യുമെന്നാണു വിവരം. വീണ്ടും ജാമ്യാപേക്ഷയെ പൊലീസ് എതിര്‍ക്കാനാണു സാധ്യത. കഴിഞ്ഞ ദിവസം നല്‍കിയ ജാമ്യാപേക്ഷ പൊലീസ് റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ കോടതി തള്ളിയിരുന്നു. തുടര്‍ന്നാണു വിശദമായ ചോദ്യം ചെയ്യലിനായി നോബിയെ കസ്റ്റഡിയില്‍ വിട്ടുനല്‍കിയത്. കേസില്‍ തെളിവെടുപ്പോ മറ്റോ ആവശ്യമില്ലാത്തതിനാലാണ് മൂന്നു ദിവസത്തെ കസ്റ്റഡിക്കു മാത്രം പൊലീസ് അപേക്ഷ നല്‍കിയത്.

നോബിയുടെ ഭാര്യയും ഏറ്റുമാനൂര്‍ പാറോലിക്കല്‍ സ്വദേശിനിയുമായ ഷൈനി, പതിനൊന്നും പത്തും വയസ്സുള്ള മക്കളായ അലീന, ഇവാന എന്നിവര്‍ കഴിഞ്ഞ 28ന് പുലര്‍ച്ചെയാണ് നിലമ്പൂര്‍ എക്‌സ്പ്രസ് ട്രെയിനിനു മുന്നില്‍ ചാടി ആത്മഹത്യ ചെയ്തത്. ഭര്‍ത്താവിന്റെ മാനസിക പീഡനത്തെ തുടര്‍ന്നാണ് മൂവരും ജീവനൊടുക്കിയതെന്നു ചൂണ്ടിക്കാട്ടി ആത്മഹത്യ പ്രേരണ കുറ്റം ചുമത്തിയായിരുന്നു നോബിയുടെ അറസ്റ്റ്. കേസില്‍ ഷൈനിയുടെ മാതാപിതാക്കളുടെയും അടുത്ത ബന്ധുക്കളുടെയും വിശദമായ മൊഴി പൊലീസ് ശേഖരിക്കും. ഇതൊടൊപ്പം ഷൈനി നല്‍കിയ കേസുകള്‍ ഉള്‍പ്പെടെ നോബിക്കെതിരായ കേസുകളും പൊലീസ് അന്വേഷിക്കുന്നുണ്ട്.

നോബി അന്വേഷണത്തോടു സഹകരിക്കാതെ വന്നതോടെ ശാസ്ത്രീയ തെളിവുകള്‍ കൂട്ടിയിണക്കി കേസിന്റെ ചുരുളഴിക്കാനാണ് പൊലീസിന്റെ നീക്കം. മൂവരെയും ആത്മഹത്യയിലേക്കു തള്ളിവിടാന്‍ മാത്രം കടുത്ത എന്തു സന്ദേശമാണ് നോബി അയച്ചതെന്നു കണ്ടെത്തേണ്ടതുണ്ട്. കൂടാതെ അന്നേ ദിവസം നോബി വാട്‌സാപ് കോളിലൂടെ ഷൈനിയോടു പറഞ്ഞതെന്താണെന്നും വ്യക്തമല്ല. നോബിയുടെ ഫോണില്‍നിന്ന് ഈ വിവരങ്ങളെല്ലാം നീക്കം ചെയ്ത നിലയിലാണ്. ഇവയെല്ലാം തിരിച്ചെടുക്കാനാവുമെങ്കിലും വാട്‌സാപ് കോളിലെ വിശദാംശങ്ങള്‍ കിട്ടാന്‍ കാലതാമസമുണ്ടാകും. ഇതേസമയം, ഷൈനിയുടെ ഫോണില്‍ കേസിലെ ദുരൂഹതകളുടെ ചുരുളഴിക്കാനുള്ള നിര്‍ണായക വിവരങ്ങളുണ്ടാകും എന്ന പ്രതീക്ഷയിലാണ് അന്വേഷണ സംഘം.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

നല്ല സുഹൃത്തുക്കളെ കണ്ടുമുട്ടാനും അവരോടൊപ്പം വിശേഷപ്പെട്ട പുണ്യ തീർത്ഥ സ്ഥലങ്ങൾ സന്ദർശിക്കുവാനും ഇന്ന് അവസരം ലഭിക്കും.  (42 minutes ago)

തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന്റെ കാലാവധി നീട്ടില്ല...  (46 minutes ago)

കെ എം ജോസഫ് അന്തരിച്ചു... സംസ്കാരം നാളെ പയ്യാമ്പലത്ത് ...  (55 minutes ago)

കുഞ്ഞിന്റെ കരച്ചിൽ കേട്ട് സമനില തെറ്റി അമ്മൂമ്മ തൊണ്ട കുഴിക്ക് കുത്തി..! ആ കിടപ്പ് മുറിയിൽ സംഭവിച്ചത് ഇത്  (1 hour ago)

ഇന്ന് പുലർച്ചെ കുവൈത്തിൽ എത്തിയ മുഖ്യമന്ത്രിയെ സ്വീകരിച്ച് ഇന്ത്യൻ എംബസി അധികൃതരും വിവിധ സംഘടനാ നേതാക്കളും പൗരപ്രമുഖരും  (1 hour ago)

പവന് 320 രൂപയുടെ വർദ്ധനവ്  (1 hour ago)

ക്രിസ്മസ് ഫെയറുകള്‍ ഡിസംബര്‍ 21 മുതല്‍ ജനുവരി ഒന്നു വരെ  (2 hours ago)

ക്രിക്കറ്റ് കളിച്ചുകൊണ്ടിരിക്കെ 30കാരൻ കുഴഞ്ഞുവീണ് മരിച്ചു  (2 hours ago)

ഷാഫി സ്റ്റേജിൽ നിന്ന് ഇറങ്ങിയതും മുണ്ടും മടക്കി DYFI-ക്കാർ എത്തി...! ചമ്മി നാറി.ഷാഫി പേടിയിൽ CPM  (2 hours ago)

ട്രെയിനുകളില്‍ ആര്‍പിഎഫും പോലീസും സംയുക്ത പരിശോധന നടത്തി  (2 hours ago)

കർഷകൻ തീകൊളുത്തി ആത്മഹത്യ ചെയ്ത നിലയിൽ  (3 hours ago)

യുവാവിനെ വീട്ടിനുള്ളിൽ മരിച്ചനിലയിൽ  (3 hours ago)

കിണറ്റിനുള്ളിൽ മരിച്ചനിലയിൽ  (4 hours ago)

വാസുവിനെ ചങ്ങലയ്ക്കിട്ട് ഹൈക്കോടതി..! വരിഞ്ഞു മുറുക്കി പൂട്ടി, സുഭാഷ് കപൂറിനെ റാഞ്ചി കോടതി..! വിലങ്ങ് റെഡിയാക്കി S I T  (4 hours ago)

ആകാംക്ഷയോടെ ആരാധകർ  (4 hours ago)

Malayali Vartha Recommends