Widgets Magazine
30
May / 2025
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ആയിരം കിലോയോളം കഞ്ചാവ് രഹസ്യമായി സൂക്ഷിക്കാനായി ഒരു മുറിയുടെ പൊക്കമുള്ള വലിയൊരു അറ; ചുമരിന്റെ മുകളില്‍ തടി പാനലിൽ മറ്റൊരു രഹസ്യ അറ: ചാക്കയിലെ അനീഫ് ഖാൻ ചെറിയപുള്ളിയല്ല...


ശക്തികുളങ്ങരയിൽ അടിഞ്ഞ MSC എൽസ ത്രീ കപ്പലിലെ കണ്ടെയ്നർ നീക്കം ചെയ്യുന്നതിനിടെ തീപിടുത്തം...


ലഷ്‌കർ ഇ തൊയ്ബയുടെ കമാൻഡർമാരും പാക് ആർമി ജനറൽമാരും..ആണവ പരീക്ഷണം നടത്തിയ ദിനത്തിന്റെ ആഘോഷം..കറാച്ചിയിലെ ബസ് സ്റ്റോപ്പുകളിലും പൊതുയിടങ്ങളിലും ആഘോത്തിന്റെ ഫ്ലക്സ് സ്ഥാപിച്ചിട്ടുണ്ട്..


വേരോടെ പിഴുതെറിയുകയാണ് ജൂതപ്പട..ഹമാസിന്റെ ഗാസയിലെ മേധാവി മുഹമ്മദ് സിൻവാറിനെ, വധിച്ചെന്ന് സ്ഥിരീകരിച്ച് ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു..


കരുവന്നൂർ കള്ളപ്പണക്കേസിൽ നേതാക്കൾക്കു പുറമെ സിപിഎമ്മിനെയും, ഇ.ഡി പ്രതിചേർത്തതോടെ നിയമയുദ്ധ സാധ്യത വഴിതുറന്നിരിക്കുകയാണ്..കായംകുളം കൊച്ചുണ്ണിമാർക്ക് വിയ്യൂരിൽ ബർത്ത് ബുക്ക് ചെയ്തിട്ടുണ്ട്..

മനുഷ്യൻ തൊട്ടാൽ പൊള്ളുന്ന രാസവസ്തു കടലിൽ.. മീനുകൾക്ക് സംഭവിക്കുന്നത് ഇതാണ്.. തെളിവ് സഹിതം വ്യക്തമാക്കി അവർ

28 MAY 2025 05:22 PM IST
മലയാളി വാര്‍ത്ത

കൊച്ചി തീരത്തിനടുത്ത് മുങ്ങിയ കപ്പൽ മത്സ്യ ബന്ധന തൊഴിലാളികൾക്ക് തീരാ തലവേദന. കടലിൽ മുങ്ങിയ കപ്പലിലെ എണ്ണയും മറ്റ് രാസ വസ്തുക്കളും മത്സ്യങ്ങൾ കഴിക്കും, അത് കഴിച്ചാൽ മനുഷ്യന് ദേഹാസ്വസ്ഥ്യം ഉണ്ടാകുമെന്ന തരത്തിലുള്ള വാർത്തകൾ മത്സ്യതൊഴിലാളികൾക്ക് ഭീഷണിയായി മാറിയിരിക്കുകയാണ്. നിലവിലത്തെ സാഹചര്യങ്ങൾ വ്യക്തമാക്കി മലയാളി വാർത്തയോട് അവരിൽ ചിലർ പ്രതികരിക്കുന്നു.

അതേ സമയം മത്സ്യം കഴിക്കുന്നത് അപകടമല്ല എന്നുള്ള കാര്യങ്ങൾ വ്യക്തമാക്കി മന്ത്രി ഇന്ന് രം​ഗത്ത് എത്തിയിരുന്നു. കപ്പൽ മുങ്ങിയതുമായി ബന്ധപ്പെട്ട് പ്രചരിക്കുന്ന വാർത്തകളിൽ ഏറെയും അടിസ്ഥാനരഹിതമാണെന്നാണ് ഫിഷറീസ്- സാംസ്കാരിക വകുപ്പ് മന്ത്രി സജി ചെറിയാൻ വ്യക്തമാക്കിയത്. നിലവിൽ ആശങ്കപ്പെടേണ്ട സാഹചര്യമില്ല, ജാഗ്രത മതിയെന്നും മന്ത്രി പറഞ്ഞു. വൈലോപ്പിള്ളി സംസ്കൃതി ഭവനിൽ മത്സ്യത്തൊഴിലാളികളുടെ പ്രശ്നങ്ങൾ കേൾക്കുന്നതിനും ട്രോൾ നിരോധനത്തെക്കുറിച്ച് അറിയിക്കുന്നത്തിനുമായി വിളിച്ചുചേർത്ത യോഗത്തിലായിരുന്നു മന്ത്രിയുടെ പ്രതികരണം.


നിലവിലെ ഭീതി ഒഴിവാക്കുന്നതിനായി ക്യാമ്പയിൻ സംഘടിപ്പിക്കാനും തീരുമാനിച്ചു. മത്സ്യവിപണിയെ ഊർജിതപ്പെടുത്തുന്നതിനായി മത്സ്യസദ്യ പോലുള്ള ഫെസ്റ്റുകൾ ട്രേഡ് യൂണിയൻ പ്രതിനിധികളുടെയും യുവജന സംഘടനകളുടെയും നേതൃത്വത്തിൽ സംഘടിപ്പിക്കും. നിലവിൽ 20 നോട്ടിക്കൽ മൈലിനുള്ളിൽ മത്സ്യബന്ധനം നിരോധിച്ചിരിക്കുകയാണ്. ഈ നിയന്ത്രണം മാറ്റി കപ്പൽ മുങ്ങിയ ഭാഗത്ത് മാത്രമായി മത്സ്യ നിരോധനം ചുരുക്കുന്ന കാര്യവും പരിശോധിക്കുന്നുണ്ടെന്ന് മന്ത്രി വ്യക്തമാക്കി.

മത്സ്യത്തൊഴിലാളികൾക്ക് അർഹമായ നഷ്ട പരിഹാരം ലഭ്യമാക്കാൻ വേണ്ട നടപടികളും കൈക്കൊള്ളും. അതിന്‍റെ ഭാഗമായി കേന്ദ്രവുമായി സംസാരിച്ചിട്ടുണ്ടെന്നും അനുകൂലമായ മറുപടിയാണ് ലഭിച്ചിരിക്കുന്നതെന്നും കാര്യങ്ങളെല്ലാം വിശദീകരിച്ച് കേന്ദ്രത്തിന് ഉടൻ കത്ത് നൽകുമെന്നും മന്ത്രി വ്യക്തമാക്കി. കപ്പൽ അപകടവുമായി ബന്ധപ്പെട്ടുണ്ടായ മാലിന്യ നീക്കവും അതിവേഗം പുരോഗമിക്കുകയാണ്. എല്ലാ വകുപ്പുകളുടെയും ഒന്നിച്ചുള്ള പ്രവർത്തനം നടക്കുകയാണെന്നും സംസ്ഥാന സർക്കാർ വിഷയത്തെ ഗൗരവമായി കണ്ട് കാര്യങ്ങൾ വേഗത്തിലാക്കുകയാണെന്നും മന്ത്രി പറഞ്ഞു.

അതേ സമയം സംഭവത്തിൽ സംസ്ഥാന സർക്കാർ കേസെടുത്തേക്കും എന്നാണ് വിവരം. ഇക്കാര്യത്തിൽ അഡ്വക്കേറ്റ് ജനറലിനോട് നിയമോപദേശം തേടി. മലിനീകരണം മത്സ്യസമ്പത്തിനും കടലിലെ ജൈവ സമ്പത്തിനുമുണ്ടാകുന്ന നഷ്ടം, തീരത്തിനുണ്ടാകുന്ന ബുദ്ധിമുട്ട് എന്നിവ മുൻ നിർത്തിയാകും നടപടികൾ. തീരത്തുനിന്ന് 200 നോട്ടിക്കൽ മൈൽ ദൂരത്തുവരെയുളള കപ്പൽ അപകടങ്ങൾക്ക് ഇത്തരത്തിൽ കേസ് എടുക്കാമെന്നാണ് മാരിടൈം നിയമവിദഗ്ധരും നൽകിയ ഉപദേശം. കപ്പൽ കമ്പനിയേയും ക്യാപ്റ്റനെയും പ്രതി ചേർത്ത് കോസ്റ്റൽ പൊലീസിനെക്കൊണ്ട് കേസ് എടുപ്പിക്കാനാണ് ആലോചന.

കേരള തീരത്ത് നിന്ന് 200 നോട്ടിക്കൽ മൈൽ വരെയുള്ള അപകടങ്ങൾക്ക് തീരദേശ പൊലീസിന് കേസെടുക്കാനാകുമെന്നാണ് നിയമ വിദഗ്ദര്‍ പറയുന്നത്. ഇക്കാര്യത്തില്‍ വിശദമായ നിയമോപദേശം നല്‍കാനാണ് സര്‍ക്കാര്‍ അഡ്വക്കേറ്റ് ജനറലിനോട് ആവശ്യപ്പെട്ടിരിക്കുന്നത്. കപ്പൽ കമ്പനിയായ എംഎസ്‍സി, ക്യാപ്റ്റൻ, പ്രധാന എഞ്ചിനീയർമാർ എന്നിവരെ പ്രതിചേർത്ത് കേസെടുക്കാനാണ് ആലോചന.

കപ്പലില്‍ അപകടകരമായ വിധത്തിലുള്ള 13 കണ്ടെയ്നറുകള്‍ ഉണ്ടായിരുന്നതായി ഷിപ്പിംഗ് ഡയറക്ടര്‍ ജനറല്‍ കൊച്ചിയില്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. ഇതിൽ 12 എണ്ണം കാൽസ്യം കാർബേഡാണ്. ഇതില്‍ അഞ്ചെണ്ണം വെള്ളത്തിൽ വീണെങ്കിലും ഇതുവരെ തീരത്ത് അടുത്തിട്ടില്ല. കപ്പൽ മുങ്ങിയതിന് കാരണം സാങ്കേതിക തകരാർ എന്നാണ് പ്രാഥമിക നിഗമനമെന്നും അദ്ദേഹം പറഞ്ഞു.

അപകടകരമായ യാതൊന്നും കടലില്‍ കലര്‍ന്നിട്ടില്ലെന്നും മത്സ്യം കഴിക്കുന്നതിന് ഒരു തടസമില്ലെന്നും സര്‍ക്കാറും വ്യക്തമാക്കുന്നു. കാൽസ്യം കാർബേഡ് അടങ്ങിയ അഞ്ച് കണ്ടെയ്നറുകള്‍ വെള്ളത്തിൽ വീണിട്ടുണ്ടെന്നും ഇവ ഇതുവരെ തീരത്ത് അടുത്തിട്ടില്ലെന്നും അധികൃതര്‍ അറിയിച്ചു. കപ്പല്‍ അപകടത്തെ തുടര്‍ന്ന് മത്സ്യബന്ധന മേഖലയിലുണ്ടായ ആശങ്കകള്‍ ചര്‍ച്ച ചെയ്യാന്‍ മന്ത്രി സജി ചെറിയാന് തലസ്ഥാനത്ത് വിദഗ്ദരുടെ യോഗം വിളിച്ചു. അപകടകരമായ യാതൊന്നും കടലില്‍ കലര്‍ന്നിട്ടില്ലെന്നും മത്സ്യം കഴിക്കുന്നതിന് തടസമില്ലെന്നും വിദഗ്ദര്‍ അറിയിച്ചതായി സജി ചെറിയാന്‍ പറഞ്ഞു.

കപ്പലിൽ നിന്ന് തീരത്ത് അടിഞ്ഞ പ്ലാസ്റ്റിക് തരികൾ നീക്കാൻ സന്നദ്ധ പ്രവർത്തകരെ നിയോഗിച്ചു. മുഖ്യമന്ത്രിയുടെ നിർദ്ദേശ പ്രകാരം ചേർന്ന വിദഗ്ദരുടെ യോഗത്തിലാണ് തീരുമാനം. ഡ്രോണ്‍ സര്‍വ്വേ അടക്കം നടത്തി ഓരോ 100 മീറ്ററിലും സന്നദ്ധ പ്രവര്‍ത്തകരെ നിയോഗിച്ച് പ്ലാസ്റ്റിക് തരികള്‍ നീക്കം ചെയ്യാനാണ് ശ്രമം. പാരിസ്ഥിതിക ആഘാതമുണ്ടാക്കാനുള്ള സാധ്യത മുന്നിൽ കണ്ടാണ് പ്ലാസ്റ്റിക് തരികള്‍ നീക്കം ചെയ്യുന്നത്. കപ്പല്‍ മുങ്ങിയ സ്ഥലത്ത് നിന്ന് 20 നോട്ടിക്കല്‍ മൈല്‍ പ്രദേശത്ത് മത്സ്യ ബന്ധനം പൂര്‍ണമായും നിരോധിച്ചിട്ടുണ്ട്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സംസ്ഥാനത്ത് സ്‌കൂള്‍ ജൂണ്‍ 2 ന് തുറക്കും....  (12 minutes ago)

കാല്‍നട യാത്രക്കാരന്‍ മരിച്ചു...  (38 minutes ago)

ക്ലാസെടുക്കുന്നതിനിടെ അധ്യാപിക കുഴഞ്ഞുവീണ്  (50 minutes ago)

ശ്രീറാം വെ ങ്കിട്ടരാമന്‍ ഐ എ എസ് വിദേശ യാത്രക്കായി തന്റെ പാസ്‌പോര്‍ട്ട് പുതുക്കാന്‍ അനുമതി തേടിക്കൊണ്ട് സമര്‍പ്പിച്ച ഹര്‍ജിയില്‍ ജൂണ്‍ 3 ന് ഉത്തരവ്  (1 hour ago)

ലോറിക്ക് മുകളില്‍ വന്‍മരം വീണ് ഒരാള്‍ക്ക് ദാരുണാന്ത്യം...  (1 hour ago)

. ജ്യോതി യാരാജിക്കും അവിനാഷ് സാബ്ലെയ്ക്കും സ്വര്‍ണം  (1 hour ago)

ട്രെയിനുകള്‍ വൈകിയോടുന്നു  (1 hour ago)

വീട്ടമ്മയ്ക്ക് ദാരുണാന്ത്യം  (1 hour ago)

ശക്തമായ മഴ ഇന്നുകൂടി ...  (2 hours ago)

10 വയസ്സുള്ള പെണ്‍കുട്ടികള്‍ക്ക് നേരെ നഗ്‌നതാ പ്രദര്‍ശനം  (11 hours ago)

ഏഴ് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ അവധി  (11 hours ago)

മുല്ലപ്പെരിയാറിൽ ജലനിരപ്പ് ഉയര്‍ന്നു; ഒറ്റ ദിവസം കൊണ്ട് ഉയര്‍ന്നത്...!അടുത്ത മണിക്കൂറിൽ കൊടും മഴ  (15 hours ago)

അങ്കണവാടി പ്രീസ്‌കൂള്‍ കുട്ടികള്‍ക്ക് 'കുഞ്ഞൂസ് കാര്‍ഡ്'; കുഞ്ഞുങ്ങളുടെ വികാസം തിരിച്ചറിയാനും ഇടപെടലുകള്‍ നടത്താനും  (15 hours ago)

കണ്ടെയ്നർ രണ്ടായി പിളർന്ന് കത്തി..! തീഗോളം കറുത്ത വിഷ പുക..! ഗ്യാസ് കട്ടർ ചതിച്ചു..  (15 hours ago)

അപകടകരമായ സാഹചര്യം ഇപ്പോൾ ഒരിടത്തുമില്ല; ഈ 'മത്സ്യം’ കഴിക്കാം എന്ന പ്രചാരണം തുടങ്ങാൻ തീരുമാനിച്ച് സർക്കാർ; ഡോൾഫിൻ ചത്തുപൊങ്ങിയതിൽ ആശങ്ക...  (15 hours ago)

Malayali Vartha Recommends