മൂന്നാം പിണറായി സർക്കാർ.. പിണറായി വിജയന്റെ മോഹം നിലമ്പൂർ ഉപതെരഞ്ഞടുപ്പ് പൊളിക്കും... നിലമ്പൂരിൽ ബി ജെ.പി സ്ഥാനാർഥിയെ മത്സരിപ്പിക്കേണ്ടതില്ലെന്ന രാജീവ് ചന്ദ്രശേഖറിന്റെ നിലപാട്..

'ഏഴുമാസത്തേക്ക് വേണ്ടിമാത്രം ഒരു എംഎൽഎയെ തിരഞ്ഞെടുക്കുന്നതിന് വേണ്ടിയുള്ള ഒരു തിരഞ്ഞെടുപ്പാണ് നിലമ്പൂരിൽ നടക്കാൻ പോകുന്നത്. അത് അനാവശ്യമായി നടക്കുന്ന ഒരു തിരഞ്ഞെടുപ്പാണെന്ന് മത്സരിക്കാൻ പോകുന്ന സ്ഥാനാർഥികൾക്കും പിന്നിലുള്ള പാർട്ടികൾക്കും അറിയാം. ഏഴുമാസത്തിൽ ഒരു എംഎൽഎ എന്തുചെയ്യാനാണ്? ഒന്നും ചെയ്യാനാവില്ല, അതും എല്ലാവർക്കും അറിയാം. ഏഴുമാസം കഴിഞ്ഞാൽ ശരിക്കുള്ള തിരഞ്ഞെടുപ്പ് വരും. അതിൽ കൂടുതൽ ശ്രദ്ധ ചെലുത്താനാണ് സംസ്ഥാന നേതൃത്വത്തിന്റെ തീരുമാനം,' രാജീവ് പറഞ്ഞു.നിലമ്പൂരിൽ ബിജെപി ഇതുവരെ വിജയിച്ചിട്ടില്ല. ന്യൂനപക്ഷങ്ങൾ ഭൂരിഭാഗമുള്ള ഒരു മണ്ഡലമാണ് അത്. ബിജെപി അവിടെ മത്സരിച്ചാൽതന്നെ അതിന്റെ വിജയസാധ്യത എത്രത്തോളം എന്നുപറയാൻ ഞാൻ ആളല്ല. കഴിഞ്ഞ തിരഞ്ഞെടുപ്പുകളിൽ എൻഡിഎ അവിടെ നല്ല പ്രകടനം കാഴ്ചവെച്ചിട്ടുണ്ട്. അതുകൊണ്ടുതന്നെ എൻഡിഎയുമായി ചർച്ച ചെയ്തശേഷമേ ബിജെപി സ്ഥാനാർഥിയെ നിർത്തണോ വേണ്ടയോ എന്ന് തീരുമാനിക്കൂ. വെറുതെ മത്സരിക്കാൻ വേണ്ടിയല്ല ബിജെപി തിരഞ്ഞെടുപ്പിൽ ഇറങ്ങുന്നത്, ജയിക്കാൻവേണ്ടി തന്നെയാണ്. വിജയിക്കാൻ സാധ്യതയുള്ള ഇടങ്ങളിൽ മത്സരിക്കുക എന്നതാണ് ബിജെപിയുടെ നയം', രാജീവ് വ്യക്തമാക്കി.'എൽഡിഎഫും യുഡിഎഫും നിലമ്പൂർ ഉപതിരഞ്ഞെടുപ്പിനെ ഉപയോഗിക്കുന്നത് ഈഗോ കാണിക്കാനാണ്. വരാൻപോകുന്ന തദ്ദേശസ്വയംഭരണ തിരഞ്ഞെടുപ്പുകളിലും നിയമസഭാ തിരഞ്ഞെടുപ്പിലുമാണ് ബിജെപി ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. എൽഡിഎഫും യുഡിഎഫും ഇതുവരെ ചെയ്തിട്ടില്ലാത്ത വികസനകാര്യങ്ങൾ മുന്നോട്ടുവെക്കും. എൽഡിഎഫ്, സർക്കാരിന്റെ വിജയാഘോഷങ്ങൾ നടത്തുകയാണ്. എന്നാൽ കേരളം വീണ ഒമ്പതുകൊല്ലമാണ് കടന്നുപോയതെന്നാണ് ബിജെപിയുടെ വിലയിരുത്തൽ. അത് ജനങ്ങളെ ബോധ്യപ്പെടുത്തും,' രാജീവ് പറഞ്ഞു.ഇതാണ് രാജീവിന്റെ വ്യക്തമായ നിലപാട്. നിലമ്പൂരിൽ ബി ജെ പി വോട്ടുകൾ കോൺഗ്രസ്സിന് മറിഞ്ഞാൽ ദേശീയ മുസ്ലീമായ ആര്യാടൻ ഷൗക്കത്ത് പാട്ടും പാടി ജയിക്കും. 7 മാസങ്ങൾക്ക് ശേഷം നടക്കുന്ന നിയമസഭാ തെരഞ്ഞടുപ്പിൽ ബി ജെ പിയും കണ്ണുമടച്ച് ജയിക്കും. ഇത്തരം ഒരു ഫോർമുലയാണ് രാജീവ് ചന്ദ്രശേഖറും വി ഡി സതീശനും ചേർന്ന് നടത്തുന്നത്. എന്നാൽ രാജീവിന്റെ തന്ത്രം പൊളിക്കാൻ സുരേന്ദ്രൻ പക്ഷം രംഗത്തുണ്ട്.അവരാണ് ജയിക്കാത്ത സീറ്റിൽ സ്ഥാനാർത്ഥി വേണമെന്ന് വാശിപിടിക്കുന്നത്. നിലമ്പൂർ തെരഞ്ഞെടുപ്പിലെ ഫലം എന്തുതന്നെ ആയാലും അത് ഒരുതരത്തിലും നിലവിലുള്ള സംസ്ഥാന ഭരണത്തെ ബാധിക്കുന്നതല്ല . കാരണം , ഒരാളുടെ ഭൂരിപക്ഷത്തിൽ അധികാരത്തിൽ തുടരുന്ന സർക്കാരല്ല ഇവിടെയുള്ളത് . മാത്രമല്ല , നിലമ്പൂർ ഉപതെരഞ്ഞെടുപ്പിൽ ആരുതന്നെ ജയിച്ചാലും 10 മാസങ്ങൾക്കപ്പുറം കേരളം നിയമസഭാ തെരഞ്ഞെടുപ്പിലേക്ക് പോകുകയാണ് . അതായത് , വളരെ കുറച്ചുകാലത്തേയ്ക്ക് ഒരു എം എൽ എ യെ തെരഞ്ഞെടുക്കാനാണ് ഈ തെരഞ്ഞെടുപ്പ് . 2021 ൽ ഒഴികെ നിലമ്പൂർ മണ്ഡലത്തിൽ ബിജെപി / എൻ ഡി എ മികച്ച പ്രകടനമാണ് നടത്തിയിട്ടുള്ളത് . കുറച്ചു പിന്നാക്കം പോയ 2021 ൽ പോലും 8440 വോട്ടുകൾ നേടാൻ ബിജെപിയ്ക്ക് കഴിഞ്ഞു . ഇനി , കഴിഞ്ഞുപോയ മൂന്ന് നിയമസഭാ തെരഞ്ഞെടുപ്പുകളുടെ ഫലം എടുത്തുനോക്കിയാൽ 2016 ൽ ഒഴികെ മറ്റു രണ്ട് തെരഞ്ഞെടുപ്പുകളിലും (2011 , 2021) വെറും 6000 ത്തിൽ താഴെ വോട്ടുകൾക്കാണ് ജയിച്ചിട്ടുള്ളത് . നിലമ്പൂർ മണ്ഡലത്തിലെ ബിജെപി യുടെ ഏറ്റവും മോശം പ്രകടനംപോലും 8440 വോട്ടുകൾ ആണെന്നിരിക്കേ ജയിക്കാൻ കഴിഞ്ഞില്ലെങ്കിലും ആര് ജയിക്കണം , ആര് ജയിക്കരുത് എന്ന് തീരുമാനിക്കാൻ ബിജെപിയ്ക്ക് കഴിയുമെന്ന് വ്യക്തമാണ് . 2001 ൽ 21620 വോട്ടുകളുടെ ഭൂരിപക്ഷത്തിലും 2006 ൽ ഭൂരിപക്ഷം കുറഞ്ഞു 18070 വോട്ടുകളുടെ ഭൂരിപക്ഷത്തിലും അടുത്ത തെരഞ്ഞെടുപ്പിൽ 2011 ൽ ഭൂരിപക്ഷം കുത്തനെ ഇടിഞ്ഞു 5598 വോട്ടുകൾക്കും ആര്യാടൻ മുഹമ്മദിനെ ജയിപ്പിച്ച മണ്ഡലമാണ് നിലമ്പൂർ . അതിനർത്ഥം , നിലമ്പൂരിൽ ഇന്നത്തെ സാഹചര്യത്തിൽ ജയപരാജയങ്ങൾ നിർണ്ണയിക്കുക ബിജെപി ആയിരിക്കുമെന്നാണ് . മികച്ച സ്ഥാനാർത്ഥിയെ കണ്ടെത്തി അവതരിപ്പിക്കുകയും നല്ല പ്രവർത്തനം കാഴ്ചവെക്കുകയും ചെയ്‌താൽ 50 ശതമാനത്തിലധികം മുസ്ലിം ജനസംഖ്യയുള്ള നിലമ്പൂർ മണ്ഡലത്തിൽപ്പോലും തെരഞ്ഞെടുപ്പ് ഫലത്തെ സ്വാധീനിക്കാൻ ഒരുപരിധിവരെ ബിജെപി ക്ക് കഴിയും . മികച്ച സ്ഥാനാർത്ഥി എന്ന് പറയുമ്പോൾ മണ്ഡലത്തിൽ അറിയപ്പെടുന്ന ആളുകൾക്കിടയിൽ പൊതുസമ്മതിയുള്ള സ്വതന്ത്ര സ്ഥാനാർത്ഥിയുമാകാം . ഇനി ബി ജെ പി നേടിയ വോട്ടുകൾ എത്രയാണെന്ന് നോക്കാം. 2011 കെ സി വേലായുധൻ (ബിജെപി) - 4425 2016 ഗിരീഷ് മേക്കാട് (BDJS )12 200 2019 തുഷാർ വെള്ളാപ്പള്ളി (BDJS, LS POLLS) 10300 2021 അശോക് കുമാർ (BJP) 8440 2024 കെ സുരേന്ദ്രൻ (BJP, LS POLLS) 17500 2024 നവ്യ ഹരിദാസ് (BJP, LS BY POLL) 13500 മാത്രമല്ല , വഖഫ് നിയമ ദേദഗതി പോലെയുള്ള ചരിത്രപരമായ നിയമ ഭേദഗതി മോദി സർക്കാർ കൊണ്ടുവന്നതിനുശേഷം ആ വിഷയം ഏറ്റവുമധികം ചർച്ചചെയ്യപ്പെട്ട കേരളത്തിലെ ഒരു നിയമസഭാ മണ്ഡലത്തിൽ നടക്കുന്ന ഒരു ഉപതെരഞ്ഞെടുപ്പുകൂടിയാണിത് . 8 % ക്രൈസ്തവരും 40 % ഹിന്ദുക്കളും ഉൾപ്പെടുന്ന മണ്ഡലമാണിത് . വഖഫ് നിയമ ഭേദഗതിയെ ക്രൈസ്തവ സഭകൾ പരസ്യമായി അനുകൂലിക്കുക കൂടി ചെയ്തതാണ് . ഈ തെരഞ്ഞെടുപ്പിൽ ബിജെപി മത്സരിക്കാതെ മാറിനിന്നാൽ "ബിജെപി വോട്ട് മറിച്ചു" എന്ന പഴയ ദുരാരോപണം വീണ്ടും ശക്തമായി ഉന്നയിക്കുമെന്നാണ് സുരേന്ദ്രൻ പക്ഷം പറയുന്നത്. "ബിജെപി, LDF ന് വോട്ട് മറിച്ചു" എന്ന് യു ഡി എഫും "ബിജെപി UDF ന് വോട്ട് മറിച്ചു " എന്ന് എൽ ഡി എഫും പ്രചാരണത്തിലുടനീളം കള്ളക്കഥകളിറക്കും. ഫലം വരുമ്പോൾ ഇവരിൽ ആരെങ്കിലും ഒരു കൂട്ടർ വിജയിക്കുമല്ലോ . അപ്പോൾ മറുകൂട്ടർ ഈ ആരോപണം കൂടുതൽ ശക്തമായി ഉന്നയിക്കും . ബിജെപി ക്ക് സ്ഥാനാർഥി ഇല്ലാത്തതിനാൽ ആ ആരോപണങ്ങളെ ഫലപ്രദമായി പ്രതിരോധിക്കാനും കഴിയില്ല . പ്രവർത്തകർ അവർക്ക് ഇഷ്ടമുള്ളവർക്ക് വോട്ട് ചെയ്തുകാണും എന്നൊക്കെ പറയാമെങ്കിലും വലിയ നാണക്കേടിലാകും അത് കലാശിക്കുകയെന്നാണ് സുരേന്ദ്രൻ പക്ഷം പറയുന്നത്. ഇനി ബി ജെ പി സ്ഥാനാർഥിയെ നിർത്തിയാൽ എന്തു സംഭവിക്കും ? മികച്ച ഭൂരിപക്ഷത്തിൽ തോൽക്കും. തോൽക്കുമ്പോൾ കഴിഞ്ഞ തവണ ലഭിച്ച വോട്ടുകൾ കിട്ടിയില്ലെങ്കിൽ വോട്ട് മറിച്ചതായി ആരോപണം ഉയരും. ഈ സാഹചര്യത്തിൽ എങ്ങനെയായാലും ആരോപണം കേൾക്കുമെന്നിരിക്കെ സ്ഥാനാർഥിയെ നിർത്തിയില്ലെങ്കിൽ എന്താണ് കുഴപ്പം എന്നാണ് ബി ജെ പി അധ്യക്ഷൻ ചോദിക്കുന്നത്. ബി ജെ പിക്ക് ഏതു വിധേനയും സീറ്റ് പിടിച്ചാൽ മതി. അതിനുള്ള തന്ത്രങ്ങളാണ് ബി ജെ പി നടത്തുന്നത്. കേരളത്തിലെ കോണ്‍ഗ്രസ് നേതൃത്വത്തെ വിരട്ടിയും വിലപേശിയും എന്തും സാധ്യമെന്നായിരുന്നു പൊതുവേയുള്ള വിലയിരുത്തല്‍. കാലാകാലങ്ങളില്‍ ഘടകകക്ഷികളും സാമുദായിക സംഘടനകളും ഇതിന്റെ നേട്ടം കൊയ്ത വരുമാണ്. എന്നാല്‍ ആ നിലപാടില്‍ മാറ്റം വരുത്തുകയാണ് ഇപ്പോഴത്തെ കോണ്‍ഗ്രസ് നേതൃത്വം.
വി ഡി സതീശന്‍ പ്രതിപക്ഷ നേതാവായപ്പോള്‍ മുതല്‍ തന്നെ ഈ നിലപാട് സ്വീകരിച്ചിരുന്നു. ഇപ്പോള്‍ കെപിസിസിക്ക് യുവത്വം കൂടി അടങ്ങുന്ന പുതിയ നേതൃത്വം വന്നതോടെ അത് കൂടുതല്‍ കണിശമായി നടപ്പാക്കി തുടങ്ങി. അത് തന്നെയാണ് നിലമ്പൂരിലെ സ്ഥാനാര്‍ഥി നിര്‍ണയത്തിലും കണ്ടത്. പിവി അന്‍വറിന്റെ ഭീഷണിയെ ശ്രദ്ധിക്കുക പോലും ചെയ്യാതെ പാര്‍ട്ടിയുടെ നിലപാട് കൃത്യമായി നടപ്പിലാക്കി. ആര്യാടന്‍ ഷൗക്കത്തിനെ തന്നെ സ്ഥാനാര്‍ത്ഥിയാക്കി. സ്വതന്ത്രനായി മത്സരിക്കുമെന്ന അന്‍വറിന്റെ ഭീഷണി കോണ്‍ഗ്രസ് നേതാക്കള്‍ ശ്രദ്ധിക്കുന്നത് പോലുമില്ല. പ്രാദേശിക തലത്തിലുള്ള നേതാക്കളാണ് അന്‍വറുമായി ഏതെങ്കിലും തരത്തിലുള്ള കൂടിക്കാഴ്ച നടത്തുന്നത്. സതീശനോ കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫോ അന്‍വറിനെ ഒന്ന് കാണാന്‍ പോലും തയ്യാറായിട്ടില്ല.
സണ്ണി ജോസഫിനൊപ്പം ഷാഫി പറമ്പില്‍ പി സി വിഷ്ണുനാഥ് എന്നീ യുവ നേതാക്കള്‍ കെപിസിസി നേതൃത്വത്തിലേക്ക് എത്തിയതോടെ നിലപാടുകളിലും കരുത്തായി. ഈ സമീപനത്തില്‍ അണികളും ആവേശത്തിലാണ്. അന്‍വറിനെ തീര്‍ത്തും അവഗണിച്ച് മുന്നോട്ടുപോകുമ്പോള്‍ അത് യുഡിഎഫിലെ ഘടകകക്ഷികള്‍ക്ക് കൂടിയുള്ള മുന്നറിയിപ്പാണ്.വിജയിക്കുന്ന ഒരു സീറ്റ് കൂടാതെ മറ്റ് രണ്ട് സീറ്റുകളും അതാണ് അന്‍വറിന്റെ ആവശ്യം. ഇത് സ്വന്തം അക്കൗണ്ടില്‍ നിന്ന് പോകാതെ കോണ്‍ഗ്രസിനു മേല്‍ ചാരാനാണ് ലീഗ് ശ്രമിക്കുന്നത്. ഇത് മനസ്സിലാക്കി തന്നെയാണ് കോണ്‍ഗ്രസ് കടുത്ത നിലപാടില്‍ നില്‍ക്കുന്നത്. സതീശന്റെ പ്ലാന്‍ 63 എന്നതും ആരുടേയും സമ്മര്‍ദ്ദത്തിന് വഴങ്ങാതിരിക്കാനുളളതാണ്. 63 സീറ്റുകളില്‍ കോണ്‍ഗ്രസ് വിജയിച്ചാല്‍ ഘടകക്ഷികളുടെ ഒരു വിരട്ടലും അംഗീകരിക്കേണ്ട കാര്യമില്ലാതെ മുന്നോട്ടു പോകാം എന്ന പുതു നയത്തിലാണ് കോണ്‍ഗ്രസ്.
അതായത് അൻവറിനെ പാടേ അവഗണിക്കും.ഇത് ബി.ജെ പിയുമായുള്ള അടവുനയമാണെന്ന് പറയപ്പെടുന്നു. ഏതായാലും വരും ദിവസങ്ങളിൽ ചിത്രം വ്യക്തമാകും. മുൻ കെ.പി സി.സി അധ്യക്ഷൻ കെ. സുധാകരൻ അൻവറിന് വേണ്ടി നിലപാട് എടുക്കുമ്പോൾ ചിത്രം മാറുമോ എന്നറിഞ്ഞാൽ മതി. എന്നാൽ സുധാകരന് ഇപ്പോൾ വോയ്സ് കുറവാണ്. അതേസമയം ബിജെപി നേതാവ് എം ടി രമേശ് തന്നെ വന്നുകണ്ടിരുന്നുവെന്ന് മലപ്പുറം ഡിസിസി ജനറൽ സെക്രട്ടറി അഡ്വ ബീന ജോസഫ് സ്ഥിരീകരിച്ചു. നിലവിൽ സ്ഥാനാർത്ഥിയാകാനില്ലെന്ന് ബീന ജോസഫ് വ്യക്തമാക്കി. കോണ്‍ഗ്രസുകാരിയായി തുടരാനാണ് ആഗ്രഹം. ആര്യാടൻ ഷൌക്കത്തിനായി പ്രചാരണത്തിന് ഇറങ്ങും. എന്നാൽ സ്ഥാനാർത്ഥി പ്രഖ്യാപനത്തിന് മുൻപ് കോണ്‍ഗ്രസിൽ ചർച്ചയുണ്ടായില്ലെന്ന വിമർശനവും ബീന ജോസഫ് ഉന്നയിച്ചു. നിലമ്പൂരിൽ ബിജെപി സ്വതന്ത്ര സ്ഥാനാർത്ഥിയെ തേടുന്നുവെന്നും ബീന ജോസഫുമായി എം ടി രമേശ് ചർച്ച നടത്തിയെന്നും ഏഷ്യാനെറ്റ് ന്യൂസ് നേരത്തെ റിപ്പോർട്ട് ചെയ്തിരുന്നു.
ഈ വാർത്തയോട് പ്രതികരിക്കുകയായിരുന്നു ബീന ജോസഫ്.നാടകീയമായ നീക്കങ്ങളാണ് നിലമ്പൂരിൽ ബിജെപി നടത്തുന്നത്. ബിജെപി മത്സരിക്കുന്നില്ലെന്ന് പ്രഖ്യാപിച്ചതോടെ ബിഡിജെഎസിനോട് സ്ഥാനാർത്ഥിയെ നിർത്താൻ ആവശ്യപ്പെട്ടിരുന്നു. എന്നാൽ ബിഡിജെഎസും മത്സരിക്കാൻ താൽപര്യം കാണിക്കുന്നില്ല. സ്ഥാനാർത്ഥിയെ നിർത്തുന്ന കാര്യത്തിൽ ബിഡിജെഎസിലും രണ്ട് അഭിപ്രായമാണ്. ഇന്നലെ ചേർന്ന ഓൺലൈൻ കൗൺസിൽ യോഗത്തിലും ഉപതെരഞ്ഞെടുപ്പിൽ മത്സരിക്കണോ എന്ന കാര്യത്തിൽ അന്തിമ തീരുമാനമായിരുന്നില്ല. പിന്നാലെ തീരുമാനം എടുക്കാൻ സംസ്ഥാന അധ്യക്ഷൻ തുഷാർ വെള്ളാപ്പള്ളിയോട് യോഗം ആവശ്യപ്പെട്ടിരിക്കുകയാണ്.
ഈ സാഹചര്യത്തിലാണ് ബിജെപി സ്വതന്ത്രരെ തേടുന്നത്. കോൺഗ്രസ് സ്ഥാനാർത്ഥിത്വത്തിന് വേണ്ടി ബീന ജോസഫ് ശ്രമിച്ചിരുന്നു. എന്നാൽ പരിഗണിക്കപ്പെട്ടില്ല. മഞ്ചേരിയിൽ എത്തിയാണ് എം ടി രമേശ് ബീന ജോസഫിനെ കണ്ടത്. താനൊരിക്കലും പ്രതീക്ഷിക്കാത്ത കൂടിക്കാഴ്ചയാണ് നടന്നതെന്നും ചർച്ചയുടെ ഉള്ളടക്കം പുറത്തുപറയുന്നത് ശരിയല്ലെന്നും ബീന പറഞ്ഞു. നിലമ്പൂർ മണ്ഡലത്തിലെ മണിമൂളി സ്വദേശിയാണ് ബീന ജോസഫ്. മലയോര മേഖലയിൽ നിന്നുള്ള ക്രിസ്ത്യൻ നേതാവെന്നതാണ് ബീന ജോസഫിനെ പരിഗണിക്കാനുള്ള കാരണം. കെ എസ് യുവിലൂടെയും യൂത്ത് കോണ്‍ഗ്രസിലൂടെയും രാഷ്ട്രീയത്തിൽ എത്തിയ നേതാവാണ് ബീന ജോസഫ്. എന്നാൽ ഇതുവരെ അനുകൂലമായ തീരുമാനം ബീന ജോസഫ് പറഞ്ഞിട്ടില്ല.
https://www.facebook.com/Malayalivartha