കുടുംബ കലഹം കൊലപാതകമായി; മൂന്ന് പിഞ്ച് കുരുന്നുകളുടെ അമ്മയെ കുത്തിക്കൊലപ്പെടുത്തി: വയറിൽ ആഴത്തിൽ മുറിവ്; കുടൽ പുറത്തേയ്ക്ക് വന്ന നിലയിൽ : പ്രതിയായ ഭർത്താവിനായി തെരച്ചിൽ ഊർജ്ജിതം...

പത്തനംതിട്ടയിലെ പുല്ലാട് ആലുംന്തറയിൽ നടന്ന ദാരുണ കൊലപാതകമാണ് ഇപ്പോൾ കേരളത്തെ നടുക്കുന്നത്. കുടുംബകലഹത്തെ തുടർന്ന് ഭർത്താവ് ഭാര്യയെ കുത്തി കൊലപ്പെടുത്തി. കുത്തേറ്റ് പിതാവും സഹോദരിയും ചികിത്സയിലാണ്. ഇന്നലെ രാത്രിയോടെയാണ് ആക്രമണം നടന്നത്. അഞ്ചാനിക്കൽ വീട്ടിൽ ശ്യാമ എന്ന ശാരിമോള്‍ (35) ആണ് കൊല്ലപ്പെട്ടത്. ശ്യാമയുടെ പിതാവ് ശശി, ശശിയുടെ സഹോദരി രാധാമണി എന്നിവര്‍ക്കും കുത്തേറ്റു. ഇവര്‍ കോട്ടയം മെഡിക്കൽ കോളേജിൽ ഗുരുതരാവസ്ഥയിൽ ചികിത്സയിലാണ്. ആക്രമണത്തിനുശേഷം സ്ഥലത്ത് നിന്ന് രക്ഷപെട്ട അജിയ്ക്കായി അന്വേഷണം ഊർജ്ജിതമാക്കിട്ടുണ്ട്. കുടുംബ കലഹത്തെ തുടര്‍ന്ന് അജി ഭാര്യയെയും ഭാര്യാ പിതാവിനെയും ഭാര്യാ പിതാവിന്‍റെ സഹോദരിയെയും കുത്തിപരിക്കേൽപ്പിക്കുകയായിരുന്നു. മൂന്നുപേരെയും രാത്രി തന്നെ കോട്ടയം മെഡിക്കൽ കോളേജിലെത്തിക്കുകയായിരുന്നു.
തുടര്‍ന്ന് ഗുരുതരമായി പരിക്കേറ്റ ശ്യാമ പുലര്‍ച്ചെയാണ് മരിച്ചത്. ശശിയും ശ്യാമയും അജിക്കൊപ്പമായിരുന്നു താമസിച്ചിരുന്നത്. വീട്ടില്‍ ബഹളംകേട്ട് ഓടിയെത്തിയതായിരുന്നു അയല്‍വാസി കൂടിയായ രാധാമണി. ഇതോടെയാണ് ഇവര്‍ക്കും കുത്തേറ്റത്. മൂവരെയും കുത്തിയശേഷം അജി സ്ഥലത്തുനിന്ന് മുങ്ങി. മൂവരെയും ഉടന്‍തന്നെ പത്തനംതിട്ട ജില്ലാ ആശുപത്രിയിലെത്തിച്ചു. തുടര്‍ന്ന് കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് കൊണ്ടുപോവുകയായിരുന്നു. സംഭവത്തില്‍ കോഴിപ്പുറം പോലീസ് അന്വേഷണമാരംഭിച്ചു. അജി വീട്ടില്‍ മുന്‍പും പ്രശ്നങ്ങളുണ്ടാക്കിയിട്ടുണ്ട്. ഇയാള്‍ക്കെതിരേ നേരത്തേതന്നെ ചില അടിപിടിക്കേസുകളുണ്ട്.
വയറിൽ ആഴത്തിലുള്ള മുറിവ് ഉണ്ട്. കുടൽ പുറത്ത് വന്ന നിലയിലായിലായിരുന്നു. ശാരിയെ സംശയമായിരുന്ന ജയകുമാർ, നിരന്തരം വഴക്കിട്ടിരുന്നതായി പറയുന്നു. ഇതിനെ തുടർന്ന് ശാരിമോള്‍ പലതവണ പൊലീസില്‍ ജയകുമാറിനെതിരെ പരാതി നല്‍കിയിരുന്നു. എന്നാൽ ഇയാളെ കൗൺസലിങ് നൽകി വിട്ടയക്കുകയാണ് പൊലീസ് ചെയ്തത്. ശനിയാഴ്ച രാത്രിയോടെ ഇരുവരും തമ്മിലുള്ള തർക്കം വീണ്ടും വഷളാകുകയും ജയകുമാർ, ശാരിയെയും ശാരിയുടെ അച്ഛൻ ശശി, അദ്ദേഹത്തിന്‍റെ സഹോദരി രാധമണി എന്നിവരെ കുത്തി വീഴ്ത്തുകയുമായിരുന്നു. കോയിപ്രം മൂന്നാം വാർഡ് കുടുംബശ്രീ എ.ഡി.എസ് സെക്രട്ടറി കൂടിയാണ് കൊല്ലപ്പെട്ട ശാരിമോൾ. മൂന്ന് പെൺമക്കൾക്ക് അവരുടെ അമ്മയെ നഷ്ടപെട്ടുവെന്ന ദുഖകരമായ വാർത്തയാണ്.
https://www.facebook.com/Malayalivartha


























