Widgets Magazine
10
May / 2025
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


പ്രധാനമന്ത്രിയുടെ വസതിയിൽ ഉന്നതതല യോഗം..മൂന്ന് ഇന്ത്യന്‍ സൈനിക മേധാവികളും ലോക് കല്യാണ്‍ മാര്‍ഗില്‍ എത്തി..പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗും എത്തി..


പുതിയൊരു അറിയിപ്പുമായി കേരള സർക്കാർ.. ഗവ. സെക്രട്ടേറിയറ്റ് കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന, കൺട്രോൾ റൂമിന്റെ മെയിൽ ഐ.ഡി.യിൽ മാറ്റം. ..എല്ലാവരും ശ്രദ്ധിക്കുക...


വിഴിഞ്ഞത്ത് നങ്കൂരമിട്ട് കപ്പൽ..! 48 മണിക്കൂറിനകം തീരം വിടണമെന്ന് കോസ്റ്റ്ഗാര്‍ഡ്.. ഉദ്യോഗസ്ഥരെത്തി കപ്പലിനുളളില്‍ പരിശോധന നടത്തിയത്..തിരുവനന്തപുരം പലരുടേയും കണ്ണിലെ കരടാണ്...


ഇന്ധനസ്റ്റേഷനുകൾ അടയ്‌ക്കാനുള്ള നീക്കത്തിൽ പാക്കിസ്ഥാൻ..48 മണിക്കൂർ സ്വകാര്യ വാഹനങ്ങൾക്കും പൊതുഗതാഗത വാഹനങ്ങൾക്കും ഇന്ധനം ലഭിക്കില്ല...?

ഭര്‍ത്താവുമായി അകന്നുകഴിഞ്ഞ യുവതിയെ എയര്‍ഫോഴ്‌സ് ഉദ്യോഗസ്ഥന്‍ പറ്റിച്ചു; വിവാഹം ചെയ്തു പണവും സ്വര്‍ണവും അപഹരിച്ച് കടന്നുകളഞ്ഞതായി പരാതി

11 APRIL 2016 03:58 AM IST
മലയാളി വാര്‍ത്ത.

കൊല്ലത്തു നിന്നും ചതിയില്‍പ്പൊതിഞ്ഞ ഒരു മോഹനവാഗ്ദാനത്തിന്റെ സംഭവചിത്രം. ഭര്‍ത്താവുമായി വേര്‍പിരിഞ്ഞു കഴിഞ്ഞ യുവതിയെ എയര്‍ഫോഴ്‌സ് ഉദ്യോഗസ്ഥന്‍ വിവാഹം ചെയ്തു പണവും സ്വര്‍ണവും അപഹരിച്ചു കടന്നുകളഞ്ഞതായി ആഭ്യന്തര മന്ത്രിക്ക് പരാതി. ബംഗഌരുവില്‍ എയര്‍ഫോഴ്‌സ് ഉദ്യോഗസ്ഥനായ കൊല്ലം കുഴിമതിക്കാട് കരീപ്ര പിള്ളവീട്ടില്‍ ശ്രീരാജിനെതിരേ കരിക്കോട് സ്വദേശിയായ 35 വയസുള്ള യുവതിയാണു പരാതിയുമായി രംഗത്ത് എത്തിയിരിക്കുന്നത്. ഭര്‍ത്താവുമായി വേര്‍പിരിഞ്ഞു കഴിഞ്ഞ തന്നെ മോഹനവാഗ്ദാനങ്ങള്‍ നല്‍കി വിവാഹം കഴിച്ചശേഷം സ്വര്‍ണവും പണവും കവര്‍ന്നശേഷം ഉപേക്ഷിക്കുകയായിരുന്നുവെന്നു യുവതി ആഭ്യന്തരമന്ത്രിക്കു നല്‍കിയ പരാതിയില്‍ പറയുന്നു. പത്തുവര്‍ഷത്തോളമായി ഭര്‍ത്താവുമായി വേര്‍പിരിഞ്ഞ് കഴിഞ്ഞിരുന്ന യുവതിക്കു രണ്ടു മക്കളാണ് ഉണ്ടായിരുന്നത്. 2007 കൊല്ലത്തെ കരിയര്‍ ഗൈഡന്‍സ് സ്ഥാപനത്തില്‍ ജോലി ചെയ്യുമ്പോഴാണ് യുവതി ശ്രീരാജിനെ പരിചയപ്പെടുന്നത്. അന്നു ഫാത്തിമ മാതാ കോളജില്‍ ബി.എസ്സി അവസാന വര്‍ഷ വിദ്യാര്‍ഥിയായിരുന്നു ശ്രീരാജ്. പുതിയ കോഴ്‌സിനെപ്പറ്റി അറിയാന്‍ സ്ഥാപനത്തിലെത്തിയ ശ്രീരാജ് യുവതിയുടെ നമ്പര്‍ വാങ്ങി. തുടര്‍ന്നു കോഴ്‌സിന്റെ സംശയങ്ങളായി ശ്രീരാജ് നിരന്തരം വിളിച്ചിരുന്നതായി യുവതി മന്ത്രിക്കു നല്‍കിയ പരാതിയില്‍ പറയുന്നു. തുടര്‍ന്നു മറ്റുപലകാര്യങ്ങളിലേക്കും ഫോണ്‍ വിളിയുടെ സ്വഭാവംമാറി. പ്രായത്തില്‍ ഇളയവനായ ശ്രീരാജിനെ പലതവണ വിലക്കിയെങ്കിലും ഫോണ്‍ വിളിക്ക് യാതൊരു കുറവുമുണ്ടായില്ല. തുടര്‍ന്നു കൊല്ലത്തെ ജോലി ഉപേക്ഷിച്ച യുവതി കൊച്ചിയില്‍ ഒരു ബാങ്കില്‍ ജോലിയില്‍ പ്രവേശിച്ചു. ഈ സമയം ശ്രീരാജ് കാമ്പസ് റിക്രൂട്ട്‌മെന്റിലൂടെ പത്തനംതിട്ടയിലെ ഫെഡറല്‍ ബാങ്കിലും ജോലിക്കു കയറി. തുടര്‍ന്നു ഫോണ്‍വിളി സൗഹൃദത്തിനുവഴിമാറി. കാമ്പസ് റിക്രൂട്ട്‌മെന്റിലൂടെ ജോലി ലഭിച്ച ശ്രീരാജിന്റെ പെര്‍ഫോമന്‍സ് മോശമായതോടെ ബാങ്കിലെ ജോലി ഇടയ്ക്കു നഷ്ടമായിരുന്നു. തുടര്‍ന്നു വിവാഹം കഴിക്കാമെന്ന വാഗ്ദാനം നല്‍കി ബാങ്കിലെ ജോലി രാജിവയ്ക്കാന്‍ ശ്രീരാജ് ആവശ്യപ്പെട്ടു. തുടര്‍ന്ന് ഇവര്‍ ബാങ്കിലെ ജോലി രാജിവച്ചു. 2009ല്‍ ശ്രീരാജിന് എയര്‍ഫോഴ്‌സില്‍ സെലക്ഷന്‍ കിട്ടി. ഇതോടെ യുവതിക്കു തൃശൂരിലെ ഹോസ്പിറ്റലില്‍ മറ്റൊരു ജോലിയും ശരിയായി. ഇതോടെ ഇരുവരും ഒരുമിച്ചായി താമസം. ഇതിനിടെ വീട്ടില്‍ കല്യാണ ആലോചനകള്‍ നോക്കുന്നുണ്ടെന്നു ശ്രീരാജ് യുവതിയോടു പറഞ്ഞിരുന്നു. ജീവിതത്തില്‍ നിന്ന് ഒഴിഞ്ഞു പോകണമെന്നാവശ്യപ്പെട്ടു യുവതിയെ മര്‍ദിക്കുയും ചെയ്തു. തുടര്‍ന്നു 2013 സെപ്തംബറില്‍ കോയിക്കല്‍ ജങ്ഷനില്‍ ശ്രീരാജ് സഞ്ചരിച്ച ബൈക്ക് ലോറിയുമായി കൂട്ടിയിടിച്ചു. ഗുരുതരമായി പരുക്കേറ്റ ശ്രീരാജിന്റെ ഒരു കാലും കൈയും അടക്കം സ്വാധീനം നഷ്ടപ്പെട്ടിരുന്നു. അറുപതു ശതമാനം വൈകല്യം സംഭവിച്ച് ജോലി നഷ്ടപ്പെടുന്ന അവസ്ഥ എത്തിയെങ്കിലും അഡ്മിനിസ്‌ട്രേഷന്‍ വിഭാഗത്തിലായിരുന്നതിനാല്‍ ശ്രീരാജ് ഇടംകൈകൊണ്ട് എഴുതാന്‍ പരിശീലിച്ചു. ജോലി പോകാതെ പിടിച്ചു നിന്നു. അപകടം പറ്റിയ നാളുകളില്‍ പരിചരിക്കാനും മറ്റും ശ്രീരാജിന്റെ കൂടെ എപ്പോഴും ഉണ്ടായിരുന്നതായി യുവതി പരാതിയില്‍ പറയുന്നു. എല്ലാ ബന്ധങ്ങളും അവസാനിപ്പിച്ചു യുവതി 2014 ഏപ്രിലില്‍ ഗള്‍ഫിലേക്ക് പോയി. മികച്ച ശമ്പളത്തില്‍ ജോലി ചെയ്യുന്നതിനിടെയാണ് ഫെയ്‌സ് ബുക്കില്‍ ശ്രീരാജിന്റെ മെസേജ് വന്നത്. എല്ലാത്തിനും മാപ്പു പറഞ്ഞായിരുന്നു തുടക്കം. ആദ്യമൊക്കെ അവഗണിച്ചെങ്കിലും തൊലിപൊളിഞ്ഞ് പഴുത്തു പൊട്ടിയ കാലിന്റെ ചിത്രങ്ങള്‍ അയച്ചു തുടങ്ങിയതോടെ സ്‌കൈപ്പിലൂടെ നേരിട്ടു കണ്ടു സംസാരിക്കാന്‍ തുടങ്ങി. തുടര്‍ന്നു ശ്രീരാജിനെ പരിചരിക്കാനായി യുവതി ജോലി അവസാനിപ്പിച്ച് തിരച്ചെത്തി. എയര്‍ഫോഴ്‌സില്‍ ജോലിക്ക് തിരിച്ചു കയറിയ ശ്രീരാജായിരുന്നു പുതിയ വിവാഹ വാഗ്ദാനം മുന്നോട്ടു വച്ചത്. ഈ സമയത്തു യുവതിക്ക് അടുത്ത ബന്ധുക്കള്‍ വഴി വിവാഹാലോചനകള്‍ വന്നുതുടങ്ങിയിരുന്നു. തന്റെയും മക്കളുടെയും ഭാവിക്കു ശ്രീരാജിനൊപ്പമുള്ള ജീവിതമാകും കൂടുതല്‍ ഇണങ്ങുകയെന്നു തിരിച്ചറിഞ്ഞ യുവതി ശ്രീരാജിനെ വിവാഹം കഴിച്ചു. എന്നാല്‍ ആദ്യ വിവാഹ മോചനക്കേസ് കോടതിയുടെ പരിഗണനയിലായിരുന്നു. കേസ് അവസാനിക്കാഞ്ഞതിനാല്‍ 2015 ഓഗസ്റ്റ് 23നു ഗുരുവായൂര്‍ ക്ഷേത്രത്തില്‍ വച്ച് ശ്രീരാജ് യുവതിയുടെ കഴുത്തില്‍ താലിചാര്‍ത്തിയെങ്കിലും വിവാഹം രജിസ്റ്റര്‍ ചെയ്തില്ല. തുടര്‍ന്നു യുവതിയെ ശ്രീരാജ് ബംഗഌരിലേയ്ക്കു കൊണ്ടു പോയി. ശ്രീരാജിനു സാമ്പത്തികമായി ബുദ്ധിമുട്ട് അനുഭവപ്പെട്ടപ്പോഴൊക്കെ യുവതി തന്റെ സ്വര്‍ണം പണയം വയ്ക്കാനും വില്‍ക്കാനുമൊക്കെ നല്‍കിയിരുന്നു. യുവതിയുടെ ബന്ധുക്കളില്‍നിന്നും സുഹൃത്തുക്കളില്‍ നിന്നും വരെ അയാള്‍ പണം കടം വാങ്ങി. എന്നാല്‍ ഇവയൊന്നും തിരികെ നല്‍കിയില്ല. ശാരീരിക ബുദ്ധിമുട്ടുകള്‍ മാറിത്തുടങ്ങിയതോടെ ശ്രീരാജ് ശാരീരികമായും മാനസികമായും പീഡിപ്പിക്കാന്‍ തുടങ്ങിയെന്ന് പരാതിയില്‍ പറയുന്നു. യുവതിയുടെ സ്വത്ത് ശ്രീരാജിന്റെ പേരില്‍ എഴുതിവയ്ക്കണമെന്നാവശ്യപ്പെട്ടു മാതാപിതാക്കളേയും ഭീഷണിപ്പെടുത്തി. ഫെബ്രുവരി 11നു ശ്രീരാജ് യുവതിയെ നിര്‍ബന്ധപൂര്‍വം സ്വന്തം വീട്ടിലേയ്ക്ക് പറഞ്ഞയച്ചു. 16നു തിരികെയെത്തുമ്പോഴാവട്ടെ ബംഗഌരിലെ വീട് പൂട്ടിക്കിടക്കുകയായിരുന്നു. കൈയിലുണ്ടായിരുന്ന പണവും സ്വര്‍ണവും എല്ലാം ഇതിനോടകം ശ്രീരാജ് കൈക്കലാക്കിയിരുന്നുവെന്ന് യുവതി പറയുന്നു. 17ന് ബംഗഌരു പോലീസില്‍ നല്‍കിയ പരാതിയെ തുടര്‍ന്നു 19നു പോലീസ് എഫ്.ഐ.ആര്‍. രജിസ്റ്റര്‍ ചെയ്തു. മാര്‍ച്ചില്‍ ശ്രീരാജിനെ അറസ്റ്റ് ചെയ്തു. തുടര്‍ന്നാണു യുവതി അഭ്യന്തരമന്ത്രിക്കു പരാതി നല്‍കുന്നത്. ഇതിന്റെ അടിസ്ഥാനത്തിലാണു കൊല്ലം സിറ്റി പോലീസ് ഇപ്പോള്‍ അന്വേഷണം നടത്തുന്നത്. ചതിക്കാന്‍ തയ്യാറായി ആണുങ്ങളും അത്തരക്കാരുടെ മോഹന വാഗ്ദാനങ്ങള്‍ക്ക് തലവെച്ചുകൊടുക്കാന്‍ സത്രീകളും ഉള്ളിടത്തോളം കാലം ഇവിടെ നിര്‍ബാധം ഇത്തരം കാര്യങ്ങള്‍ നടക്കും. തര്‍ക്കമില്ല.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ്‌ ബുക്ക്‌Likeചെയ്യുക

https://www.facebook.com/Malayalivartha

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

എസ്എസ്എല്‍സി പരീക്ഷയ്ക്ക് എ പ്ലസ് കുറഞ്ഞതില്‍ മനംനൊന്ത് വിദ്യാര്‍ഥിനി ജീവനൊടുക്കി  (10 minutes ago)

ആത്യന്തിക വിജയം സത്യത്തിനായിരിക്കും: മന്ത്രി വീണാ ജോര്‍ജ്; കോവിഡ് മരണങ്ങള്‍ രാജ്യത്ത് ഏറ്റവും കൃത്യതയോടെ സുതാര്യതയോടെ കണക്കാക്കിയ സംസ്ഥാനം  (48 minutes ago)

കാസര്‍ഗോഡ് പ്ലസ് വണ്‍ വിദ്യാര്‍ത്ഥിനി രക്തസ്രാവം മൂലം മരിച്ചു  (1 hour ago)

ജീവന്‍ പണയപ്പെടുത്തി മുന്നിലേക്കിറങ്ങുന്ന ഇന്ത്യന്‍ സൈന്യത്തിന് വേണ്ടി നമുക്ക് പ്രാര്‍ത്ഥിക്കാം  (1 hour ago)

പ്രായപൂര്‍ത്തിയാകാത്ത വിദ്യാര്‍ത്ഥിനികളെ മദ്യം നല്‍കി പീഡിപ്പിച്ച സംഭവത്തില്‍ മൂന്നുപേര്‍ പിടിയില്‍  (1 hour ago)

ഉന്നതതല യോഗം  (2 hours ago)

മാതാപിതാക്കള്‍ക്കൊപ്പം റിസോര്‍ട്ടിലെത്തിയ പെണ്‍കുട്ടി മരിച്ചനിലയില്‍  (2 hours ago)

പാകിസ്ഥാൻ ലക്ഷ്യമിടുന്നത് ജനവാസ കേന്ദ്രങ്ങളെയും സൈനിക കേന്ദ്രങ്ങളെയും; ഇന്ത്യയ്ക്കു നേരെ പാക്കിസ്ഥാൻ ഫത്ത മിസൈൽ ഉപയോഗിച്ചെന്ന് കേന്ദ്രസർക്കാർ  (2 hours ago)

മെയിൽ ഐ.ഡി. യിൽ മാറ്റം  (2 hours ago)

ജന്മിത്വത്തിനും ജാതീയതക്കും സാമ്രാജ്യത്വ ഭരണകൂടത്തിനുമെതിരെ ഉയർന്നുവന്ന ഉജ്ജ്വല സമരപോരാട്ടങ്ങളുടെ ചരിത്രമുറങ്ങുന്ന നാട്;സംസ്ഥാന സർക്കാരിനൊപ്പം അടിയുറച്ചു നിന്ന കണ്ണൂരിലെ ജനതയ്ക്ക് ഹൃദയാഭിവാദ്യങ്ങൾ  (2 hours ago)

ഇന്ത്യയുടെ തിരിച്ചടിയില്‍ മസൂദ് അസ്ഹറിന്റെ ബന്ധുക്കളടക്കം 5 കൊടുംഭീകരരും കൊല്ലപ്പെട്ടു  (2 hours ago)

അതിര്‍ത്തിയില്‍ സംഘര്‍ഷം നിലനില്‍ക്കുന്ന സാഹചര്യത്തില്‍ കശ്മീരിലും പഞ്ചാബിലും കുടുങ്ങിക്കിടക്കുന്ന മലയാളി വിദ്യാര്‍ത്ഥികളെ എത്രയും വേഗം നാട്ടിലെത്തിക്കണം; മുഖ്യമന്ത്രിയുമായി ആശയവിനിമയം നടത്തി പ്രതിപക്  (2 hours ago)

VIZHINJAM PORT ഉടൻ തീരം വിടണമെന്ന് കോസ്റ്റ്‌ഗാർഡ്  (3 hours ago)

PAKISTAN തെരുവിലിറങ്ങി ജനം  (4 hours ago)

Pakistan Turkey വായുവിൽ ചാരമാക്കി..!  (4 hours ago)

Malayali Vartha Recommends