ഇന്നോ നാളെയോ ആശുപത്രിയില്‍ അഭയം തേടി ചോദ്യം ചെയ്യലില്‍ നിന്ന് ഒഴിവാകാനുള്ള തന്ത്രമാണ് വീണ പയറ്റുന്നത്; ഇനിയും ഹാജരായില്ലെങ്കിൽ അറസ്റ്റിലേക്ക് ?

ഇഡിയുടെ അടുത്ത സമന്‍സിലും വീണ വിജയന്‍ ചോദ്യം ചെയ്യലിന് ഹാജരാകില്ല. ഇന്നോ നാളെയോ ആശുപത്രിയില്‍ അഭയം തേടി ചോദ്യം ചെയ്യലില്‍ നിന്ന് ഒഴിവാകാനുള്ള തന്ത്രമാണ് വീണ പയറ്റുന്നത്. ലാവ്‌ലിന്‍ കേസില്‍ സുപ്രിം കോടതിയില്‍ 70 തവണ ഒഴിവായ അതേ തന്ത്രംതന്നെ പയറ്റാനുള്ള വീണയുടെ നീക്കം ഇഡിക്കു മുന്നില്‍ ചെലവാകില്ല. അടുത്ത തവണയും വീണ ഇഡിക്കു മുന്നില്‍ ഹാജരാകുന്നില്ലെങ്കില്‍ വീട്ടിലെത്തി വീണയെ അറസ്റ്റ് ചെയ്ത് അടുത്ത നടപടിയിലേക്കു നീങ്ങും. ആഴ്ചകളോളം ആശുപത്രിയില്‍ തങ്ങാനാണ് നീക്കമെങ്കില്‍ ഇഡി അറ്റകൈ പ്രയോഗത്തിലേക്കു നീങ്ങും.
ആരോഗ്യകാരണങ്ങള്‍ കൊണ്ട് നാളെ ഹാജരാവാനാവില്ലെന്നും മറ്റൊരു ദിവസം അനുവദിക്കണണെന്നും വീണ ഇ.ഡിയെ ഇമെയില്‍ വഴി അറിയിച്ചു. എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ കൊച്ചി സോണല്‍ ഓഫീസില്‍ നാളെ രാവിലെ 10ന് ഹാജരാവാണ് വീണയോട് ആവശ്യപ്പെട്ടിരുന്നത്. അവധി അപേക്ഷയില്‍ ഇ.ഡിയുടെ തീരുമാനം ഇന്ന് വീണയെ അറിയിക്കും. ആരോഗ്യപ്രശ്നങ്ങള്‍ കാണിച്ചുള്ള അവധി അപേക്ഷകള്‍ ഇ.ഡി പരിഗണിക്കാറുണ്ട്. അങ്ങനെയെങ്കില്‍ അടുത്തയാഴ്ച ഹാജരാവാനാണ് നിര്‍ദേശിക്കുക. ഒരു ദിവസം അവധി അനുവദിച്ചാലും മറ്റൊരു ദിവസം നേരിട്ട് ഹാജരാവണമെന്നാണ് വ്യവസ്ഥ. ചോദ്യം ചെയ്യലിന് ഹാജരായാല്‍ അന്നു തന്നെ അറസ്റ്റുണ്ടാകുമെന്ന വ്യക്തമാണ്. അറസ്റ്റുണ്ടായാല്‍ വീണക്ക് ജാമ്യം ലഭിക്കാനുള്ള സാധ്യതയും സാഹചര്യവുമില്ല. പിണറായി വിജയന്റെ മകള്‍ എന്ന പരിഗണന വീണയ്ക്ക് ഇഡിയില്‍ നിന്ന് ലഭിക്കില്ല. അങ്ങനെയെങ്കില്‍ അഴിയെണ്ണുകയേ മാര്‍ഗമുള്ളു.
സിഎംആര്‍എല്ലുമായി ബന്ധപ്പെട്ട് 132 കോടിയിലധികം രൂപയുടെ ക്രമക്കേട് നടന്നുവെന്ന കണ്ടെത്തലിലെ കള്ളപ്പണ ഇടപാടുകളാണ് ഇഡി പ്രധാനമായും പരിശോധിക്കുന്നത്. 2016 മുതല്‍ 2021 വരെയുള്ള കാലയളവില്‍ എക്സാലോജിക് കമ്പനിക്ക് ലഭിച്ച 2.78 കോടി രൂപയും, എംപവര്‍ ഇന്ത്യയില്‍ നിന്ന് ലഭിച്ച 50 ലക്ഷം രൂപയുടെ വായ്പയുമാണ് അന്വേഷണ പരിധിയിലുള്ളത്. നേരത്തെ നടത്തിയ റെയ്ഡുകളില്‍ പിടിച്ചെടുത്ത ഡിജിറ്റല്‍ രേഖകളും സാമ്പത്തിക വിവരങ്ങളും അടിസ്ഥാനമാക്കിയായിരിക്കും ചോദ്യം ചെയ്യല്‍. തെളിവുകള്‍ നിരത്തി ഇഡി ചോദ്യം ചെയ്യുമ്പോള്‍ വീണയ്ക്ക് നല്‍കാന്‍ ്‌വ്യക്തമായ മറുപടി ഒന്നും തന്നെയില്ല. കരിമണല്‍ കര്‍ത്തായുടെ മാസപ്പടി എങ്ങനെ വിനിയോഗിച്ചു എന്നതടക്കം ഒട്ടേറെ രേഖകള്‍ ഇഡിയുടെ കൈവശമുണ്ട്. ്പാവങ്ങളുടെ പാര്‍ട്ടിത്തലവന്‍ എന്ന് മേനി പറയുന്ന പിണറായി വിജയന്റെ ഭാര്യയും മകളും അടിപൊളി ആഡംബര ജീവിതത്തിനു വേണ്ട ആഭരങ്ങളും വസ്ത്രങ്ങളുമൊക്കെ വാങ്ങിയത്ത ഇത്തരത്തില്‍ പലരും നല്‍കിയ പണം കൊണ്ടായിരുന്നുവെന്ന യാഥാര്‍ഥ്യം കേരളം തിരിച്ചറിയുകയാണ്.
വീണ അറസ്റ്റിലായാല്‍ പിണറായി വിജയന്‍ പ്രതിപക്ഷ നേതൃസ്ഥാനത്തു നിന്ന് രാജിവച്ചൊഴിയുകയേ നിവൃത്തിയുള്ളു. കേരളരാഷ്ട്രീയം കണ്ട ഏറ്റവും നാണം കെട്ട സംഭവവികാസങ്ങളിലേക്കാണ് നിലവില്‍ കാര്യങ്ങളുടെ പോക്ക്.മുന്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ മകള്‍ വീണാ തൈക്കണ്ടിയുമായി ബന്ധപ്പെട്ട സിഎംആര്‍എല്‍-എക്‌സാലോജിക് മാസപ്പടി കേസില്‍ പരമാവധി തെളിവുകള്‍ ശേഖരിച്ചു കഴിഞ്ഞിരിക്കുന്നു എന്‍ഫോഴ്‌സമെന്റ് ഡയറക്ടറേറ്റ്. ഏറെ രാഷ്ട്രീയ പ്രാധാന്യം കൂടിയുള്ള കേസില്‍ ഏതെങ്കിലും രീതിയില്‍ പാളിച്ചയുണ്ടാകാതിരിക്കാനാണ് ഇഡി ശ്രമിക്കുന്നത്.
കേസ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് സി എം ആര്‍ എല്‍ എംഡി ശശിധരന്‍ കര്‍ത്ത അടക്കമുള്ളവര്‍ നല്‍കിയ അപ്പീല്‍ ഹൈക്കോടതി ഡിവിഷന്‍ ബഞ്ചും തള്ളിയ സാഹചര്യത്തില്‍ ഇഡി കര്‍ക്കശമായ നടപടികളിലേക്കാണ് നീങ്ങുന്നത്. പിണറായി വിജയന്‍ മുഖ്യമന്ത്രിയായിരുന്ന കാലയളവില്‍, 2016 മുതല്‍ 2020, 21 വരെ മകള്‍ വീണയുടെ എക്‌സാലോജിക് കമ്പനി, സിഎംആര്‍ എല്ലില്‍ നിന്ന് സേവനമൊന്നുമില്ലാതെ, രണ്ട് കോടി എഴുപത്തിഎട്ട് ലക്ഷം രൂപ വാങ്ങിയതിലെ അനധികൃത ഇടപാടാണ് ഇഡി അന്വേഷിക്കുന്നത്.കരിമണല്‍ കമ്പനിയുമായി വീണയും എക്‌സാലോജിക്കുമുണ്ടാക്കിയ കരാര്‍ പകര്‍പ്പും, വീണയുമായി നടത്തിയ സാമ്പത്തിക ഇടപാട് രേഖകളും ഇ ഡിയുടെ കൈവശമുണ്ട്.
മുന്‍പ് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് നടത്തിയ പ്രാഥമിക പരിശോധനകളിലും ചോദ്യം ചെയ്യലിലും വീണ നല്‍കിയ മൊഴികളും നിലവില്‍ ഏജന്‍സി കണ്ടെടുത്ത ശാസ്ത്രീയ തെളിവുകളും ബാങ്ക് അക്കൗണ്ട് വിവരങ്ങളും തമ്മില്‍ നിരവധി പൊരുത്തക്കേടുകളാണ് ഉള്ളത്. ഉപകരണങ്ങള്‍ വാടകയ്ക്ക് നല്‍കിയതിനും കമ്പ്യൂട്ടര്‍ സോഫ്‌റ്റ്വെയര്‍ സേവനങ്ങള്‍ നല്‍കിയതിനുമാണ് പണം കൈപ്പറ്റിയതെന്ന് വ്യക്തമാക്കാന്‍ കൃത്യമായ നികുതി രേഖകളോ കൃത്യമായ സേവനം നല്‍കിയതിന്റെ തെളിവുകളോ ഹാജരാക്കാന്‍ വീണയ്ക്ക് കഴിഞ്ഞിട്ടില്ല. അങ്ങനെയെങ്കില്‍ വീണയെ അറസ്റ്റു ചെയ്യുകതന്നെ ചെയ്യും.
2016 ഡിസംബര്‍ 30 ന് സി എം ആര്‍ എല്ലുമായി വീണ ഉണ്ടാക്കിയ കരാറിന്റെ പകര്‍പ്പ്, 2017 മാര്‍ച്ച് രണ്ടിന് എക്‌സാലോജിക്കും കരിമണല്‍ കമ്പനിയുമായി ഉണ്ടാക്കിയ കരാര്‍, എക്‌സാലോജിക് നല്‍കിയ സേവനങ്ങളുടെ വിശദാംശങ്ങള്‍, എംപവര്‍ ഇന്ത്യ ക്യാപിറ്റല്‍ കമ്പനിയുടെ ലോണ്‍ വിശദാംശങ്ങള്‍, വീണയുമായി കമ്പനി നടത്തിയ ലോണ്‍ ഇടപാട് രേഖകള്‍ അടക്കം മുഴുവന്‍ സാമ്പത്തിക ഇടപാട് രേകകളും ഇ ഡിയുടെ പക്കലുണ്ട്. വീണയെ ചോദ്യം ചെയ്യുന്നതിനായി വിശദമായ ചോദ്യാവലി എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് തയാറാക്കിയിട്ടുണ്ട്. സിഎംആര്‍എല്‍ - എക്‌സാലോജിക് ഇടപാടിലൂടെ ടി. വീണയ്ക്ക് ലഭിച്ച 1.72 കോടി രൂപ എങ്ങനെ വിനിയോഗിച്ചു എന്നതാണ് ഇഡി പ്രധാനമായും ചോദിച്ചറിയുക. ഇതിന് ഉത്തരം കൊടുക്കാനാകുന്നില്ലെങ്കില്‍ വീണയെ അന്നു തന്നെ അറസ്റ്റു ചെയ്യും.
https://www.facebook.com/Malayalivartha



























