വേമ്പനാട് കായലിലെ അശാസ്ത്രീയ മണല്‍ ഖനനം നിറുത്തിവയ്ക്കണമെന്ന് പരാതി

വേമ്പനാട് കായലില്‍ പരിസ്ഥിതി നിയമങ്ങള്‍ കാറ്റില്‍ പറത്തി അശാസ്തീയമായി നടത്തിവരുന്ന മണല്‍ ഖനനം ഉടനെ നിറുത്തിവയ്ക്കണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രിക്കും സംസ്ഥാന മനുഷ്യാവകാശ കമ്മിഷനും പരാതി. ദേശീയ പാത വികസനത്തിന്റെ മറവില്‍ കായിലില്‍ നടക്കുന്നത് മണല്‍ കടത്താണ്. വലിയ അഴിമതി ഇതിന് പിന്നിലുണ്ട്. രാജ്യത്ത് നിലനില്ക്കുന്ന പരിസ്ഥിതി നിയമങ്ങളുടെ ലംഘനം ഇവിടെ നടക്കുകയാണ്. കായലിലെ ഖനനത്തിന് സ്വീകര്യക്കേണ്ട പഠനങ്ങള്‍ ഇവിടെ നടത്തിയിട്ടില്ല.
കായലില്‍ ഒരു പ്രദേശം തന്നെ ആഴം കുട്ടുന്നത് ഭാവിയില്‍ വലിയ ദുരന്തിന് വഴിയൊരുക്കും. മാസങ്ങളായി തുടരുന്ന മണല്‍ ഖനനം മൂലം ആയിരക്കണക്കിന് കാക്കാ തൊഴിലാളികള്‍ പട്ടിണിയിലായി. മത്സ്യ തൊഴിലാളികളുടെ ഉപജീവനം നിലച്ചു. വേമ്പനാട് കായലിലെ ആവാസ വ്യവസ്ഥ തകര്‍ന്നു. മത്സ്യ സമ്പത്ത് നശിച്ചു നൂറ് കണക്കാന് മത്സ്യങ്ങള്‍ ഖനനം മൂലം ഇല്ലാതായി. തവണക്കടവ്, മുഹമ്മ,തണ്ണീര്‍മുക്കം, കണ്ണങ്കര, കളക്കോഴിച്ചിറ, പള്ളിപ്പുറം തുടങ്ങിയ പ്രദേശങ്ങളില്‍ ഖനനം തുടരുകയാണ്.
വിവിധ കാരണത്താല്‍ നശിച്ചു കൊണ്ടിരിക്കുന്ന വേമ്പനാട് കായല്‍ ഖനനം മൂലം പൂര്‍ണ്ണമായും നശിക്കുകയാണ്. ശാസ്ത്രിയ പഠനത്തിലൂടെ ഖനനം ചെയ്യാതെ കായലിനെ നശിപ്പിക്കുന്ന ഖനനം ഉടനെ നിറുത്തിവയ്കണമെന്നാണ് പരാതിയില്‍ മുഖ്യമന്ത്രിയോടും , മനുഷ്യാവകാശ കമ്മിഷനോടും പരാതി നല്കിയ മാധ്യമ പ്രവര്‍ത്തകന്‍ പി.ആര്‍. സുമേരന്‍ ആവശ്യപ്പെടുന്നത്. തീരത്തിന്ന് നിന്ന് നിശ്ചിത മീറ്റര്‍ അകലം, ട്രഡ്ജിംങ്ങിന്റെ ആഴം, വീതി, സമീപത്തെ തീരപ്രദേശത്തിന്റെ സുരക്ഷ, മത്സ്യാ കക്കാ തൊഴിലാളികളുടെ ആശങ്കകള്‍ എന്നിവ പരിഹരിക്കക്കണം. വിശാലമായ വേമ്പനാട് കായലില്‍ പലയിടങ്ങളില്‍ നിന്ന് ശാസ്ത്രീയമായി എടുക്കേണ്ട മണല്‍ സകല നിയമങ്ങളും ലംഘിച്ച് ഒരിടത്തുനിന്ന് തന്നെ ഭീമമായ അളവില്‍ കുഴിക്കുന്നത് മാസങ്ങളായി തുടരുകയാണ്. മണലും ചെളിയും ക്രമാതീതമായി വലിച്ചെടുക്കുന്നത് കക്ക വാരുന്ന നൂറുകണക്കിന് തൊഴിലാളികളെ പ്രതിസന്ധിയിലാക്കിയിരിക്കുകയാണ്.
ഇന്ത്യയിലെ തന്നെ എഴുപത് ശതമാനം കറുത്ത കക്കയുടെ ഉത്പാദനവും നടക്കുന്ന ഈ മേഖല ഒരു സാങ് ചറിയായി സംരക്ഷിക്കപ്പെടേണ്ട ഇടമാണ്. ഈ പ്രജനന കാലത്ത് തന്നെ നടക്കുന്ന ഈ മണലൂറ്റല്‍ വരും വര്‍ഷങ്ങളില്‍ കക്കയെ ആശ്രയിക്കുന്ന ഏഴായിരത്തോളം കുടുംബങ്ങളെ പ്രതിസന്ധിയിലാക്കുകയാണ്. ഇതിനോടകം രൂപപ്പെട്ടിരിക്കുന്ന പാതാള സമാനമായ കുഴികളില്‍ നീട്ടുവല താഴ്ന്നു പോകുമെന്നല്ലാതെ മീന്‍ കിട്ടുന്നസ്ഥിതിയുണ്ടാവില്ലെന്നതാണ് മുതിര്‍ന്ന മത്സ്യ തൊഴിലാളികളുടെയും ആശങ്ക. ലോകത്ത് തന്നെ രണ്ടിടങ്ങളില്‍ ഉണ്ടാകുന്ന സംസ്ഥാന മത്സ്യമായ കരിമീനിന്റെ ഏറ്റവും ഗുണമേന്മയുള്ള ഈ ആവാസ വ്യവസ്ഥ തകരുന്നതില്‍ ആശങ്ക ഉയര്‍ത്തുകയാണ്. കൂടുതല്‍ കണ്ടെത്തുക ഔാമി ഞശഴവെേ െ്രെകം വാര്‍ത്താ വിശകലനം അന്വേഷണം പ്രീമിയം സബ്‌സ്‌ക്രിപ്ഷന്‍ പള്ളിപ്പുറം മാട്ടേല്‍പള്ളി കൊണ്ട് തന്നെ പ്രസിദ്ധമായ മാട്ടേല്‍ തുരുത്തില്‍ നിന്നും അന്‍പത് മീറ്റര്‍ പോലും അകലത്തിലല്ല ഈ കൊള്ള തുടരുന്നത്. നൂറ്റാണ്ടുകളുടെ ചരിത്രം പേറുന്ന ഇവിടം ഒരു പൈതൃക സ്വത്തായി സംരക്ഷിക്കപ്പെടേണ്ട സ്ഥലമായാണ് ജാതിമത ഭേദമന്യേ ഏവരും കണക്കാക്കുന്നത്. എന്നാല്‍ ഏതാനും മാസങ്ങള്‍ക്കുള്ളില്‍ ഈ തുരുത്തും ഇവിടെയുള്ള വീടുകളും പള്ളിയുമെല്ലാം ഇല്ലാതാവാനുള്ള സാധ്യതയാണ് മുന്നില്‍ കാണുന്നത്. നൂറ്റാണ്ടുകളും പതിറ്റാണ്ടുകളും കൊണ്ട് രൂപപ്പെട്ട മണല്‍ തിട്ടകള്‍ ദിവസങ്ങള്‍ കൊണ്ട് ഇല്ലാതാക്കപ്പെടുന്നത് തീരപ്രദേശത്തെ നൂറുകണക്കിന് വീടുകളുടെ നിലനില്‍പിന് കടുത്ത ഭീഷണിയാണ് ഉയര്‍ത്തുന്നത്. കായലില്‍ മൂന്നര കിലോമീറ്റര്‍ വീതിയുള്ള ഈ ഭാഗത്ത് ഇരുന്നൂറ് മീറ്റര്‍ പരിധിയിലാണ് ഈ ഖനനം അനുസ്യൂതം തുടരുന്നത് പ്രദേശവാസികളെ ആശങ്കപ്പെടുത്തുകയാണ് പി.ആര്‍ സുമേരന്‍.
https://www.facebook.com/Malayalivartha

























