Widgets Magazine
27
Jun / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കേന്ദ്രമന്ത്രിസഭയിൽ വൻ അഴിച്ചുപണി ഉടൻ.. പ്രധാനമന്ത്രി മോദിയും ആഭ്യന്തരമന്ത്രി അമിത് ഷായും രാഷ്ട്രപതി ദ്രൗപതി മുർമുവുമായി ഇക്കഴിഞ്ഞ ദിവസം കൂടിക്കാഴ്ച നടത്തി..


'കുറ്റക്കാരിയാണെന്ന് തെളിഞ്ഞാൽ തന്റെ മകളെ തൂക്കിക്കൊല്ലൂ'..കാമുകനൊപ്പം ചേർന്ന് പ്രതിശ്രുതവരനെ കൊലപ്പെടുത്തിയ കേസിലെ പ്രതി സിയാ ഗോയലിന്റെ അമ്മ..


അന്വേഷണം അഴിമതി സാധ്യതയിലേക്ക്.. രണ്ടാം വട്ടവും ചോദ്യം ചെയ്ത് വിട്ടയച്ചു...കൊച്ചിയിലെ ഇഡി ഓഫീസില്‍ വെച്ച് ഒന്‍പത് മണിക്കൂറിലധികം നീണ്ടുനിന്ന വിശദമായ ചോദ്യം ചെയ്യൽ..


ഹൈബി ഈഡന്‍ എംപിയെ കൊല്ലുമെന്നു ഭീഷണി മുഴക്കി.. രാത്രിയില്‍ എംപിയുടെ വീട്ടുവളപ്പില്‍ അതിക്രമിച്ചു കടന്നു സാധനസാമഗ്രികള്‍ അടിച്ചുതകര്‍ത്തു.. യുവാവ് അറസ്റ്റില്‍..


പിണറായി വിജയനെ മകൾ ഒറ്റിയോ..? ഇന്നലെ നടന്ന ചോദ്യം ചെയ്യലിന് ശേഷമാണ് പിണറായിയിൽ നിന്നും വിവരങ്ങൾ മനസിലാക്കാൻ.. ഇ ഡി ആലോചിക്കുന്നത്..ചോദ്യം ചെയ്യുമോ എന്നാണ് കേരളം ഉറ്റു നോക്കുന്നത്..

മക്കള്‍ അച്ഛനെത്തേടി അലഞ്ഞു; ഒടുവില്‍ കണ്ട കാഴ്ചയാകട്ടെ....

21 MAY 2017 08:57 AM IST
മലയാളി വാര്‍ത്ത

തീവണ്ടിയാത്രക്കിടെ കാണാതായ അച്ഛനെത്തേടി മക്കള്‍ അലഞ്ഞത് ഒന്നരമാസം. ഈ സമയമത്രയും അച്ഛന്‍ ഒരജ്ഞാതമൃതദേഹമായി കോട്ടയം മെഡിക്കല്‍ കോളേജിലെ മോര്‍ച്ചറിയില്‍ കിടക്കുകയായിരുന്നു. ഒന്നരമാസത്തോളം അന്വേഷിച്ചലഞ്ഞ മക്കള്‍ ഒടുവില്‍ മെഡിക്കല്‍ കോളേജില്‍ എത്തുമ്പോള്‍ അച്ഛന്‍ പഠനവസ്തുവായി കോളേജ് വിദ്യാര്‍ഥികളുടെ മേശപ്പുറത്തെത്തിയിരുന്നു. അല്പംകൂടി വൈകിയിരുന്നെങ്കില്‍ പഠനത്തിനായി കീറിമുറിച്ച മൃതദേഹമായിരുന്നേനെ അവര്‍ക്ക് തിരികെക്കിട്ടുക.

പത്തനംതിട്ട അടൂര്‍ മിത്രപുരം സുശാന്ത് ഭവനത്തില്‍ എം.കെ. ഭാസ്‌കരന്റെ (65) മൃതദേഹമാണ് റെയില്‍വേയുടെയും പോലീസിന്റെയും അനാസ്ഥയില്‍ അജ്ഞാത ജഡമായത്. 30 വര്‍ഷമായി ഛത്തീസ്ഗഢിലെ ബസ്തറില്‍ ജലഅതോറിറ്റി ജീവനക്കാരനായിരുന്നു ഭാസ്‌കരന്‍

ഏപ്രില്‍ അഞ്ചിന് മൂത്തമകന്റെ കുഞ്ഞിനെക്കാണാന്‍ മുംബൈ കൊല്ലം എക്‌സ്പ്രസില്‍ അദ്ദേഹം നാട്ടിലേക്കുതിരിച്ചു. സീറ്റ് റിസര്‍വ് ചെയ്തിരുന്നു. ആലുവയിലെത്തിയപ്പോള്‍ തീവണ്ടിയില്‍ കുഴഞ്ഞുവീണു. ആര്‍.പി.എഫ്. ഉദ്യോഗസ്ഥര്‍ അദ്ദേഹത്തെ ആലുവ സര്‍ക്കാര്‍ ആസ്പത്രിയിലാക്കി. സ്ഥിതി ഗുരുതരമായതിനെത്തുടര്‍ന്ന് എറണാകുളം ജനറല്‍ ആസ്പത്രിയിലേക്കും തുടര്‍ന്ന് കോട്ടയം മെഡിക്കല്‍ കോളേജ് ആസ്പത്രിയിലേക്കും മാറ്റി. ഏപ്രില്‍ ഒമ്പതിന് രാത്രി 8.45ന് മരിച്ചു. അജ്ഞാതമൃതദേഹമായി മോര്‍ച്ചറിയിലേക്കുമാറ്റി.

ഒന്നരമാസത്തിനുശേഷം നടപടികള്‍ പൂര്‍ത്തിയാക്കി മെഡിക്കല്‍ കോളേജ് വിദ്യാര്‍ഥികളുടെ പഠനവിഭാഗത്തിലേക്ക് കൈമാറി. അപ്പോഴും പേരക്കുട്ടിയെ കാണാന്‍ മടങ്ങിയ അച്ഛനെത്തേടി മക്കള്‍ അലയുകയായിരുന്നു. അച്ഛനെ കാണാതായെന്നുകാട്ടി ചെങ്ങന്നൂരിലും കോട്ടയം റെയില്‍വേ പോലീസിലും ഇവര്‍ പരാതി നല്‍കിയിരുന്നു. ഈ അന്വേഷണമാണ് ഒടുവില്‍ മെഡിക്കല്‍ കോളേജ് പഠനവിഭാഗത്തിലെത്തിയത്.

ആലുവയില്‍ ഭാസ്‌കരനെ ആസ്പത്രിയിലാക്കിയശേഷം ആര്‍പി.എഫ്. നല്‍കിയ വിവരമനുസരിച്ച് എറണാകുളം നോര്‍ത്ത് സ്‌റ്റേഷനിലാണ് തീവണ്ടിയില്‍ നിന്നുലഭിച്ച ബാഗ് എടുത്തുവെച്ചത്. ഇത് ദിവസങ്ങളോളം വരാന്തയില്‍ത്തന്നെ കിടന്നു. കഴിഞ്ഞ ദിവസം ഒരു പോലീസ് ഉദ്യോഗസ്ഥന്‍ ബാഗ് പരിശോധിച്ചതാണ് വഴിത്തിരിവായത്.

ബാഗില്‍ നിന്നു ലഭിച്ച റിസര്‍വേഷന്‍ ഏജന്‍സിയുടെ നമ്പറിലേക്ക് വിളിച്ചപ്പോള്‍ ഭാസ്‌കരന്റെ രണ്ടാമത്തെ മകന്‍ സുമിത്തിന്റെ വിവരങ്ങള്‍ നല്‍കി. സുമിത്ത് കേരളത്തിലുണ്ടായിരുന്ന ചേട്ടന്‍ സന്ദീപിനെയും ബന്ധുവായ പ്രശാന്തിനെയും അറിയിച്ചു. ഇവര്‍ പ്രതീക്ഷയോടെ, എറണാകുളത്ത് എത്തിയപ്പോഴാണ് ഭാസ്‌കരനെ കോട്ടയം മെഡിക്കല്‍ കോളേജിലേക്ക് കൊണ്ടുപോയെന്നറിഞ്ഞത്.

അവിടെച്ചെന്നപ്പോള്‍ കേട്ട വാര്‍ത്ത ഹൃദയഭേദകമായിരുന്നു. ഏറെനേരത്തെ ശ്രമത്തിനുശേഷമാണ് മൃതദേഹം കാണാന്‍ അനുവദിച്ചതെന്ന് ബന്ധുക്കള്‍ പറഞ്ഞു. മൃതദേഹം തിരിച്ചറിയാന്‍ പ്രശാന്തിനോ ബന്ധുക്കള്‍ക്കോ കഴിഞ്ഞില്ല. വെള്ളിയാഴ്ച സുമിത്ത് എത്തി കാലിലെ അടയാളംവെച്ചാണ് മൃതദേഹം തിരിച്ചറിഞ്ഞത്.

ഛത്തിസ്ഗഢില്‍ നിന്നു പുറപ്പെടുമ്പോള്‍ ബാഗില്‍ 15,000 രൂപയും എ.ടി.എം. കാര്‍ഡും ഫോണും ഉണ്ടായിരുന്നു. ഇതില്‍ നിന്ന് 2000 രൂപ മാത്രമേ ലഭിച്ചുള്ളൂ. അജ്ഞാതമൃതദേഹമായിരുന്നതിനാല്‍ മെഡിക്കല്‍ കോളേജ് അധികൃതര്‍ വാര്‍ത്ത നല്‍കിയിരുന്നു. പ്രാദേശികപേജുകളില്‍ ഒതുങ്ങിയതിനാല്‍ ആരുടെയും ശ്രദ്ധയില്‍പ്പെട്ടില്ല.

സീറ്റ് റിസര്‍വ് ചെയ്താല്‍ വിലാസം റെയില്‍വേയുടെ പക്കലുണ്ടാകും. ആലുവ റെയില്‍വേ സ്‌റ്റേഷനില്‍ ഉണര്‍ന്നു പ്രവര്‍ത്തിച്ചിരുന്നെങ്കില്‍ അദ്ദേഹത്തെ രക്ഷിക്കാനാകുമായിരുന്നുവെന്ന് ബന്ധുവായ പ്രശാന്ത് പറഞ്ഞു. അവിടെ ആസ്പത്രിയിലെത്തിച്ചപ്പോള്‍പ്പോലും പോലീസ് ഉണ്ടായിരുന്നില്ലെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. മൃതദേഹം ശനിയാഴ്ച ഉച്ചയ്ക്കുശേഷം ബന്ധുക്കള്‍ക്ക് കൈമാറി. മക്കള്‍ സന്ദീപ്, സുമിത്ത്, അനീഷ്. മരുമകള്‍ രാധ 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ആള്‍മാറാട്ടം നടത്തി ജോലി വാഗ്ദാനം ചെയ്ത് പണം തട്ടിച്ച കേസില്‍ യുവാവ് പിടിയില്‍  (4 hours ago)

തീരദേശ മേഖലയിലെ കരിമണല്‍ ഖനനം: മുഖ്യമന്ത്രി നിയമസഭയെ തെറ്റിദ്ധരിപ്പിക്കുന്നുവെന്ന് ഷോണ്‍ ജോര്‍ജ്  (6 hours ago)

ആരോഗ്യ വകുപ്പ് 152 പുതിയ തസ്തികകള്‍ അനുവദിച്ച് ഉത്തരവായി  (6 hours ago)

നാളെ മുതല്‍ മുന്‍ഗണനാ റേഷന്‍കാര്‍ഡിന് അപേക്ഷിക്കാം  (6 hours ago)

പിതാവിന്റെ ക്രൂരതയില്‍ ലഹരിക്കടിമയായ മകന്‍ കള്ളനുമായി: മകന്റെ പ്രവര്‍ത്തിയില്‍ ജീവിതം നഷ്ടപ്പെട്ട് ഒരമ്മയും മകളും  (6 hours ago)

കേസില്‍ ഒത്തുതീര്‍പ്പിനില്ലെന്ന് പരാതിക്കാരന്‍: സാമ്പത്തിക തട്ടിപ്പു കേസ് റദ്ദാക്കണമെന്ന ഹര്‍ജി ഹൈക്കോടതി തള്ളി  (6 hours ago)

നിപ്പ സമ്പര്‍ക്കപ്പട്ടികയില്‍ ഉയര്‍ന്ന റിസ്‌ക് വിഭാഗത്തിലെ ഒരാളെ ക്വാറന്റീനില്‍നിന്ന് ഒഴിവാക്കി  (7 hours ago)

സംസ്ഥാനത്ത് എട്ടു പേര്‍ക്ക് കൂടി ഷിഗെല്ല രോഗബാധ സ്ഥിരീകരിച്ചു  (7 hours ago)

ഗാര്‍ഹിക സിലിണ്ടറുകള്‍ ബുക്ക് ചെയ്ത് 5 ദിവസമായിട്ടും സിലിണ്ടര്‍ ലഭിച്ചെങ്കില്‍ ബുക്കിങ് റദ്ദാകും  (7 hours ago)

കേരളത്തില്‍ മഴ വീണ്ടും കനക്കുന്നു  (7 hours ago)

സെപ്റ്റിക് ടാങ്ക് വൃത്തിയാക്കുന്നതിനിടെ വിഷവാതകം ശ്വസിച്ച് മൂന്നു മരണം  (7 hours ago)

ഓപ്പറേഷന്‍ സിന്ദൂരില്‍ വീരമൃത്യ വരിച്ച ആറ് സൈനികരുടെ പേരുകള്‍ പുറത്തുവിട്ട് കേന്ദ്രം  (7 hours ago)

കഞ്ചാവു കിട്ടിയതെന്ന ചോദ്യത്തിന് സ്‌കൂള്‍ വിദ്യാര്‍ഥികളുടെ മറുപടി കേട്ട പൊലീസ് ഞെട്ടി  (7 hours ago)

പിണറായി വിജയനെ ED വിളിപ്പിക്കും..! വീണ വിജയന്റെ പേര് പറഞ്ഞു..! ചോദ്യം ചെയ്യലിനിടെ പൊട്ടിക്കരഞ്ഞു..! തിങ്കളാഴ്ച്ച അറസ്റ്റ് ..!  (8 hours ago)

പ്രീമിയം റെസിഡൻസി ഉടമകൾക്ക് നിർബന്ധിത വർക്ക് പെർമിറ്റ് ഏർപ്പെടുത്തി സഊദി അറേബ്യ  (9 hours ago)

Malayali Vartha Recommends