Widgets Magazine
09
Apr / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കുടകിൽ ട്രെക്കിംഗിനിടെ വീണ്ടും മലയാളി പെൺകുട്ടി അപ്രത്യക്ഷം...40-ഓളം ബന്ധുക്കൾ കൂടെ, എന്നിട്ടും.. കുട്ടി സംഘത്തില്‍ നിന്നും പെട്ടെന്ന് അപ്രത്യക്ഷയായത്..


സംസ്ഥാനത്ത് പോളിങ് നടക്കുന്നു.. സിപിഎമ്മുകാർ ബിജെപിയുടെ ബൂത്ത് ഏജന്റിനെ കല്ലെറിഞ്ഞതായി പരാതി.. തലശ്ശേരി ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു..


നിയമസഭാ തെരഞ്ഞെടുപ്പിന്‍റെ വോട്ടെടുപ്പ് പകുതി പിന്നിടുമ്പോള്‍ മികച്ച പോളിങ്.... ഉച്ചയോടെ പോളിങ് 40ശതമാനം കടന്നു.. . എസ്ഐആറിനെ തുടര്‍ന്ന് ഇത്തവണ പോളിങ് 80ശതമാനം കടക്കുമെന്ന് സൂചന


ഇസ്രായേൽ യുദ്ധ കാഹളം തുടങ്ങി.. 10 മിനിറ്റിനുള്ളില്‍ 100 ഇടങ്ങളിലായിരുന്നു ഇസ്രയേല്‍ ആക്രമണം..മേഖലയെ വീണ്ടും ഒരു വന്‍യുദ്ധത്തിന്റെ നിഴലിലാഴ്ത്തിയിരിക്കുകയാണ്..


കേരളത്തിൽ എൽഡിഎഫിന്റെ മൂന്നാം തുടർഭരണം ജനങ്ങൾ ഉറപ്പാക്കുമെന്ന് സിപിഐ എം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ മാസ്റ്റർ..

സ്ത്രീകളുടെ ക്യൂവില്‍ നിന്നെന്ന് ആരോപിച്ച് തിരുമല സുരക്ഷാ ജീവനക്കാര്‍ ക്രൂരമായി മര്‍ദിച്ച മധ്യവയസ്‌കന്‍ മരിച്ചു; മരണം 100 ദിവസം കോമയില്‍ കഴിഞ്ഞതിന് ശേഷം

27 JUNE 2017 12:47 PM IST
മലയാളി വാര്‍ത്ത

സ്ത്രീകളുടെ ക്യൂവില്‍ നിന്നെന്ന് ആരോപിച്ച് തിരുമല സുരക്ഷാ ജീവനക്കാര്‍ ക്രൂരമായി മര്‍ദിച്ച മധ്യവയസ്‌കന്‍ മരിച്ചു. പശ്ചിമ ഗോദാവരിയിലെ എലൂരു സ്വദേശിയായ 56കാരന്‍ തോട്ട പദ്മനാഭം ഞാറാഴ്ച്ച വൈകീട്ടാണ് മരിച്ചത്. 100 ദിവസം കോമയില്‍ കഴിഞ്ഞതിന് ശേഷമാണ് ഇദ്ദേഹം മരണത്തിന് കീഴടങ്ങിയത്. സ്ത്രീകളുടെ ക്യൂവില്‍ നിന്നെന്ന് ആരോപിച്ച് മൂന്ന് ഉദ്യോഗസ്ഥര്‍ ചേര്‍ന്ന് ഇദ്ദേഹത്തെ ക്രൂരമായി മര്‍ദിക്കുകയായിരുന്നു. ഹൃദ്രോഗിയാണെന്ന് ബന്ധുക്കള്‍ അറിയിച്ചിട്ടും പദ്‌നമാഭമിന്റെ ബോധം മറഞ്ഞിട്ടും ഇവര്‍ മര്‍ദനം തുടര്‍ന്നു.
തിരുപതിയിലെ എസ് വി ഐ എംഎസ് ആശുപത്രിയില്‍ ചികിത്സയിലായിരുന്നു ഇദ്ദേഹം. ആശുപത്രിയുടെ മോര്‍ച്ചറിക്ക് മുമ്പിലായി ഇദ്ദേഹത്തിന്റെ ബന്ധുക്കളും ജന സട്ടാ പ്രവര്‍ത്തകരും പോസ്റ്റ്‌മോര്‍ട്ടം ആവശ്യപ്പെട്ടും പദ്മാഭമനെ മര്‍ദിച്ച ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി ആവശ്യപ്പെട്ടും പ്രതിഷേധിച്ചതായി മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ആശുപത്രിയുടെ പ്രവര്‍ത്തനം തടസപ്പെടുത്തിയതിന് ഇവരെ കസ്റ്റഡിയിലെടുത്തതായാണ് വിവരം.
മാര്‍ച്ചിലെ അവസാന വാരമാണ് സ്ത്രീകളുടെ ക്യൂവില്‍ നിന്നെന്ന് ആരോപിച്ച് തിരുമല തിരുപതി ദേവസ്ഥാനം സുരക്ഷാ ഉദ്യോഗസ്ഥര്‍ പദ്മനാഭമനെ മര്‍ദിച്ചത്. ക്രൂരമായി പരിക്കേറ്റ പദ്മനാഭമനെ സന്ദര്‍ശിക്കാന്‍ ടിടിഎസ് മാനേജ്‌മെന്റില്‍ നിന്നും ആരും എത്തിയില്ലെന്ന് ബന്ധുക്കള്‍ ആരോപിച്ചിരുന്നു.
എലൂരുവില്‍ സര്‍ക്കാര്‍ ഉദ്യോഗസ്ഥനായിരുന്ന പദ്മനാഭം കുടുംബാംഗങ്ങളോടൊപ്പമാണ് തിരുമലയിലെത്തിയത്. രാത്രി 9.30യോട് അടുത്ത് വൈകുണ്ഡം ക്യൂ കോംപ്ലക്‌സിനടുത്ത് നില്‍ക്കുകയായിരുന്നു ഇദ്ദേഹം. സ്ത്രീകളുടെ ക്യൂവില്‍ നിന്നു എന്ന് ആരോപിച്ച് രണ്ട് വനിത ഗാര്‍ഡുകളും കോണ്‍സ്റ്റബിളും ചേര്‍ന്ന് പദ്മനാഭമനെ മര്‍ദിച്ചു. ഓടിയെത്തിയ ബന്ധുക്കള്‍ അപേക്ഷിച്ചിട്ടും ഉദ്യോഗസ്ഥര്‍ മര്‍ദനം തുടര്‍ന്നു. ഇദ്ദേഹത്തെ പിന്നീട് അശ്വനി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ആര്യോഗ്യ സ്ഥിതി വഷളായതിനെ തുടര്‍ന്ന് എസ് വി ഐ എംഎസ് ആശുപത്രിയിലേക്ക് മാറ്റി.
സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ച ശേഷം തിരുമല വണ്‍ ടൗണ്‍ പൊലീസ് കേസെടുത്തിരുന്നു. വകുപ്പ് 308 പ്രകാരമാണ് കേസെടുത്തത്. ഏഴ് വര്‍ഷം വരെ തടവ് ശിക്ഷ ലഭിക്കാവുന്ന വകുപ്പാണിത്. പദ്മനാഭനെ മര്‍ദിച്ച ഉദ്യോഗസ്ഥരെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. 20 ദിവസങ്ങള്‍ക്ക് ശേഷം ഇവര്‍ക്ക് ജാമ്യവും ലഭിച്ചു.
സിസിടിവി ദൃശ്യങ്ങളില്‍ നിന്നും തന്നെ പദ്മനാഭനേറ്റ്ത് ക്രൂരമായ മര്‍ദനമാണെന്ന് തെളിഞ്ഞെന്നും പ്രതികള്‍ക്കെതിരെ കൂടുതല്‍ ശക്തമായ വകുപ്പ് പ്രകാരം കേസെടുക്കണമെന്നും പദ്മനാഭന്റെ മക്കള്‍ ആവശ്യപ്പെട്ടു. കൊലപാതകമായി ഇത് കണക്കിലെടുക്കണമെന്ന് ലോക് സട്ടാ സംസ്ഥാന ജനറല്‍ സെക്രട്ടറിയും ആവശ്യപ്പെട്ടിട്ടുണ്ട്

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പൂഞ്ഞാറില്‍ പോലീസിനെ ഭീഷണിപ്പെടുത്തി എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥി സെബാസ്റ്റ്യന്‍ കുളത്തൂങ്കല്‍  (36 minutes ago)

വയോധികയുടെ മരണം കൊലപാതകം; കൊല്ലപ്പെട്ടത് ബലാത്സംഗ ശ്രമത്തിനിടെയെന്ന് പൊലീസ്  (44 minutes ago)

ആറന്മുളയില്‍ ഡി വൈ എഫ് ഐ പ്രവര്‍ത്തകരുടെ ആക്രമണം  (50 minutes ago)

ഇരിങ്ങാലക്കുടയില്‍ ബിജെപി ബൂത്ത് പ്രസിഡന്റിന് കുത്തേറ്റു  (56 minutes ago)

വനിതാ ബൂത്ത് ഏജന്റുമാര്‍ക്കെതിരെ നായ്ക്കുരണ പൊടി പ്രയോഗമെന്ന് പരാതി  (1 hour ago)

ലെബനനിലെ ഇസ്രയേല്‍ ആക്രമണത്തില്‍ മരണം 254 ആയി  (1 hour ago)

ആറാം ക്ലാസ്സില്‍ മൂന്നാം ഭാഷ നിര്‍ബന്ധമാക്കി സി ബി എസ് ഇ  (1 hour ago)

മണിക്കൂറുകള്‍ നീണ്ട കാത്തിരിപ്പിനൊടുവില്‍ അക്ഷയ വോട്ട് ചെയ്തു  (1 hour ago)

എന്തൊക്കെ സംഭവിച്ചാലും പറവൂരില്‍ മാറ്റമുണ്ടാകില്ലെന്ന് സലിം കുമാര്‍  (1 hour ago)

തമിഴ്‌നാട്ടില്‍ 234 മണ്ഡലങ്ങളിലായി മത്സരിക്കുന്നത് 4834 സ്ഥാനാര്‍ഥികള്‍  (2 hours ago)

തൃശൂരില്‍ വോട്ട് രേഖപ്പെടുത്തി മടങ്ങുന്നതിനിടെ 63കാരന്‍ കുഴഞ്ഞുവീണു മരിച്ചു  (2 hours ago)

പോളിംഗ് സമയം പൂര്‍ത്തിയായതിന് പിന്നാലെ വോട്ടര്‍മാര്‍ക്ക് നന്ദി അറിയിച്ച് മുഖ്യമന്ത്രി  (2 hours ago)

സംസ്ഥാനത്ത് പോളിംഗ് വൈകിട്ട് അഞ്ചുവരെ 75.10 ശതമാനം  (2 hours ago)

ജ്വല്ലറി കവര്‍ച്ചാ ശ്രമത്തില്‍ മൂന്നുപേര്‍ അറസ്റ്റില്‍; അറസ്റ്റിലായവരില്‍ ഒരാള്‍ എയ്‌റോനോട്ടിക്കല്‍ എന്‍ജിനീയര്‍ ബിരുദധാരി  (2 hours ago)

സംവിധായകന്‍ രഞ്ജിത്ത് അറസ്റ്റിലായ സംഭവത്തില്‍ നിലപാട് വ്യക്തമാക്കി നടിയും ഡബ്ബിങ് ആര്‍ടിസ്റ്റുമായ ഭാഗ്യലക്ഷ്മി  (3 hours ago)

Malayali Vartha Recommends