വിവാദങ്ങള്‍ പൊള്ളുമ്പോള്‍ പഴയ വിവാദ ചാനല്‍ ഇന്റര്‍വ്യൂവും പൊങ്ങിവരുന്നു...

കേരളം ഏറെ നാളായി ഒരു കിടിലന്‍ ചാനല്‍ ലൈവ് ആസ്വദിച്ചിട്ട്. മംഗളം ഇറക്കിയ മന്ത്രിയുടെ വിവാദം കഴിഞ്ഞ് ഇറങ്ങിയ ബിഗ് ലൈവായിരുന്നു റിപ്പോർട്ടർ ചാനലിലെ ന്യൂസ് നൈറ്റിൽ നികേഷ് ചെയ്തത്. കേരളം ഇളകി മറിഞ്ഞു. ഉറക്കം തൂങ്ങി നിന്ന റിപോര്‍ട്ടര്‍ ചാനല്‍ റേറ്റ്ങ്ങ് റോക്കറ്റ് പോലെ കുതിച്ചു. പ്രതിരോധത്തിന് വേണ്ടി ദിലീപ് ശ്രമിച്ചപ്പോൾ താരത്തിന് നാവ് പിഴച്ചു,.. ആശാന്‍ കരുതിയത് സിനിമയിലെ പോലെ ഒരു പഞ്ച് ഡയലോഗില്‍ ആ സംഭവം അവസാനിക്കുമെന്നാണ്. പക്ഷെ നാവു ചതിച്ചു. ഇപ്പോള്‍ ഇതാ വീണ്ടും ഒരു കേസുകൂടി തലയിലേയ്ക്ക്...ഒടുവില്‍ നടന് വേണ്ടി പൊഴിക്കാന്‍ അല്പ്പം കണ്ണീര്‍ ബാക്കി വെച്ചവരെ പോലും ഇപ്പോള്‍ കാണാന്‍ ഇല്ല. കാരണം സ്വന്തം നാക്കിന്റെ കുഴപ്പം എന്ന് ഫാന്‍സുകാര്‍ പോലും പറയുന്നു. ആക്രമത്തിനിരയായ നടിയെ വീണ്ടും പീഡിപ്പിച്ച പരാമര്‍ശം നടത്തിയതിനെതിരെ പ്രതിഷേധം ഉയരുകയാണ്.
പള്‍സര്‍ സുനിയും നടിയും സുഹൃത്തുക്കളായിരുന്നു എന്നും ഇരുവരും തമ്മില്‍ അടുത്ത ബന്ധം ഉണ്ടായിരുന്നുവെന്നായിരുന്നു ദിലീപിന്റെ പരാമര്‍ശം. ഈ വിവരങ്ങള്‍ തന്നോട് സംവിധായകന്‍ ലാല്‍ പറഞ്ഞെന്നായിരുന്നു ദിലീപിന്റെ പ്രതികരണം. എന്നാല്‍ താന്‍ ആരോടും ഒന്നും പറഞ്ഞിട്ടില്ലെന്ന നിലപാടിലാണ് സംവിധായകന്‍ ലാല്‍. ഇരിക്കുന്ന കൊമ്പ് മുറിച്ച് നടന്‍ ഇപ്പോള്‍ ആകെ കെണിയില്‍ ചാടി. കേസിലെ പ്രധാനപ്രതി പള്‍സര്‍ സുനിയും നടിയും സുഹൃത്തുക്കളായിരുന്നെന്നാണ് സ്വകാര്യ ചാനല്‍ പരിപാടിയില്‍ ദിലീപ് പറഞ്ഞത്. ഇരുവരും തമ്മില്‍ അടുത്ത ബന്ധമുണ്ടായിരുന്നു. ഗോവയില്‍ ഇരുവരും ഒരുമിച്ചാണുണ്ടായിരുന്നതെന്നും ദിലീപ് പറഞ്ഞു. നടി ദിലീപിനെതിരെ പരാതി നല്കിയാല്‍ അത് വന്‍ സംഭവമാകും.
വിവാദങ്ങള്‍ കത്തിക്കയറുമ്പോള്‍ തന്നെ ദിലീപ് മുമ്പ് മനോരമ ഓണ്‍ലൈനിന് നല്‍കിയ അഭിമുഖവും വീണ്ടും ചര്‍ച്ചയാവുകയാണ്. മനോരമ ഓണ്‍ലൈനിന് അനുവദിച്ച പ്രത്യേക അഭിമുഖത്തിലാണ് മാധ്യമപ്രവര്‍ത്തകര്‍ അടക്കമുള്ളവരെ പേരെടുത്ത് വ്യക്തിപരമായി ആക്ഷേപിച്ചും, തനിക്കെതിരായ ആരോപണങ്ങള്‍ക്ക് അക്കമിട്ട് മറുപടി നല്‍കിയും നടന്‍ ദിലീപ് രംഗത്ത് വന്നിരുന്നത്. ഇത്രയും കാലം താന്‍ പ്രതികരിക്കാതിരുന്നത് തന്റെ മകളെ ഓര്‍ത്തിട്ടാണെന്നും വ്യക്തിഹത്യ എല്ലാ സീമകളും വിട്ടപ്പോഴാണ് രണ്ടുവാക്ക് പറയുന്നതെന്നും അഭിമുഖത്തില്‍ ദിലീപ് ആവര്‍ത്തിക്കുന്നുണ്ട്.
മാതൃഭൂമി ന്യൂസിലെ വാര്‍ത്താ അവതാരകന്‍ വേണുവിനെതിരെ അതിരൂക്ഷമായ പരാമര്‍ശങ്ങളാണ് ദിലീപ് നടത്തിയിരുന്നത്. കൊച്ചിയില്‍ യുവ നടി ആക്രമിക്കപ്പെട്ട സംഭവം തന്നെ ചുമലില്‍ കെട്ടിവെക്കാന്‍ ഏറ്റവും കൂടുതല്‍ ശ്രമിച്ചത് വേണുവാണെന്ന് ദിലീപ് ചൂണ്ടിക്കാട്ടുന്നു. 'വേണുവിനായിരുന്നു ഇത് ഏറ്റവും കൂടുതല്‍ എന്റെ തലയിലേക്ക് അടിച്ചുവെച്ച് തരണമെന്ന് ആഗ്രഹം. വേണു എന്ന് കേള്‍ക്കുമ്പോള്‍ വേണുനാദം, ഓടക്കുഴല്‍.... ഇംഗ്ലീഷില്‍ ഫ്‌ളൂട്ട് എന്ന് പറയും. ഓടക്കുഴല്‍ നമുക്ക് ഊതാനുള്ളതാണ്. ഊത്ത്, അദ്ദേഹം ആ തൊഴില്‍ തന്നെയാണ് ചെയ്തുകൊണ്ടിരിക്കുന്നത്.
അല്ലാതെ മേലനങ്ങി ഒരു പണിക്കും അദ്ദേഹത്തിന് പോവാന്‍ പറ്റില്ല. നമ്മളൊക്കെ പൊരിവെയിലത്ത് നല്ല അന്തസ്സായി പണിയെടുത്താണ് ജീവിക്കുന്നത്. നമ്മളെപോലുള്ള ആള്‍ക്കാര്‍ ഇല്ലെങ്കില്‍ ഇവര്‍ക്കൊന്നും പറ്റില്ല. രാഷ്ട്രീയ രംഗത്തുള്ളവരെയൊക്കെ ഇവര്‍ കരിവാരിത്തേക്കുന്നത് കാണണം. പുള്ളി ഇവിടുത്തെ ജഡ്ജിയായി ഇരുന്നിട്ട്, പുള്ളിയാണ് കാര്യങ്ങള്‍ തീരുമാനിക്കുന്നത്. പുള്ളി എല്ലാവരെയും ഊത്തോട് ഊത്താണ്. ഒരു കുടുംബം മാത്രം നോക്കിയാല്‍ പോര ഇവര്‍ക്ക്. പല കുടുംബങ്ങളെ നോക്കണം.
സന്തോഷത്തോടെ സ്മൃതിലയമായിട്ടൊക്കെ അങ്ങട്ട് പോവണമെങ്കില്‍ മറ്റ് ഒരുപാട് കാര്യങ്ങള്‍ ഇവര്‍ക്ക് ചെയ്യേണ്ടതുണ്ട്. വേണുവിനെ കുറിച്ച് ഒരുപാട് കാര്യം ഇവിടുത്തെ എല്ലാവര്‍ക്കും അറിയാം. നമ്മടേത് ഓപ്പണ്‍ ബുക്കാണ്. നമ്മളൊക്കെ പത്ത് 250 ആളുകളുടെ മുന്നിലാണ് എപ്പോളും ഉള്ളത്. ഇത് ഒരു ചാനലിന് ഉള്ളില്‍ നടക്കുന്ന കാര്യങ്ങളാണ്. ഇദ്ദേഹത്തെ കുറിച്ച് ഒരു സിനിമയെടുക്കാനുള്ള സാധനങ്ങള്‍ എന്റെ കൈയിലുണ്ട്.' ദിലീപ് പറയുന്നു. ഈ ആരോപണങ്ങള്‍ക്കെതിരെ മാധ്യമപ്രവര്‍ത്തകര്‍ പരാതിയുമായി രംഗത്ത് വന്നാല്‍ ദിലീപിന് അത് മറ്റൊരു ഊരാക്കുടുക്കാകും.
https://www.facebook.com/Malayalivartha



























