Widgets Magazine
09
Apr / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കുടകിൽ ട്രെക്കിംഗിനിടെ വീണ്ടും മലയാളി പെൺകുട്ടി അപ്രത്യക്ഷം...40-ഓളം ബന്ധുക്കൾ കൂടെ, എന്നിട്ടും.. കുട്ടി സംഘത്തില്‍ നിന്നും പെട്ടെന്ന് അപ്രത്യക്ഷയായത്..


സംസ്ഥാനത്ത് പോളിങ് നടക്കുന്നു.. സിപിഎമ്മുകാർ ബിജെപിയുടെ ബൂത്ത് ഏജന്റിനെ കല്ലെറിഞ്ഞതായി പരാതി.. തലശ്ശേരി ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു..


നിയമസഭാ തെരഞ്ഞെടുപ്പിന്‍റെ വോട്ടെടുപ്പ് പകുതി പിന്നിടുമ്പോള്‍ മികച്ച പോളിങ്.... ഉച്ചയോടെ പോളിങ് 40ശതമാനം കടന്നു.. . എസ്ഐആറിനെ തുടര്‍ന്ന് ഇത്തവണ പോളിങ് 80ശതമാനം കടക്കുമെന്ന് സൂചന


ഇസ്രായേൽ യുദ്ധ കാഹളം തുടങ്ങി.. 10 മിനിറ്റിനുള്ളില്‍ 100 ഇടങ്ങളിലായിരുന്നു ഇസ്രയേല്‍ ആക്രമണം..മേഖലയെ വീണ്ടും ഒരു വന്‍യുദ്ധത്തിന്റെ നിഴലിലാഴ്ത്തിയിരിക്കുകയാണ്..


കേരളത്തിൽ എൽഡിഎഫിന്റെ മൂന്നാം തുടർഭരണം ജനങ്ങൾ ഉറപ്പാക്കുമെന്ന് സിപിഐ എം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ മാസ്റ്റർ..

ദിലീപ് വിഷയത്തില്‍ പാതി പിളര്‍ന്ന അമ്മ മുഴുവന്‍ പിളര്‍പ്പിലേക്ക്: സംഘടന പിളര്‍ത്താന്‍ നിയോഗം രമ്യ നമ്പീശന്: ഇരയെ അധിക്ഷേപിക്കുന്നവര്‍ക്കൊപ്പം ഇല്ലെന്ന് സംഘടനയിലെ ഭൂരിപക്ഷം; വ്യത്യസ്ത അഭിപ്രായവുമായി താരങ്ങളും

28 JUNE 2017 04:36 PM IST
മലയാളി വാര്‍ത്ത

ഇരയോട് എന്താണ് ഇത്ര പുച്ഛമെന്ന് ഇന്നസെന്റ് എംപിയോട് സോഷ്യല്‍ മീഡിയ. ഈ ഒരു കേസില്‍ ഇത് ഉണ്ടായി എന്ന് പറയുമ്പോള്‍, ഇപ്പോ ഇരാന്നെ പറയാന്‍ പാടുളളൂ. പേര് പറയാന്‍ പാടില്ലത്രെ, അല്ലേ. ഇനി ഇപ്പോ സിനിമയില്‍ അഭിനയിക്കുമ്പോള്‍..എനിക്ക് അതൊക്കെ തമാശയായിട്ടാണ് തോന്നുന്നത്. കാരണം നമ്മുടെ എല്ലാ ആളുകള്‍ക്കും അറിയാം ആരാണ്, എന്താണെന്ന്, ഇതൊക്കെ എല്ലാവര്‍ക്കും അറിയാവുന്നതാണ്. ഇതാണ് ഇന്നസെന്റ് പറഞ്ഞത്. നടിമാരുടെ പുതിയ സംഘടനക്കും പ്രസിഡന്റിന്റെ ഈ വാക്കുകളോട് കടുത്ത പ്രതിഷേധം തന്നെയാണ് ഉള്ളത്. കാരണം സംഘടനയിലെ ഒരംഗത്തിന് ഇത്രയും വലിയ പ്രതിസന്ധി ഉണ്ടായിട്ട് കാര്യമായി പ്രതിഷേധിക്കാന്‍ പോലും ആരും തയ്യാറായില്ല എന്നതു തന്നെ. 
വിമണ്‍ ഇന്‍ സിനിമ കളക്ടീവ് സംഘടന നടി മഞ്ജുവിന്റെ നേതൃത്വത്തില്‍ ആരംഭിക്കാന്‍ കാരണം ദിലീപ് മഞ്ജു ഉടക്കില്‍ നിന്നാണ്. പുതിയ സംഘടനക്ക് സിപിഎമ്മിന്റെ പിന്തുണയുമുണ്ട്. അമ്മയിലെ മുന്‍നിര താരങ്ങളോടുള്ള അതൃപ്തിയില്‍ പുകയുന്ന സംഘടനക്ക് ഈ സംഭവം പിളര്‍പ്പിന് ഊര്‍ജ്ജം നല്‍കുമെന്നാണ് സൂചന. ഈ വിഷയം ചര്‍ച്ച ചെയ്യേണ്ട എന്ന് ഇന്നസെന്റ് പറയാന്‍ കാരണം ദിലീപിന്റെ ഹോള്‍ഡാണ്. എന്നാല്‍ തങ്ങള്‍ക്കും നീതിവേണം എന്നാണ് ഭൂരിപക്ഷ അഭിപ്രായം. 
ഈ പുതിയ പ്രതിസന്ധിയോട് മോഹന്‍ലാല്‍ പ്രഥ്വിരാജ് അടക്കമുള്ള താരങ്ങള്‍ ഇരയോടൊപ്പമുള്ള നിലപാടിലാണെന്നും സൂചനയുണ്ട്. കൂടാതെ താരപ്പോരും ഇതിന് കാരണമാണ്. എന്നാല്‍ നാളത്തെ ജനറല്‍ബോഡിയില്‍ കാര്യങ്ങള്‍ കുഴങ്ങുമെന്നാണ് സൂചന. 
നടി ആക്രമിക്കപ്പെട്ടതുമായി ബന്ധപ്പെട്ട വിവാദങ്ങള്‍ക്കിടെയാണ് ഇന്ന് താരസംഘടനയായ അമ്മയുടെ എക്‌സിക്യൂട്ടീവ് യോഗം ചേരുന്നത്. നാളെ ജനറല്‍ ബോഡി ചേരും. കൊച്ചി ക്രൗണ്‍ പ്ലാസ ഹോട്ടലില്‍ ഇന്ന് വൈകിട്ട് ഏഴ് മണിക്കാണ് അമ്മയുടെ എക്‌സിക്യൂട്ടീവ് യോഗം. അമ്മയില്‍ അംഗമായ നടി ആക്രമിക്കപ്പെടുകയും ഇതുമായി ബന്ധപ്പെട്ട വിവാദങ്ങളില്‍ സംഘടനയുടെ എക്‌സിക്യൂട്ടീവ് അംഗമായ ഒരു നടന്റെ പേര് ഉയര്‍ന്ന് കേള്‍ക്കുകയും ചെയ്യുന്ന സാഹചര്യം എങ്ങനെ കൈകാര്യം ചെയ്യും എന്നുള്ളതാണ് സംഘടനയ്ക്ക് മുന്നിലുള്ള പ്രധാന വെല്ലുവിളി. മമ്മൂട്ടി,മോഹന്‍ലാല്‍, ഇന്നസെന്റ്, ഇടവേള ബാബു, ദിലീപ് തുടങ്ങി 18 പേരടങ്ങിയ എക്‌സിക്യൂട്ടീവ് കമ്മിറ്റിയില്‍ രമ്യ നമ്പീശന്‍, കുക്കു പരമേശ്വരന്‍ എന്നിവരാണ് വനിതാ അംഗങ്ങള്‍. ആക്രമണം നേരിട്ട ശേഷമുള്ള നിരവധി ദിവസങ്ങള്‍ നടി കഴിഞ്ഞത് രമ്യ നമ്പീശന്റെ കൊച്ചിയിലെ വീട്ടിലായിരുന്നു. പൊലീസ് ഇതുവരെ പ്രതിസ്ഥാനത്ത് നിര്‍ത്താത്ത ദിലീപിനെതിരെ ശക്തമായ വിമര്‍ശനം ഉയരുന്ന സാഹചര്യത്തില്‍ അദ്ദേഹത്തിന് ധാര്‍മിക പിന്തുണ നല്‍കണം എന്നതാണ് എക്‌സിക്യൂട്ടീവ് കമ്മിറ്റിയിലെ പൊതുവികാരം. എന്നാല്‍ ആക്രമിക്കപ്പെട്ട നടിയുടെ അടുത്ത സുഹൃത്ത് കൂടിയായ രമ്യ ഇന്നത്തെ യോഗത്തില്‍ എന്ത് നിലപാട് സ്വീകരിക്കും എന്നത് നിര്‍ണായകമാണ്. എക്‌സിക്യൂട്ടീവ് കമ്മിറ്റി സ്വീകരിക്കുന്ന നിലപാടിന് വിരുദ്ധമായ അഭിപ്രായം ജനറല്‍ ബോഡിയിലെ ചര്‍ച്ചയില്‍ ഉയര്‍ന്നാലും പ്രശ്‌നം ഗുരുതരമാക്കും.

നടിക്ക് പിന്തുണ പ്രഖ്യാപിക്കുമ്പോള്‍ തന്നെ ദിലീപിനെ കൈവിടാതെയുള്ള ഒരു നയം സ്വീകരിക്കാനും അതിന് അംഗങ്ങളുടെ പിന്തുണ നേടുവാനുമായിരിക്കും നിലവിലെ സാഹചര്യത്തില്‍ അമ്മ നേതൃത്വം ശ്രമിക്കുക. ആക്രമിക്കപ്പെട്ട നടിക്ക് വേണ്ടത്ര പിന്തുണ അമ്മയില്‍ നിന്ന് ലഭിച്ചില്ല എന്ന ആക്ഷേപത്തെ തുടര്‍ന്ന് ചലച്ചിത്രം രംഗത്തെ വനിതകളെല്ലാം ചേര്‍ന്ന് വുമണ്‍ ഇന്‍ സിനിമ കളക്ടീവ് എന്ന സംഘടനയ്ക്ക് രൂപം നല്‍കിയ ശേഷമുള്ള ആദ്യത്തെ അമ്മ ജനറല്‍ ബോഡിയാണ് വ്യാഴാഴ്ച ചേരുന്നത്. നടി ആക്രമിക്കപ്പെട്ട സംഭവത്തില്‍ അമ്മ തൃപ്തികരമായ നിലപാടും നടപടികളും സ്വീകരിച്ചില്ലെങ്കില്‍ അമ്മയ്ക്കുള്ളിലെ വനിത അംഗങ്ങള്‍ തങ്ങളുടെ പ്രവര്‍ത്തനം ശക്തമാക്കാനുള്ള സാധ്യതയും കൂടുതലാണ്. ദിലീപിനും സലീം കുമാറിനുമെതിരെ ശക്തമായ പ്രതികരണങ്ങളുമായി വുമണ്‍ ഇന്‍ സിനിമ കളക്ടീവ് രംഗത്തുവന്നിരുന്നു. ദിലീപിനെ പിന്തുണച്ച് മമ്മൂട്ടിയും ഇരയെ തുണച്ച് മോഹന്‍ലാലും സംവിധായകന്‍ ലാലും കൂട്ടരും ചേരിതിരിഞ്ഞ് വാദിച്ചതായും വാര്‍ത്തകള്‍ നിറയുന്നുണ്ട്. 
നടിക്കെതിരായ അതിക്രമത്തിലെ നിലവിലെ വിവാദം അമ്മ യോഗത്തില്‍ ചര്‍ച്ച ചെയ്യില്ലെന്ന് അമ്മ പ്രസിഡന്റും നടനും എംപിയുമായ ഇന്നസെന്റ്. നിലവിലെ വിവാദം അമ്മ യോഗത്തില്‍ ചര്‍ച്ച ചെയ്യേണ്ട കാര്യമില്ല. കോടതിയിലിരിക്കുന്ന വിഷയം ചര്‍ച്ച ചെയ്തിട്ടു കാര്യമില്ല. നടി ആക്രമിക്കപ്പെട്ട കേസില്‍ അന്വേഷണം നന്നായി നടക്കുന്നുണ്ട്. സിനിമയില്‍ ക്രിമിനലുകള്‍ ഉള്ളതായി അറിയില്ല. കുറ്റവാളികള്‍ ആരായാലും ശിക്ഷിക്കപ്പെടണമെന്നും അവര്‍ക്കൊപ്പം നില്‍ക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി. 
ചോദ്യം ചെയ്യാന്‍ വിളിപ്പിച്ച് അടുത്ത വാര്‍ത്ത അറസ്റ്റായിരിക്കുമെന്ന വാദവുമായി ദിലീപിനെ എതിര്‍ത്തും അതേ സമയം അനുകൂലിച്ചും നവമാധ്യമങ്ങളില്‍ ചേരിപ്പോര് തുടരുകയാണ്. 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സംസ്ഥാനത്ത് 78. 20 ശതമാനം പോളിംഗ്  (11 minutes ago)

ഇസ്രയേല്‍ ആക്രമണം തുടര്‍ന്നാല്‍ വെടിനിറുത്തലില്‍ നിന്ന് പിന്‍മാറുമെന്ന് മുന്നറിയിപ്പുമായി ഇറാന്‍  (40 minutes ago)

പൂഞ്ഞാറില്‍ പോലീസിനെ ഭീഷണിപ്പെടുത്തി എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥി സെബാസ്റ്റ്യന്‍ കുളത്തൂങ്കല്‍  (2 hours ago)

വയോധികയുടെ മരണം കൊലപാതകം; കൊല്ലപ്പെട്ടത് ബലാത്സംഗ ശ്രമത്തിനിടെയെന്ന് പൊലീസ്  (2 hours ago)

ആറന്മുളയില്‍ ഡി വൈ എഫ് ഐ പ്രവര്‍ത്തകരുടെ ആക്രമണം  (2 hours ago)

ഇരിങ്ങാലക്കുടയില്‍ ബിജെപി ബൂത്ത് പ്രസിഡന്റിന് കുത്തേറ്റു  (2 hours ago)

വനിതാ ബൂത്ത് ഏജന്റുമാര്‍ക്കെതിരെ നായ്ക്കുരണ പൊടി പ്രയോഗമെന്ന് പരാതി  (2 hours ago)

ലെബനനിലെ ഇസ്രയേല്‍ ആക്രമണത്തില്‍ മരണം 254 ആയി  (2 hours ago)

ആറാം ക്ലാസ്സില്‍ മൂന്നാം ഭാഷ നിര്‍ബന്ധമാക്കി സി ബി എസ് ഇ  (3 hours ago)

മണിക്കൂറുകള്‍ നീണ്ട കാത്തിരിപ്പിനൊടുവില്‍ അക്ഷയ വോട്ട് ചെയ്തു  (3 hours ago)

എന്തൊക്കെ സംഭവിച്ചാലും പറവൂരില്‍ മാറ്റമുണ്ടാകില്ലെന്ന് സലിം കുമാര്‍  (3 hours ago)

തമിഴ്‌നാട്ടില്‍ 234 മണ്ഡലങ്ങളിലായി മത്സരിക്കുന്നത് 4834 സ്ഥാനാര്‍ഥികള്‍  (3 hours ago)

തൃശൂരില്‍ വോട്ട് രേഖപ്പെടുത്തി മടങ്ങുന്നതിനിടെ 63കാരന്‍ കുഴഞ്ഞുവീണു മരിച്ചു  (3 hours ago)

പോളിംഗ് സമയം പൂര്‍ത്തിയായതിന് പിന്നാലെ വോട്ടര്‍മാര്‍ക്ക് നന്ദി അറിയിച്ച് മുഖ്യമന്ത്രി  (3 hours ago)

സംസ്ഥാനത്ത് പോളിംഗ് വൈകിട്ട് അഞ്ചുവരെ 75.10 ശതമാനം  (4 hours ago)

Malayali Vartha Recommends