Widgets Magazine
22
Jan / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ബലാത്സംഗത്തിനിടെയുണ്ടായ പരിക്കുകളുടെ ചിത്രങ്ങളും ഭീഷണിപ്പെടുത്തുന്ന ചാറ്റുകളും ശബ്‌ദ സന്ദേശങ്ങളും സത്യവാങ്‌മൂലത്തിൽ: നേരിടേണ്ടി വന്നത് ക്രൂര ബലാത്സംഗമാണെന്നും ഭീഷണിപ്പെടുത്തി ചിത്രീകരിച്ച നഗ്ന വീഡിയോ രാഹുലിന്റെ ഫോണിലുണ്ടെന്നും പരാതിക്കാരി; പത്തോളം പീഡനക്കേസുകൾ: മുൻകൂർ ജാമ്യാപേക്ഷ ഹൈക്കോടതി പരിഗണിക്കുന്നതിനിടെ ആദ്യ ബലാത്സംഗക്കേസിലെ പരാതിക്കാരിയുടെ സത്യവാങ്മൂലം കോടതിയിൽ...


അറസ്റ്റ് വൈകിച്ചത് തെളിവ് നശിപ്പിക്കാനോ? ഷിംജിതയെ വൈദ്യപരിശോധനയ്ക്ക് എത്തിച്ചത് സ്വകാര്യ വാഹനത്തില്‍: മുൻകൂർജാമ്യാപേക്ഷ പരിഗണിക്കുന്നത് നാളെ...


ശബരിമല സ്വർണ്ണക്കൊള്ള ..എ പത്മകുമാർ, മുരാരി ബാബു, ജ്വല്ലറി ഉടമ ഗോവർധൻ എന്നിവരുടെ ജാമ്യാപേക്ഷകൾ ഹൈക്കോടതി തള്ളി..ഉത്തരവിന്റെ വിശദാംശങ്ങൾ പുറത്തുവന്നിട്ടില്ല..


പ്രതി ഷിംജിത അറസ്റ്റിലായതിന് പിന്നാലെ പ്രതികരിച്ച് കുടുംബം..സ്ത്രീക്കും പുരുഷനും ഒരേ നിയമമല്ലേ ?ഷിംജിതയെ അറസ്റ്റ് ചെയ്യാൻ പൊലീസ് എന്തിന് വൈകിയെന്നും കുടുംബം..


സംസ്ഥാനത്ത് ജാഗ്രത നിർദ്ദേശവുമായി കാലാവസ്ഥ കേന്ദ്രം.. രാത്രി 11.30 വരെ 0.4 മുതൽ 0.6 മീറ്റർ വരെ ഉയർന്ന തിരമാലകൾ കാരണം കടലാക്രമണത്തിന് സാധ്യത..മത്സ്യത്തൊഴിലാളി ജാഗ്രത നിർദേശം..

പ്രായപൂര്‍ത്തിയാകാത്ത പെൺ മക്കളെ തൃശ്ശൂരിലെ ലോഡ്ജ് മുറിയിൽ കാമുകന്‍ പലതവണ ബലാത്സംഗത്തിനിരയാക്കുന്നത് കണ്ട് രസിച്ച അമ്മയ്ക്ക് ജീവപര്യന്തം

29 JULY 2017 09:25 AM IST
മലയാളി വാര്‍ത്ത

പ്രായപൂര്‍ത്തിയാകാത്ത മാനസിക വളര്‍ച്ചയെത്താത്ത മൂത്ത പെണ്‍കുട്ടിയെയും പന്ത്രണ്ടുകാരിയായ അനുജത്തിയെയും മധ്യവയസ്‌കന്റെ കാമപ്പേക്കൂത്തിനു വിട്ടുകൊടുത്ത അമ്മയും കാമുകനും മരണംവരെ കഠിന തടവിനു വിധിച്ച് തൃശൂരിലെ പ്രത്യേക പോക്‌സോ കോടതി. പതിനായിരം രൂപ പിഴയും കെട്ടണം. കോതമംഗലം നെല്ലിക്കുഴി ഇരുമലപ്പടി ആട്ടയം വീട്ടില്‍ അലിയാര്‍ (52), ബലാല്‍സംഗത്തിന് പ്രേരിപ്പിച്ച രണ്ടാം പ്രതിയായ 44 വയസുള്ള അമ്മ എന്നിവരെയാണു തൃശൂര്‍ പോക്‌സോ സ്‌പെഷല്‍ സെഷന്‍സ് ജഡ്ജി മുഹമ്മദ് വസീം ശിക്ഷിച്ചത്. പിഴയടച്ചില്ലെങ്കില്‍ ഒരുവര്‍ഷംകൂടി തടവനുഭവിക്കണം. പിഴസംഖ്യ ഇരയ്ക്ക് നല്‍കണം. വിക്ടിം കോമ്പന്‍സേഷന്‍ ഫണ്ടില്‍നിന്നും മൂന്നുലക്ഷം നല്‍കാനും വിധിയായി.

പെണ്‍കുട്ടികളെ അമ്മ തൃശൂര്‍ നഗത്തിലെ ലോഡ്ജ് മുറിയില്‍ കാമുകനു കാഴ്ചവച്ചെന്നാണു കേസ്. 2015 ഓഗസ്റ്റ് 23-നായിരുന്നു സംഭവം. ഓണാവധിക്കു പതിനേഴുകാരിയായ മൂത്തമകളെ നാട്ടിലേക്കു കൊണ്ടുപോകാന്‍ അമ്മ, 12 വയസുള്ള ഇളയമകള്‍ക്കും അഞ്ചുവയസുള്ള മകനുമൊപ്പം സ്‌കൂളിലെത്തി. തിരികെ തൃശൂരിലെത്തിയപ്പോള്‍ മുന്‍കൂട്ടി പറഞ്ഞതനുസരിച്ചു കാമുകന്‍ അലിയാരുമൊത്തു നഗരത്തിലെ ലോഡ്ജില്‍ മുറിയെത്തു. രാത്രി അമ്മയുടെ അറിവോടെ പെണ്‍കുട്ടികളെ അലിയാര്‍ ഒന്നിലേറെത്തവണ ബലാത്സംഗത്തിന് ഇരയാക്കി. കുട്ടികളുടെ നഗ്നചിത്രങ്ങളുമെടുത്തു. മൂത്ത പെണ്‍കുട്ടി പൂര്‍ണമാനസിക വളര്‍ച്ചയില്ലാത്ത കുട്ടിയാണ്. സംഭവത്തിനു പിന്നാലെ അലിയാര്‍ മുങ്ങി.

ഓണാവധിക്കുശേഷം കുട്ടികളെ കൗണ്‍സലിങ്ങിനു വിധേയമാക്കിയപ്പോഴാണു സ്‌കൂള്‍ അധികൃതര്‍ സംഭവമറിഞ്ഞത്. ഉടന്‍ തൃശൂര്‍ ശിശുക്ഷേമ സമിതി മുഖാന്തിരം ഈസ്റ്റ് പോലീസില്‍ പരാതി നല്‍കി. കാമുകനു ബലാത്സംഗം ചെയ്യാന്‍ ഒത്താശചെയ്‌തെന്നായിരുന്നു അമ്മയ്‌ക്കെതിരായ കേസ്. അലിയാര്‍ക്കൊപ്പം അമ്മയും കുറ്റക്കാരിയാണെന്നും നീച പ്രവൃത്തി ചെയ്ത പ്രതികള്‍ ദയയര്‍ഹിക്കുന്നില്ലെന്നും കോടതി വ്യക്തമാക്കി. ശിക്ഷ സമൂഹത്തിനു പാഠമാകണമെന്നും പ്രതികള്‍ പരമാവധി ശിക്ഷയ്ക്ക് അര്‍ഹരാണെന്നും കോടതി വിധിച്ചു. നരാധമനായ കാമുകന്റെ പ്രവൃത്തി തടയാനുള്ള ബാധ്യത അമ്മയ്ക്കുണ്ടായിരുന്നു. അതു ചെയ്തില്ലെന്നു പ്രോസിക്യൂഷന്‍ തെളിയിച്ചു.

അമ്മയ്ക്കും കാമുകനും ഇന്ത്യന്‍ ശിക്ഷാനിയമത്തിലെ ബലാല്‍സംഗത്തിനുളള 376-ാം വകുപ്പു പ്രകാരം ഒരേ ശിക്ഷ തന്നെ നല്‍കണമെന്നും ഇന്ത്യന്‍ ശിക്ഷാ നിയമത്തില്‍ ബലാല്‍സംഗത്തിന്റെ പരമാവധി ശിക്ഷയായ മരണംവരെ കഠിനതടവ് രണ്ടു പ്രതികള്‍ക്കും നല്‍കണമെന്നും ഇരയ്ക്ക് പരമാവധി നഷ്ടപരിഹാരം സര്‍ക്കാരിന്റെ വിക്ടിം കോമ്പന്‍സേഷന്‍ ഫണ്ടില്‍നിന്നു നല്‍കണമെന്നും പ്രോസിക്യൂഷന്‍ ആവശ്യപ്പെട്ടു. ഇതു കോടതി അംഗീകരിച്ചു. തൃശൂര്‍ ഈസ്റ്റ് സി.ഐ. കെ.കെ. സജീവാണ് അന്വേഷണം നടത്തി കുറ്റപത്രം സമര്‍പ്പിച്ചത്. രണ്ടാമത്തെ പെണ്‍കുട്ടി ഇരയായ കേസിലും വിചാരണ പോക്‌സോ കോടതിയില്‍ നടക്കുകയാണ്. രണ്ടു കേസുകളും പ്രത്യേകമായിട്ടാണു രജിസ്റ്റര്‍ ചെയ്തത്.

ഇരയുടെ രഹസ്യമൊഴി രേഖപ്പെടുത്തിയ മജിസ്‌ട്രേറ്റ് അടക്കം 17 സാക്ഷികളെയും 34 രേഖകളും നഗ്‌നഫോട്ടോകള്‍ പകര്‍ത്തിയ സിം കാര്‍ഡ്, മെമ്മറി കാര്‍ഡ്, മൊബൈല്‍ ഫോണ്‍ അടക്കമുളള മൂന്നു തൊണ്ടിമുതലുകളും പ്രോസിക്യൂഷന്‍ ഭാഗത്തുനിന്നും ഹാജരാക്കി. മെഡിക്കല്‍ പരിശോധനയില്‍ ഇര മൃഗീയമായി പീഡിപ്പിക്കപ്പെട്ടുവെന്ന് ഡോക്ടര്‍ മൊഴി നല്‍കി. പ്രോസിക്യൂഷനുവേണ്ടി പോക്‌സോ സ്‌പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ പയസ് മാത്യു ഹാജരായി.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ബേബിക്ക് പാത്രം കഴുകാന്‍ മാത്രമല്ല നന്നായി പാചകം ചെയ്യാനും അറിയാം: എം എ ബേബിയെ പരിഹസിക്കുന്നവര്‍ക്ക് ശിവന്‍കുട്ടിയുടെ മറുപടി  (5 hours ago)

വര്‍ഷം അഞ്ചുലക്ഷം രൂപയുടെ സൗജന്യ ചികിത്സ; മെഡിക്കല്‍ ഇന്‍ഷുറന്‍സ് പദ്ധതി മെഡിസെപ് രണ്ടാം ഘട്ടം ഫെബ്രുവരി 1 മുതല്‍  (5 hours ago)

കമലേശ്വരത്ത് അമ്മയും മകളും മരിച്ച നിലയില്‍ കണ്ടെത്തി: കുടുംബഗ്രൂപ്പില്‍ ആത്മഹത്യാ സന്ദേശമയച്ചു  (5 hours ago)

പ്രൊഫസര്‍ ഡോ. പി രവീന്ദ്രനെ കാലിക്കറ്റ് വിസിയായി നിയമിച്ച് ഗവര്‍ണര്‍  (5 hours ago)

സ്ത്രീകളുടെ അടിവസ്ത്രങ്ങള്‍ മോഷ്ടിച്ച് ധരിച്ച് വീഡിയോ ചിത്രീകരിക്കുന്ന മലയാളി യുവാവ് അറസ്റ്റില്‍  (6 hours ago)

മണിപ്പൂരിലെ അവസ്ഥ ഇപ്പോഴും മോശമാണ്: മണിപ്പൂരില്‍ പോകാന്‍ വൈകിയതിന്റെ കാരണം മോദി പറയണമെന്ന് ബിനോയ് വിശ്വം  (6 hours ago)

കാലിക്കറ്റ് സർവകലാശാല വൈസ് ചാൻസലറായി ഡോ. പി. രവീന്ദ്രനെ നിയമിച്ചു  (6 hours ago)

ശരീരഭാരം കുറയ്ക്കാന്‍ യുട്യൂബ് നോക്കി മരുന്ന് കഴിച്ച് തമിഴ്‌നാട്ടില്‍ 19കാരിക്ക് ദാരുണാന്ത്യം  (7 hours ago)

ഇപ്പോഴാണ് ശരിക്കും വൈറലായത്ഷിം...ജിതയുടെ അറസ്റ്റിന് പിന്നാലെ ഫേസ് ബുക്ക് പോസ്റ്റുമായി എം എം മണി എംഎല്‍എ  (7 hours ago)

യുപിയില്‍ മതപരിവര്‍ത്തനം ആരോപിച്ച് അറസ്റ്റ് ചെയ്ത മലയാളി പാസ്റ്റര്‍ക്ക് ജാമ്യം  (7 hours ago)

'നൽകിയത് 200 പവൻ, 25 ദിവസംമാത്രം കൂടെ താമസിച്ച് ഉപേക്ഷിച്ചു'; കമലേശ്വരത്ത് അമ്മയും മകളും ജീവനൊടുക്കിയത് സയനൈഡ് കഴിച്ച്.... ജീവനൊടുക്കുന്നതിന് മുൻപ് ബന്ധുക്കൾക്ക് ഫോണിലൂടെ അയച്ച കുറിപ്പിൽ എല്ലാം വ്യ  (7 hours ago)

ശബരിമല സ്വര്‍ണക്കൊള്ള: പ്രധാന പ്രതികളുടെ 1.3 കോടി വില വരുന്ന സ്വത്തുക്കള്‍ ഇ. ഡി മരവിപ്പിച്ചു  (7 hours ago)

തീപ്പൊരി പ്രകടനം..!35 പന്തുകൾ നേരിട്ട അഭിഷേക് എട്ടു സിക്‌സും അഞ്ച് ഫോറുമടക്കം 84 റൺസ്  (7 hours ago)

നാട്ടിലേക്ക് പണമയക്കുന്ന പ്രവാസികൾ ശ്രദ്ധിക്കൂ; ഇനി പഴയ രീതിയില്ല, എല്ലാം മാറിമറിഞ്ഞൂ  (7 hours ago)

അറസ്റ്റിലായ പ്രതി ഷിംജിത റിമാന്‍ഡില്‍.....കുന്നമംഗലം ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയാണ് 14 ദിവസത്തേക്ക് ഷിംജിത മുസ്തഫയെ റിമാന്‍ഡ് ചെയ്തത്  (7 hours ago)

Malayali Vartha Recommends