Widgets Magazine
10
May / 2025
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കമ്പിവടികൊണ്ട് അടിച്ചുവീഴ്ത്തി കൊലപ്പെടുത്തി; ശരീരഭാഗങ്ങൾ വിവിധ ഇടങ്ങളിൽ ചാക്കിലും പ്ലാസ്റ്റിക് കവറുകളിലും ഉപേക്ഷിച്ചു: പ്രതികൾക്ക് ശിക്ഷ...


കേരളത്തിലും രഹസ്യാന്വേഷണ ഏജൻസികൾ നിരീക്ഷണം തുടങ്ങി... ഐ. എസ്. ആർ. ഒ , ദക്ഷിണ വ്യോമ കമാന്റ്,വിഴിഞ്ഞം തുറമുഖം തുടങ്ങിയ തന്ത്രപ്രധാന സ്ഥാപനങ്ങൾ കേരളത്തിലുണ്ട്..


പാകിസ്ഥാൻ സൈനിക മേധാവി ജനറൽ അസിം മുനീർ എവിടെ..?മരണക്കിടക്കയിലോ..? അജ്ഞാത കേന്ദ്രത്തിലേക്ക് മാറ്റി..കസ്റ്റഡിയിലെടുത്തെന്നും റിപ്പോർട്ടുകൾ..


പാക്കിസ്ഥാന്‍ പ്രധാനമന്ത്രി ഒളിച്ചോടി..ഷഹബാസ് ഷരീഫ് സുരക്ഷിത കേന്ദ്രത്തിലേക്ക് മാറി..കാശ്മീര് മുഖ്യമന്ത്രി ഒമര്‍ അബ്ദുള്ള റോഡ് മാര്‍ഗ്ഗമാണ് ജമ്മുവിലേക്ക് യാത്ര തിരിച്ചത്..എന്തൊരു അവസ്ഥ..


ഒരു മിസൈലോ, ഡ്രോണോ പോലും ഇന്ത്യയിൽ നാശം വിതക്കാത്തവിധം എല്ലാം തകർത്തെറിയാൻ രാജ്യത്തിനായി.. സുദർശൻ ചക്ര എന്ന എസ് 400 ട്രയംഫ് ..റഷ്യയുടെ വജ്രായുധം..

കേരളത്തിന്റെ മുക്കിലും മൂലയിലും കുട്ടികളെ തട്ടിക്കൊണ്ടു പോവുന്ന കഥകള്‍ വൈറലാകുന്നു; വിഭ്രാന്തി വിതരണ യന്ത്രങ്ങളാവുകയാണ് നവ മാധ്യമക്കൂട്ടങ്ങള്‍- തിരുവനന്തപുരം ജില്ലാ ശിശുസംരക്ഷണ ഓഫീസര്‍ കെ.കെ സുബൈര്‍ പറയുന്നു

10 FEBRUARY 2018 12:44 PM IST
മലയാളി വാര്‍ത്ത

കൊച്ചു കുട്ടികളെ തട്ടിക്കൊണ്ടു പോകുന്ന കഥകളോട് മലയാളികള്‍ക്കെന്നും പഥ്യമാണ്. അത്തരം കഥകള്‍ കേള്‍ക്കാനും പ്രചരിപ്പിക്കാനും നാം മിടുക്കരാണ്. 'വിഗതകുമാരന്‍' ആയിരുന്നു കേരളത്തിന്റെ ആദ്യ ചലച്ചിത്രം. 1930 ലാണത് അത് പുറത്തിറങ്ങിയത്. തട്ടിക്കൊണ്ടു പോകപ്പെടുന്ന ചന്ദ്രകുമാറിന്റെ കഥയായിരുന്നു അതിന്റെ പമേയം. ഭൂതനാഥന്‍ കുട്ടിയെ കൊണ്ടുപോയത് ശ്രീലങ്കയിലേക്കായിരുന്നു. ഭിക്ഷാടകന്‍ കുട്ടിയെ തട്ടിക്കൊണ്ടു പോകുന്നതും തെരുവു ജീവിതവും തന്‍മയത്തോടെ അവതിപ്പിച്ചതിനാലാവാം 1988ല്‍ ഇറങ്ങിയ 'കാക്കോത്തിക്കാവിലെ അപ്പൂപ്പന്‍ താടികള്‍' അന്നുവരെ ഇറങ്ങിയ സിനിമകളില്‍ ഏറ്റവും പണം വാരുന്ന സിനിമയായതും. ഉവ്വാച്ച എന്ന ശ്രീരാമന്റെ കഥാപാത്രം വരത്തന്‍ ആയിരുന്നു എന്നാണോര്‍മ്മ.


1994 ല്‍ ഇറങ്ങിയ കാബൂളിവാലയും പുറമെ നിന്നെത്തുന്നവര്‍ കുട്ടികളെ തട്ടിക്കൊണ്ടു പോവും എന്ന സന്ദേശമാണ് നമുക്ക് നല്‍കിയത്. അടുത്ത കാലം വരെ കേരളത്തില്‍ കുട്ടികളെ പേടിപ്പിച്ചിരുന്നതും 'അണ്ണാച്ചി' വരുന്നു എന്ന് പറഞ്ഞായിരുന്നു. ഈ മനശ്ശാസ്ത്രം തന്നെയാണ് മലയാളികള്‍ക്കിടയില്‍ ഇന്നും പ്രവര്‍ത്തിക്കുന്നത്.

കേരളത്തിന്റെ മുക്കിലും മൂലയിലും കുട്ടികളെ തട്ടിക്കൊണ്ടു പോവുന്ന കഥകള്‍ക്കൊണ്ട് മുഖരിതമാണിപ്പോള്‍. വിഭ്രാന്തി വിതരണ യന്ത്രങ്ങളാവുകയാണ് നവ മാധ്യമക്കൂട്ടങ്ങള്‍. ജനതയുടെ ഉള്ളിലുറങ്ങുന്ന ഭീതി മനസ്സിനെ ഉഴുതുമറിച്ച് പരിഭ്രാന്തി വിതച്ച് ആത്മരതിയില്‍ ആറാടുന്ന ഒരു വിഭാഗവും ഉണ്ടെന്നാണ് മനസ്സിലാക്കാന്‍ കഴിയുന്നത്. (ബ്ലാക്ക് മാന്റയും വൈറ്റ്മാന്റെയും വിപണി ഇടിഞ്ഞതായാണ് വിവരം)


എന്താണ് യാഥാര്‍ത്ഥ്യം?

കഴിഞ്ഞ ഒരു മാസമായി വാട്‌സ് ആപിലൂടെ പ്രചരിച്ച 30 പോസ്റ്റുകള്‍ ഉത്തരവാദിത്തപ്പെട്ട ഒരാള്‍ എന്ന നിലയില്‍ പല രീതിയില്‍ പരിശോധിച്ചിരുന്നു. 29 ഉം പച്ചക്കള്ളം. ഒരേ ഒരു കേസില്‍ മാത്രമാണ് കുട്ടിയുടെ സംശയത്തിന്റെ ബലമെങ്കിലും പോസ്റ്റിനെ ഉറപ്പിക്കുന്നത്. ഇത് മാത്രമല്ല 201516 വര്‍ഷത്തിലാണ് ഞങ്ങള്‍ ഓച്ചിറ ബാലഭിക്ഷാടന നിര്‍മ്മാര്‍ജ്ജന യഞ്ജം നടത്തിയത്. 32 കുട്ടികളെ ആ ഉദ്യമത്തിലൂടെ മോചിപ്പിച്ചു. കഴിയാവുന്നിടത്തോളം വിശദമായ അന്വേഷണം ഓരോ കുട്ടിയെക്കുറിച്ചും നടത്തി. ഒരു കുട്ടിയെപ്പോലും കേരളം ഭയത്തോടെ നോക്കിക്കാണുന്ന 'ഭിക്ഷാടന മാഫിയ' തട്ടിക്കൊണ്ടുവന്നതായി കണ്ടെത്താന്‍ കഴിഞ്ഞിരുന്നില്ല.

അപ്രത്യക്ഷരാവുന്ന കുട്ടികള്‍?

പതിനേഴ് വയസും മുന്നൂറ്റി അറുപത്തിനാല് ദിവസവും ഒരാള്‍ കുട്ടിയാണ് എന്നാണ് നിയമവിവക്ഷ. കാണാതാവുന്ന കുട്ടികളെ കുറിച്ചോര്‍ക്കുമ്പോഴും കണക്കുകള്‍ പറയുമ്പോഴും ഇതോര്‍മ്മിക്കണം. കഴിഞ്ഞ വര്‍ഷം കേരളത്തില്‍ നിന്നും കാണാതായതില്‍ 49 കുട്ടികളെയാണ് കണ്ടുകിട്ടാനുള്ളത്. ഏറെക്കുറെ എല്ലാവരും 15 വയസിന് മുകളിലുള്ളവര്‍. കൗമാരക്കാരുടെ പ്രണയവും ജോലിയന്വേഷിച്ചുള്ള നാടുവിടലും സാഹസികതയുമെല്ലാം ഇവിടെ കൂട്ടി വായിക്കപ്പെടണം. ഇതര സംസ്ഥാന തൊഴിലാളികളെ ഓടിക്കാനുള്ള ഉപാധിയായി ഈ കണക്കിനെ പെരുപ്പിച്ചു കാട്ടുന്നവരുണ്ട്. മലയാളി വലിയവരായതും ഇന്നും മേനിയില്‍ കുറവു വരാത്തവരായതും ഇതര സംസ്ഥാനക്കാരുടെയും ഇതര രാജ്യക്കാരുടെയും ചെലവിലാണെന്ന യാഥാര്‍ഥ്യം നാം വിസ്മരിക്കരുത്.

നമുക്കെന്തു ചെയ്യാം?

നമ്മുടെ ഓരോരുത്തരുടെയും വിശ്വാസ്യത നഷ്ടപ്പെടുത്തുന്ന ഇത്തരം പോസ്റ്റുകള്‍ കൈമാറാതിരിക്കുക എന്നതാണ് പ്രധാനം. സ്വയം ബോധ്യപ്പെട്ട കാര്യങ്ങള്‍ മാത്രം വിനിമയം ചെയ്യുക എന്ന നയം നാം സ്വീകരിക്കണം. കുട്ടികളെ അപകടകരമായി ബാധിക്കുന്ന സംഭവങ്ങള്‍ ശ്രദ്ധയില്‍ പെട്ടാല്‍ ജില്ലാ ശിശു സംരക്ഷണ ഓഫീസിലോ തൊട്ടടുത്ത പോലീസ് സ്‌റ്റേഷനിലോ അറിയിക്കുക. എളുപ്പത്തിനായി 1098, 1090, 1517 തുടങ്ങിയ സൗജന്യ നമ്പറുകളും ഉപയോഗിക്കാം.ഓര്‍ക്കുക.... കുട്ടികളെ കൊണ്ട് ഭിക്ഷയെടുപ്പിക്കുന്നത് 2015ലെ ബാലനീതി നിയമം വകുപ്പ് 76 ഉം 75ഉം പ്രകാരം ഗൗരവതരമായ കുറ്റകൃത്യമാണ്. 


(ലേഖകന്‍ തിരുവനന്തപുരം ജില്ലാ ശിശു സംരക്ഷണ ഓഫീസറാണ്‌ ) 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

രണ്ടാം ദിവസവും പാക്കിസ്ഥാന്‍ വിവിധയിടങ്ങളില്‍ ഡ്രോണ്‍ ....  (17 minutes ago)

ഇന്ത്യയ്ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചതില്‍ റഷ്യയ്ക്ക് നന്ദി പറഞ്ഞ് വിദേശകാര്യമന്ത്രി  (8 hours ago)

നയതന്ത്ര സമീപനത്തിന് തയ്യാറാകണമെന്ന് പാക് പ്രധാനമന്ത്രിയെ ഉപദേശിച്ച് നവാസ് ഷെരീഫ്  (8 hours ago)

അതിര്‍ത്തിയില്‍ വീണ്ടും പാക് പ്രകോപനം:തിരിച്ചടിച്ച് ഇന്ത്യന്‍ സൈന്യം  (9 hours ago)

വ്യാജവാര്‍ത്തയ്‌ക്കെതിരെ പ്രതികരണവുമായി ഹരീഷ് കണാരന്‍  (9 hours ago)

വീണ്ടും പാക് പ്രകോപനം; സൈനിക മേധാവിമാരുമായി പ്രധാനമന്ത്രിയുടെ ചര്‍ച്ച  (9 hours ago)

വിദേശ യാത്രക്കാര്‍ 5 മണിക്കൂര്‍ നേരത്തെയെത്തണമെന്ന് കൊച്ചി വിമാനത്താവളവും  (10 hours ago)

കറാച്ചി പോര്‍ട്ടും തകര്‍ത്ത് സമുദ്രം ഇളക്കിമറിച്ച് INS വിക്രാന്ത് കുതിക്കുന്നു ? കിട്ടിയ അടിയുടെ പേടി പാക്കിന് മാറിയിട്ടില്ല  (10 hours ago)

വെടിയുണ്ടകള്‍ തീര്‍ന്നു ; ഇന്ത്യന്‍ സേനയ്‌ക്കെതിരെ കല്ലെടുത്ത് എറിഞ്ഞ് പാക് പട്ടാളം  (11 hours ago)

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികളെ ലൈംഗികമായി പീഡിപ്പിച്ച കേസില്‍ പ്രതി അറസ്റ്റില്‍  (11 hours ago)

ഓപ്പറേഷന്‍ സിന്ദൂറിനെതിരെ പോസ്റ്റിട്ട മലയാളി വിദ്യാര്‍ഥി അറസ്റ്റില്‍  (12 hours ago)

പാക്കിസ്ഥാനെതിരെ രൂക്ഷ വിമര്‍ശനവുമായി ഇന്ത്യയുടെ മുന്‍ ക്രിക്കറ്റ് താരങ്ങള്‍  (12 hours ago)

ഏഴ് ജയ്ഷെ ഭീകരരെ സൈന്യം വധിച്ചു  (12 hours ago)

രാഷ്ട്രപതി ദ്രൗപദി മുര്‍മുവിന്റെ ശബരിമല ദര്‍ശനം റദ്ദാക്കി  (12 hours ago)

130 ലധികം വിമാന സർവീസുകൾ റദ്ദാക്കി  (12 hours ago)

Malayali Vartha Recommends