മായാവതി മോദിയെ പേടിക്കുന്നതെന്തിന്; പ്രധാനമന്ത്രി നരേന്ദ്രമോദി വൃത്തികെട്ട രാഷ്ട്രീയം കളിക്കുന്നുവെന്ന പ്രസ്താവനയുമായി ബിഎസ്പി നേതാവ് മായാവതി

പ്രധാനമന്ത്രി നരേന്ദ്രമോദി വൃത്തികെട്ട രാഷ്ട്രീയം കളിക്കുന്നുവെന്ന പ്രസ്താവനയുമായി ബിഎസ്പി നേതാവ് മായാവതി. മഹാസഖ്യം തകർക്കാൻ മോദി എല്ലാ ശ്രമവും നടത്തി. ഇപ്പോള്‍ ദളിതരുടെ പേരില്‍ മോദി മുതലക്കണ്ണീര്‍ ഒഴുക്കുകയാണ്. മോദിയുടെ അടുത്ത് ഭര്‍ത്താക്കന്‍മാര്‍ പോകുന്നതിനെ വിവാഹിതരായ, ബിജെപി വനിതാ നേതാക്കള്‍ ഭയക്കുന്നുവെന്നും മായാവതി പറഞ്ഞു. മോദിയുടെ വഴിയേ തങ്ങളെയും ഭർത്താക്കന്‍മാര്‍ ഉപേക്ഷിക്കുമോ എന്നാണ് നേതാക്കളുടെ പേടിയെന്നും മായാവതി ആരോപിച്ചു.
ആല്‍വാര്‍ ബലാത്സംഗക്കേസില്‍ കോണ്‍ഗ്രസ് സര്‍ക്കാറിനെ അനുകൂലിക്കുന്ന മായാവതി മുതലക്കണ്ണീരൊഴുക്കുകയാണെന്ന് മോദി ആരോപിച്ചിരുന്നു. സംഭവത്തെ ഗൗരവമായി കാണുന്നുണ്ടെങ്കില്‍ രാജസ്ഥാനിലെ കോണ്‍ഗ്രസ് സര്‍ക്കാറിനുള്ള പിന്തുണ മായാവതി പിന്‍വലിക്കാനും മോദി മായാവതിയെ വെല്ലുവിളിച്ചു.
ആല്‍വാറില്‍ ദളിത് യുവതി ബലാത്സംഗത്തിനിരയായ സംഭവത്തില്‍ മോദി വൃത്തികെട്ട രാഷ്ട്രീയം കളിക്കുകയാണെന്നും മുന്‍കാലങ്ങളില്‍ ദളിതുകള്‍ക്കെതിരെ നടന്ന ആക്രമണത്തിന്‍റെ പശ്ചാത്തലത്തില്‍ മോദി രാജിവെക്കണമെന്നും മായാവതിയും ആരോപിച്ചു. സംഭവത്തില്‍ കൃത്യമായ നിലപാടാണ് പാര്‍ട്ടി സ്വീകരിച്ചതെന്നും അവര്‍ പറഞ്ഞു.
ബലാത്സംഗ കേസില്‍ കോണ്‍ഗ്രസ് സര്‍ക്കാറിനെതിരെ മോദിയും മായാവതിയും പ്രസ്താവന നടത്തിയിരുന്നു. ഉന സംഭവത്തിലും രോഹിത് വെമുല സംഭവത്തിലും എന്ത് നിലപാടാണ് ബിജെപിയും മോദിയും സ്വീകരിച്ചതെന്നും ധാര്‍മിക ഉത്തരവാദിത്തം ഏറ്റെടുത്ത് എന്തുകൊണ്ടാണ് അദ്ദേഹം രാജിവെക്കാതിരുന്നതെന്നും മായാവതി ചോദിച്ചിരുന്നു.
അതേസമയം ബിജെപി ദേശീയ അധ്യക്ഷന്‍ അമിത്ഷായുടെ പശ്ചിമബംഗാളിലെ റാലിക്ക് മമതാ സര്‍ക്കാര്‍ അനുമതി നിഷേധിച്ചു. കൊല്‍ക്കത്തയിലെ ജാദവ്പൂരില്‍ നടത്താനിരുന്ന റാലിക്കാണ് മമത് സര്‍ക്കാര്‍ അനുമതി നിഷേധിച്ചത്. റാലിക്ക് അനുമതി നിഷേധിച്ചതോടൊപ്പം അമിത്ഷായുടെ ഹെലികോപ്പറിന് ലാന്‍ഡ് ചെയ്യുന്നതിനും പശ്ചിമബംഗാള്‍ സര്‍ക്കാര്‍ അനുമതി നല്‍കിയില്ല. പശ്ചിമബംഗാളില്‍ മൂന്ന് റാലികള്‍ നടത്താനായിരുന്നു അമിത്ഷാ നിശ്ചയിച്ചിരുന്നത്. അനുമതി നിഷേധിച്ച സാഹചര്യത്തില്‍ അമിത്ഷായുടെ റാലികള്‍ റദ്ദാക്കി.അതേസമയം മമതാ ബാനര്‍ജിക്കെതിരായ ട്രോള്‍ പോസ്റ്റ് ചെയ്തതിന് അറസ്റ്റിലായ ബംഗാളിലെ ബിജെപി നേതാവ് പ്രിയങ്ക ശര്‍മ്മ സുപ്രീംകോടതിയെ സമീപിച്ചു.
https://www.facebook.com/Malayalivartha