Widgets Magazine
24
Feb / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


രണ്ടര വയസ്സുകാരി ഐഷ ഫാത്തിമ മരിച്ച സംഭവത്തില്‍, ഡോക്ടര്‍മാര്‍ക്കെതിരെ ഗുരുതര ആരോപണങ്ങളുമായി മാതാപിതാക്കള്‍..കുട്ടിയുടെ മുഖം കോടിപ്പോകുകയും ശ്വാസമെടുക്കാന്‍ ബുദ്ധിമുട്ടുകയും ചെയ്തു...


അടൂരിലെ വീട്ടിലെത്തി ഇണ്ടാസ്.. കൊല്ലം സ്വദേശിനിയെ പീഡിപ്പിച്ചെന്ന കേസിൽ ജാമ്യ ഉപാധി ലംഘിച്ചതിന്, രാഹുൽ മാങ്കൂട്ടത്തിൽ എം.എൽ.എ നേരിട്ട് ഹാജരാകാൻ കോടതി നോട്ടീസയച്ചു..


ഇരുളിൽ മറഞ്ഞിരിക്കുന്ന സ്വകാര്യ ഏജൻസികൾ..യു ഡി എഫും ബി ജെ പിയും അന്വേഷണം തുടങ്ങി..സർക്കാർ ജീവനക്കാരുടെയും പെൻഷൻകാരുടെയും സ്പാർക്ക് ഡാറ്റ കടത്തിയത് സ്വകാര്യകമ്പനിയോ?


ആവേശത്തില്‍ കേരളം... പ്രധാനമന്ത്രി വീണ്ടും കേരളത്തിലേക്ക് എത്തുന്നു, മാർച്ച് 6 ന് കൊച്ചിയിലെത്തും, എൻഡിഎ പ്രകടന പത്രിക പുറത്തിറക്കും, പിന്നാലെ രാഹുല്‍ ഗാന്ധിയും


പി ഐ ബി കൊച്ചി സംഘടിപ്പിക്കുന്ന മാധ്യമ പര്യടനത്തിന് തുടക്കം.. 13 അംഗ മാധ്യമസംഘം ഗോവയിൽ...!  

വിജയത്തോടടുക്കുമ്പോള്‍... വിക്രം ലാന്‍ഡര്‍ പൂര്‍ണമായും തകര്‍ന്നിട്ടില്ലെന്ന് തിരിച്ചറിയുമ്പോള്‍ ലോകത്ത് ഏറ്റവുമധികം സന്തോഷിക്കുന്നത് ഐഎസ്ആര്‍ഒ ചെയര്‍മാന്‍ ഡോ. ശിവനാണ്; ചാന്ദ്രയാന്‍ രണ്ട് പരാജയമാണെന്നറിഞ്ഞ് പൊട്ടിക്കരഞ്ഞ ശിവന് ശ്വാസം നേരെ വീണത് വിക്രം ലാന്‍ഡര്‍ പൂര്‍ണമായും തകര്‍ന്നിട്ടില്ലെന്ന് മനസിലായതോടെ

10 SEPTEMBER 2019 11:35 AM IST
മലയാളി വാര്‍ത്ത

More Stories...

സങ്കടക്കാഴ്ചയായി.. ഝാര്‍ഖണ്ഡില്‍ എയര്‍ ആംബുലന്‍സ് തകര്‍ന്നു വീണ് രോ​ഗി ഉൾപ്പെടെ ഏഴു പേർക്ക് ദാരുണാന്ത്യം... പൊള്ളലേറ്റതിനെ തുടര്‍ന്നു ചികിത്സയ്ക്കായി സഞ്ജയ് കുമാറിനെ ഡല്‍ഹിയിലേക്ക് കൊണ്ടു പോകുന്നതിനിടെയാണ് അപകടമുണ്ടായത്

റാഞ്ചിയില്‍ നിന്ന് രോഗിയുമായി പറന്ന എയര്‍ ആംബുലന്‍സ് തകര്‍ന്നുവീണു

ഡല്‍ഹിമീററ്റ് റാപ്പിഡ് റെയില്‍ കോറിഡോര്‍ പ്രധാനമന്ത്രി രാജ്യത്തിന് സമര്‍പ്പിച്ചു

12 വയസുകാരിയെ ലൈംഗികമായി പീഡിപ്പിച്ച കേസില്‍ 4 അധ്യാപകരും പ്യൂണും അറസ്റ്റില്‍

വിവാഹം കഴിഞ്ഞ് ഭര്‍ത്താവിനൊപ്പം മടങ്ങവേ നവവധുവിനെ മുന്‍ കാമുകന്‍ തോക്കുചൂണ്ടി തട്ടിക്കൊണ്ടുപോയി

ശാസ്ത്രജ്ഞന്‍മാര്‍ ദൈവത്തെ വിളിക്കുമോയെന്ന ചോദ്യം പണ്ടേ ചോദിക്കുന്നതാണ്. എന്നാല്‍ അതിനെല്ലാം ഉത്തരം നല്‍കുന്നതാണ് ചന്ദ്രയാന്‍ രണ്ടിന്റെ വിക്ഷേപണ വിജയം. ചന്ദ്രയാന്‍ ദൗത്യം തകര്‍ന്നതറിഞ്ഞ് ആത്മാര്‍ത്ഥമായി പൊട്ടിക്കരഞ്ഞയാളാണ് ഐഎസ്ആര്‍ഒ ചെയര്‍മാന്‍ ഡോ. ശിവന്‍. അറിയാതെ ദൈവത്തെ വിളിച്ചുപോയ മണിക്കൂറുകള്‍. എന്നാല്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയ്ക്ക് മാത്രമാണ് ശിവനെ ആശ്വസിപ്പിക്കാന്‍ കഴിഞ്ഞത്. ശിവന്റെ വേദന ദൈവം കേട്ടെന്ന മട്ടിലാണ് എല്ലാം തിരികെ വരുന്നത്. വിക്രം ലാന്‍ഡര്‍ പൂര്‍ണമായും തകര്‍ന്നിട്ടില്ലെന്ന് കഴിഞ്ഞ ദിവസമാണ് മനസിലായത്. ഐഎസ്ആര്‍ഒ. ചന്ദ്രനില്‍ ഇടച്ചിറങ്ങിയ ലാന്‍ഡര്‍ ചരിഞ്ഞുവീണ നിലയിലാണ്. വാര്‍ത്താ വിനിമയ ബന്ധം പുന:സ്ഥാപിക്കാന്‍ ശ്രമം തുടരുകയാണ്.

ചന്ദ്രോപരിതലത്തില്‍ ചന്ദ്രനില്‍ നിന്ന് 2.1 കിലോമീറ്റര്‍ അകലെവച്ചാണ് ലാന്‍ഡറുമായുള്ള ബന്ധം നഷ്ടപ്പെട്ടത്. ഒര്‍ബിറ്ററിലെ കാമറ എടുത്ത ചിത്രങ്ങളില്‍ നിന്നാണ് ഇടിച്ചിറങ്ങിയതാണെന്ന് മനസ്സിലാക്കാനായത്. ലാന്‍ഡര്‍ അതേപോലെ തന്നെയാണുള്ളത്. അത് തകര്‍ന്നിട്ടില്ല. ഏത് വിധേനയെങ്കിലും ബന്ധം പുന:സ്ഥാപിക്കാനുള്ള ശ്രമങ്ങളാണ് നടക്കുന്നത് ലാന്‍ഡറിന്റെയും അതിനുള്ളിലുള്ള റോവറിന്റെയും ആയുസ് 14 ദിവസമാണ്. ഇതിനുള്ളില്‍ എല്ലാം ശരിയാക്കാനൊരുങ്ങുകയാണ് ഐഎസ്ആര്‍ ഒ.

ഇത് ഡോ. ശിവന്റെ മഹത്തായ നേതൃത്വ വിജയമാണ്. ലോകം ഉറക്കമൊഴിച്ച് ഉറ്റുനോക്കിയ ചന്ദ്രയാന്‍ നൊടിനേരംകൊണ്ട് സഞ്ചാരപഥത്തില്‍നിന്ന് തെന്നിയകന്നപ്പോള്‍ മുഖ്യശില്‍പ്പിയായ ഡോ. ശിവന്റെ കണ്ണുകളാണ് ആദ്യം നിറഞ്ഞത്. രാജ്യം കാതോര്‍ത്ത വാര്‍ത്തയ്ക്കു പകരം പറയാന്‍ വാക്കുകളില്ലാതെ ഒരു സാധാരണക്കാരനായി അദ്ദേഹം വിതുമ്പി. ഐഎസ്ആര്‍ഒ ചെയര്‍മാന്‍ ഡോ. ശിവന്റെ ജീവിതം നിരന്തര പരിശ്രമത്തിന്റേതാണ്. ആ കഠിനാധ്വാനമാണ് കര്‍ഷകന്റെ മകനായ അദ്ദേഹത്തെ ഐഎസ്ആര്‍ഒയുടെ തലപ്പത്ത് എത്തിച്ചത്. അതിനാലാണ് അദ്ദേഹം ഇത്ര ഉയരെ ഇരുന്നിട്ടും കരഞ്ഞ് പോയത്.

തമിഴ്‌നാട്ടിലെ സാധാരണ കുടുംബത്തില്‍ ജനിച്ച ശിവന്റെ ബാല്യകൗമാരങ്ങള്‍ ഏറെ കഷ്ടപ്പാടു നിറഞ്ഞതായിരുന്നു. വിദ്യാര്‍ഥിയായിരിക്കെ പിതാവിന്റെ മാവിന്‍തോട്ടത്തില്‍ സഹായിക്കാന്‍ പോയി. താന്‍ പോകുന്ന ദിവസം അച്ഛന് ഒരു ജോലിക്കാരന്‍ കുറച്ചു മതിയെന്ന് അദ്ദേഹം പറയാറുണ്ട്. കൃഷിക്ക് സഹായമാകുമെന്നു കരുതിയാണ് വീടിനു അടുത്തുള്ള കോളേജില്‍ ചേര്‍ത്തത്. പഠനം കഴിഞ്ഞു വന്നാലുടന്‍ കൃഷിപ്പണിക്കിറങ്ങും.

മദ്രാസ് ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ടെക്‌നോളജിയില്‍ എയ്‌റോസ്‌പേയ്‌സ് എന്‍ജിനിയറിങ്ങിനു പോയപ്പോഴാണ് ആദ്യമായി ചെരിപ്പിട്ടതെന്നും രണ്ടു പാന്റുകളാണ് ഉണ്ടായിരുന്നതെന്നും അദ്ദേഹം വാര്‍ത്താചാനലിനു നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു. അതുവരെ മുണ്ടുടുത്താണ് കോളേജില്‍ പോയത്. വളരെ കഷ്ടപ്പെട്ടായിരുന്നു മൂന്നുനേരം മാതാപിതാക്കള്‍ വയറു നിറയെ ആഹാരം തന്നത്. ആഗ്രഹം പോലെ എന്‍ജിനിയറിങ്ങിന് പഠിക്കാനുള്ള ഫീസ് അടയ്ക്കാനാവാത്തതിനാല്‍ ബിഎസ്‌സി ഗണിതത്തിനു ചേര്‍ന്നു. ബി ടെക്കിന് ചേര്‍ക്കാന്‍ കര്‍ഷകനായ പിതാവ് കൃഷിയിടം വിറ്റു.

എയറോനോട്ടിക്കല്‍ എന്‍ജിനിയറിങ് കഴിഞ്ഞപ്പോള്‍ ജോലി സാധ്യതയും കുറവായിരുന്നു. വീണ്ടും ഉപരിപഠനത്തിനു പോയി. ആഗ്രഹിച്ച വിഭാഗത്തിലല്ല ജോലി കിട്ടിയതെങ്കിലും ലഭ്യമായ അവസരത്തിലെല്ലും പരമാവധി കഠിനപ്രയത്‌നം നടത്തി. സാറ്റലൈറ്റ് സെന്ററില്‍ ചേരാനാണ് ഇഷ്ടപ്പെട്ടത്. കിട്ടിയത് വിക്രം സാരാഭായി സെന്ററില്‍. എയ്‌റോഡൈനാമിക്‌സിലായിരുന്നു താല്‍പ്പര്യം. പക്ഷേ, പിഎസ്എല്‍വി പ്രോജക്ടിലാണ് കിട്ടിയത്. അത് തന്നെയാണ് ശിവനെ ഇവിടെ എത്തിച്ചതും.

 

"

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

HOSPITAL ആംബുലന്‍സില്‍ നിന്ന് ഇറക്കിവിട്ടു  (22 minutes ago)

Rahul-Mamkootathil രാഹുൽ മാങ്കൂട്ടത്തിലിന് നോട്ടീസ്  (1 hour ago)

ഹൈക്കോടതിയിൽ ഹർജി  (1 hour ago)

ഏറ്റവും ഉയര്‍ന്ന അള്‍ട്രാവയലറ്റ് സൂചിക രേഖപ്പെടുത്തിയത് നാലിടത്ത്... ജാഗ്രതയുടെ ഭാഗമായി ഈ പ്രദേശങ്ങളില്‍ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ച് കേന്ദ്ര കാലാവസ്ഥ വകുപ്പ്  (2 hours ago)

പ്രവാസിയുടെ മൃതദേഹം നാട്ടിലെത്തിച്ചു...  (2 hours ago)

സ്വര്‍ണവിലയിൽ വർദ്ധനവ്...  (2 hours ago)

. ബിഎസ്ഇ സെന്‍സെക്‌സ് 730 പോയിന്റ് താഴ്ന്നു...  (3 hours ago)

ഇടിമിന്നലോട് കൂടിയ നേരിയ ഇടത്തരം മഴക്ക് സാധ്യത; മുന്നറിയിപ്പുമായി കേന്ദ്ര കാലാവസ്ഥാ വകുപ്പ്  (3 hours ago)

ഫെബ്രുവരി 25ന് രാവിലെ 10 മണിക്ക് കണ്ണൂര്‍ കല്യാട് ഐആര്‍ഐഎ ക്യാമ്പസില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വഹിക്കും.  (3 hours ago)

കൊൽക്കത്താ സ്വദേശി കുവൈത്തിൽ നിര്യാതനായി.  (3 hours ago)

കോഴിക്കോട് ജില്ലാ കോൺഗ്രസ് കമ്മിറ്റി ജനറൽ സെക്രട്ടറിയും കൂരാച്ചുണ്ട് ഗ്രാമപഞ്ചായത്ത് മുൻ പ്രസിഡന്റുമായ അഗസ്റ്റിൻ കാരാക്കട അന്തരിച്ചു  (3 hours ago)

നാല് ദിവസം കൂടി ശക്തമായ മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്...  (3 hours ago)

27 ന് രാഹുൽ ഹാജരാകാൻ കോടതി നോട്ടീസ്  (3 hours ago)

ദേവസ്വം മന്ത്രി വി.എൻ. വാസവന്റെ രാജിയാവശ്യപ്പെട്ട് നിയമസഭയുടെ നടുത്തളത്തിൽ കുത്തിയിരുന്നും സ്പീക്കർക്ക് മുന്നിൽ ബാനറുയർത്തിയും പ്രതിപക്ഷ പ്രതിഷേധം  (4 hours ago)

ആവേശത്തില്‍ കേരളം... പ്രധാനമന്ത്രി വീണ്ടും കേരളത്തിലേക്ക് എത്തുന്നു, മാർച്ച് 6 ന് കൊച്ചിയിലെത്തും, എൻഡിഎ പ്രകടന പത്രിക പുറത്തിറക്കും, പിന്നാലെ രാഹുല്‍ ഗാന്ധിയും  (4 hours ago)

Malayali Vartha Recommends