Widgets Magazine
05
Dec / 2025
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎ ഒൻപതാം ദിവസവും ഒളിവിൽ തുടരുന്നു.... രാഹുലിനെ കണ്ടെത്താൻ പൊലീസ് തിരച്ചിൽ ഊർജ്ജിതം, രണ്ട് പേഴ്‌സണൽ സ്റ്റാഫ് അംഗങ്ങളെ ചോദ്യം ചെയ്യാൻ കസ്റ്റഡിയിലെടുത്തു, മുൻകൂർ ജാമ്യത്തിനായി രാഹുൽ ഹൈക്കോടതിയെ സമീപിച്ചേക്കും


മോദിയെ പോലൊരു നേതാവുള്ളത് ഇന്ത്യയുടെ ഭാഗ്യം... സമ്മർദങ്ങൾക്ക് വഴങ്ങുന്ന നേതാവല്ല മോദി.... പ്രധാനമന്ത്രിയെ വാനോളം പുകഴ്ത്തി റഷ്യൻ പ്രസിഡന്‍റ് വ്ളാദിമിർ പുടിൻ...


അബുദാബി ബിഗ് ടിക്കറ്റ് നറുക്കെടുപ്പിൽ 2.5 കോടി ദിർഹം സ്വന്തമാക്കിയത് മലയാളി...


ഉന്നത രാഷ്ട്രീയക്കാരുടെയും ,ബിസിനസുകാരുടെയും, സെലിബ്രിറ്റികളുടെയും ലൈംഗിക ആവശ്യങ്ങൾക്കായി പ്രായപൂർത്തിയാകാത്ത കുട്ടികളെ കടത്തി: കുപ്രസിദ്ധ ലൈംഗിക കുറ്റവാളി ജെഫ്രി എപ്സ്റ്റീന്റെ സ്വകാര്യദ്വീപിന്റെ ചിത്രങ്ങള്‍ പുറത്ത്...


കുവൈറ്റിൽ വളർത്തുമൃഗങ്ങളുടെ എണ്ണം ക്രമാതീതമായി വർധിക്കുന്ന സാഹചര്യത്തിൽ പുതിയ നിയന്ത്രണം ഏർപ്പെടുത്തി അധികൃതർ...

വിജയത്തോടടുക്കുമ്പോള്‍... വിക്രം ലാന്‍ഡര്‍ പൂര്‍ണമായും തകര്‍ന്നിട്ടില്ലെന്ന് തിരിച്ചറിയുമ്പോള്‍ ലോകത്ത് ഏറ്റവുമധികം സന്തോഷിക്കുന്നത് ഐഎസ്ആര്‍ഒ ചെയര്‍മാന്‍ ഡോ. ശിവനാണ്; ചാന്ദ്രയാന്‍ രണ്ട് പരാജയമാണെന്നറിഞ്ഞ് പൊട്ടിക്കരഞ്ഞ ശിവന് ശ്വാസം നേരെ വീണത് വിക്രം ലാന്‍ഡര്‍ പൂര്‍ണമായും തകര്‍ന്നിട്ടില്ലെന്ന് മനസിലായതോടെ

10 SEPTEMBER 2019 11:35 AM IST
മലയാളി വാര്‍ത്ത

ശാസ്ത്രജ്ഞന്‍മാര്‍ ദൈവത്തെ വിളിക്കുമോയെന്ന ചോദ്യം പണ്ടേ ചോദിക്കുന്നതാണ്. എന്നാല്‍ അതിനെല്ലാം ഉത്തരം നല്‍കുന്നതാണ് ചന്ദ്രയാന്‍ രണ്ടിന്റെ വിക്ഷേപണ വിജയം. ചന്ദ്രയാന്‍ ദൗത്യം തകര്‍ന്നതറിഞ്ഞ് ആത്മാര്‍ത്ഥമായി പൊട്ടിക്കരഞ്ഞയാളാണ് ഐഎസ്ആര്‍ഒ ചെയര്‍മാന്‍ ഡോ. ശിവന്‍. അറിയാതെ ദൈവത്തെ വിളിച്ചുപോയ മണിക്കൂറുകള്‍. എന്നാല്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയ്ക്ക് മാത്രമാണ് ശിവനെ ആശ്വസിപ്പിക്കാന്‍ കഴിഞ്ഞത്. ശിവന്റെ വേദന ദൈവം കേട്ടെന്ന മട്ടിലാണ് എല്ലാം തിരികെ വരുന്നത്. വിക്രം ലാന്‍ഡര്‍ പൂര്‍ണമായും തകര്‍ന്നിട്ടില്ലെന്ന് കഴിഞ്ഞ ദിവസമാണ് മനസിലായത്. ഐഎസ്ആര്‍ഒ. ചന്ദ്രനില്‍ ഇടച്ചിറങ്ങിയ ലാന്‍ഡര്‍ ചരിഞ്ഞുവീണ നിലയിലാണ്. വാര്‍ത്താ വിനിമയ ബന്ധം പുന:സ്ഥാപിക്കാന്‍ ശ്രമം തുടരുകയാണ്.

ചന്ദ്രോപരിതലത്തില്‍ ചന്ദ്രനില്‍ നിന്ന് 2.1 കിലോമീറ്റര്‍ അകലെവച്ചാണ് ലാന്‍ഡറുമായുള്ള ബന്ധം നഷ്ടപ്പെട്ടത്. ഒര്‍ബിറ്ററിലെ കാമറ എടുത്ത ചിത്രങ്ങളില്‍ നിന്നാണ് ഇടിച്ചിറങ്ങിയതാണെന്ന് മനസ്സിലാക്കാനായത്. ലാന്‍ഡര്‍ അതേപോലെ തന്നെയാണുള്ളത്. അത് തകര്‍ന്നിട്ടില്ല. ഏത് വിധേനയെങ്കിലും ബന്ധം പുന:സ്ഥാപിക്കാനുള്ള ശ്രമങ്ങളാണ് നടക്കുന്നത് ലാന്‍ഡറിന്റെയും അതിനുള്ളിലുള്ള റോവറിന്റെയും ആയുസ് 14 ദിവസമാണ്. ഇതിനുള്ളില്‍ എല്ലാം ശരിയാക്കാനൊരുങ്ങുകയാണ് ഐഎസ്ആര്‍ ഒ.

ഇത് ഡോ. ശിവന്റെ മഹത്തായ നേതൃത്വ വിജയമാണ്. ലോകം ഉറക്കമൊഴിച്ച് ഉറ്റുനോക്കിയ ചന്ദ്രയാന്‍ നൊടിനേരംകൊണ്ട് സഞ്ചാരപഥത്തില്‍നിന്ന് തെന്നിയകന്നപ്പോള്‍ മുഖ്യശില്‍പ്പിയായ ഡോ. ശിവന്റെ കണ്ണുകളാണ് ആദ്യം നിറഞ്ഞത്. രാജ്യം കാതോര്‍ത്ത വാര്‍ത്തയ്ക്കു പകരം പറയാന്‍ വാക്കുകളില്ലാതെ ഒരു സാധാരണക്കാരനായി അദ്ദേഹം വിതുമ്പി. ഐഎസ്ആര്‍ഒ ചെയര്‍മാന്‍ ഡോ. ശിവന്റെ ജീവിതം നിരന്തര പരിശ്രമത്തിന്റേതാണ്. ആ കഠിനാധ്വാനമാണ് കര്‍ഷകന്റെ മകനായ അദ്ദേഹത്തെ ഐഎസ്ആര്‍ഒയുടെ തലപ്പത്ത് എത്തിച്ചത്. അതിനാലാണ് അദ്ദേഹം ഇത്ര ഉയരെ ഇരുന്നിട്ടും കരഞ്ഞ് പോയത്.

തമിഴ്‌നാട്ടിലെ സാധാരണ കുടുംബത്തില്‍ ജനിച്ച ശിവന്റെ ബാല്യകൗമാരങ്ങള്‍ ഏറെ കഷ്ടപ്പാടു നിറഞ്ഞതായിരുന്നു. വിദ്യാര്‍ഥിയായിരിക്കെ പിതാവിന്റെ മാവിന്‍തോട്ടത്തില്‍ സഹായിക്കാന്‍ പോയി. താന്‍ പോകുന്ന ദിവസം അച്ഛന് ഒരു ജോലിക്കാരന്‍ കുറച്ചു മതിയെന്ന് അദ്ദേഹം പറയാറുണ്ട്. കൃഷിക്ക് സഹായമാകുമെന്നു കരുതിയാണ് വീടിനു അടുത്തുള്ള കോളേജില്‍ ചേര്‍ത്തത്. പഠനം കഴിഞ്ഞു വന്നാലുടന്‍ കൃഷിപ്പണിക്കിറങ്ങും.

മദ്രാസ് ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ടെക്‌നോളജിയില്‍ എയ്‌റോസ്‌പേയ്‌സ് എന്‍ജിനിയറിങ്ങിനു പോയപ്പോഴാണ് ആദ്യമായി ചെരിപ്പിട്ടതെന്നും രണ്ടു പാന്റുകളാണ് ഉണ്ടായിരുന്നതെന്നും അദ്ദേഹം വാര്‍ത്താചാനലിനു നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു. അതുവരെ മുണ്ടുടുത്താണ് കോളേജില്‍ പോയത്. വളരെ കഷ്ടപ്പെട്ടായിരുന്നു മൂന്നുനേരം മാതാപിതാക്കള്‍ വയറു നിറയെ ആഹാരം തന്നത്. ആഗ്രഹം പോലെ എന്‍ജിനിയറിങ്ങിന് പഠിക്കാനുള്ള ഫീസ് അടയ്ക്കാനാവാത്തതിനാല്‍ ബിഎസ്‌സി ഗണിതത്തിനു ചേര്‍ന്നു. ബി ടെക്കിന് ചേര്‍ക്കാന്‍ കര്‍ഷകനായ പിതാവ് കൃഷിയിടം വിറ്റു.

എയറോനോട്ടിക്കല്‍ എന്‍ജിനിയറിങ് കഴിഞ്ഞപ്പോള്‍ ജോലി സാധ്യതയും കുറവായിരുന്നു. വീണ്ടും ഉപരിപഠനത്തിനു പോയി. ആഗ്രഹിച്ച വിഭാഗത്തിലല്ല ജോലി കിട്ടിയതെങ്കിലും ലഭ്യമായ അവസരത്തിലെല്ലും പരമാവധി കഠിനപ്രയത്‌നം നടത്തി. സാറ്റലൈറ്റ് സെന്ററില്‍ ചേരാനാണ് ഇഷ്ടപ്പെട്ടത്. കിട്ടിയത് വിക്രം സാരാഭായി സെന്ററില്‍. എയ്‌റോഡൈനാമിക്‌സിലായിരുന്നു താല്‍പ്പര്യം. പക്ഷേ, പിഎസ്എല്‍വി പ്രോജക്ടിലാണ് കിട്ടിയത്. അത് തന്നെയാണ് ശിവനെ ഇവിടെ എത്തിച്ചതും.

 

"

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സ്കൂൾ ബസ് ഓടയിലേക്ക് മറിഞ്ഞു  (12 minutes ago)

റിപ്പോ റേറ്റ് 5.25% ആയി.  (18 minutes ago)

തദ്ദേശ തെരെഞ്ഞെടുപ്പിന് ശേഷം മാത്രമെന്ന് നടപ്പാക്കുവെന്ന് ..  (36 minutes ago)

സ്വർണവിലയിൽ വർധന...  (55 minutes ago)

ഡോക്ടർ സതീഷ് നമ്പ്യാർ അന്തരിച്ചു.  (1 hour ago)

ഇ​ന്ത്യ​ക്ക് ഇന്ന് ക്വാ​ർ​ട്ട​ർ ഫൈ​ന​ൽ മ​ത്സ​രം...  (1 hour ago)

പുട്ടിൻ പാലം വിമാനത്താവളത്തിൽ എത്തിയതും ഞെട്ടിച്ച് ആ സംഭവം..! കെട്ടിപ്പിടിച്ച് വട്ടം കറങ്ങി മോദി..! 27 മണിക്കൂർ പുട്ടിൻ ഇന്ത്യയിൽ...!  (1 hour ago)

ഇന്ന് ജാമ്യം കിട്ടിയിരിക്കും.. കട്ടായം പറഞ്ഞ് ദീപ രാഹുൽ..! സെല്ലിൽ അവറ്റകളെ പറപ്പിച്ച് രാഹുൽ സന്ദീപിന്റെ വീട് വളഞ്ഞ് പോലീസ്  (1 hour ago)

'നിന്റെ വീട്ടില്‍ കേറി ഇരിപ്പുണ്ട്' എന്തൊക്കെ വന്നാലും രാഹുലിന്റെ കൂടെ...! കട്ടായം പറഞ്ഞ് സീമാ..! ചൊറിയന്മാരെ കയറി മാന്തിവിടുന്നു..!  (1 hour ago)

അടച്ചിട്ട കോടതി മുറിയിൽ ഇന്നലെ നടന്നത് രാഹുൽ വധം.. THE PROSECUTOR...രാഹുലിന്റെ കാലൻ ദേ ഗീനാകുമാരി...!  (1 hour ago)

അപ്രതീക്ഷിതമായ ധനലാഭം ലഭിക്കാൻ സാധ്യത  (1 hour ago)

ദമ്മാം എയർപോർട്ടിൽ കെ.എസ് ചിത്രയ്ക്ക് ആവേശോജ്വലമായ സ്വീകരണം.  (2 hours ago)

റെയില്‍വെ ട്രാക്കിന്റെ നടുഭാഗത്താണ് ആട്ടുകല്ല് വെച്ചിരുന്നത്....  (2 hours ago)

പാതയോരത്ത് മുറിച്ചിട്ട മരങ്ങൾ ലോറികളിലേക്ക്....  (2 hours ago)

ജാമ്യം നൽകി സ്വതന്ത്രനാക്കിയാൽ സാക്ഷികളെ സ്വാധീനിക്കാനും തെളിവു നശിപ്പിക്കാനും സാധ്യതയുണ്ടെന്നും അന്വേഷണത്തെ പ്രതികൂലമായി ബാധിക്കുമെന്നും വിലയിരുത്തിയാണ് ജാമ്യം നിരസിച്ചത്.  (3 hours ago)

Malayali Vartha Recommends