കശ്മീരിൽ ഭീകരർ നുഴഞ്ഞു കയറാൻ ശ്രമിക്കുന്നുണ്ടെന്ന കാര്യം വ്യക്തമാക്കി ജമ്മു കശ്മീര്‍ ഡി.ജി.പി ദില്‍ബാഗ് സിങ്

കശ്മീരിൽ ഭീകരർ നുഴഞ്ഞു കയറാൻ ശ്രമിക്കുന്നുണ്ടെന്ന വിവരം ഒരു അഭ്യൂഹമായി മാത്രം നിലനിൽക്കവെ ഈ കാര്യം സ്ഥിതീകരിച്ച് ജമ്മു കശ്മീര്‍ ഡി.ജി.പി. ദില്‍ബാഗ് സിങ് രംഗത്ത്. കശ്മീരില്‍ ഭീകരരുടെ നുഴഞ്ഞു കയറ്റ ശ്രമങ്ങള്‍ വ്യാപകമായി റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ടെന്ന് ജമ്മു കശ്മീര്‍ ഡി.ജി.പി. വെളിപ്പെടുത്തിയിരിക്കുന്നത്. കര്‍ണാഹ്, പൂഞ്ച്, ഗുരേസ്, കേരന്‍, ഗുല്‍മാര്‍ഗ്, രജൗരി തുടങ്ങിയ മേഖലകളിലാണ് നുഴഞ്ഞുകയറ്റ ശ്രമങ്ങള്‍ നടന്നത്. ഇക്കാര്യങ്ങള്‍ സ്ഥിരീകരിക്കാന്‍ പോലീസ് ശ്രമങ്ങള്‍ തുടർന്ന് വരികയാണെന്നും അദ്ദേഹം വ്യക്തമാക്കി. ലഷ്‌കര്‍ ഇ തയ്ബ ഭീകരനായ ആസിഫ് മഖ്ബൂൽ കഴിഞ്ഞ ദിവസം ഉണ്ടായ ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടിരുന്നു. ഇതിനെ പറ്റി സംസാരിക്കാൻ വിളിച്ചു ചേര്‍ത്ത പത്രസമ്മേളനത്തിലാണ് കശ്മീരിലെ അതിര്‍ത്തി പ്രദേശങ്ങളിലെ നുഴഞ്ഞു കയറ്റ ശ്രമങ്ങളെക്കുറിച്ചും ഡി.ജി.പി. വിശദീകരിച്ചത്. കഴിഞ്ഞ ദിവസങ്ങളില്‍ വിവിധ മേഖലകളില്‍ നടന്ന കല്ലേറുകളില്‍ നിരവധിപേര്‍ക്ക് പരിക്കേറ്റതായും ഡി.ജി.പി. സ്ഥിതീക്കരണം നടത്തിയിരിക്കുന്നു.
ആ കല്ലേറില്‍ ഒരു ട്രക്ക് ഡ്രൈവര്‍ കൊല്ലപ്പെട്ടു. ഓഗസ്റ്റ് ആറിനുണ്ടായ പ്രതിഷേധത്തിനിടെ പരിക്കേറ്റ 18-കാരന്‍ കഴിഞ്ഞ നാലാം തീയതി ആശുപത്രിയില്‍ വച്ച് മരണപ്പെട്ടതായും ഡി.ജി.പി. വ്യക്തമാക്കി. . നിയന്ത്രണങ്ങള്‍ കര്‍ശനമാക്കി വളരെ കുറഞ്ഞ തോതില്‍ ഇപ്പോൾ സേനയെ വിന്യസിച്ചിരിക്കുന്നു. അതേ സമയം കശ്മീരിലെ നിയന്ത്രണങ്ങളില്‍ ഓരോ ദിവസവും അയവു വരുത്തുന്നുണ്ടെന്നും 90 ശതമാനം മേഖലകളിലും ഇപ്പോള്‍ നിയന്ത്രണങ്ങളില്ലെന്നും ഡി.ജി.പി. അറിയിച്ചു. ടെലിഫോണ്‍ എക്‌സ്‌ചേഞ്ചുകളെല്ലാം ഇപ്പോള്‍ പൂര്‍ണമായും പ്രവര്‍ത്തിക്കുന്നുണ്ടെന്ന കാര്യം അദ്ദേഹം എടുത്തു പറഞ്ഞു. മൊബൈല്‍ സേവനങ്ങള്‍ക്ക് ഏര്‍പ്പെടുത്തിയിരിക്കുന്ന നിയന്ത്രണങ്ങൾക്കും വൈകാതെ അയവു വരുത്തുമെന്ന് അദ്ദേഹം അറിയിച്ചു. ജമ്മു മേഖലയിലെ രണ്ടുജില്ലകളില്‍ വോയിസ് കോള്‍ സേവനങ്ങള്‍ പുന:സ്ഥാപിക്കപ്പെട്ടിട്ടുണ്ട് . ഇനിയും കൂടുതല്‍ മേഖലകളിലേക്ക് വോയിസ് കോള്‍ സേവനങ്ങള്‍ പുന:സ്ഥാപിക്കുന്നത് പരിഗണനയിൽ ഉണ്ടെന്നും ദില്‍ബാഗ് സിങ് പറഞ്ഞു. നിയന്ത്രണ രേഖയോട് ചേര്‍ന്നുള്ള പ്രദേശങ്ങളിലേക്ക് വന്‍തോതില്‍ ഭീകരരെ എത്തിച്ചതായി നേരത്തെ റിപ്പോര്‍ട്ടുകൾ വന്നിരിന്നു.
https://www.facebook.com/Malayalivartha