74-ാം വയസില്‍ ഇരട്ടക്കുട്ടികളുടെ അമ്മയായി ലോകറെക്കോര്‍ഡ് ഇട്ട മംഗയമ്മയെ പ്രസവത്തിന് പിന്നാലെ സ്‌ട്രോക്ക് വന്നതിനെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു; ഹൃദയാഘാതത്തെ തുടര്‍ന്ന് ഭർത്താവും ചികിത്സയിലായതോടെ 54വർഷം നേർച്ചയും വഴിപാടുകളുമായി നടന്ന് ഐവിഎഫ് ചികിത്സയിലൂടെ ജനിച്ച പെൺകുഞ്ഞുങ്ങൾ ബന്ധുക്കളുടെ സങ്കടക്കണ്ണീരാകുന്നു...
കൃത്രിമ ഗർഭധാരണത്തിലൂടെ 74–ാം വയസ്സിൽ ഇരട്ട പെൺകുഞ്ഞുങ്ങൾക്ക് ജന്മം നൽകിയ ആന്ധ്ര സ്വദേശിനി മംഗയമ്മ മാധ്യമങ്ങളിൽ ശ്രദ്ധപിടിച്ചുപറ്റിയിരുന്നു. പ്രസവത്തോടെ ലോകത്തിലെ ഏറ്റവും പ്രായം കൂടിയ മാതാപിതാക്കളായി ഇരുവരും മാറുകയും ചെയ്തു. എരമാട്ടി മങ്കയമ്മ(74)യും, രാജറാവു(78)വും ആയിരുന്നു ഭാഗ്യവാന്‍മാരായ ആ മാതാപിതാക്കള്‍. എന്നാല്‍ ഇതിനു പിന്നാലെ സങ്കടപ്പെടുത്തുന്ന വിവരങ്ങളാണു പുറത്തുവരുന്നത്. കുഞ്ഞുങ്ങളുടെ അമ്മയായ എരമാട്ടി മങ്കയമ്മയെ പ്രസവത്തിന് പിന്നാലെ സ്‌ട്രോക്ക് വന്നതിനെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. ഇതിന് തൊട്ടടുത്ത ദിവസം കുട്ടികളുടെ പിതാവായ രാജറാവു(78) വിനെ ഹൃദയാഘാതത്തെ തുടര്‍ന്ന് ഐസിയുവില്‍ പ്രവേശിപ്പിച്ചു. സെപ്റ്റംബര്‍ അഞ്ചിനായിരുന്നു ആന്ധ്ര സ്വദേശികളായ ദമ്പതികൾക്ക് ഐ വി എഫ് ചികിത്സയിലൂടെ ഇരട്ട പെണ്‍കുട്ടികള്‍ ജനിച്ചത്. ജനിച്ചപ്പോള്‍ കുഞ്ഞുങ്ങള്‍ക്ക് രണ്ട് കിലോയിലധികം ശരീരഭാരം ഉണ്ടായിരുന്നു.
ഇതിനു പിന്നാലെയുണ്ടായ ആരോഗ്യപ്രശ്‌നമാണു മാതാവിന് സ്‌ട്രോക്ക് വരാന്‍ കാരണമെന്നാണ് സൂചന. സിസേറിയനിലൂടെയായിരുന്നു മങ്കയമ്മ കുഞ്ഞുങ്ങള്‍ക്ക് ജന്‍മം നല്‍കിയത്. തുടര്‍ന്നുണ്ടായ കടുത്ത രക്തസമ്മര്‍ദമാണ് സ്ട്രോക്കിനു കാരണം. അതേസമയം ഈ പ്രായത്തിലുള്ള ദമ്പതികൾക്ക് ഐ വി എഫ് ചികിത്സ നല്‍കിയതിനെതിരെ ഏറെ വിമര്‍ശനം ഉയര്‍ന്നിട്ടുണ്ട്. വിവാഹം കഴിഞ്ഞ് 57വര്‍ഷത്തെ കാത്തിരിപ്പിന് ശേഷമാണ് ദമ്ബതികള്‍ക്ക് കുഞ്ഞുങ്ങള്‍ ഉണ്ടാകുന്നത്. 1962ല്‍ ആയിരുന്നു ഇവരുടെ വിവാഹം.
കൊത്താപ്പോട്ടിലെ അഹല്യ ആശുപത്രിയിലായിരുന്നു കുഞ്ഞുങ്ങളുടെ ജനനം. ആശുപത്രി ഡയറക്ടര്‍ ഡോ സനകയ്യാല ഉമാശങ്കറുടെ അഭിപ്രായത്തില്‍ പ്രസവശേഷം കുഞ്ഞുങ്ങളും മാതാവും ആരോഗ്യവതികളായിരുന്നു. എന്നാല്‍ പ്രസവത്തിന് ഏതാനും മണിക്കൂറുകള്‍ക്ക് ശേഷം മാതാവിന് സ്‌ട്രോക്ക് വന്ന് ഐ സി യുവിലായി. തൊട്ടുപിന്നാലെ ആശുപത്രിയിലെത്തിയ രാജറാവു താന്‍ ഇരട്ടക്കുട്ടികളഉടെ അച്ഛനായതില്‍ ഏറെ സന്തോഷിക്കുകയും ചെയ്തു. എന്നാല്‍ തൊട്ടടുത്ത ദിവസം തന്നെ ഹൃദയാഘാതത്തെ തുടര്‍ന്ന് അദ്ദേഹത്തെ ആന്ധ്ര പ്രദേശിലെ ഗണ്‍ട്ടറിലെ അഹല്യ നഴ്‌സിംഗ് ഹോമില്‍ പ്രവേശിപ്പിച്ചു.
അതേസമയം ദമ്പതികളുടെ നിലയോര്‍ത്ത് എന്ത് ചെയ്യണമെന്നറിയാതെ സങ്കടപ്പെട്ടിരിക്കയാണ് ബന്ധുക്കള്‍. ഈസ്റ്റ് ഗോദാവരി ജില്ലയിലെ രാമരാജ റാവുവിനെ 1962ലാണ് മംഗയമ്മ വിവാഹം കഴിച്ചത്. അതിനുശേഷം കുട്ടികള്‍ക്കുവേണ്ടി നിരവധി ചികിത്സകളും വഴിപാടുകളും നടത്തി. പക്ഷേ ഫലമുണ്ടായില്ല. ഐവിഎഫ് ചികിത്സയെക്കുറിച്ച് കേട്ടറിഞ്ഞ മംഗയമ്മയും ഭര്‍ത്താവും 2018 ആദ്യം ചെന്നൈയില്‍ ചികിത്സ തേടിയെങ്കിലും അതും ഫലംകണ്ടില്ല. ഇതോടെയാണ് ഗുണ്ടൂരിലെ അഹല്യ ആശുപത്രിയില്‍ എത്തുന്നത്. രാമരാജ റാവു-മംഗയമ്മ ദമ്ബതികള്‍ക്ക് പെണ്‍കുട്ടികളാണ് ജനിച്ചത്.
https://www.facebook.com/Malayalivartha