പാക്കിസ്ഥാന്‍ കേന്ദ്രീകരിച്ചുള്ള തീവ്രവാദ പരിശീലം നിയന്ത്രിക്കണമെന്ന അന്തരാഷ്ട്ര സമ്മർദ്ദം ശക്തമായതോടെ ജെയ്‌ഷെ മുഹമ്മദ് പേര് മാറ്റി പ്രവര്‍ത്തനം തുടങ്ങി:- പേരുമാറ്റം കണ്ടെത്തി രഹസ്യാന്വേഷണ ഏജന്‍സി

പാക്കിസ്ഥാന്‍ കേന്ദ്രീകരിച്ചുള്ള തീവ്രവാദ പരിശീലം നിയന്ത്രിക്കണമെന്ന അന്തരാഷ്ട്ര സമ്മര്‍ദം ശക്തായ സാഹചര്യത്തില്‍ ജെയ്‌ഷെ മുഹമ്മദ് പേര് മാറ്റി പ്രവര്‍ത്തനം തുടങ്ങി. മജിലിസ് വുറസ ഇ ശുഹുദാ ജമ്മു വ കശ്മീര്‍ എന്ന പേരിലാണ് പാക് തീവ്രവാദ സംഘടനയായ ജെയ്‌ഷെ മുഹമ്മദ് ഇനി അറിയപ്പെടുക. രഹസ്യാന്വേഷണ ഏജന്‍സിയാണ് പേരുമാറ്റം കണ്ടെത്തിയത്. പാകിസ്ഥാന്‍ കേന്ദ്രീകരിച്ചുള്ള തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ നിയന്ത്രിക്കണമെന്ന അമേരിക്ക അടക്കമുള്ള രാജ്യങ്ങളുടെ സമ്മര്‍ദത്തിന്റെ ഫലമായാണ് പേര് മാറ്റം
ജെയ്‌ഷെ മുഹമ്മദ് തലവന്‍ മസൂദ് അസറിന്റെ സഹോദരന്‍ മുഫ്തി അബ്ദുല്‍ റൗഫിനാണ് ഇപ്പോള്‍ സംഘടനയുടെ മേല്‍നോട്ടം. മസൂദ് അസറിനെ ആഗോള ഭീകരനായി പ്രഖ്യാപിക്കണമെന്ന് ഫ്രാന്‍സ്. മസൂദ് അസറിനെ ഭീകരനായി പ്രഖ്യാപിക്കണമെന്ന് ആവശ്യപ്പെട്ട് ലോക രാഷ്ട്രങ്ങള്‍ രംഗത്ത് വന്നിരുന്നു. കാശ്മീരിലെ പുല്‍വാമയില്‍ നടന്ന തീവ്രവാദി ആക്രമണത്തിന് പിന്നില്‍ ജെയ്‌ഷെ മുഹമ്മദ് ആണെന്ന് കണ്ടെത്തിയിരുന്നു.
പുല്‍വാമ ആക്രമണത്തില്‍ 40 സിആര്‍പിഎഫ് ജവാന്മാര്‍ വീര മൃത്യു വരിച്ചു. ഇതോടെ മസൂദ് അസ്ഹറിനെതിരായ നീക്കത്തിന് ഇന്ത്യയും സമ്മര്‍ദ്ദം ചെലുത്തി. ഐക്യരാഷ്ട്ര സഭയില്‍ ഫ്രാന്‍സ് ജെയ്ഷെ മുഹമ്മദിനെതിരായി നിലപാടെടുത്തിരുന്നു. മസൂദ് അസ്ഹറിനെ ആഗോള ഭീകരനായി പ്രഖ്യാപിക്കണമെന്നായിരുന്നു ഫ്രാന്‍സിന്‍റെ നിലപാട്. ഐക്യരാഷ്ട്രസഭയില്‍ രണ്ടാം തവണയാണ് ഫ്രാന്‍സ് മസൂദിനെതിരായ നീക്കത്തില്‍ രംഗത്ത് വന്നത്. എന്നാല്‍ മസൂദ് അസറിനെ ആഗോളഭീകരനായി പ്രഖ്യാപിക്കുന്നതിനെതിരെ നിലപാടടെത്തുത് ചൈന മാത്രമാണ്. യുഎൻ സുരക്ഷാ സമിതിയിലെ ചൈന നിലപാട് വലിയ പ്രതിഷേധങ്ങള്‍ക്കിടയാക്കിയിരുന്നു. മസൂദ് അസറിനെ ആഗോള ഭീകരനായി പ്രഖ്യാപിക്കണെന്ന ആവശ്യത്തെ നാലാം വട്ടമാണ് യുഎൻ സുരക്ഷാ സമിതിയിൽ ചൈന എതിര്‍ത്തത്. ഈ നിലപാടിനെതിരെ അമേരിക്ക രംഗത്ത് വന്നിരുന്നു.
കഴിഞ്ഞ ദിവസം ഹ്യൂസ്റ്റണിൽ ട്രംപിന്‍റെ സാന്നിധ്യത്തിൽ ജമ്മുകശ്മീർ പരാർമശിച്ച് മോദി പാകിസ്ഥാന്‍ നടത്തുന്ന ഭീകരപ്രവര്‍ത്തനങ്ങള്‍ക്കെതിരെ രംഗത്ത് വന്നു. വേൾഡ് ട്രേഡ് സെന്‍റര്‍ ആക്രമണം ഓർമ്മിപ്പിച്ച് ഇമ്രാൻ ഖാന്‍റെ നീക്കം വിശ്വസിക്കരുതെന്ന മുന്നറിയിപ്പ് അമേരിക്കയ്ക്ക് നല്‍കുകയുണ്ടായി. ഇന്ത്യയ്ക്കും അമേരിക്കയ്ക്കും അതിർത്തി സംരക്ഷിക്കാനുള്ള ബാധ്യതയുണ്ടെന്ന് ട്രംപും വേദിയില്‍ വ്യക്തമാക്കിയിരുന്നു. ഒരു വേദിയില്‍ പാക്കിസ്ഥാനെതിരെ ഇന്ത്യയും അമേരിക്കയും സ്വീകരിച്ച് നിലപാട് ഏറെ പ്രധാനമാണ്. പാകിസ്ഥാന്‍റെ ഭീകരപ്രവര്‍ത്തന നിലപാടുകള്‍ക്കെതിരെ ലോകരാജ്യങ്ങള്‍ ഒരേ സ്വരത്തില്‍ എതിര്‍പ്പുമായി രംഗത്ത് വന്നതിന് പിന്നാലെയാണ് ജെയ്‌ഷെ മുഹമ്മദിന്റെ പേരുമാറ്റം എന്നത് ശ്രദ്ധേയമാണ്.
ഭീകരവാദ പ്രവർത്തനത്തിന് എല്ലാ പ്രോത്സാഹനവും നൽകുന്ന രാജ്യമാണ് പാക്കിസ്ഥാൻ ഭീകരവാദികളെ വെറുപ്പിച്ചുകൊണ്ടു ഒരു ഭരണാധികാരിക്കും പാക്കിസ്ഥാൻ ഭരിക്കാൻ കഴിയില്ല എന്നതാണ് മുൻകാല ചരിത്രം ആ പാതയാണ് പാക്കിസ്ഥാൻ പ്രധാനമന്ത്രി ഇമ്രാൻ ഖാനും പിന്തുടരുന്നത്. നാൽപ്പതോളം സി ആർ പി എഫ് ജവാന്മാരെ ഭീകരർ വധിച്ചതോടെ അവർക്കെതിരെ കർശന നടപടി സ്വീകരിക്കണമെന്ന് ലോക രാഷ്ട്രങ്ങളോട് ഇന്ത്യ ആവശ്യപ്പെട്ടു.
ഇതിന്റെ തുടർച്ചയായി മസൂത് അസറിനെ പിടികൂടണമെന്ന് അമേരിക്ക ഉൾപ്പടെയുള്ള രാജ്യങ്ങൾ പാകിസ്താനോട് ആവശ്യപ്പെട്ടിരുന്നു. എന്നാൽ ഇമ്രാൻ ഖാനാകട്ടെ മസൂദിനെ പിടികൂടിയെന്ന വാർത്ത മാത്രമാണ് നൽകിയത് . ഒപ്പം മസൂദിനെ സുരക്ഷിത കേന്ദ്രത്തിലേയ്ക്ക് മാറ്റുകയും ചെയ്തു. ഇതിനു പിന്നാലെ ജെയ്‌ഷെ മുഹമ്മദ് ഭീകരവാദ സംഘടനയ്‌ക്കെതിരെ നിരോധനവും വന്നിരുന്നു. ഇത് മറികടക്കാനുള്ള തത്രപ്പാടിലാണ് പാക്കിസ്ഥാൻ.
https://www.facebook.com/Malayalivartha