രാഹുൽഗാന്ധി രണ്ടും കല്പിച്ച്; യുഎസ് നയതന്ത്രജ്ഞനുമായി കൂടിക്കാഴ്ച്ച നടത്തും , കോവിഡ് ചർച്ചാവിഷയമാകും ; ലക്‌ഷ്യം കോൺഗ്രസിനെ ശക്തിപെടുത്തൽ

മുന്നിൽ നിന്ന് നയിക്കാൻ ഒരു നേതാവില്ലാത്ത അവസ്ഥയാണ് കോൺഗ്രസിന് .. രാഹുൽ ഗാന്ധിയെ ഉത്തരവാദിത്തങ്ങൾ ഏല്പിച്ച് ഒന്ന് സ്വസ്ഥമാവാൻ സോണിയാഗാന്ധി കിണഞ്ഞു പരിശ്രമിച്ചിട്ടും രക്ഷയുണ്ടായിരുന്നില്ല. എന്നാൽ ഇപ്പോൾ രാഹുൽ ഗാന്ധി രണ്ടും കല്പിച്ചിറങ്ങിയ മട്ടാണ് .
കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനത്തേക്ക് തിരിച്ചുവരാനുള്ള ശ്രമങ്ങള്‍ രാഹുല്‍ ഗാന്ധി ശക്തമാകുന്നു എന്നാണ് വ്യക്തമാകുന്നത് . കോവിഡ് കാലത്ത് അവസരോചിതമായ ഇടപെടൽ നടത്തിയ അദ്ദേഹം കാര്യബോധമുള്ള നേതാവാണെന്ന് തെളിയിച്ചിരുന്നു. ഒരര്‍ത്ഥത്തില്‍ കോണ്‍ഗ്രസിന്റെ തിരിച്ചുവരവ് കൂടിയായിരുന്നു ഇത്.
എന്നാൽ ഇതുകൊണ്ടൊന്നും അവസാനിപ്പിക്കാൻ ഒരുക്കമല്ല രാഹുൽ ഗാന്ധി..ലക്‌ഷ്യം വലിയ കളികൾ തന്നെ. . അടുത്ത ഘട്ടത്തിലേക്ക് പോകാനുള്ള തയ്യാറെടുപ്പിലാണ് രാഹുല്‍. ഇത്തവണ ഇന്റര്‍നാഷണല്‍ രംഗത്തേക്കാണ് രാഹുല്‍ നോട്ടമിടുന്നത്. മുന്‍ യുഎസ് നയതന്ത്രജ്ഞന്‍ നിക്കോളാസ് ബേണ്‍സുമായി നാളെ രാഹുല്‍ കൂടിക്കാഴ്ച്ച നടത്തും. ലോകത്തെ കോവിഡ് എങ്ങനെ മാറ്റിമറിച്ചു എന്നാണ് ചര്‍ച്ച. മുമ്പ് രാഹുല്‍ നടത്തിയ ചര്‍ച്ചകള്‍ക്ക് സമാനമാണിത്.
ഇന്ത്യയിലെ വിഷയം മാത്രമല്ല ആഗോള തലത്തില്‍ കൂടി തന്റെ പ്രതിച്ഛായ വര്‍ധിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് ഈ വിഷയം രാഹുല്‍ തിരഞ്ഞെടുത്തിരിക്കുന്നത്. രാജ്യത്തിന് പുറത്തുള്ള വിഷയങ്ങളും പഠിച്ച് അഭിപ്രായം പറയാന്‍ ശേഷിയുള്ള നേതാവാണ് താനെന്ന് തെളിയിക്കുകയാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്. നേരത്തെ പ്രമുഖ ബിസിനസ് മാഗ്നറ്റായ രാജീവ് ബജാജുമായി രാഹുല്‍ കോവിഡ് പ്രതിസന്ധി ചര്‍ച്ച ചെയ്തിരുന്നു. ബജാജ് ഓട്ടോയുടെ മാനേജിംഗ് ഡയറക്ടറാണ് രാജീവ് ബജാജ്. ഈ കൂടിക്കാഴ്ച്ചയില്‍ മോദി സര്‍ക്കാരിന്റെ ഇടപെടല്‍ ബിസിനസ് രംഗത്തെ തകര്‍ത്തെന്ന് ബജാജ് പറഞ്ഞിരുന്നു.
രാഹുലിന്റെ മാറ്റം തുടങ്ങിയ രഘുറാം രാജനില്‍ നിന്നായിരുന്നു. ഇന്ത്യ.യുടെ സമ്പദ് വ്യവസ്ഥയെ കുറിച്ചായിരുന്നു ചര്‍ച്ച. ലോക്ഡൗണ്‍ കാലത്ത് ഇന്ത്യയുടെ സമ്പദ് ഘടന എങ്ങനെ തകര്‍ന്നു എന്ന രാജനിലൂടെയാണ് രാഹുല്‍ പുറം ലോകത്തെ അറിയിച്ചത്. ഇത് മോദി സര്‍ക്കാരിനെ കൂടുതല്‍ പ്രതിസന്ധിയിലാക്കിയിരുന്നു. രണ്ടാം ഘട്ടത്തില്‍ നൊബേല്‍ ജേതാവ് അഭിജിത്ത് ബാനര്‍ജിയുമായും രാഹുല്‍ ചര്‍ച്ച നടത്തി. ന്യായ് പദ്ധതിയെ പരമാവധി പ്രോത്സാഹിപ്പിക്കാനും ഈ ഘട്ടത്തില്‍ രാഹുല്‍ ശ്രമിച്ചിരുന്നു. ആരോഗ്യ വിദഗ്ധരുമായും രാഹുല്‍ ഇതിനിടെ സംസാരിച്ചിരുന്നു. രാഹുലിന്റെ നിര്‍ദേശങ്ങള്‍ പലപ്പോഴും സര്‍ക്കാരിന് സ്വീകരിക്കേണ്ടി വന്നിരുന്നു.
പ്രധാനമായും അതിഥി തൊഴിലാളികളുടെ വിഷയമാണ് കൂടിക്കാഴ്ച്ചയില്‍ എല്ലാം രാഹുല്‍ ഉന്നയിച്ചത്. ഇവരുടെ അക്കൗണ്ടില്‍ നേരിട്ട് പണമെത്തിക്കണമെന്നും രാഹുല്‍ നിര്‍ദേശിച്ചിരുന്നു. സര്‍ക്കാര്‍ തുടര്‍ന്ന് സാമ്പത്തിക പാക്കേജുകള്‍ പ്രഖ്യാപിക്കുകയും ചെയ്തു. എന്നാല്‍ അതിഥി തൊഴിലാളി വിഷയം ബിജെപിയുടെ കൈവിട്ട് പോയെന്നാണ് സര്‍വേകള്‍ തെളിയിക്കുന്നത്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഇമേജ് അന്യസംസ്ഥാന തൊഴിലാളികള്‍ക്കിടയില്‍ ഇടിഞ്ഞിരിക്കുകയാണെന്ന് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. രാഹുല്‍ പറഞ്ഞ കാര്യങ്ങളാണ് ഇതോടെ സത്യമായിരിക്കുന്നത്. രാഹുലിന്റെ ന്യായ് പദ്ധതി ജനങ്ങള്‍ തള്ളിയതാണെന്ന മറുപടിയാണ് ബിജെപി നല്‍കിയത്.
എന്തായാലും ദേശീയ രാഷ്ട്രീയത്തിൽ ഒരു പുതു ചലനം സൃഷ്ടിക്കാൻ രാഹുലിന് സാധിക്കുമോ എന്നുതന്നെയാണ് രാഷ്ട്രീയ നിരീക്ഷകർ ഉറ്റു നോക്കുന്നത്. രാജീവ് ഗാന്ധിക്ക് ഒപ്പം നില്ക്കാൻ സാധിക്കുന്ന ആർജ്ജവമുള്ള ഒരു നേതാവായി, പിഴവുകളിൽ നിന്ന് പാഠം ഉൾകൊണ്ട മുന്നേറാനുള്ള രാഹുലിന്റെ ശ്രമങ്ങൾക്ക് നിറഞ്ഞ സ്വീകാര്യതയും ലഭിക്കുന്നുണ്ട്.
https://www.facebook.com/Malayalivartha






















