ഡൽഹിയിലെ കോവിഡ് ആശുപത്രിയില്‍ നിന്ന് പുറത്തു വരുന്നത് ഞെട്ടിക്കുന്ന ദൃശ്യങ്ങള്‍ ; തറയിൽ നഗ്നമായി കിടക്കുന്ന മൃതദേഹം ; , തൊട്ടടുത്ത് ആരും ശ്രദ്ധിക്കാനില്ലാതെ രോഗികള്‍; ആശുപത്രിയില്‍ നടക്കുന്നത് പരിപൂര്‍ണ അരാജകാവസ്ഥ

കോവിഡ് നിരക്കിൽ ഇന്ത്യ നാലാമത്തെ സ്ഥാനത്ത് എത്തിയിരിക്കുന്നു എന്ന ഞെട്ടിക്കുന്ന റിപ്പോർട്ടുകളാണ് നാം കേൾക്കുന്നത്. രോഗ ബാധിത നിരക്കിൽ ബ്രിട്ടനെ പോലും പിന്തള്ളിയിരിക്കുന്നു നമ്മുടെ രാജ്യം. പലപ്പോഴും നമ്മുടെ പല സംസ്ഥാങ്ങളിലും ഇപ്പോഴും കോവിഡ് കേസുകൾ കൈകാര്യം ചെയ്യുന്നതിൽ പിഴവ് പറ്റിയിട്ടുണ്ട് എന്നതാണ് യാഥാർഥ്യം . എത്ര തന്നെ നിയന്ത്രണങ്ങൾ ഉണ്ടെങ്കിലും ഡൽഹി ഉൾപ്പെടെയുള്ള മെട്രോ സിറ്റികളിൽ ഉൾപ്പെടെയുള്ള ആശുപത്രികളിൽ വളരെ അശ്രദ്ധമായാണ് കോവിഡ് കേസുകൾ കൈകാര്യം ചെയുന്നത് എന്നത് ഞെട്ടലുളവാകുന്ന വസ്തുതയാണ് .
കോവിഡ് രോഗികളെ ചികിത്സിക്കുന്നതിനു വേണ്ടി സജ്ജമാക്കിയിട്ടുള്ള ഡല്‍ഹിയിലെ എല്‍എന്‍ജെപി ആശുപത്രിയില്‍ നിന്ന് പുറത്തു വരുന്നത് ഞെട്ടിക്കുന്ന ദൃശ്യങ്ങളാണ് . ദിവസം 1000-ത്തിലേറെ കോവിഡ് കേസുകള്‍ വീതം ഡല്‍ഹിയില്‍ റിപ്പോര്‍ട്ട് ചെയ്യുന്ന സാഹചര്യം നിലനില്‍ക്കെയാണ്, ദേശീയ തലസ്ഥാനത്തെ കോവിഡ് സ്‌പെഷ്യല്‍ ആശുപത്രിയിലെ ശോചനീയാവസ്ഥ പുറത്തു വരുന്നത്. ഇതിനു പിന്നാലെ സംഭവത്തില്‍ സ്വമേധയാ ഇടപെട്ട സുപ്രീം കോടതി നാളെ രാവിലെ ഇക്കാര്യം പരിഗണിക്കുന്നുണ്ട് എന്നാണ് റിപ്പോർട്ടുകൾ .
ഒരു പ്രമുഖ ദേശീയ ചാനലിലെ പരിപാടിയിലാണ് കോവിഡ് രോഗികളെ ചികിത്സിക്കുന്ന ആശുപത്രിയില്‍ നടക്കുന്ന പരിപൂര്‍ണ അരാജകാവസ്ഥ തുറന്നു കാട്ടിയിരിക്കുന്നത്. കോവിഡ് ബാധിച്ച മരിച്ചയാളുടെ നഗ്നമായി കിടക്കുന്ന മൃതദേഹവും അതിനടുത്തായി മൂന്ന് രോഗികളെ കിടത്തിയിരിക്കുന്നതും ദൃശ്യങ്ങളില്‍ കാണാം. വാര്‍ത്തകള്‍ പുറത്തു വന്നതോടെ ഏതാനും ആശുപത്രി ജീവനക്കാര്‍ക്കെതിരെ സര്‍ക്കാര്‍ നടപടി സ്വീകരിച്ചിട്ടുണ്ട്.
ദേശീയ മനുഷ്യാവകാശ കമ്മീഷന്‍ അംഗം ജ്യോതിക കല്‍റയുടെ നേതൃത്വത്തിലുള്ള സംഘം ഇന്ന് ആശുപത്രിയില്‍ പരിശോധന നടത്തി. ഡല്‍ഹിയിലെ കോവിഡ് രോഗികളെ ചികിത്സിക്കുന്ന ആശുപത്രികള്‍ സംബന്ധിച്ച് നിരന്തരമായി ഉയരുന്ന പരാതികള്‍ക്കൊടുവിലാണ് പുതിയ ദൃശ്യങ്ങള്‍ പുറത്തു വന്നിരിക്കുന്നതും.
ജൂലൈ അവസാനത്തോടെ ഡല്‍ഹിയില്‍ അഞ്ചര ലക്ഷം കൊറോണ വൈറസ് രോഗികള്‍ ഉണ്ടാകുമെന്നാണ് ഉപമുഖ്യമന്ത്രി മനീഷ് സിസോദിയ തന്നെ കഴിഞ്ഞ ദിവസം വ്യക്തമാക്കിയത്. ഇതിനായി ഒന്നര ലക്ഷം ബെഡ്ഡുകളും ആവശ്യമാണ്. നിലവില്‍ 9,79 ബെഡ്ഡുകള്‍ മാത്രാണ് ഡല്‍ഹിയിലുള്ളത്. ഇതില്‍ 4929 എണ്ണത്തില്‍ രോഗികളുണ്ട്. 4250 ബെഡ്ഡുകള്‍ മാത്രമാണ് ഒഴിഞ്ഞു കിടക്കുന്നത്. ഇതിനിടെഡല്‍ഹിയില്‍ കോവിഡ് ചികിത്സ ഡല്‍ഹി സ്വദേശികള്‍ക്ക് മാത്രമായി പരിമിതപ്പെടുത്താനുള്ള അരവിന്ദ് കെജ്രിവാള്‍ സര്‍ക്കാരിന്റെ തീരുമാനം ലഫ്. ഗവര്‍ണര്‍ ഇടപെട്ട് തടഞ്ഞിരുന്നു.
ഇന്നു മാത്രം ഡല്‍ഹിയില്‍ റിപ്പോര്‍ട്ട് ചെയ്തത് 1877 കേസുകളാണ്. 24 മണിക്കൂറിനുള്ളില്‍ ഉണ്ടായ ഏറ്റവും വലിയ വര്‍ധനവാണിത്. ഇതോടെ ഡല്‍ഹിയിലെ കോവിഡ് രോഗികളുടെ എണ്ണം 34,687 ആയി. ആകെ മരിച്ചവരുടെ എണ്ണം 1,085. ഇന്നലെ മാത്രം 110 പേര്‍ മരിച്ചു. ഗുജറാത്തില്‍ കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ റിപ്പോര്‍ട്ട് ചെയ്തത് 513 പുതിയ കൊവിഡ് കേസുകള്‍. ഇതോടെ സംസ്ഥാനത്ത് ആകെ രോഗികളുടെ എണ്ണം 22,067 ആയി.
38 മരണം റിപ്പോര്‍ട്ട് ചെയ്തു. ഇതോടെ സംസ്ഥാനത്തെ ആകെ മരണനിരക്ക് 1,385 ആയി.513 പുതിയ കൊവിഡ് കേസുകളില്‍ 330 എണ്ണവും അഹമ്മദാബാദില്‍ നിന്നാണ്. സൂററ്റില്‍ 86. വഡോദരയില്‍ 39, ഗാന്ധി നഗറില്‍ 11 എന്നിങ്ങനെയാണ് മറ്റ് കണക്കുകള്‍.
366 പേരാണ് രോഗമുക്തി നേടിയത്. ഇതോടെ സംസ്ഥാനത്ത് ആകെ രോഗമുക്തി നേടിയവരുടെ എണ്ണം 15,000 കടന്നു.
https://www.facebook.com/Malayalivartha






















