ലോക്ഡൗൺ കാലത്ത് വേതനം നൽകിയില്ലെങ്കിൽ തൊഴിലുടമക്കെതിരെ നടപടി പാടില്ല..ജസ്റ്റിസ് അശോക് ഭൂഷണ്‍ അധ്യക്ഷനായ മൂന്നംഗ ബഞ്ചിന്റെ ഉത്തരവ്

ലോക്ഡൗണ്‍ കാലത്തെ വേതനം: തൊഴിലുടമക്കെതിരെ നടപടി പാടില്ല: സുപ്രീംകോടതി...
ലോക്ഡൗണ്‍ കാലത്ത് മുഴുന്‍ വേതനം നല്‍കാത്ത ഉടമക്കെതിരെ നടപടി പാടില്ലെന്ന് സുപ്രീംകോടതി. തൊഴിലാളികളും ഉടമകളും സമവായത്തിലെത്തണമെന്ന് സുപ്രീംകോടതി പറഞ്ഞു .
ലോക്ഡൗണ്‍ കാലത്തെ മുഴുവന്‍ ശമ്പളവും തൊഴിലാളികള്‍ക്ക് നല്‍കണമെന്ന കേന്ദ്ര ആഭ്യന്തര മന്ത്രാലയ ഉത്തരവ് ചോദ്യം ചെയ്തു സമര്‍പ്പിച്ച ഹര്‍ജിയിലാണ് ജസ്റ്റിസ് അശോക് ഭൂഷണ്‍ അധ്യക്ഷനായ മൂന്നംഗ ബഞ്ചിന്റെ ഉത്തരവ്
കേന്ദ്ര ആഭ്യന്തര മന്ത്രാലയം മാർച്ച് 29ന് പുറത്തിറക്കിയ സർക്കുലറിൽ എല്ലാ തൊഴിൽസ്ഥാപനങ്ങളും ലോക്ഡൗൺ കാലത്ത് മുഴുവൻ ശമ്പളം തൊഴിലാളികൾക്ക് നൽകാൻ ആവശ്യപ്പെട്ടിരുന്നു ..ഇതിനെതിരെയാണ് കമ്പനികൾ സുപ്രീംകോടതിയെ സമീപിച്ചത്.. തുടർന്ന് കേന്ദ്ര സർക്കാരിനോട് സർക്കുലറിന്റെ നിയമ സാധുത നാലാഴ്ചയ്ക്കകം അറിയിക്കാൻ സുപ്രീം കോടതി ആവശ്യപ്പെട്ടിരുന്നു.
കൊവിഡ് ലോക്ഡൗൺ കാലത്ത് തൊഴിലാളികൾക്ക് ശമ്പളം നൽകാത്ത കമ്പനികൾക്കെതിരെ ജൂലായ് അവസാനം വരെ ശക്തമായ നടപടി വേണ്ടെന്ന് സുപ്രീംകോടതി ഉത്തരവിട്ടു. ചെറുകിട വ്യവസായ അസോസിയേഷനും ലുധിയാന ഹാൻഡ് ടൂൾസ് അസോസിയേഷൻ, ഫിക്കസ് പാക്‌സ് എന്നീ കമ്പനികളും നൽകിയ ഹർജിയിലാണ് സുപ്രീംകോടതി ഇങ്ങനെ അറിയിച്ചത്.
'തൊഴിലാളികളും സംരംഭവും ഒത്തുചേർന്ന് പോയേ പറ്റൂ. തൊഴിലാളികളില്ലാതെ ഒരു സംരംഭത്തിനും നിലനിൽപ്പ് ഇല്ല. വേതനത്തെ കുറിച്ചുള്ള അഭിപ്രായവ്യത്യാസങ്ങൾ അൻപത് ദിവസത്തിനകം പരിഹരിക്കാൻ നടപടി ഉണ്ടാകണം.' ജസ്റ്റിസ് അശോക് ഭൂഷൺ,സഞ്ജയ് കിഷൻ കൗൾ, എം.ആർ.ഷാ എന്നിവരടങ്ങിയ ബെഞ്ചാണ് ഉത്തരവിട്ടത്.
സംസ്ഥാനങ്ങൾ തൊഴിൽ ദാതാക്കളും ജീവനക്കാരും തമ്മിലെ വേതനത്തെ ചൊല്ലിയുളള തർക്കങ്ങൾ പരിഹരിച്ച് റിപ്പോർട്ട് ലേബർ കമ്മീഷണർക്ക് നൽകിയിരിക്കണം എന്നും കോടതി ആവശ്യപ്പെട്ടു. ജൂലായ് അവസാനം കേന്ദ്ര, സംസ്ഥാന സർക്കാരുകൾ വിശദമായ സത്യവാങ് മൂലം നൽകുകയും വേണം
അതേ സമയം ആരോഗ്യ പ്രവര്‍ത്തകരുടെ ശമ്പളം വെട്ടികുറയ്ക്കലില്‍ സുപ്രീംകോടതി അതൃപ്തി രേഖപ്പെടുത്തി.ആരോഗ്യപ്രവര്‍ത്തകരും സൈനികരാണ് അവരെ രാജ്യത്തിന് നിരാശരാക്കാന്‍ പറ്റില്ലെന്നും കോടതി കൂട്ടിച്ചേര്‍ത്തു.
മുഴുവന്‍ ശമ്പളം നല്‍കിയില്ലെങ്കില്‍ നടപടിയെടുക്കുമെന്ന ആഭ്യന്തര മന്ത്രാലയത്തിന്റെ സര്‍ക്കുലറിനെതിരെ വിവിധ കമ്പനികള്‍ നല്‍കിയ ഹര്‍ജികള്‍ ജൂലൈ അവസാനത്തേക്കു പരിഗണിക്കാനും സുപ്രീംകോടതി മാറ്റിവച്ചു.
https://www.facebook.com/Malayalivartha






















