Widgets Magazine
16
Feb / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


എട്ടാം വയസുമുതൽ പീഡനം: മാതാവിന്റെ സഹോദരൻ അറസ്റ്റിലായതിന് പിന്നാലെ ഉപേക്ഷിച്ച് 'അമ്മ: സിഡബ്ലിയുസിയുടെ തണലിൽ ആയിരുന്ന പെൺകുട്ടിയെ പിതാവ് സഹോദരിയുടെ വീട്ടിലേക്ക് കൂട്ടികൊണ്ട് വന്നതിന് പിന്നാലെ, പിതാവിൽ നിന്നും മറ്റു ബന്ധുക്കളിൽ നിന്നും നിരന്തര പീഡനം: ആലപ്പുഴ പുന്നപ്രയിൽ ഞെട്ടിക്കുന്ന ക്രൂരത


കൊറിയൻ സുഹൃത്തിന്റെ പേരിൽ ചതിക്കുഴി; ചോറ്റാനിക്കരയിലെ പെൺകുട്ടിയുടെ മരണത്തിൽ ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി പിതാവ്


ചൂട് കൂടുന്നു; യുവി ഇൻഡക്സ് അപകടകരമായ നിലയിൽ: 18-ന് തിരുവനന്തപുരത്ത് ലഘുമഴയ്ക്ക് സാധ്യത...


രാഹുൽ മാങ്കൂട്ടത്തിലിനെതിരായ ബലാത്സംഗക്കേസ് സുപ്രീം കോടതിയിലേക്ക്; മുൻകൂർ ജാമ്യത്തിനെതിരെ പരാതിക്കാരി...


എല്ലാം എല്ലാം അയ്യപ്പന്‍... സ്വര്‍ണക്കൊള്ള വിവാദത്തിനിടെ ശബരിമല യുവതി പ്രവേശന ഹര്‍ജികള്‍ സുപ്രീം കോടതി തിങ്കളാഴ്ച പരിഗണിക്കും

മുംബൈ ഹൈക്കോടതി മുന്‍ ജഡ്ജിയും പ്രമുഖ മനുഷ്യാവകാശ പോരാളിയുമായിരുന്ന ജ. ഹൊസ്‌ബെറ്റ് സുരേഷ് നിര്യാതനായി ..91 വയസ്സായിരുന്നു

12 JUNE 2020 05:25 PM IST
മലയാളി വാര്‍ത്ത

മുംബൈ ഹൈക്കോടതി മുന്‍ ജഡ്ജിയും പ്രമുഖ മനുഷ്യാവകാശ പോരാളിയുമായിരുന്ന ജ. ഹൊസ്‌ബെറ്റ് സുരേഷ് നിര്യാതനായി ..91 വയസ്സായിരുന്നു

1991ല്‍ ബോംബെ ഹൈക്കോടതി ജഡ്ജിയായിരിക്കെയാണ് ജ. ഹൊസ്‌ബെറ്റ് സുരേഷ് വിരമിച്ചത് . അതിനു ശേഷമാണ് രാജ്യത്തെ മനുഷ്യാവകാശ പോരാട്ടങ്ങളിലെ പ്രധാനികളിലൊരാളായി ജസ്റ്റിസ് ഹോസ്‌ബെറ്റ് സുരേഷ് മാറിയത്

മുംബൈ അന്ധേരിയിലെ വസതിയില്‍ വ്യാഴാഴ്ച്ച രാത്രി 10.45ഓടെയായിരുന്നു മരണം. ഔദ്യോഗിക പദവിയില്‍ നിന്നും വിരമിച്ച ശേഷവും ശ്രദ്ധേയമായ നിരവധി ജനകീയ വസ്തുതാന്വേഷണ സംഘങ്ങളിലും കമ്മീഷനുകളിലും അദ്ദേഹം അംഗമായിട്ടുണ്ട്.

കര്‍ണ്ണാടകയിലെ ഹൊസബെട്ടു നഗരത്തില്‍ 1929 ജൂലൈ 20നാണ് ജനനം. മംഗളൂരു സര്‍വ്വകലാശാലയില്‍ നിന്നും ബി.എ പൂര്‍ത്തിയാക്കിയ ജസ്റ്റിസ് സുരേഷ്, വിശ്വേശരയ്യ ടെക്‌നോളജിക്കല്‍ സര്‍വ്വകലാശാലയില്‍ നിന്നാണ് ബിരുദാനന്തര ബിരുദം നേടിയത്. മുബൈ സര്‍വകലാശാലയില്‍ നിന്നും നിയമബിരുദം പൂര്‍ത്തിയാക്കിയ അദ്ദേഹം 1953ല്‍ ബോംബെ ഹൈക്കോടതിയില്‍ അഭിഭാഷകനായി.

മുംബൈയിലെ സര്‍ക്കാര്‍ ലോ കോളജിലും കെ.സി കോളജിലും പാര്‍ട്ട് ടൈം അധ്യാപകനായി സേവനം അനുഷ്ടിച്ച ജസ്റ്റിസ് സുരേഷ് ബോംബെ സിറ്റി സിവില്‍ ആന്റ് സെഷന്‍സ് കോടതിയില്‍ സര്‍ക്കാര്‍ പ്ലീഡറായും പ്രവര്‍ത്തിച്ചിട്ടുണ്ട്. സെഷന്‍സ് കോടതിയില്‍ 1968 നവംബര്‍ 29നാണ് അദ്ദേഹം അഡീഷണല്‍ ജഡ്ജിയാവുന്നത്. 1979ല്‍ സെക്കന്റ് അഡീഷണല്‍ പ്രിന്‍സിപ്പല്‍ ജഡ്ജായിരിക്കെ സ്ഥാനം രാജിവെച്ച് മുംബൈ ഹൈക്കോടതിയില്‍ പ്രാക്ടീസ് ആരംഭിച്ചു.

1986 നവംബര്‍ 21ന് ജസ്റ്റിസ് സുരേഷ് ബോംബെ ഹൈക്കോടതി അഡീഷണല്‍ ജഡ്ജായും തൊട്ടടുത്ത വര്‍ഷം സ്ഥിരം ജഡ്ജായും നിയമിതനായി. 1991 ജൂലൈ 19ന് വിരമിക്കും വരെ ജഡ്ജിയായി തുടര്‍ന്നു. മതപരമായ വികാരം തെരഞ്ഞെടുപ്പില്‍ ദുരുപയോഗം ചെയ്തതിന്റെ പേരിലുള്ള സുഭാഷ് ദേശായി vs ശാരദ് ജെ റാവു കേസ് അടക്കമുള്ള അദ്ദേഹത്തിന്റെ പല ഉത്തരവുകളും ഇന്ത്യന്‍ നീതിന്യായ വ്യവസ്ഥയിലെ നാഴികക്കല്ലായാണ് വിശേഷിപ്പിക്കപ്പെടുന്നത്.

ഔദ്യോഗിക പദവയില്‍ നിന്നും വിരമിച്ച ശേഷമാണ് രാജ്യത്തെ മനുഷ്യാവകാശ പോരാട്ടങ്ങളിലെ പ്രധാന ശബ്ദമായി ജസ്റ്റിസ് ഹോസ്‌ബെറ്റ് സുരേഷ് മാറുന്നത്. ഇക്കാലത്ത് നിരവധി വസ്തുതാന്വേഷണ സമിതികളില്‍ ഭാഗമാകാനും രാജ്യത്തിന്റെ മുക്കിലും മൂലയിലും മാത്രമല്ല, ഏഷ്യയിലെ പല രാജ്യങ്ങളിലും സഞ്ചരിക്കാനും അദ്ദേഹം തയ്യാറായി.

ബാംഗ്ലൂര്‍ കാവേരി നദീജല തര്‍ക്കം(1991), മുംബൈ കലാപം(1992-93), ബാബരി മസ്ദിജ് തകര്‍ക്കല്‍(1992), മുംബൈയിലെ ചേരികള്‍ ഒഴിപ്പിക്കല്‍(1994), തമിഴ്‌നാട് പൊലീസ് ദളിതരെ മുക്കിക്കൊന്ന സംഭവം (1999), മധ്യപ്രദേശില്‍ ഗോത്രവര്‍ഗ്ഗക്കാര്‍ക്ക് നേരെയുണ്ടായ വെടിവെപ്പ്(1999), മ്യാന്മറിലെ പട്ടാള ഭരണക്കാലത്തെ ഭക്ഷ്യപ്രതിസന്ധി(1999), ഗുജറാത്ത് കലാപം(2002) തുടങ്ങി നിരവധി സംഭവങ്ങളുമായി ബന്ധപ്പെട്ട കമ്മീഷനുകളിലും വസ്തുതാന്വേഷണ സമിതികളിലും ജസ്റ്റിസ് സുരേഷ് ഭാഗമായിരുന്നു.

ഇന്ത്യന്‍ ഭരണഘടനയിലെ ജനാധിപത്യ സോഷ്യലിസ്റ്റ് മൂല്യങ്ങള്‍ക്കായി പോരാടിയ വ്യക്തിത്വമായിരുന്നു ജസ്റ്റിസ് ഹോസ്‌ബെറ്റ് സുരേഷിന്റേതെന്നാണ് മനുഷ്യാവകാശ പ്രവര്‍ത്തക ടീസ്റ്റ സെതല്‍വാദ് പ്രതികരിച്ചത്. സാമ്പ്രദായിക നീതിന്യായ വ്യവസ്ഥ പതറിയ പലവേളകളിലും ജനകീയ കമ്മീഷനുകളിലൂടെ നീതിയുടെ വഴികാട്ടിയാവാന്‍ അദ്ദേഹത്തിനായെന്നും ടീസ്റ്റ സെതല്‍വാദ് കൂട്ടിച്ചേര്‍ത്തു.

ഇന്ത്യന്‍ നീതിന്യായ സംവിധാനത്തിന്റെ കടുത്ത വിമര്‍ശരിലൊരാളായിരുന്നു ജസ്റ്റിസ് സുരേഷ്. 2002 ലെ ഗുജറാത്ത് വംശഹത്യയുമായി ബന്ധപ്പെട്ട കേസില്‍ നീതി നടപ്പായില്ലെന്ന് അദ്ദേഹം തുറന്നുപറഞ്ഞിട്ടുണ്ട്. 1984 ലെ സിക്ക് കൂട്ടക്കൊലയെ കുറിച്ചും സമാനമായ അഭിപ്രായം പറഞ്ഞിരുന്നു. വര്‍ഗീയകലാപങ്ങളില്‍ നമ്മുടെ രാജ്യത്ത് ഒരിക്കലും നീതി നടപ്പാകാറില്ലെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു

എക്കാലത്തും മനുഷ്യാവകാശത്തിന് വേണ്ടി പോരാടിയ ആളായിരുന്നു ജസ്റ്റിസ് ഹോസ്‌ബെറ്റ് സുരേഷെന്ന് വിരമിച്ച സുപ്രീംകോടതി ജഡ്ജി ബി.ആര്‍ ശ്രീകൃഷ്ണ സ്മരിച്ചു. പലവിഷയങ്ങളിലും വിയോജിക്കുമ്പോഴും ജസ്റ്റിസ് സുരേഷുമായി വ്യക്തിപരമായി സൗഹൃദം കാത്തുസൂക്ഷിക്കാന്‍ കഴിഞ്ഞിരുന്നെന്നും അദ്ദേഹം പറഞ്ഞു.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

നാല് ദിവസത്തെ പൊലീസുകാരുടെ ശ്രമം കാറ്റില്‍ പറത്തി സമീന 'തൊണ്ടിമുതല്‍' ക്ലോസറ്റില്‍ ഒഴുക്കി  (1 hour ago)

മണപ്പുറം ഫിനാന്‍സിന്റെ പ്രൊമോട്ടര്‍ ആയി ഇനി അമേരിക്കന്‍ കമ്പനി  (1 hour ago)

പിണറായി സര്‍ക്കാരിനെ പുകഴ്ത്തി കോണ്‍ഗ്രസ് നേതാവ് മണിശങ്കര്‍ അയ്യര്‍  (1 hour ago)

രണ്ട് മണിക്കൂര്‍ പറന്ന ശേഷം എയര്‍ ഇന്ത്യാ വിമാനം അടിയന്തരമായി തിരിച്ചിറക്കി  (1 hour ago)

അമ്മ സുഹൃത്തിനൊപ്പം മറ്റേണിറ്റി ഫോട്ടോ ഷൂട്ട് നടത്തുന്നതിനിടെ 3 വയസുകാരന് ദാരുണാന്ത്യം  (2 hours ago)

പാകിസ്ഥാനെ എറിഞ്ഞ് വീഴ്ത്തി ഇന്ത്യ  (2 hours ago)

പ്രേം കുമാറിനെ അനുനയിപ്പിക്കാന്‍ സിപിഐഎം  (2 hours ago)

ബംഗ്ലദേശിലെ സത്യപ്രതിജ്ഞച്ചടങ്ങില്‍ പ്രധാനമന്ത്രി പങ്കെടുക്കില്ല  (3 hours ago)

പാക്കിസ്ഥാനെതിരെ 176 റണ്‍സ് വിജയലക്ഷ്യമുയര്‍ത്തി ഇന്ത്യ  (4 hours ago)

റഷ്യയില്‍ നിന്നുള്ള എണ്ണ ഇറക്കുമതി ഇന്ത്യ അവസാനിപ്പിക്കുമെന്ന വാദങ്ങളെ തള്ളി ഇന്ത്യ  (4 hours ago)

പൊലീസുകാരനെ ആക്രമിച്ച സംഭവം; രൂക്ഷ വിമര്‍ശനവുമായി പൊലീസ് അസോസിയേഷന്‍  (4 hours ago)

ദൈവം തന്നു ദൈവം ഉപയോഗിച്ചു ദൈവം എടുത്തു...!ആലിനെ നോക്കി മരവിച്ചിരുന്ന് അമ്മ...! മാലാഖയെ കാണാൻ അവരും  (4 hours ago)

സ്വര്‍ണം അയ്യപ്പ സംഗമം. യുവതി പ്രവേശന വിധി. എല്ലാം കൊണ്ടും മേളം. ഈ മാസം നിര്‍ണായകം.  (4 hours ago)

പ്രധാനമന്ത്രിയുടെ നിര്‍ദേശം അനുസരിച്ച് ആലിനിനെ യാത്രയാക്കാനെത്തി സുരേഷ് ഗോപി  (4 hours ago)

വിശ്വാസ കാര്യങ്ങളില്‍ രാഷ്ട്രീയ ഇടപെടലുകള്‍ പാടില്ലെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖര്‍  (4 hours ago)

Malayali Vartha Recommends