24 മണിക്കൂറിനിടെ 56,282 പുതിയ രോഗികൾ; രാജ്യത്ത് 5,95,501 ആളുകള്‍ കോവിഡ് ബാധിതരായി ചികില്‍സയിലുണ്ടെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം
ഉത്തര്‍പ്രദേശില്‍ കോവിഡ് ബാധ രൂക്ഷമായി തുടരുകയാണ്. രോഗികളുടെ പ്രതിദിന കണക്കുകളില്‍ റെക്കോര്‍ഡ് വര്‍ധന. ഇന്ന് 4,586 പേർക്കാണ് രോഗം ബാധിച്ചത്. 61 പേര്‍ മരണമടഞ്ഞു. ഇതോടെ സംസ്ഥാനത്തെ രോഗികളുടെ എണ്ണം ഒരുലക്ഷത്തി എണ്ണായിരം കടന്നു.
ഇന്നലെയും നാലായിരത്തിലധികം പേര്‍ക്കാണ്കോവിഡ് സ്ഥിരീകരിച്ചിരുന്നത്. കാന്‍പൂരിലാണ് അധികം രോഗ ബാധിതർ. കാന്‍പൂരില്‍ 459 പേര്‍ക്കും, ലഖ്‌നോവില്‍ 336 പേര്‍ക്കും പ്രയാഗ് രാജില്‍ 204 പേര്‍ക്കും ഗാസിയാബാദില്‍ 139 പേര്‍ക്കും വാരാണസിയില്‍ 131 പേര്‍ക്കും കോവിഡ് സ്ഥിരീകരിച്ചിരുന്നു. ബിജെപി സംസ്ഥാന അധ്യക്ഷന് പിന്നാലെ യുപി കാബിനറ്റ് മന്ത്രി ബ്രജേഷ് പതക്കിനും കോവിഡ് സ്ഥിരീകരിച്ചിരുന്നു.
അതേസമയം രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 56,282 പേര്‍ക്കാണ് പുതുതായി രോഗം സ്ഥിരീകരിച്ചത്. ഇതോടെ ഇന്ത്യയിലെ ആകെ രോഗികളുടെ എണ്ണം 20 ലക്ഷത്തിനടുത്തെത്തി. ഇതുവരെ രോഗബാധിതരായവരുടെ എണ്ണം 19,64,537 ആയി. ഇന്നലെ മാത്രം കോവിഡ് ബാധിച്ച് മരിച്ചത് 904 പേരാണ്. ഇതോടെ ഇന്ത്യയിലെ 40,699 പേർ കോവിദഃ ബാധിച്ച് മരണമടഞ്ഞു.
രാജ്യത്ത് 5,95,501 ആളുകള്‍ കോവിഡ് ബാധിതരായി ചികില്‍സയിലുണ്ടെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം റിപ്പോർട്ട് ചെയ്തു. 13,28,337 പേര്‍ രോഗമുക്തരായതായും കേന്ദ്ര ആരോഗ്യവകുപ്പ് അറിയിച്ചു. ഇതുവരെ രാജ്യത്ത് 2,21,49,351 പേര്‍ക്ക് കോവിഡ് പരിശോധന നടത്തിയതായി ഐസിഎംആര്‍ അറിയിച്ചു. ഇന്നലെ മാത്രം 6,64,949 പേരുടെ സ്രവസാംപിള്‍ ടെസ്റ്റാണ് നടത്തിയത്. കോവിഡ് രോഗബാധയില്‍ മഹാരാഷ്ട്രയാണ് മുന്നില്‍ നിൽക്കുന്നത്.
https://www.facebook.com/Malayalivartha