കാര്‍ഷിക ബിൽ രാജ്യത്തെ കാര്‍ഷിക മേഖലയെ ശക്തിപ്പെടുത്തുന്നതിന് വേണ്ടി; ചിലര്‍ ബില്ലിന്റെ പേരില്‍ കര്‍ഷകരെ തെറ്റിദ്ധരിപ്പിക്കുന്നു; പ്രതികരണവുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി.
കാര്‍ഷിക ബില്ലുമായി ബന്ധപ്പെട്ട് നടക്കുന്ന പ്രതിഷേധത്തിൽ പ്രതികരണവുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി. രാജ്യത്തെ കാര്‍ഷിക മേഖലയെ ശക്തിപ്പെടുത്തുന്നതിന് വേണ്ടിയാണ് കാര്‍ഷിക ബിൽ . ചിലര്‍ ബില്ലിന്റെ പേരില്‍ കര്‍ഷകരെ തെറ്റിദ്ധരിപ്പിക്കുന്നു . ഈ ബില്ലുകള്‍ കര്‍ഷകരെ അവരുടെ ഉല്‍പ്പന്നങ്ങള്‍ എവിടെയും സ്വതന്ത്രമായി വ്യാപാരം ചെയ്യാന്‍ പ്രാപ്തരാക്കുകയാണ് . കൂടുതല്‍ ലാഭം കാണുന്നിടത്തെല്ലാം കര്‍ഷകര്‍ക്ക് അവരുടെ ഉല്‍പ്പന്നങ്ങള്‍ വില്‍ക്കാന്‍ കഴിയുമെന്നും പ്രധാനമന്ത്രി വ്യക്തമാക്കുകയും ചെയ്തു .
ബീഹാറിലെ 9 ഹൈവെ പദ്ധതികളുടെ ശിലാസ്ഥാപനം ഉദ്ഘാടനം ചെയ്തുകൊണ്ടുള്ള വീഡിയോ കോണ്‍ഫറന്‍സിംഗ് പരിപാടിയിലാണ് പ്രധാനമന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്. ബീഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാറും, ഉപമുഖ്യമന്ത്രി സുശീല്‍ കുമാര്‍ മോദിയും പരിപാടിയില്‍ പങ്കെടുത്തിരുന്നു. രാജ്യസഭ ഉപാധ്യക്ഷന്‍ ഹരിവംശ് നാരായണ്‍ സിംഗിനെതിരായ ആക്ഷേപങ്ങള്‍ക്കെതിരെ സുശീല്‍ കുമാര്‍ മോദി വിമര്‍ശനം ഉന്നയിച്ചു. ബീഹറപം രാജ്യവും ഏറ്റവും കൂടുതല്‍ ബഹുമാനിക്കുന്ന നേതാവാണ് ഹരിവംശ് നാരായണ്‍ സിംഗ്. കഴിഞ്ഞ ദിവസം നടന്ന സംഭവം ബീഹാറിലെ ജനതയെ വേദനിപ്പിച്ചു. പ്രതിപക്ഷത്തിനുള്ള മറുപടി ജനം തിരഞ്ഞെടുപ്പിലൂടെ നല്‍കുമെന്ന് സുശീല്‍ കുമാര്‍ മോദി പറഞ്ഞു.
https://www.facebook.com/Malayalivartha