കൊറോണ വ്യാപനത്തിൽ കഴിഞ്ഞ വർഷം ജോലി നഷ്ട്ടമായവർ 2009 നേകാൾ നാലിരട്ടി
ലോകത്ത് കഴിഞ്ഞ വർഷം ജോലിനഷ്ടമായവർ നാലിരട്ടിയിലധികം .2009 ലെ ആഗോള സാമ്പത്തിക പ്രതിസന്ധിയിൽ ഉണ്ടായതിനേക്കാൾ നാലിരട്ടി തൊഴിൽ നഷ്ട്ടമാണുണ്ടായതെന്ന് യു .എൻ റിപ്പോർട്ടിൽ പറയുന്നത് . ഒരു പതിറ്റാണ്ട് മുമ്പുള്ള സാമ്പത്തിക പ്രതിസന്ധിയുടെ നാലിരട്ടി ആഘാതമാണ് കൊവിഡ് -19 സൃഷ്ടിച്ചത്. ബിസിനസുകള്‍ക്കും പൊതുജീവിതത്തിനും ഏര്‍പ്പെടുത്തിയ നിയന്ത്രണങ്ങള്‍ മൂലം കഴിഞ്ഞ വര്‍ഷം ലോകമെമ്പാടുമുള്ള എല്ലാ പ്രവൃത്തി സമയങ്ങളുടെയും 8.8 ശതമാനം നഷ്ടപ്പെട്ടതായാണ് അന്താരാഷ്ട്ര തൊഴില്‍ സംഘടന സൂചിപ്പിക്കുന്നത് .
കുറഞ്ഞ ജോലിസമയവും കൂടുതൽ തൊഴിൽ നഷ്ടവും അടിസ്ഥാനമാക്കി തൊഴിൽ മേഖലയിൽ ഉണ്ടായ വീഴ്ച തുല്യമായി വിഭജിക്കപ്പെട്ടതായി ഐഎല്‍ഒ ഡയറക്ടര്‍ ജനറല്‍ ഗൈ റൈഡര്‍ വ്യക്തമാക്കി . കൂടുതൽ പ്രതിസന്ധിയിലായത് സ്ത്രീകളും ചെറുപ്പകാരുമാണെന്നും ഇവർ ജോലി തേടുന്നത് പൂർണമായും നിർത്തിയതായും ഐക്യരാഷ്ട്ര ഏജൻസി അഭിപ്രായപ്പെട്ടു .
റെസ്റ്റോറന്റുകള്‍, ബാറുകള്‍, സ്റ്റോറുകള്‍, ഹോട്ടലുകള്‍, നേരിട്ടുളള ഇടപെടലുകളെ ആശ്രയിക്കുന്ന മറ്റ് സേവനങ്ങള്‍ തുടങ്ങി വലിയതോതില്‍ തൊഴിലുകള്‍ സംഭാവന ചെയ്യുന്ന ബിസിനസുകള്‍ കൊവിഡ് നിയന്ത്രണങ്ങളെ തുടര്‍ന്ന് അപകടകരമായ സാഹചര്യമാണ് നേരിട്ടത് .തൊഴിൽ മേഖലയിലുണ്ടായ ഇടിവിൽ ആഗോളതലത്തില്‍ 3.7 ട്രില്യണ്‍ യുഎസ് ഡോളര്‍ വരുമാനം നഷ്‍ടപ്പെടുത്തുന്നു. റൈഡര്‍ ഇതിനെ 'അസാധാരണമായ കണക്ക്' എന്നാണ് വിശേഷിപ്പിച്ചത്.
https://www.facebook.com/Malayalivartha