71 ദിവസത്തിനിടെ 13,593 മരണസര്‍ട്ടിഫിക്കറ്റ് നൽകി; കോവിഡിന്റെ രണ്ടാംതരംഗത്തില്‍ കോവിഡ് മരണത്തില് വർധനയുണ്ടായെന്ന വ്യക്തമായ സൂചന നല്കി ഗുജറാത്ത്, ഞെട്ടിക്കുന്ന കണക്ക് പുറത്ത്

കോവിഡിന്റെ രണ്ടാംതരംഗത്തില്‍ കോവിഡ് മരണത്തില് വർധനയുണ്ടായെന്ന വ്യക്തമായ സൂചനയാണ് ഇപ്പോൾ പുറത്ത് വരുന്നത്. ഗുജറാത്തില്‍ മുന്‍വര്‍ഷത്തെ അപേക്ഷിച്ച് മരണസര്‍ട്ടിഫിക്കറ്റുകളുടെ എണ്ണത്തില്‍ ഇരട്ടിയിലേറെ വര്‍ധനയുണ്ടെന്നാണ് റിപ്പോർട്ട്. മാര്‍ച്ച് ഒന്നുമുതല്‍ മെയ് 10 വരെ 1.28 ലക്ഷം മരണസര്‍ട്ടിഫിക്കറ്റ് ഗുജറാത്ത് സര്ക്കാര് നല്കിയതായി പ്രാദേശിക പത്രം ദിവ്യ ഭാസ്കര് റിപ്പോര്‍ട്ടു ചെയ്യുകയുണ്ടായി.
കഴിഞ്ഞ വര്‍ഷം ഇതേ കാലയളവില്‍ നല്കിയത് 58,000 മരണ സര്‍ട്ടിഫിക്കറ്റ് മാത്രമാണ്. ഗുജറാത്തില് മരണം ഇരട്ടിച്ചതിന്റെ കാരണം കോവിഡാണെന്ന് ഇതോടെ വെളിപ്പെടുകയാണ് ചെയ്തിരിക്കുന്നത്.
കോവിഡ് മരണകണക്കുകള്‍ കുറച്ചുകാട്ടുന്ന ഗുജറാത്ത് സര്‍ക്കാരിനെ മരണസര്‍ട്ടിഫിക്കറ്റുകളുടെ കണക്ക് വെട്ടിലാക്കിയിരിക്കുകയാണ്. ഔദ്യോഗിക കണക്കുകള്‍പ്രകാരം സംസ്ഥാനത്ത് കോവിഡ് മരണം 9039 മാത്രമാണ് ഉള്ളത്. മാര്‍ച്ച് ഒന്നുമുതല്‍ മെയ് 10 വരെ കോവിഡ് മരണങ്ങളാകട്ടെ 4218 മാത്രമെന്നാണ് ഔദ്യോഗിക കണക്ക്. എന്നാല്, അഹമദാബാദില്‍ മാര്‍ച്ച് ഒന്നുമുതല്‍ മെയ് 10 വരെ 71 ദിവസത്തിനിടെ 13,593 മരണസര്‍ട്ടിഫിക്കറ്റ് നല്കിയിട്ടുണ്ട്. എന്നാല്‍, ഇക്കാലയളവില് സര്‍ക്കാരിന്റെ കോവിഡ് മരണക്കണക്ക് 2126 മാത്രം.
അതേസമയം വഡോദരയില്‍ 7722 മരണസര്‍ട്ടിഫിക്കറ്റ് വിതരണം ചെയ്തപ്പോള്‍ കോവിഡ് മരണം 189 മാത്രം. രാജ്ക്കോട്ടില്‍ വിതരണം ചെയ്ത മരണസര്‍ട്ടിഫിക്കറ്റുകള്‍ 10,878. എന്നാല്‍, കോവിഡ് മരണം 288 മാത്രമെന്ന് സര്ക്കാര്. സൂറത്തില്‍ 8851 മരണസര്‍ട്ടിഫിക്കറ്റാണ് വിതരണം ചെയ്തത്. ഇവിടെ കോവിഡ് മരണം 1074 ആണ്. എന്നാല്, മരണസര്ട്ടിഫിക്കറ്റുകളുടെ എണ്ണം ഉയര്ന്നത് മരണരജിസ്റ്ററുകളില് ഇരട്ടിപ്പ് വന്നതുകൊണ്ടാകാമെന്ന ദുര്ബല വിശദീകരണമാണ് സര്ക്കാര് ഇപ്പോള് നല്‍കുന്നത്.
https://www.facebook.com/Malayalivartha



























