കേന്ദ്രം ഒന്നും ചെയ്യുന്നില്ല:പ്രധാനമന്ത്രി നരേന്ദ്രമോദിയെ ഞെട്ടിച്ച് കൊവിഡ് വിദഗ്ദ്ധ സമിതി അദ്ധ്യക്ഷൻ ഷാഹിദ് ജമീലിന്റെ രാജി: അപ്രതീക്ഷിത നീക്കത്തിൽ പകച്ചു രാജ്യം: ആരോപണങ്ങൾ ഇങ്ങനെ

കൊവിഡ് പ്രതിരോധത്തിൽ കേന്ദ്ര സർക്കാരിന് വീഴ്‌ച പറ്റിയെന്നും മതിയായ ഗൗരവത്തോടെ സർക്കാർ വിഷയത്തെ കാണുന്നില്ലെന്നും വിമർശിച്ച കൊവിഡ് വിദഗ്ദ്ധ സമിതി അദ്ധ്യക്ഷൻ ഷാഹിദ് ജമീൽ രാജിവച്ചു പുറത്തു പോയിരിക്കുകയാണ്. രാജ്യത്തെ പ്രമുഖ വൈറോളജിസ്‌റ്റാണ് ഷാഹിദ് ജമീൽ.
കഴിഞ്ഞ വർഷം പ്രധാനമന്ത്രി കൊവിഡ് വൈറസ് വകഭേദങ്ങളെ കുറിച്ച് പഠിക്കാൻ നിയോഗിച്ച ഉപദേശക സമിതിയാണ് കൊവിഡ് വിദഗ്ദ്ധ സമിതി. ഇന്ത്യൻ സാർസ്-കൊവി-2 ജെനോമിക്‌സ് കൺസോർഷ്യം കൊവിഡ് രോഗാണുവിന്റെ ജനിതക വ്യതിയാനം പഠിച്ച് സർക്കാരിന് നിർദ്ദേശം നൽകാനുളളതായിരുന്നു.
എന്നാൽ ശാസ്‌ത്രീയതയെ അടിസ്ഥാനമാക്കിയുളള നയംരൂപീകരിക്കാൻ രാജ്യത്ത് സാധിക്കുന്നില്ലെന്ന് ഷാഹിദ് ജമാൽ നേരത്തെയും വിമർശിച്ചിരുന്നു. ഇക്കാര്യം ഒരു അന്താരാഷ്‌ട്ര മാദ്ധ്യമത്തിലെഴുതിയ ലേഖനത്തിൽ അദ്ദേഹം ചൂണ്ടിക്കാണിക്കുകയും ചെയ്‌തിരുന്നു.ശാസ്‌ത്രീയതയിലൂന്നിയ നയരൂപീകരണത്തിന് ഇന്ത്യയിൽ ശാസ്‌ത്രജ്ഞന്മാർക്ക് കഴിയുന്നില്ല എന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു.
കൊവിഡ് പരിശോധനയും നിരീക്ഷണവും വർദ്ധിപ്പിക്കണം, ആശുപത്രികളിൽ താൽക്കാലിക സൗകര്യങ്ങൾ വർദ്ധിപ്പിച്ച് കിടക്കകളുടെ എണ്ണം കൂട്ടണം, വിരമിച്ച ഡോക്‌ടർമാരെയും നഴ്‌സുമാരെയും ചേർത്ത് കൂടുതൽ ചികിത്സാ സൗകര്യം കൊണ്ടുവരിക, വാക്‌സിൻ ലഭ്യതക്കുറവ് പരിഹരിക്കുക എന്നീ കാര്യങ്ങളിൽ സർക്കാർ മതിയായ ശ്രദ്ധ കൊണ്ടുവരണമെന്ന് ഷാഹിദ് ആവശ്യപ്പെട്ടിരുന്നു.
മാർച്ച് മാസത്തിൽ തന്നെ ഇന്ത്യയിൽ കാണുന്ന കൊവിഡ് വകഭേദമായ ബി 1.617 എന്ന രോഗാണുവിനെ കുറിച്ച് അദ്ദേഹം മുന്നറിയിപ്പ് നൽകിയിരുന്നു. രോഗപ്രതിരോധത്തിന് സഹായകമാകുന്ന കൂടുതൽ വിവരങ്ങൾ നൽകണമെന്ന് രാജ്യത്തെ 800ഓളം ശാസ്‌ത്രജ്ഞർ കേന്ദ്ര സർക്കാരിനോട് ആവശ്യപ്പെടുകയും ചെയ്തിരുന്നു.
എന്നാൽ പ്രധാനമന്ത്രി ഇക്കാര്യങ്ങളൊന്നും വേണ്ടത്ര ഗൗരവത്തിൽ സമീപിച്ചില്ലെന്ന് ഷാഹിദ് പ്രതികരിച്ചു.രാജിയെക്കുറിച്ച് കൂടുതലൊന്നും പ്രതികരിക്കാത്ത അദ്ദേഹം താൻ ചെയ്‌തത് ശരിയായ കാര്യമാണെന്നും അറിയിച്ചു. ഏതായാലും അദ്ദേഹത്തിന് അപ്രതീക്ഷിതമായ ഈ തീരുമാനവുമായി അദ്ദേഹം ചൂണ്ടിക്കാട്ടിയ കാര്യങ്ങളും എല്ലാം തന്നെ ആശങ്കയ്ക്ക് വഴിയൊരുക്കുന്നുണ്ട്.
അതേസമയം രാജ്യത്ത് കോവിഡ് സാഹചര്യം രൂക്ഷമായി തുടരുന്നതിനിടയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി നാല് സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരുമായി ചർച്ച നടത്തിയിരുന്നു.
ഉത്തർപ്രദേശ്, രാജസ്ഥാൻ, ഛത്തീസ്ഗഢ്, പുതുച്ചേരി മുഖ്യമന്ത്രിമാരുമായാണ് പ്രധാനമന്ത്രി ടെലിഫോണിണിൽ സംസാരിച്ചത്. പല സംസ്ഥാനങ്ങളിലെയും കേന്ദ്രഭരണ പ്രദേശങ്ങളിലെയും മുഖ്യമന്ത്രിമാരെ വിളിച്ച് പ്രധാനമന്ത്രി കോവിഡ് -19 സ്ഥിതിഗതികൾ വിലയിരുത്തിയിരുന്നു.
https://www.facebook.com/Malayalivartha



























