പ്രതിരോധ വ്യവസായ മേഖലയെ മെച്ചപ്പെടുത്തുക എന്ന ലക്ഷ്യത്തോടെ പുതിയ ചുവട് വയ്പ്പ്; എഎച്ച്എസ്പിയുമായി ബന്ധപ്പെട്ട പരിഷ്‌കാരങ്ങൾക്ക് പ്രതിരോധ മന്ത്രാലയത്തിന്റെ അംഗീകാരം

പ്രതിരോധ കാര്യങ്ങളിൽ നമ്മുടെ രാജ്യം ഒട്ടും പിന്നിലല്ല. പ്രതിരോധ മേഖലയെ പുഷ്ട്ടിപ്പെടുത്തുന്ന തരത്തിലുള്ള എല്ലാ നീക്കങ്ങളും ഒരു വിട്ടു വീഴ്ച്ചയും കൂടാതെ പ്രതിരോധ മന്ത്രാലയം ചെയ്യാറുണ്ട്. പ്രതിരോധ വ്യവസായ മേഖലയെ മെച്ചപ്പെടുത്തുക എന്ന ലക്ഷ്യത്തോടെ പുതിയ ചുവട് വയ്പ്പ് നടത്തിയിരിക്കുകയാണ് പ്രതിരോധ മന്ത്രാലയം. എഎച്ച്എസ്പിയുമായി ബന്ധപ്പെട്ട പരിഷ്‌കാരങ്ങൾക്ക് പ്രതിരോധ മന്ത്രാലയം അംഗീകാരം നൽകിയിരിക്കുകയാണ്.
പ്രതിരോധ മേഖലയിൽ കാലത്തിന് അനുസരിച്ചുള്ള മാറ്റങ്ങൾ വരുത്തുക എന്ന ലക്ഷ്യത്തോടെയാണ് പുതിയ പരിഷ്‌കാരങ്ങൾ നടപ്പിലാക്കുന്നത്. പ്രതിരോധമേഖലയിലെ ഉപകരണങ്ങളുടെ നിർമ്മാണവും ഗുണനിലവാര നിർണയവും കൂടുതൽ സുതാര്യമാക്കുക എന്ന ലക്ഷ്യം കൂടെ കേന്ദ്ര സർക്കാരിനുണ്ട്. ഇപ്പോഴുള്ള സംവിധാനങ്ങൾ വ്യവസായ മേഖലയ്‌ക്ക് കാര്യക്ഷമമായി പ്രവർത്തിക്കാൻ തടസമാകുന്നുവെന്ന് കണ്ടെത്തിയിരുന്നു.
ഇതിന്റെ കൂടെ അടിസ്ഥാനത്തിലാണ് പുതിയ നടപടികൾ സ്വീകരിച്ചിരിക്കുന്നത്. നിലവിലുള്ള പ്രതിരോധ പൊതുമേഖലാ സ്ഥാപനങ്ങളിലെയും സ്വകാര്യ മേഖല സ്ഥാപനങ്ങളിലെയും ഉത്പന്നങ്ങളുടെ എഎച്ച്എസ്പി ഡയറക്ടറേറ്റ് ജനറൽ ഓഫ് ക്വാളിറ്റി അസ്സുഷറൻസ് ആണ്. എഎച്ച്എസ്പി മാനദണ്ഡങ്ങൾ ലഘൂകരിക്കുന്നതിലൂടെ പ്രതിരോധ വ്യവസായ മേഖലയ്‌ക്ക് നേട്ടമുണ്ടാകുമെന്നാണ് നിഗമനം. പ്രതിരോധ മന്ത്രാലയം ഡിജിക്യൂഎയ്‌ക്ക് നൽകിയിരിക്കുന്ന നിർദ്ദേശം ഇതുമായി ബന്ധപ്പെട്ടുള്ള നടപടികൾ വേഗത്തിൽ സ്വീകരിക്കാനാണ്.
അതേസമയം പ്രളയ് മിസൈലുകൾ ഉടൻ ഇന്ത്യൻ സേനയ്ക്കൊപ്പം ചേരുവാൻ തയ്യാറെടുക്കുകയാണ്. പ്രതിരോധ മന്ത്രാലയത്തിന്റെ ഇപ്പോഴത്തെ നീക്കം 250 മിസൈലുകൾ ഉൾപ്പെടുത്തി സേനയുടെ കരുത്ത് വർദ്ധിപ്പിക്കുകയാണ്. ഡിആർഡിഒ വികസിപ്പിച്ചെടുത്ത പ്രളയ് മിസൈലുകൾക്കുള്ള പ്രധാന സവിശേഷത 500 കിലോമീറ്റർ വരെ ദൂരത്തിലുള്ള ശത്രുപാളയത്തിൽ നാശം വിതയ്‌ക്കാനാകുമെന്നതാണ്. ആയിരം കിലോഗ്രാം വരെ തൂക്കം വഹിക്കാനാകും. ഇവയ്ക്ക് ഹ്രസ്വദൂര ബാലിസ്റ്റിക് മിസൈൽ (എസ്ആർബിഎം) വിഭാഗത്തിൽ ഉൾപ്പെടുന്നു. ലക്ഷ്യസ്ഥാനത്ത് പതിക്കാനുള്ള കൃത്യതയാണ് മറ്റൊരു പ്രത്യേകതയാണ്. മിസൈലിന് കരുത്ത് പകരുന്നത് പ്രൊപ്പല്ലന്റ് റോക്കറ്റ് മോട്ടോറുകളാണ്.
https://www.facebook.com/Malayalivartha
























