പ്രധാനമന്ത്രിയുടെ കേരള സന്ദർശനത്തിൽ ഒരുക്കിയ പൊലീസ് സുരക്ഷയുടെ വിവരങ്ങൾ ചോർന്നത് ആഭ്യന്തര വകുപ്പിന്റെ വീഴ്ച; റിപ്പോർട്ട് എങ്ങനെ ചോർന്നുവെന്ന് മുഖ്യമന്ത്രി വ്യക്തമാക്കണം; ആഭ്യന്തര വകുപ്പ് കുത്തഴിഞ്ഞ നിലയിൽ; വിമർശനവുമായി കേന്ദ്രമന്ത്രി വി മുരളീധരൻ

കേരളത്തിൽ സന്ദർശനത്തിന് എത്തുന്ന പ്രധാനമന്ത്രിക്കു നേരെ ചാവേർ ആക്രമണമുണ്ടാകുമെന്ന ഊമക്കത്ത് കിട്ടിയിരിക്കുകയാണ്. ഇതിന് പുറമേ സന്ദർശനവുമായി ബന്ധപ്പെട്ട് സംസ്ഥാന പൊലീസിന് ഗുരുതര സുരക്ഷാവീഴ്ചയുണ്ടായി എന്ന റിപ്പോർട്ടുകൾ കൂടെ പുറത്ത് വന്നു. ഇപ്പോൾ ഇതാ ഈ വിഷയത്തിൽ കേന്ദ്രമന്ത്രി വി മുരളീധരൻ പ്രതികരണവുമായി രംഗത്ത് വന്നിരിക്കുകയാണ് പ്രധാനമന്ത്രിയുടെ കേരള സന്ദർശനത്തിൽ ഒരുക്കിയ പൊലീസ് സുരക്ഷയുടെ വിവരങ്ങൾ ചോർന്നത് ആഭ്യന്തര വകുപ്പിന്റെ വീഴ്ചയെന്ന് അദ്ദേഹം ആരോപിച്ചു.
റിപ്പോർട്ട് എങ്ങനെ ചോർന്നുവെന്ന് മുഖ്യമന്ത്രി വ്യക്തമാക്കണമെന്നും അദ്ദേഹം പറഞ്ഞു. ആഭ്യന്തര വകുപ്പ് കുത്തഴിഞ്ഞ നിലയിലെന്നും വി. മുരളീധരൻ തുറന്നടിച്ചു. ''ആഭ്യന്തര വകുപ്പിന്റെ അങ്ങേയറ്റത്തെ വീഴ്ചയാണ്. ഏറ്റവും ഗുരുതരമായ സംഭവമായിട്ട് തന്നെ ഇതിനെ കാണണം. ഇതുമായി ബന്ധപ്പെട്ട ഉദ്യോഗസ്ഥന്മാർക്കെതിരെ നടപടിയെടുക്കണമെന്നും വ്യക്തമാക്കി . എങ്ങനെ ചോർന്നു എന്നതിനെക്കുറിച്ചുള്ള വിവരങ്ങൾ സംസ്ഥാന മുഖ്യമന്ത്രി വ്യക്തമാക്കണം.
രാജ്യത്തിന്റെ പ്രധാനമന്ത്രിയുടെ സുരക്ഷ, ഉറപ്പുവരുത്താനുള്ള നടപടികൾ അത് രഹസ്യമാക്കി വെക്കാൻ പോലും കഴിയാത്ത ഒരു സർക്കാരാണ് സംസ്ഥാനത്തിൽ അധികാരത്തിൽഇരിക്കുന്നത്. ഇത് ജനങ്ങളുടെ ആശങ്ക വർദ്ധിപ്പിക്കുകയാണെന്നും കേന്ദ്രമന്ത്രി പറഞ്ഞു. അതിനർത്ഥം കേരളത്തിന്റെ ആഭ്യന്തരവകുപ്പ് അങ്ങേയറ്റം കുത്തഴിഞ്ഞ അവസ്ഥയിലാണ് എന്നും അദ്ദേഹം കുറ്റപ്പെടുത്തി.
https://www.facebook.com/Malayalivartha
























