പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ സുരക്ഷാപ്ലാൻ കേരള പൊലീസിൽ നിന്നു ചോർന്ന സംഭവം; പ്രധാനമന്ത്രിയുടെ സുരക്ഷ പൂർണമായും എസ്.പി.ജിയുടെയും കേന്ദ്ര ഇന്റലിജൻസ് ബ്യൂറോയുടെയും നിയന്ത്രണത്തിൽ; സുരക്ഷാ പ്ലാൻ ചോർന്നതുമായി ബന്ധപ്പെട്ട് കേന്ദ്ര ഇന്റലിജൻസ് ബ്യൂറോ പ്രാഥമിക റിപ്പോർട്ട് കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിനു കൈമാറി

പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ സുരക്ഷാപ്ലാൻ കേരള പൊലീസിൽ നിന്നു ചോർന്ന സംഭവം വളരെ ഗൗരവകരമായ ഒന്ന് തന്നെയാണ്. അതുകൊണ്ട് ഇപ്പോൾ ഇതാ ഇന്റലിജൻസ് മേധാവി തയ്യാറാക്കി നൽകിയ സുരക്ഷയുടെ ബി പ്ലാൻ എസ്.പി.ജിയും ഐ.ബിയും ചേർന്ന് വീണ്ടും തിരുത്തി കുറിച്ചിരിക്കുകയാണ്. ഇപ്പോൾ പ്രധാനമന്ത്രിയുടെ സുരക്ഷ പൂർണമായും എസ്.പി.ജിയുടെയും കേന്ദ്ര ഇന്റലിജൻസ് ബ്യൂറോയുടെയും നിയന്ത്രണത്തിലാക്കിയിരിക്കുകയാണ്.
കൊച്ചിയിലും തിരുവനന്തപുരത്തും ഒരുക്കുന്ന സുരക്ഷാ പദ്ധതിയെ കുറിച്ചുള്ള വിവരങ്ങൾ അന്ത്യത്തിലെ കേരള പൊലീസിനു കൈമാറുവെന്നതും ശ്രദ്ദേയമായ കാര്യമാണ്. കൂടുതൽ എസ്.പി.ജി, ഐ.ബി ഉദ്യോഗസ്ഥർ പ്രത്യേക വിമാനങ്ങളിലായി കേരളത്തിലെത്തുകയും ചെയ്തു. എസ്.പി.ജി തലവനും ഉന്നത ഉദ്യോഗസ്ഥരും കേരളത്തിൽ തന്നെ നിലയുറപ്പിച്ചിട്ടുണ്ട്. പൊലീസിനെ ഏൽപിച്ചിരിക്കുന്ന ജോലികൾ , പൊലീസ് നിര, ജനക്കൂട്ട നിയന്ത്രണം, വാഹന നിയന്ത്രണം തുടങ്ങി കായികാദ്ധ്വാനം വേണ്ടിവരുന്നവ മാത്രമാണ്.
സുരക്ഷാ പ്ലാൻ ചോർന്നതുമായി ബന്ധപ്പെട്ട് കേന്ദ്ര ഇന്റലിജൻസ് ബ്യൂറോ പ്രാഥമിക റിപ്പോർട്ട് കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിനു കൈമാറുകയും ചെയ്തു. വിശദമായ റിപ്പോർട്ട്, ഐ.ബിയുടെ കേരളത്തിന്റെ ചുമതലയുള്ള ഡെപ്യൂട്ടി ഡയറക്ടറോട് ചോദിക്കുകയും ചെയ്തു. സംസ്ഥാന പൊലീസും ഇന്റലിജൻസ് വിഭാഗവും അന്വേഷണം തുടങ്ങി.
തിരുവനന്തപുരം സിറ്റിയിലെ പൊലീസ് ഉദ്യോഗസ്ഥനിൽ നിന്നാണോ സുരക്ഷാ പ്ലാൻ ചോർന്നതെന്ന് സംശയം ശക്തമാണ് . ഇക്കാര്യം അന്വേഷിക്കുമെന്നു തിരുവനന്തപുരം സിറ്റി പൊലീസ് കമ്മിഷണർ വ്യക്തമാക്കി. കടലിൽ നാവികസേനയുടെയും കോസ്റ്റ് ഗാർഡിന്റെയും പട്രോളിംഗ് സംഘങ്ങൾ നിരീക്ഷിക്കും. ആകാശ നിരീക്ഷണവും നടത്തുമെന്ന വിവരവും പുറത്ത് വരുന്നുണ്ട് .
https://www.facebook.com/Malayalivartha
























