കേരളത്തിന്റെ താൽപര്യം സംരക്ഷിക്കുന്നതിനു പകരം പാർട്ടി താൽപര്യം സംരക്ഷിക്കുന്നവരാണ് കേരളത്തിലുള്ളത്; മറ്റൊരു കൂട്ടർ കുടുംബതാൽപ്പര്യങ്ങൾ സംരക്ഷിക്കുന്നു; രാജ്യം കയറ്റുമതി ശേഷി വർധിപ്പിക്കാൻ ശ്രമിക്കുമ്പോൾ, ഒരു കൂട്ടർ സ്വർണ്ണക്കടത്ത് നടത്തുന്നു; സ്വർണ്ണക്കടത്ത് കേസിനെ കുറിച്ച് പ്രധാനമന്ത്രി

കഴിഞ്ഞ ദിവസം പ്രധാനമന്ത്രി കേരളത്തിൽ എത്തിയിരുന്നു. അദ്ദേഹത്തിന്റെ റോഡ് ഷോയും പ്രസംഗവും കേരളം കണ്ടതാണ് കേട്ടതാണ്. കഴിഞ്ഞ ദിവസത്തെ അദ്ദേഹത്തിന്റെ പ്രസംഗത്തിൽ കേരള സർക്കാരിനെ അദ്ദേഹം വിമർശിച്ചിരുന്നു. പ്രത്യേകിച്ച്, ഇപ്പോൾ കേരളാ സർക്കാരിനെ പിടിച്ചുലച്ച സ്വർണ്ണക്കടത്ത് കേസിനെ കുറിച്ച് അദ്ദേഹം ചില നിർണായക പരാമർശങ്ങൾ അദ്ദേഹം നടത്തി. കേരളത്തിന്റെ താൽപര്യം സംരക്ഷിക്കുന്നതിനു പകരം പാർട്ടി താൽപര്യം സംരക്ഷിക്കുന്നവരാണ് കേരളത്തിലുള്ളതെന്ന് മോദി കുറ്റപ്പെടുത്തി. മറ്റൊരു കൂട്ടർ കുടുംബതാൽപ്പര്യങ്ങൾ സംരക്ഷിക്കുന്നു.
രാജ്യം കയറ്റുമതി ശേഷി വർധിപ്പിക്കാൻ ശ്രമിക്കുമ്പോൾ, ഒരു കൂട്ടർ സ്വർണ്ണക്കടത്ത് നടത്തുന്നുവെന്നും അദ്ദേഹം പറഞ്ഞു. ഇത് കേരളത്തിലെ യുവാക്കൾ തിരിച്ചറിയണമെന്നാണ് പ്രധാനമന്ത്രി തുറന്നടിച്ചു. യുവാക്കളുടെ ആശയങ്ങൾ മനസ്സിലാകുന്ന സർക്കാരാണ് ബിജെപിയുടേതെന്നും പ്രധാനമന്ത്രി കഴിഞ്ഞ ദിവസം വ്യക്തമാക്കി. മാത്രമല്ല തന്റെ പ്രസംഗത്തിൽ അദ്ദേഹം നിർണായകമായ ചില കാര്യങ്ങൾ ചൂണ്ടിക്കാണിക്കുകയും ചെയ്തു.
ലോകത്തെ മാറ്റിമറിക്കുന്ന നാടായി ഇന്ത്യ മാറി. ഇന്ന് ഇന്ത്യ കരുത്തുള്ള സാമ്പത്തിക ശക്തിയാണ്. മുൻകാല കേന്ദ്ര സർക്കാരുകൾ അറിയപ്പെട്ടത് കുംഭകോണങ്ങളാൽ ആണ്. പക്ഷേ ബി ജെ പി സർക്കാർ യുവാക്കൾക്ക് അവസരം നൽകിയ സർക്കാരാണ്. രാജ്യം മുന്നോട്ട് കുതിക്കുമ്പോൾ എത്രയോ കഴിവുകളുള്ള കേരളത്തിലെ യുവാക്കൾക്ക് അതിൽ പങ്കാളിയാകാൻ കഴിയുന്നില്ല എന്നും മോദി കുറ്റപ്പെടുത്തി. കേരളത്തിലെ ചെറുപ്പക്കാർക്ക് കിട്ടേണ്ട അവസരങ്ങൾ അവർക്ക് കിട്ടുന്നില്ല.
ഇവിടെ ചിലർ എല്ലാറ്റിനും അവരുടെ പാർട്ടിക്ക് മാത്രം പ്രധാന്യം നൽകുകയാണ് എന്നും മോദി പറഞ്ഞു . അതുവഴി പല അവസരങ്ങളും യുവാക്കൾക്ക് നഷ്ടമാകുന്നുവെന്നും മോദി തുറന്നടിച്ചു. രാജ്യത്തിന്റെ വരും കാലത്തെ പ്രയാണം ഏത് രീതിയിൽ ആയിരിക്കണമെന്നും മോദി തുറന്നടച്ചു . തന്റെ വികസന കാഴ്ചപ്പാടുകൾ വ്യക്തമാക്കിയാണ് പ്രധാനമന്ത്രി തന്റെ പ്രസംഗത്തിന് അടിവരട്ടിയിട്ടത്.
https://www.facebook.com/Malayalivartha
























