പ്രധാനമന്ത്രിക്ക് ഇടംവലം ചേർന്ന് മുഖ്യമന്ത്രിയും ഗവർണറും; പ്രധാനമന്ത്രി വന്ദേ ഭാരത് ഫ്ലാഗ് ഓഫ് ചെയ്തു; ആദ്യ സർവീസിലെ യാത്രക്കാർക്ക് കൈ വീശി അഭിവാദ്യം; വേദിയിൽ നിറസാന്നിധ്യമായി ശശി തരൂരും

കഴിഞ്ഞ ദിവസം കൊച്ചിയിലെത്തിയ പ്രധാനമന്ത്രിയെ സ്വീകരിക്കാൻ മുഖ്യമന്ത്രി എത്തിയിരുന്നില്ല. ഇത് വളരെ വലിയ വിമർശനങ്ങൾക്ക് വഴി വച്ചിരുന്നു. എന്നാൽ ഇന്ന് ഇതാ തമ്പാനൂർ റെയിൽവേ സ്റ്റേഷനിൽ നിർണായകമായ കാഴ്ച്ചയാണ് കാണാൻ സാധിച്ചത്. മുഖ്യമന്ത്രിയും ഗവർണറും പ്രധാനമന്ത്രിക്ക് ഇടംവലം ചേർന്ന് നിൽക്കുന്ന കാഴ്ച്ചയാണ് റെയിൽവേ സ്റ്റേഷനിൽ നിന്നും കാണുവാൻ സാധിച്ചത്.
മുഖ്യമന്ത്രിയുടെയും ഗവർണറുടെയും മുന്നിൽ വച്ചാണ് പ്രധാനമന്ത്രി വന്ദേ ഭാരത് ഫ്ലാഗ് ഓഫ് ചെയ്തത്. ഫസ്റ്റ് സർവീസിനുള്ള യാത്രക്കാർക്ക് പ്രധാനമന്ത്രി റ്റാറ്റ നൽകി. വേദിയിൽ നിറസാന്നിധ്യമായി ശശി തരൂരും ഉണ്ടായിരുന്നു. എന്തായാലും പ്രധാനമന്ത്രിയെ സ്വീകരിക്കാൻ മുഖ്യമന്ത്രിയെത്തിയില്ല എന്ന പരാതികൾക്ക് വിരാമമായിരിക്കുകയാണ്. തിരുവനന്തപുരത്ത് മുഖ്യമന്ത്രിയും ഗവർണറും വന്ദേ ഭാരതിന്റെ അടക്കമുള്ളവർ ചേർന്നാണ് പ്രധാനമന്ത്രിയെ സ്വീകരിച്ചതും ഉടനീളം അവരുടെ സാന്നിധ്യമുണ്ടായിരുന്നു.
കൊച്ചിയിലെത്തുന്ന പ്രധാനമന്ത്രിയെ സ്വീകരിക്കാനുള്ള പട്ടികയില്‍ നിന്നും കേരളാ ഗവര്‍ണറെ ഒഴിവാക്കിയിരുന്നു . സംസ്ഥാന സര്‍ക്കാര്‍ പ്രധാനമന്ത്രിയെ സ്വീകരിക്കാനുള്ള പട്ടികയില്‍ ഗവര്‍ണറുടെ പേരും നല്‍കിയിരുന്നു. കൊച്ചിയില്‍ എത്തുന്നത് ഔദ്യോഗിക പരിപാടിക്കല്ലാത്തതിനാല്‍ ഗവര്‍ണറെ ഒഴിവാക്കിയെന്നായിരുന്നു ഔദ്യോഗിക വിശദീകരണം.
ഗവര്‍ണര്‍ പ്രധാനമന്ത്രിയെ സ്വീകരിക്കാനായി വൈകിട്ട് കൊച്ചിയിലുമെത്തിയിരുന്നു. ഇതിന് പിന്നാലെയാണ് ഗവര്‍ണറെ ഒഴിവാക്കിയ വിവരം പ്രധാന മന്ത്രിയുടെ ഓഫീല്‍ നിന്നും എത്തിയത്. പക്ഷെ തിരുവനന്തപുരത്ത് പ്രധാന മന്ത്രിയെ സ്വീകരിക്കാന്‍ ഗവര്‍ണര്‍ ഉണ്ടായിരുന്നു.
അതേസമയം പ്രധാനമന്ത്രി നരേന്ദ്രമോദിയെ സ്വീകരിക്കാൻ മുഖ്യമന്ത്രി പിണറായി വിജയൻ എത്താത്ത വിഷയത്തിൽ ബിജെപി വിമർശനം ഉയർത്തിയിരുന്നു. സാധാരണഗതിയിൽ പ്രധാനമന്ത്രി ഒരു സംസ്ഥാനത്ത് എത്തുമ്പോൾ സ്വീകരിക്കേണ്ടത് മുഖ്യമന്ത്രിയാണ് എന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ. സുരേന്ദ്രൻ പറഞ്ഞിരുന്നു . എന്തുകൊണ്ടാണ് അദ്ദേഹം വരാത്തതെന്ന് അറിയില്ലെന്ന് കെ. സുരേന്ദ്രൻ പറഞ്ഞു.
പ്രധാനമന്ത്രിയെ സ്വീകരിക്കാൻ ഏത് മന്ത്രി എത്തുന്നുവെന്നത് തങ്ങൾക്ക് വിഷയമല്ല. മോദിയുടെ സന്ദർശനം ജനങ്ങൾ ഏറ്റെടുത്തതിനാൽ ബാക്കി കാര്യങ്ങളെല്ലാം അപ്രസക്തമാണെന്നും സുരേന്ദ്രൻ വ്യക്തമാക്കി. അനൗദ്യോഗിക പരിപാടികളായതിനാലാണ് ഗവര്‍ണര്‍ സ്വീകരിക്കാനെത്താത്തത് എന്നും അദ്ദേഹം പറഞ്ഞു. മോദിയെ സ്വീകരിക്കുന്നവരുടെ പട്ടികയിൽ നിന്ന് പ്രധാനമന്ത്രിയുടെ ഓഫിസ് ഗവർണറെ ഒഴിവാക്കിയെന്നും അദ്ദേഹം ചൂണ്ടിക്കാണിച്ചു.
https://www.facebook.com/Malayalivartha
























