പൂഞ്ച് ഭീകരാക്രമണത്തിന് ശേഷം, ഇന്ത്യയിൽ നിന്ന് ഏത് നിമിഷവും മറ്റൊരു സർജിക്കൽ സ്‌ട്രൈക്ക് ഉണ്ടാവുമെന്ന പേടിയിലാണ് പാക്കിസ്ഥാൻ; ഇന്ത്യ മറ്റൊരു സർജിക്കൽ സ്‌ട്രൈക്ക് നടത്തുമോ മറ്റൊരു വ്യോമാക്രമണം നടത്തുമോ എന്ന് ആശങ്ക; പ്രതികരണവുമായി മുൻ പാക് നയതന്ത്രജ്ഞൻ അബ്ദുൾ ബാസിത്

ഇന്ത്യയെ പേടിച്ച് ജീവിക്കുകയാണ് പാക്കിസ്ഥാൻ എന്ന് വേണമെങ്കിൽ നമുക്ക് പറയാം അത്തരത്തിൽ ഒരു പ്രതികരണമാണ് ഇപ്പോൾ പാക്കിസ്ഥാന്റെ വശത്തു നിന്നും ഉണ്ടായിരിക്കുന്നത്. പൂഞ്ച് ഭീകരാക്രമണത്തിന് ശേഷം, ഇന്ത്യയിൽ നിന്ന് ഏത് നിമിഷവും മറ്റൊരു സർജിക്കൽ സ്‌ട്രൈക്ക് ഉണ്ടാവുമെന്ന പേടിയിലാണ് പാക്കിസ്ഥാൻ ആയിരിക്കുന്നതെന്ന് മുൻ പാക് നയതന്ത്രജ്ഞൻ അബ്ദുൾ ബാസിത് പറഞ്ഞു . ഇന്ത്യയുടെ മറ്റൊരു സർജിക്കൽ സ്‌ട്രൈക്ക് നടത്തുമോ മറ്റൊരു വ്യോമാക്രമണം നടത്തുമോ എന്ന പേടിയിലാണ് പാകിസ്ഥാൻ ജനത എന്നാണ് അദ്ദേഹം പറയുന്നത്.
ഈ വർഷം എസ്‌സിഒ യോഗത്തിന്റെയും ജി-20യുടെയും അധ്യക്ഷനായതിനാൽ ഇന്ത്യ ഇപ്പോൾ അങ്ങനെ ചെയ്യുമെന്ന് താൻ കരുതുന്നില്ല എന്നും അദ്ദേഹം പറഞ്ഞു. എന്നാൽ നമ്മൾ എവിടെയാണ് നിൽക്കുന്നതെന്ന് ഇന്ത്യക്ക് അറിയാമെന്നാണ് ബാസിത് വ്യക്തമാക്കുന്നത്. അബ്ദുൾ ബാസിത് തീവ്രവാദത്തെ ന്യായീകരിക്കാൻ ശ്രമിച്ചുവെന്നതും ശ്രദ്ധേയമായ കാര്യമാണ് . ആക്രമണം നടത്തിയത് ആരായാലും, അത് മുജാഹിദുകളായാലും ആരായാലും, അവർ ലക്ഷ്യം വച്ചത് സൈന്യത്തെയാണെന്നും സാധാരണക്കാരെയല്ലെന്നും അബ്ദുൾ ബാസിത്ത് വ്യക്തമാക്കി.
അവർ ന്യായമായ സമരത്തിലാണ് ആയിരിക്കുന്നതെന്നും അന്താരാഷ്‌ട്ര നിയമങ്ങളും ഇതിന് അനുമതി നൽകുന്നുണ്ടെന്നും അബ്ദുൾ ബാസിത്ത് പറഞ്ഞു. കഴിഞ്ഞ ആഴ്ച ഉണ്ടായ പൂഞ്ച് ഭീകരാക്രമണത്തിൽ അഞ്ച് സൈനികർ വീരമൃത്യു വരിച്ചിരുന്നു . പരിക്കേറ്റ സൈനികന്റെ നില ഗുരുതരമാണ്.പീപ്പിൾസ് ആന്റി ഫാസിസ്റ്റ് ഫ്രണ്ട് (പിഎഎഫ്എഫ്) ആക്രമണത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്തു. പാക് ഭീകര സംഘടനയായ ജെയ്‌ഷെ മുഹമ്മദുമായി ബന്ധമുള്ളതാണ് പിഎഎഫ്എഫ്. ഭീകരസംഘടനയായ അൻസാർ ഗസ്‌വത്-ഉൽ-ഹിന്ദിന്റെ കൊല്ലപ്പെട്ട കമാൻഡർ സാക്കിർ മൂസയിൽ നിന്ന് പ്രചോദനത്തിന്റെ അടിസ്ഥാനത്തിൽ സ്ഥാപിതമായ സംഘടനയാണിത് . അടുത്തിടെ നടന്ന പല തീവ്രവാദ ആക്രമണത്തിലും ഈ അതിന്റെ പേര് ഉയർന്നുവന്നിട്ടുണ്ട്.
അതേസമയം മറ്റൊരു സര്‍ജിക്കല്‍ അറ്റാക്ക് ഇന്ത്യ നടത്തുമോയെന്ന് ലോകം ഉറ്റു നോക്കുകയാണ്. ജമ്മുകശ്മീരിലെ പൂഞ്ചില്‍ സൈനിക വാഹനത്തിന് നേരെയുണ്ടായത് ഭീകരാക്രമണമെന്ന് സൈന്യം സ്ഥിരീകരിച്ചതോടെ ചര്‍ച്ചകള്‍ ആ വഴിക്കായി. കരസേനയുടെ ട്രക്കിന് നേരെ ഉച്ചയോടെയുണ്ടായ ആക്രമണത്തില്‍ അഞ്ച് ജവാന്മാരാണ് വീരമൃത്യു വരിച്ചത്. ഒരു സൈനികന്‍ ഗുരുതര പരിക്കുകളോടെ ചികിത്സയിലാണ്.
തീവ്രവാദവിരുദ്ധ ഓപ്പറേഷന്‍ വിഭാഗത്തിലെ സൈനികരാണ് വാഹനത്തിലുണ്ടായിരുന്ന എല്ലാവരും. ഭിംബര്‍ ഗലിയില്‍നിന്ന് പൂഞ്ചിലേക്ക് പോകുകയായിരുന്ന ട്രക്കിന് നേരെയാണ് ആക്രമണമുണ്ടായത്. ആദ്യഘട്ടത്തില്‍ സൈനികവാഹനത്തിന് തീപിടിച്ചെന്ന റിപ്പോര്‍ട്ടുകളാണ് പുറത്ത് വന്നത്. എന്നാല്‍ രാത്രിയോടെ സൈന്യം നടന്നത് ഭീകരാക്രമണമാണെന്ന് സ്ഥീരികരിക്കുകയായിരുന്നു.
https://www.facebook.com/Malayalivartha
























