ഇത് അതിസാഹസികം ! കണ്ണിൽ കുത്തുന്ന ഇരുട്ടിലും ഇന്ത്യൻ വ്യോമസേനയുടെ സാഹസിക ദൗത്യം, നൈറ്റ് വിഷൻ ഗോഗിൾസ് ധരിച്ച് സൈനികർ, സുഡാനിലെ ഉള്‍പ്രദേശങ്ങളില്‍ അകപ്പെട്ടുപോയവരെ രക്ഷപ്പെടുത്തി...!

സംഘര്‍ഷം രൂക്ഷമായി തുടരുന്ന സുഡാനിലെ ഉള്‍പ്രദേശങ്ങളില്‍ അകപ്പെട്ടുപോയവരെ അതിസാഹസികമായി രക്ഷപ്പെടുത്തി വ്യോമസേന. 121 പേരെയാണ് ഇന്ത്യന്‍ വ്യോമസേനയുടെ സി-130ജെ ഹെവി ലിഫ്റ്റ് വിമാനത്തില്‍ സുഡാനില്‍ നിന്ന് രക്ഷപ്പെടുത്തിയത്. ഖാര്‍ത്തൂമില്‍ നിന്ന് 40 കിലോമീറ്റര്‍ അകലെയുള്ള വാദി സയ്യിദ്‌നയിലെ എയര്‍ സ്ട്രിപ്പില്‍ കുടുങ്ങി കിടന്നവരെയാണ് വ്യാഴാഴ്ചയും വെള്ളിയാഴ്ചയും രാത്രികളിലായി രക്ഷപ്പെടുത്തിയതെന്ന് വ്യോമസേന അറിയിച്ചു.
ആഭ്യന്തരകലാപം രൂക്ഷമായ സുഡാനിൽ രക്ഷാദൗത്യത്തിൽ ഏർപ്പെട്ട ഇന്ത്യൻ വ്യോമസേന അതിസാഹസികമായാണ് രക്ഷാപ്രവർത്തനം നടത്തുന്നത് . . സുഡാൻ തുറമുഖത്ത് എത്താൻ മാർഗമില്ലാതെ കുടുങ്ങിയ ഗർഭിണി ഉൾപ്പെടെ 121 ആളുകളെ രക്ഷിക്കുന്നതിനായിരുന്നു വ്യോമസേനയുടെ ധീരമായ ഓപ്പറേഷൻ. വ്യാഴാഴ്ച രാത്രിയാണ് വ്യോമസേനയുടെ സി–130ജെ ഹെർക്കുലീസ് ട്രാൻസ്പോർട്ട് എയർക്രാഫ്റ്റ് വാദി സയ്യിദ്‌നയിലെ എയർസ്ട്രിപ്പിൽ പറന്നിറങ്ങിയത്. രാത്രിയിൽ ഒരു വിമാനം ലാൻഡ് ചെയ്യുന്നതിന് ആവശ്യമായുള്ള നാവിഗേഷൻ സംവിധാനങ്ങളോ ഇന്ധനമോ ലാൻഡിങ് ലൈറ്റുകളോ ഇല്ലാതെ പൂർണമായും തകർന്ന അവസ്ഥയിലായിരുന്നു എയർസ്ട്രിപ്പ്.
കലാപം രൂക്ഷമായ ഖാർത്തൂമിൽനിന്ന് 40 കിലോമീറ്റർ വടക്കുമാറിയാണ് വാദി സയ്യിദ്‌ന എയർസ്ട്രിപ്പ്. കാഴ്ച വ്യക്തമാകുന്നതിനു ലാൻഡിങ് സമയത്ത് എയർ ഫോഴ്സ് പൈലറ്റുമാർ നൈറ്റ് വിഷൻ ഗോഗിൾസ് (എൻവിജി) ഉപയോഗിച്ചു. നൈറ്റ് വിഷന്‍ ഗ്ലാസുകള്‍ ഉപയോഗിച്ച് സമീപത്ത് തടസങ്ങളോ ശത്രുക്കളുടെ സാന്നിധ്യമോ ഇല്ലെന്ന് ഉറപ്പ് വരുത്തിയ ശേഷമാണ് പൈലറ്റുമാര്‍ വിമാനം ലാന്‍ഡ് ചെയ്തത്. തടസ്സങ്ങളില്ലെന്ന് ഉറപ്പുവരുത്താൻ എയർ സ്ട്രിപ്പിലേക്ക് അടുക്കുമ്പോൾ എയർക്രൂ ഇലക്‌ട്രോ-ഒപ്റ്റിക്കൽ/ഇൻഫ്രാ-റെഡ് സെൻസറുകളും ഉപയോഗിച്ചു. ലാൻഡിങ് സമയത്തിനുശേഷവും എൻജിനുകൾ പ്രവർത്തിപ്പിക്കുന്ന തന്ത്രപരമായ നീക്കവും പൈലറ്റുമാർ നടത്തി.
ഇരുട്ടില്‍ അതിസാഹസികമായി ലാന്‍ഡ് ചെയ്തതിന് ശേഷം പൗരന്മാരെ സുരക്ഷിതമായി വിമാനത്തില്‍ കയറ്റി. നൈറ്റ് ലൈറ്റ് ഗ്ലാസുകള്‍ ഉപയോഗിച്ച് തന്നെയായിരുന്നു ടേക്ക് ഓഫും. രക്ഷപ്പെടുത്തിയവരെ ജിദ്ദയിലേക്കാണ് ആദ്യമെത്തിച്ചത്. വ്യോമസേനയുടെ സ്‌പെഷൽ ഫോഴ്‌സ് യൂണിറ്റിലെ എട്ടു ഗരുഡ കമാൻഡോകളാണ് ഓപ്പറേഷന്റെ ഭാഗമായത്. ഇവർ യാത്രക്കാർക്ക് സുരക്ഷയൊരുക്കുകയും വിമാനത്തിലേക്ക് ലഗേജുകൾ സുരക്ഷിതമായി കയറ്റുകയും ചെയ്തു. ലാൻഡിങ് സമയത്തിനു സമാനമായി, ടേക്ക്-ഓഫും എൻവിജി ഉപയോഗിച്ചാണ് പൈലറ്റുമാർ നടത്തിയത്. ജിദ്ദയിലേക്കാണ് യാത്രക്കാരെ എത്തിച്ചത്. രണ്ടു മണിക്കൂറിലധികം നീണ്ട ഓപ്പറേഷൻ നേരത്തെ കാബൂളിൽ നടത്തിയതിനു സമാനമാണ്.
സുഡാനിൽ കുടുങ്ങിയ ഇന്ത്യക്കാരെ ഒഴിപ്പിക്കാൻ നടത്തുന്ന ‘ഓപ്പറേഷൻ കാവേരി’യിലൂടെ 754 പേരെയാണ് ഇന്നു നാട്ടിലെത്തിച്ചത്. വ്യോമസേന സി-17 ട്രാൻസ്പോർട്ട് എയർക്രാഫ്റ്റിൽ 392 പേരെ ഡൽഹിയിൽ എത്തിച്ചപ്പോൾ ബാക്കി 362 ഇന്ത്യക്കാരെ ബെംഗളൂരുവിലെത്തിച്ചു. രക്ഷാപ്രവർത്തനം ആരംഭിച്ചതിന് ശേഷം 1,360 ഇന്ത്യക്കാരെ ഇതിനകം നാട്ടിലെത്തിച്ചു.
ഓപ്പറേഷന്‍ ഏകദേശം രണ്ടരമണിക്കൂര്‍ ദൈര്‍ഘ്യമുള്ളതായിരുന്നു. മുന്‍പ് അഫ്ഗാനിസ്ഥാനിലെ യുദ്ധ സാഹചര്യത്തില്‍ കാബൂളില്‍ നടത്തിയ രക്ഷാപ്രവര്‍ത്തനത്തിന് സമാനമാണ് വാദി സയ്യിദ്നയ്ക്കും ജിദ്ദയ്ക്കുമിടയില്‍ നടന്ന ഓപ്പറേഷനെന്ന് വ്യോമസേന അറിയിച്ചു.
https://www.facebook.com/Malayalivartha
























