Widgets Magazine
15
Dec / 2025
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎയെ നാളെ ചോദ്യം ചെയ്യാൻ വിളിപ്പിക്കില്ല: അപ്പീലിലെ വിധി വന്നതിന് ശേഷം തുടർ നടപടികൾ; നാളെ മുൻ‌കൂർ ജാമ്യം തള്ളിയാൽ ഉടൻ കസ്റ്റഡിയിലെടുക്കാൻ നീക്കം...


പൊലീസ് വാഹനം തകർത്തതടക്കം ചുമത്തി, പാനൂരിലെ വടിവാൾ ആക്രമണത്തിൽ അമ്പതോളം സിപിഎം പ്രവർത്തകർക്കെതിരെ കേസ്: സിപിഎമ്മിന്റെ അറിയപ്പെടുന്ന ഗുണ്ടകളാണ് സംഘര്‍ഷം ഉണ്ടാക്കിയതെന്ന് ഡിസിസി പ്രസിഡന്റ്...


അധികാരം തലക്ക് പിടിച്ച പെരുമാറ്റമാണ് സിപിഐഎം നേതാക്കൾക്ക്; രാഹുൽ വിഷയം വാർത്ത ആയി ! ജനങ്ങളെ അത് സ്വാധീനിച്ചു.. തുടർ ഭരണ പ്രചരണം യുഡിഎഫിന് ഗുണം ചെയ്തു: പിണറായിയ്ക്ക് നേരെ ആഞ്ഞടിച്ച് ഷാഫി പറമ്പിൽ...


തിരുവനന്തപുരത്തെ എൻഡിഎയുടെ വിജയം മതനിരപേക്ഷതയിൽ വിശ്വസിക്കുന്നവരെ ആശങ്കപ്പെടുത്തുന്നത്: വർഗീയ ശക്തികളുടെ ദുഷ്പ്രചാരണങ്ങളിലും, കുടിലതന്ത്രങ്ങളിലും ജനങ്ങൾ അകപ്പെട്ട് പോകാതിരിക്കാനുള്ള ജാഗ്രത ശക്തമാക്കേണ്ടതുണ്ട് എന്ന മുന്നറിയിപ്പാണ് ഈ തെരഞ്ഞെടുപ്പ് ഫലം നൽകുന്നത്; കനത്ത തിരിച്ചടിയിൽ പ്രതികരിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ...


ക്ഷേമപ്രവര്‍ത്തനങ്ങള്‍, റോഡ്, പാലം, വികസന പ്രവര്‍ത്തനങ്ങള്‍, ജനക്ഷേമ പരിപാടികള്‍ ഇതുപോലെ കേരളത്തിന്‍റെ ചരിത്രത്തിൽ നടന്നിട്ടുണ്ടോ? ഇല്ലല്ലോ? വോട്ടര്‍മാര്‍ നന്ദികേട് കാണിച്ചു; “പെൻഷൻ ഉൾപ്പെടെയുള്ള ആനുകൂല്യങ്ങൾ കൈപ്പറ്റി ശാപ്പാട് കഴിച്ചവര്‍ നല്ല ഭംഗിയായി നമുക്കിട്ട് വെച്ചു; എം.എം. മണിയെ പച്ചയ്ക്ക് പറഞ്ഞ് ജനം...

'മതപരമോ രാഷ്ട്രീയപരമോ ആയ ഏതെങ്കിലും സംഘടന, സംസ്ഥാനത്തെ സമാധാനം തകര്‍ക്കാനും വര്‍ഗീയ വിദ്വേഷം പടര്‍ത്താനും അപകീര്‍ത്തിയുണ്ടാക്കാനും ശ്രമിച്ചാല്‍ അവരെ നിയമപരമായി നേരിടാനോ നിരോധിക്കാനോ ഞങ്ങളുടെ സര്‍ക്കാര്‍ മടിക്കില്ല. അത് ആര്‍എസ്എസ് ആയാലും മറ്റേതെങ്കിലും സംഘടന ആയാലും അങ്ങനെയാകും' പ്രിയങ്ക് ഖാര്‍ഗെ ട്വിറ്ററില്‍ കുറിച്ചു.

25 MAY 2023 09:34 PM IST
മലയാളി വാര്‍ത്ത

അടങ്ങിയൊതുങ്ങി കഴിഞ്ഞില്ലെങ്കില്‍ ആര്‍ എസ് എസിനേയും കര്‍ണ്ണാടകയില്‍ നിരോധിക്കുമെന്ന മന്ത്രി പ്രയങ്ക് ഖാര്‍ഗെയുടെ പ്രസ്ഥാവന വലിയ രാഷ്ട്രീയ യുദ്ധത്തിനാണ് വഴിവെച്ചിരിക്കുന്നത്. കര്‍ണ്ണടകയില്‍ ഹിന്ദുത്വ അജന്‍ഡ നടപ്പിലാക്കാന്‍ ശ്രമിച്ചിത് വലിയ പരാജയമായി മാറിയ ആര്‍ എസ് എസിന് സിദ്ധരാമയ്യ സര്‍ക്കാര്‍ വലിയ തലവേദനയാണ് സൃഷ്ടിച്ചു കൊണ്ടിരിക്കുന്നത്. കോണ്‍ഗ്രസിന് ഭൂരിപക്ഷം കിട്ടി അധികാരത്തിലെത്തിയതോടെ ബിജെപി ആര്‍ എസ് എസ് കേന്ദ്രങ്ങള്‍ സര്‍ക്കാര്‍ രൂപീകരണ വിഷയങ്ങള്‍ സസൂഷ്മം നിരീക്ഷിച്ചു വരികയായിരുന്നു. അതിന്റെ ഭാഗമായി ബിജെപി ചില വിമര്‍ശനങ്ങള്‍ ഉന്നയിച്ചിരുന്നെങ്കിലും അവയെല്ലാം കോണ്‍ഗ്രസ് തള്ളിക്കളയുകയാണുണ്ടായത്. സംസ്ഥാനത്ത് ബിജെപി രാഷ്രീയം അപ്രസക്തമാണെന്ന് വരുത്തി തീര്‍ക്കാനുള്ള ശ്രമമാണ് കോണ്‍ഗ്രസും നടത്തി കൊണ്ടിരിക്കുന്നത്. ബിജെപി കേന്ദ്രങ്ങളെ പോലും ഞെട്ടിച്ച വിജയമാണ് കര്‍ണ്ണാടകയില്‍ കോണ്‍സിനുണ്ടായതെന്നത് ആര്‍ എസ് എസിന്റെ അജണ്ടകളിലേയ്ക്കാണ് വിരല്‍ ചൂണ്ടുന്നത്.

 സംസ്ഥാനത്തെ സാമുദായിക ഐക്യം തകര്‍ക്കാന്‍ ശ്രമിച്ചാല്‍ ആര്‍എസ്എസ് ഉള്‍പ്പെടെയുളള ഒരു സംഘടനയെയും നിരോധിക്കാന്‍ സിദ്ധരാമയ്യ സര്‍ക്കാര്‍ മടിക്കില്ലെന്നാണ് കോണ്‍ഗ്രസ് നേതാവ് പ്രിയങ്ക് ഖാര്‍ഗെ യുടെ പ്രസ്ഥാവന. 'മതപരമോ രാഷ്ട്രീയപരമോ ആയ ഏതെങ്കിലും സംഘടന, സംസ്ഥാനത്തെ സമാധാനം തകര്‍ക്കാനും വര്‍ഗീയ വിദ്വേഷം പടര്‍ത്താനും അപകീര്‍ത്തിയുണ്ടാക്കാനും ശ്രമിച്ചാല്‍  അവരെ നിയമപരമായി നേരിടാനോ നിരോധിക്കാനോ ഞങ്ങളുടെ സര്‍ക്കാര്‍ മടിക്കില്ല. അത് ആര്‍എസ്എസ് ആയാലും മറ്റേതെങ്കിലും സംഘടന ആയാലും അങ്ങനെയാകും'  പ്രിയങ്ക് ഖാര്‍ഗെ ട്വിറ്ററില്‍ കുറിച്ചു.

നേരത്തെ, കര്‍ണാടക നിയമസഭാ തിരഞ്ഞെടുപ്പിലെ പ്രകടനപത്രികയില്‍ ബജ്‌റംഗ്ദളിനെ നിരോധിക്കുമെന്ന് കോണ്‍ഗ്രസ് വാഗ്ദാനം ചെയ്തിരുന്നു. ഇതിനെതിരെ പ്രധാനമന്ത്രി നരേന്ദ്രമോദി ഉള്‍പ്പെടെയുളളവര്‍ വന്‍ പ്രതിഷേധം ഉയര്‍ത്തി രംഗത്തെത്തിയിരുന്നു. തിരഞ്ഞെടുപ്പിലെ പ്രധാന പ്രചരണ ആയുധം തന്നെ ഇതായിരുന്നു. പ്രധാനമന്ത്രി തന്നെ ഈ വിഷയം വലിയ ചര്‍ച്ചയാക്കുകയും ചെയ്തിരുന്നു. എന്നും ഹിന്ദു ഭൂരിപക്ഷ പ്രദേശങ്ങളില്‍ പോലും വിജയിക്കാനായിരുന്നില്ല. ഹനുമാനെ മുഖ്യകഥാപാത്രമാക്കിയാണ് ഇരുകൂട്ടരും തിരഞ്ഞെടുപ്പിന്റെ അവസാന നാളുകളില്‍ പ്രചരണം കൊഴുപ്പിച്ചിരുന്നത്. കോണ്‍ഗ്രസ് പ്രകടന പത്രിക ജനങ്ങള്‍ അംഗീകരിച്ചു എന്ന വിലയിരുത്തലിലാണ് ബിജെപി കേന്ദ്രങ്ങളും എത്തിയിരിക്കുന്നത്.

മെയ് 10 ന് നടന്ന കര്‍ണാടക നിയമസഭ തിരഞ്ഞെടുപ്പില്‍ 224 ല്‍ 135 സീറ്റുകളില്‍ വിജയിച്ചാണ് കോണ്‍ഗ്രസ് അധികാരത്തിലെത്തിയത്. ഇപ്പോള്‍, സംസ്ഥാനത്ത് സാമുദായിക സൗഹാര്‍ദം തകര്‍ക്കാന്‍ ശ്രമിക്കുന്ന എല്ലാ സംഘടനകളെയും നിരോധിക്കുമെന്ന പാര്‍ട്ടി വാഗ്ദാനം ഒരിക്കല്‍കൂടി  ആവര്‍ത്തിച്ചിരിക്കുകയാണ് കര്‍ണാടക മന്ത്രി പ്രിയങ്ക് ഖാര്‍ഗെ. ഖാര്‍ഗെയുടെ ട്വിറ്റ് ഇതിനോടകം തന്നെ വൈറലായി കഴിഞ്ഞു. ആര്‍ എസ് എസ് പോലുള്ള സംഘടനകളോട് നേരിട്ട് ഏറ്റുമുട്ടുന്നതിന് തന്നെയാണ് സിദ്ധരാമയ്യ സര്‍ക്കാര്‍ തുടക്കമിട്ടിരിക്കുന്നത്.

അതേസമയം, ഖാര്‍ഗെയുടെ ട്വിസ്റ്റ് വൈറലായതോടെ കേന്ദ്ര നേതൃത്വവും ശ്കതമായ നടപടികള്‍ക്കൊരുങ്ങുകയാണ്. തിരഞ്ഞെടുപ്പിന് മുന്‍പ് കര്‍ണ്ണാടകയില്‍ പ്രധാനമന്ത്രി ആയിരത്തി അറുന്നൂറ് കോടിയുടെ വികസനമാണ് പ്രഖ്യാപിച്ചത്. കര്‍ണ്ണാടക മണ്ണിലെ എല്ലാത്തരം ജനവിഭാഗങ്ങള്‍ക്കും ഉപകാരപ്പെടുന്ന വന്‍ വിസനത്തിനായാണ് പ്രഖ്യാപനം ഉണ്ടായത്. തിരഞ്ഞെടുപ്പില്‍ ബിജെപി അധികാരത്തില്‍ തിരിച്ചു വന്നാല്‍ സംസ്ഥാന സര്‍ക്കാരിനെ കൊണ്ട് പദ്ധതികള്‍ നടപ്പിലാക്കാം എന്ന പ്രതീക്ഷയുമുണ്ടായിരുന്നു. എന്നാലിപ്പോള്‍ തുടക്കം മുതല്‍ കേന്ദ്രസര്‍ക്കാരിനെ മാത്രമല്ല ആര്‍ എസ് എസിനേയും വെല്ലുവിളിച്ചു കൊണ്ടിരിക്കുകയാണ്. കര്‍ണ്ണാടകയില്‍ പ്രഖ്യാപിച്ച വികസന പദ്ധതികളുടെ ഫയലുകള്‍ കേന്ദ്രആഭ്യന്തര മന്ത്രി അമിത് ഷാ വിളിച്ചു വരുത്തിയെന്നാണ് പുറത്തു വരുന്ന വിവരം. ഫയലുകളില്‍ തീരുമാനമെടുക്കേണ്ടെന്ന നിര്‍ദ്ദേശവും അദ്ദേഹം നല്കിയതായി അറിയുന്നു.

കര്‍ണ്ണാടകയില്‍ പത്തോളം കോണ്‍ഗ്രസ് നേതാക്കള്‍ ഇഡി, ഐടി വിഭാഗങ്ങളുടെ അന്വേഷണം നേരിടുന്നുണ്ട്. ഡി.കെ.ശിവകുമാര്‍ ഉള്‍പ്പടെയുള്ളവര്‍ ഇപ്പോള്‍ ജാമ്യത്തിലുമാണ്. ഈ സാഹചര്യത്തില്‍ കേസുകളുടെ അന്വേഷണം ഊര്‍ജ്ജിതപ്പെടുത്താനും ജാമ്യം റദ്ദു ചെയ്യാനുമുള്ള നടപടികളുമായി മുന്നോട്ടു പോകുന്നതായാണ് വിവരം. ഇതിന്റെ ഭാഗമായാണ് ഡി.കെ.ശിവകുമാറിനെതിരെ ഇ.ഡി സുപ്രീംകോടതിയെ സമീപിച്ചിരിക്കുന്നതെന്നും വ്യക്തമാണ്. ആര്‍ എസ് എസിനെ നിരോധിക്കുമെന്നുള്ളത് വെറും ഭീഷണി മാത്രമാണെന്നാണ് ബിജെപി നേതൃത്വം പറയുന്നത്. ദേശീയ പ്രസ്ഥാനമായ ആര്‍ എസ് എസിനെ തൊട്ടുകളിക്കുന്നത് കോണ്‍ഗ്രസിന് ഭൂഷണമല്ലെന്നാണ് അവര്‍ പറയുന്നത്. എന്തായാലും കര്‍ണ്ണാടകയില്‍ വര്‍ഗ്ഗീയ ചേരിതിരിവുണ്ടാകാതിരിക്കാന്‍ സിദ്ധരാമയ്യ സര്‍ക്കാര്‍ ശക്തമായി ശ്രമിക്കുമെന്നു തന്നെയാണ് പുറത്തു വരുന്ന വിവരം.

   
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ മൂന്നാം മത്സരത്തില്‍ ഇന്ത്യക്ക് ബൗളിംഗില്‍ മികച്ച പ്രകടനം  (4 hours ago)

നാളെ ക്രൈംബ്രാഞ്ചിന് മുന്നില്‍ ഹാജരാകാന്‍ ഒരറിയിപ്പും കിട്ടിയിട്ടില്ലെന്ന് രാഹുല്‍ മാങ്കൂട്ടത്തില്‍  (4 hours ago)

കെഎസ്ആര്‍ടിസി ബസില്‍ ദിലീപിന്റെ സിനിമ പ്രദര്‍ശനം നിര്‍ത്തിവയ്പ്പിച്ച് യാത്രക്കാരി  (5 hours ago)

സിഡ്‌നിയിലെ ബോണ്ടി ബീച്ചില്‍ നടന്ന വെടിവെയ്പ്പില്‍ 10 പേര്‍ കൊല്ലപ്പെട്ടു  (6 hours ago)

കാര്‍ കനാലിലേക്ക് വീണ് അധ്യാപക ദമ്പതികള്‍ക്ക് ദാരുണാന്ത്യം  (6 hours ago)

ബിജെപിയെയും തിരഞ്ഞെടുപ്പ് കമ്മീഷനെയും രൂക്ഷമായി വിമര്‍ശിച്ച് പ്രിയങ്ക ഗാന്ധി  (6 hours ago)

അതിജീവിതയ്ക്ക് പിന്തുണയുമായി താരങ്ങള്‍  (6 hours ago)

നാല് വയസുള്ള മകനെ കൊലപ്പെടുത്തി; 37കാരിക്ക് ശിക്ഷയല്ല ചികിത്സയാണ് വേണ്ടതെന്ന് കോടതി  (7 hours ago)

ട്രോളന്മാര്‍ക്ക് മറുപടിയുമായി മായാ വി  (8 hours ago)

അധികം നമ്മളെ ചൂഷണം ചെയ്യാതെ നല്ലൊരു മാറ്റം വരണം; അതേത് വഴിയെങ്കിലും ഏത് പാര്‍ട്ടി വഴിയെങ്കിലും ഉണ്ടായാല്‍ മതിയായിരുന്നു; ബിജെപി വിജയത്തില്‍ പ്രതികരിച്ച് ഗോകുല്‍ സുരേഷ്  (8 hours ago)

വിസി നിയമനത്തില്‍ സുപ്രീംകോടതിക്കെതിരെ ഗവര്‍ണര്‍  (8 hours ago)

ഇന്ത്യൻ പ്രവാസികൾക്ക് കനത്ത തിരിച്ചടി; യുഎഇയിൽ ജോലി തേടുന്നതോ ഉപരിപഠനത്തിന് ആഗ്രഹിക്കുന്നതോ ആയ ആയിരക്കണക്കിന് പ്രവാസികളെ നേരിട്ട് ബാധിക്കുമെന്ന് ഉന്നത വിദ്യാഭ്യാസ മന്ത്രാലയം  (9 hours ago)

ഭാഗ്യം പരീക്ഷിക്കുന്ന പ്രവാസി മലയാളികൾക്ക് ആവേശം പകരുന്ന മാറ്റങ്ങൾ; ഭാഗ്യക്കുറികളിൽ പ്രതീക്ഷ അർപ്പിച്ച് പ്രവാസികൾ  (9 hours ago)

അന്നും ഇന്നും എന്നും അവള്‍ക്കൊപ്പം; സോഷ്യല്‍ മീഡിയയിലൂടെ പ്രതികരിച്ച് മഞ്ജു വാര്യര്‍  (9 hours ago)

ശബരിമല സ്വര്‍ണപ്പാളി കേസില്‍ അന്വേഷണ സംഘത്തിനുമുന്നില്‍ മൊഴി നല്‍കാനെത്തി രമേശ് ചെന്നിത്തല  (9 hours ago)

Malayali Vartha Recommends