Widgets Magazine
11
Feb / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


അഫാൻ്റെ പിതാവിൻ്റെ വാദങ്ങൾ തള്ളി സെൻസർ ബോർഡ് അഭിഭാഷക: കക്ഷികളുടെ പേര്, സാഹചര്യങ്ങൾ, കൊലപാതക രീതി എല്ലാം വ്യത്യസ്തമാണ്; വിചാരണയെ സ്വാധീനിക്കുന്ന ഒന്നും സിനിമയിലില്ലെന്ന് അഭിഭാഷക...


മോഹൻലാലിന് കോൺഫിഡന്റ് ഗ്രൂപ്പിൽ നിക്ഷേപമോ..? അഭ്യൂഹങ്ങൾ തള്ളി എം.ഡി ടി.എ ജോസഫ്...


വാക്കുകൾക്ക് ഇന്നും പഴയ മൂർച്ച; തളർത്താൻ നോക്കിയവർക്ക് മറുപടിയുമായി രാഹുലിന്റെ തിരിച്ചുവരവ്...


വർഷങ്ങളായി വേട്ടയാടി, ഒടുവിൽ നീതി : വി.എസ്‌ ശിവകുമാർ; നിയമസഭയിലെ പ്രസ്‌താവന പിൻവലിച്ച്‌ മന്ത്രി വീണാ ജോർജ്‌ മാപ്പു പറയണം...


പിണറായിയെയും ഞെട്ടിച്ച് ധൂർത്തിൽ കടത്തിവെട്ടി.. ചീഫ് സെക്രട്ടറി എ. ജയതിലകിന്റെയും സംഘത്തിന്റയും വെറും മൂന്ന് മാസത്തെ ചായകുടി.. സര്‍ക്കാര്‍ ചെലവഴിച്ചത് ആറ് ലക്ഷത്തിലധികം രൂപയാണെന്ന കണക്കുകള്‍..

'മതപരമോ രാഷ്ട്രീയപരമോ ആയ ഏതെങ്കിലും സംഘടന, സംസ്ഥാനത്തെ സമാധാനം തകര്‍ക്കാനും വര്‍ഗീയ വിദ്വേഷം പടര്‍ത്താനും അപകീര്‍ത്തിയുണ്ടാക്കാനും ശ്രമിച്ചാല്‍ അവരെ നിയമപരമായി നേരിടാനോ നിരോധിക്കാനോ ഞങ്ങളുടെ സര്‍ക്കാര്‍ മടിക്കില്ല. അത് ആര്‍എസ്എസ് ആയാലും മറ്റേതെങ്കിലും സംഘടന ആയാലും അങ്ങനെയാകും' പ്രിയങ്ക് ഖാര്‍ഗെ ട്വിറ്ററില്‍ കുറിച്ചു.

25 MAY 2023 09:34 PM IST
മലയാളി വാര്‍ത്ത

അടങ്ങിയൊതുങ്ങി കഴിഞ്ഞില്ലെങ്കില്‍ ആര്‍ എസ് എസിനേയും കര്‍ണ്ണാടകയില്‍ നിരോധിക്കുമെന്ന മന്ത്രി പ്രയങ്ക് ഖാര്‍ഗെയുടെ പ്രസ്ഥാവന വലിയ രാഷ്ട്രീയ യുദ്ധത്തിനാണ് വഴിവെച്ചിരിക്കുന്നത്. കര്‍ണ്ണടകയില്‍ ഹിന്ദുത്വ അജന്‍ഡ നടപ്പിലാക്കാന്‍ ശ്രമിച്ചിത് വലിയ പരാജയമായി മാറിയ ആര്‍ എസ് എസിന് സിദ്ധരാമയ്യ സര്‍ക്കാര്‍ വലിയ തലവേദനയാണ് സൃഷ്ടിച്ചു കൊണ്ടിരിക്കുന്നത്. കോണ്‍ഗ്രസിന് ഭൂരിപക്ഷം കിട്ടി അധികാരത്തിലെത്തിയതോടെ ബിജെപി ആര്‍ എസ് എസ് കേന്ദ്രങ്ങള്‍ സര്‍ക്കാര്‍ രൂപീകരണ വിഷയങ്ങള്‍ സസൂഷ്മം നിരീക്ഷിച്ചു വരികയായിരുന്നു. അതിന്റെ ഭാഗമായി ബിജെപി ചില വിമര്‍ശനങ്ങള്‍ ഉന്നയിച്ചിരുന്നെങ്കിലും അവയെല്ലാം കോണ്‍ഗ്രസ് തള്ളിക്കളയുകയാണുണ്ടായത്. സംസ്ഥാനത്ത് ബിജെപി രാഷ്രീയം അപ്രസക്തമാണെന്ന് വരുത്തി തീര്‍ക്കാനുള്ള ശ്രമമാണ് കോണ്‍ഗ്രസും നടത്തി കൊണ്ടിരിക്കുന്നത്. ബിജെപി കേന്ദ്രങ്ങളെ പോലും ഞെട്ടിച്ച വിജയമാണ് കര്‍ണ്ണാടകയില്‍ കോണ്‍സിനുണ്ടായതെന്നത് ആര്‍ എസ് എസിന്റെ അജണ്ടകളിലേയ്ക്കാണ് വിരല്‍ ചൂണ്ടുന്നത്.

 സംസ്ഥാനത്തെ സാമുദായിക ഐക്യം തകര്‍ക്കാന്‍ ശ്രമിച്ചാല്‍ ആര്‍എസ്എസ് ഉള്‍പ്പെടെയുളള ഒരു സംഘടനയെയും നിരോധിക്കാന്‍ സിദ്ധരാമയ്യ സര്‍ക്കാര്‍ മടിക്കില്ലെന്നാണ് കോണ്‍ഗ്രസ് നേതാവ് പ്രിയങ്ക് ഖാര്‍ഗെ യുടെ പ്രസ്ഥാവന. 'മതപരമോ രാഷ്ട്രീയപരമോ ആയ ഏതെങ്കിലും സംഘടന, സംസ്ഥാനത്തെ സമാധാനം തകര്‍ക്കാനും വര്‍ഗീയ വിദ്വേഷം പടര്‍ത്താനും അപകീര്‍ത്തിയുണ്ടാക്കാനും ശ്രമിച്ചാല്‍  അവരെ നിയമപരമായി നേരിടാനോ നിരോധിക്കാനോ ഞങ്ങളുടെ സര്‍ക്കാര്‍ മടിക്കില്ല. അത് ആര്‍എസ്എസ് ആയാലും മറ്റേതെങ്കിലും സംഘടന ആയാലും അങ്ങനെയാകും'  പ്രിയങ്ക് ഖാര്‍ഗെ ട്വിറ്ററില്‍ കുറിച്ചു.

നേരത്തെ, കര്‍ണാടക നിയമസഭാ തിരഞ്ഞെടുപ്പിലെ പ്രകടനപത്രികയില്‍ ബജ്‌റംഗ്ദളിനെ നിരോധിക്കുമെന്ന് കോണ്‍ഗ്രസ് വാഗ്ദാനം ചെയ്തിരുന്നു. ഇതിനെതിരെ പ്രധാനമന്ത്രി നരേന്ദ്രമോദി ഉള്‍പ്പെടെയുളളവര്‍ വന്‍ പ്രതിഷേധം ഉയര്‍ത്തി രംഗത്തെത്തിയിരുന്നു. തിരഞ്ഞെടുപ്പിലെ പ്രധാന പ്രചരണ ആയുധം തന്നെ ഇതായിരുന്നു. പ്രധാനമന്ത്രി തന്നെ ഈ വിഷയം വലിയ ചര്‍ച്ചയാക്കുകയും ചെയ്തിരുന്നു. എന്നും ഹിന്ദു ഭൂരിപക്ഷ പ്രദേശങ്ങളില്‍ പോലും വിജയിക്കാനായിരുന്നില്ല. ഹനുമാനെ മുഖ്യകഥാപാത്രമാക്കിയാണ് ഇരുകൂട്ടരും തിരഞ്ഞെടുപ്പിന്റെ അവസാന നാളുകളില്‍ പ്രചരണം കൊഴുപ്പിച്ചിരുന്നത്. കോണ്‍ഗ്രസ് പ്രകടന പത്രിക ജനങ്ങള്‍ അംഗീകരിച്ചു എന്ന വിലയിരുത്തലിലാണ് ബിജെപി കേന്ദ്രങ്ങളും എത്തിയിരിക്കുന്നത്.

മെയ് 10 ന് നടന്ന കര്‍ണാടക നിയമസഭ തിരഞ്ഞെടുപ്പില്‍ 224 ല്‍ 135 സീറ്റുകളില്‍ വിജയിച്ചാണ് കോണ്‍ഗ്രസ് അധികാരത്തിലെത്തിയത്. ഇപ്പോള്‍, സംസ്ഥാനത്ത് സാമുദായിക സൗഹാര്‍ദം തകര്‍ക്കാന്‍ ശ്രമിക്കുന്ന എല്ലാ സംഘടനകളെയും നിരോധിക്കുമെന്ന പാര്‍ട്ടി വാഗ്ദാനം ഒരിക്കല്‍കൂടി  ആവര്‍ത്തിച്ചിരിക്കുകയാണ് കര്‍ണാടക മന്ത്രി പ്രിയങ്ക് ഖാര്‍ഗെ. ഖാര്‍ഗെയുടെ ട്വിറ്റ് ഇതിനോടകം തന്നെ വൈറലായി കഴിഞ്ഞു. ആര്‍ എസ് എസ് പോലുള്ള സംഘടനകളോട് നേരിട്ട് ഏറ്റുമുട്ടുന്നതിന് തന്നെയാണ് സിദ്ധരാമയ്യ സര്‍ക്കാര്‍ തുടക്കമിട്ടിരിക്കുന്നത്.

അതേസമയം, ഖാര്‍ഗെയുടെ ട്വിസ്റ്റ് വൈറലായതോടെ കേന്ദ്ര നേതൃത്വവും ശ്കതമായ നടപടികള്‍ക്കൊരുങ്ങുകയാണ്. തിരഞ്ഞെടുപ്പിന് മുന്‍പ് കര്‍ണ്ണാടകയില്‍ പ്രധാനമന്ത്രി ആയിരത്തി അറുന്നൂറ് കോടിയുടെ വികസനമാണ് പ്രഖ്യാപിച്ചത്. കര്‍ണ്ണാടക മണ്ണിലെ എല്ലാത്തരം ജനവിഭാഗങ്ങള്‍ക്കും ഉപകാരപ്പെടുന്ന വന്‍ വിസനത്തിനായാണ് പ്രഖ്യാപനം ഉണ്ടായത്. തിരഞ്ഞെടുപ്പില്‍ ബിജെപി അധികാരത്തില്‍ തിരിച്ചു വന്നാല്‍ സംസ്ഥാന സര്‍ക്കാരിനെ കൊണ്ട് പദ്ധതികള്‍ നടപ്പിലാക്കാം എന്ന പ്രതീക്ഷയുമുണ്ടായിരുന്നു. എന്നാലിപ്പോള്‍ തുടക്കം മുതല്‍ കേന്ദ്രസര്‍ക്കാരിനെ മാത്രമല്ല ആര്‍ എസ് എസിനേയും വെല്ലുവിളിച്ചു കൊണ്ടിരിക്കുകയാണ്. കര്‍ണ്ണാടകയില്‍ പ്രഖ്യാപിച്ച വികസന പദ്ധതികളുടെ ഫയലുകള്‍ കേന്ദ്രആഭ്യന്തര മന്ത്രി അമിത് ഷാ വിളിച്ചു വരുത്തിയെന്നാണ് പുറത്തു വരുന്ന വിവരം. ഫയലുകളില്‍ തീരുമാനമെടുക്കേണ്ടെന്ന നിര്‍ദ്ദേശവും അദ്ദേഹം നല്കിയതായി അറിയുന്നു.

കര്‍ണ്ണാടകയില്‍ പത്തോളം കോണ്‍ഗ്രസ് നേതാക്കള്‍ ഇഡി, ഐടി വിഭാഗങ്ങളുടെ അന്വേഷണം നേരിടുന്നുണ്ട്. ഡി.കെ.ശിവകുമാര്‍ ഉള്‍പ്പടെയുള്ളവര്‍ ഇപ്പോള്‍ ജാമ്യത്തിലുമാണ്. ഈ സാഹചര്യത്തില്‍ കേസുകളുടെ അന്വേഷണം ഊര്‍ജ്ജിതപ്പെടുത്താനും ജാമ്യം റദ്ദു ചെയ്യാനുമുള്ള നടപടികളുമായി മുന്നോട്ടു പോകുന്നതായാണ് വിവരം. ഇതിന്റെ ഭാഗമായാണ് ഡി.കെ.ശിവകുമാറിനെതിരെ ഇ.ഡി സുപ്രീംകോടതിയെ സമീപിച്ചിരിക്കുന്നതെന്നും വ്യക്തമാണ്. ആര്‍ എസ് എസിനെ നിരോധിക്കുമെന്നുള്ളത് വെറും ഭീഷണി മാത്രമാണെന്നാണ് ബിജെപി നേതൃത്വം പറയുന്നത്. ദേശീയ പ്രസ്ഥാനമായ ആര്‍ എസ് എസിനെ തൊട്ടുകളിക്കുന്നത് കോണ്‍ഗ്രസിന് ഭൂഷണമല്ലെന്നാണ് അവര്‍ പറയുന്നത്. എന്തായാലും കര്‍ണ്ണാടകയില്‍ വര്‍ഗ്ഗീയ ചേരിതിരിവുണ്ടാകാതിരിക്കാന്‍ സിദ്ധരാമയ്യ സര്‍ക്കാര്‍ ശക്തമായി ശ്രമിക്കുമെന്നു തന്നെയാണ് പുറത്തു വരുന്ന വിവരം.

   
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കുംഭമാസ പൂജകള്‍ക്കായി ശബരിമല നട ഫെബ്രുവരി 12ന് തുറക്കും  (2 hours ago)

ബോളിവുഡ് നടന്‍ രണ്‍വീര്‍ സിംഗിന് വധഭീഷണി  (2 hours ago)

തന്ത്രി കണ്ഠരര് രാജീവരുടെ ജാമ്യാപേക്ഷയില്‍ വിധി ഫെബ്രുവരി 18ന്  (2 hours ago)

'തല' എന്ന് വിളിക്കരുത്, ദയവുചെയ്ത് മാന്യമായി പെരുമാറൂ, ഇതൊരു തീയേറ്ററല്ല; ആരാധകരോട് ആവശ്യപ്പെട്ട് അജിത്  (3 hours ago)

മണിപ്പൂരില്‍ സംഘര്‍ഷം; അമ്പതോളം വീടുകള്‍ തീയിട്ടു നശിപ്പിച്ചു  (3 hours ago)

ലഹരി കേസില്‍ അറസ്റ്റിലായി ജാമ്യത്തിലിറങ്ങിയ അഭിഭാഷക വീട്ടില്‍ മരിച്ച നിലയില്‍  (3 hours ago)

ഉത്തര്‍പ്രദേശില്‍ ഒരു കുടുംബത്തിലെ അഞ്ച് പേരെ മരിച്ച നിലയില്‍ കണ്ടെത്തി  (3 hours ago)

സ്‌കൂള്‍ തുറക്കുന്നതിന് മൂന്ന് മാസം മുമ്പ് പാഠപുസ്തക വിതരണം നടത്തുമെന്ന് മന്ത്രി വി ശിവന്‍കൂട്ടി  (3 hours ago)

പാലക്കാടെത്തിയ ട്രെയിനിന്റെ പാഴ്‌സല്‍ ബോഗിയില്‍ നിന്ന് രണ്ട് ടണ്‍ പഴകിയ മത്സ്യം ഉദ്യോഗസ്ഥര്‍ പിടികൂടി  (4 hours ago)

സിനിമാ പ്രമോഷനെച്ചൊല്ലി മലയാള സിനിമയില്‍ ഉടലെടുത്ത വിവാദം; താരങ്ങള്‍ക്കെതിരെ കടുത്ത വിമര്‍ശനവുമായി എന്‍.എം. ബാദുഷ  (4 hours ago)

തൊഴിലാളികളുടെ അവകാശങ്ങള്‍ നടപ്പാക്കുന്നതില്‍ കേരളം മാതൃകയെന്ന് വി ശിവന്‍കുട്ടി  (4 hours ago)

സെക്രട്ടേറിയറ്റിനു മുന്നിലെ അടച്ചുപൂട്ടിയ സ്പാ ലൈസന്‍സ് ന്യൂനപക്ഷ മോര്‍ച്ച നേതാവിന്റെ പിതാവിന്റെ പേരില്‍  (4 hours ago)

എന്‍ജിന്‍ തകരാറിനെത്തുടര്‍ന്ന് ഹൈവേ റോഡില്‍ വിമാനം ലാന്‍ഡ് ചെയ്ത് പൈലറ്റ്; പൈലറ്റിന്റെ മനസാന്നിദ്ധ്യം കൊണ്ട് ഒഴിവായത് വന്‍ ദുരന്തം  (4 hours ago)

അജിത് പവാറിന്റെ മരണത്തില്‍ ദുരൂഹത ആരോപിച്ച് അനന്തരവന്‍  (5 hours ago)

ചൂരക്കറി വിവാദത്തിനുശേഷം ഇടതുസര്‍ക്കാരിനെ വീണ്ടും വെട്ടിലാക്കി സി.ദിവാകരന്‍  (5 hours ago)

Malayali Vartha Recommends