പത്രികയുമായി ജയശങ്കർ... ഇനി തീപ്പൊരി പാറും! സംഭവിക്കുന്നത് ഇത്... കേവലം ഒരു വർഷം ബാക്കി

രാജ്യസഭ തിരഞ്ഞെടുപ്പിൽ മത്സരിക്കുന്നതിന് നാമനിർദ്ദേശ പത്രിക വീണ്ടും സമർപ്പിച്ച് വിദേശകാര്യ മന്ത്രി എസ് ജയശങ്കർ. ഗുജറാത്ത് മുഖ്യമന്ത്രി ഭൂപേന്ദ്ര പട്ടേലിനൊപ്പമെത്തിയാണ് ജയശങ്കർ റിട്ടേണിങ് ഓഫിസർ റീത്ത മേത്തയ്ക്കു നാമനിർദേശപത്രിക സമർപ്പിച്ചത്. ഗുജറാത്തിൽ നിന്നാണ് ജയശങ്കർ രാജ്യസഭയിലേക്ക് മത്സരിക്കുന്നത്.
കഴിഞ്ഞ തവണയും ഗുജറാത്തിൽ നിന്നാണ് ജയശങ്കർ മത്സരിച്ചത്. ജൂലൈ 13 വരെ നാമനിർദേശ പത്രിക സമർപ്പിക്കാം. പത്രിക പിൻവലിക്കാനുള്ള അവസാന തീയതി ജൂലൈ 17 ആണ്. ജൂലൈ 24നാണ് വോട്ടെടുപ്പ്. നാലുവർഷം മുൻപാണ് എസ്. ജയശങ്കർ ഗുജറാത്തിൽനിന്ന് ആദ്യം രാജ്യസഭയിലേക്ക് എത്തിയത്.
'പ്രധാനമന്ത്രി മോദിയോടും ബിജെപി നേതൃത്വത്തോടും ഗുജറാത്തിലെ ജനങ്ങളോടും എംഎൽഎമാരോടും നന്ദി അറിയിക്കുന്നു. നാല് വർഷം മുൻപ് ഗുജറാത്തിനെ പ്രതിനിധീകരിച്ച് രാജ്യസഭയിലേക്ക് എത്താൻ എനിക്ക് അവസരം ലഭിച്ചു. കഴിഞ്ഞ 4 വർഷത്തിനിടെ പ്രധാനമന്ത്രി മോദിയുടെ നേതൃത്വത്തിൽ രാജ്യത്തുണ്ടായ മാറ്റങ്ങളുടെ ഭാഗമാകാൻ എനിക്ക് അവസരം ലഭിച്ചു.
അടുത്ത 4 വർഷം രാജ്യത്ത് സംഭവിക്കുന്ന പുരോഗതിയിൽ സംഭാവന നൽകാൻ തനിക്ക് സാധിക്കുമെന്ന് പ്രതീക്ഷിക്കുന്നു', നാമനിർദ്ദേശ പത്രിക സമർപ്പിച്ച് ജയശങ്കർ പറഞ്ഞു. ഗുജറാത്തിൽ നിന്നുള്ള 11 രാജ്യസഭാ സീറ്റുകളിൽ എട്ടെണ്ണവും ബിജെപിക്കാണ്. ബിജെപിയുടെ എട്ട് സീറ്റുകളിൽ എസ്. ജയശങ്കർ, ജുഗൽജി താക്കൂർ, ദിനേഷ് അവവാദിയ എന്നിവരുടെ കാലാവധി ഓഗസ്റ്റ് 18ന് അവസാനിക്കും. ഈ മൂന്നു സീറ്റുകളിലേക്കാണ് തിരഞ്ഞെടുപ്പ്.
182 അംഗ നിയമസഭയിൽ മതിയായ എംഎൽഎമാരില്ലാത്തതിനാൽ മൂന്ന് രാജ്യസഭാ സീറ്റുകളിലേക്കുള്ള തിരഞ്ഞെടുപ്പിൽ സ്ഥാനാർത്ഥികളെ നിർത്തില്ലെന്ന് കോൺഗ്രസ് വെള്ളിയാഴ്ച അറിയിച്ചു. കഴിഞ്ഞ വർഷം അവസാനം നടന്ന ഗുജറാത്ത് നിയമസഭാ തിരഞ്ഞെടുപ്പിൽ ബിജെപി 156 സീറ്റുകൾ നേടി റെക്കോർഡ് നേട്ടമാണ് കൈവരിച്ചത്.
ഇന്ത്യയുടെ ഇപ്പോഴത്തെ വിദേശകാര്യ മന്ത്രിയാണ് സുബ്രഹ്മണ്യം ജയശങ്കർ (S Jaishankar) പ്രമുഖ ഇന്ത്യൻ സ്ട്രാറ്റജിക് അഫയേഴ്സ് അനലിസ്റ്റ്, കമന്റേറ്റർ, സിവിൽ സർവീസ് ഉദ്യോഗസ്ഥർ എന്നീ സ്ഥാനങ്ങൾ വഹിച്ചിരുന്ന കെ. സുബ്രഹ്മണ്യത്തിന്റെയും സുലോചന സുബ്രഹ്മണ്യത്തിന്റെയും മകനായി ഇന്ത്യയിലെ ന്യൂഡൽഹിയിലാണ് ജയശങ്കർ ജനിച്ചത്. ജനനം 9 ജനുവരി 1955. 2019 മെയ് 31 മുതൽ വിദേശകാര്യമന്ത്രിയായി സേവനം അനുഷ്ഠിക്കുന്ന ഇദ്ദേഹം ഒരു മുൻ നയതന്ത്രജ്ഞനാണ്. ഭാരതീയ ജനതാ പാർട്ടി അംഗമായ ജയശങ്കർ ഗുജറാത്തിനെ പ്രതിനിധീകരിച്ച് 2019 ജൂലൈ 5 മുതൽ രാജ്യസഭയിൽ പാർലമെന്റ് അംഗമാണ്. അദ്ദേഹം മുമ്പ് 2015 ജനുവരി മുതൽ ജനുവരി 2018 വരെ വിദേശകാര്യ സെക്രട്ടറിയായി സേവനമനുഷ്ഠിച്ചിട്ടുണ്ട്.
1977-ൽ ഇന്ത്യൻ ഫോറിൻ സർവീസിൽ ചേർന്ന അദ്ദേഹം തന്റെ 38 വർഷത്തെ നയതന്ത്ര ജീവിതത്തിൽ സിംഗപ്പൂരിലെ ഹൈക്കമ്മീഷണറായും (2007-09) ചെക്ക് റിപ്പബ്ലിക്കിലെ അംബാസഡറായും (2001-04) ചൈന (2009–2013), യുഎസ്എ (2014–2015) എന്നിവിടങ്ങളിലായി ഇന്ത്യയിലും വിദേശത്തും വിവിധ തലങ്ങളിൽ സേവനമനുഷ്ഠിച്ചു. ഇന്ത്യ-യുഎസ് സിവിലിയൻ ആണവ കരാർ നടപ്പാക്കുന്നതിൽ ജയശങ്കർ ഒരു പ്രധാന പങ്ക് വഹിച്ചു.
വിരമിച്ചശേഷം ജയശങ്കർ ടാറ്റ സൺസിന്റെ ഗ്ലോബൽ കോർപ്പറേറ്റ് അഫയേഴ്‌സ് പ്രസിഡന്റായി ചേർന്നു. 2019-ൽ, ഇന്ത്യയിലെ നാലാമത്തെ ഉയർന്ന സിവിലിയൻ ബഹുമതിയായ പത്മശ്രീ നൽകി രാജ്യം അദ്ദേഹത്തെ ആദരിച്ചു. 2019 മെയ് 30 ന് അദ്ദേഹം രണ്ടാം മോഡി മന്ത്രിസഭയിൽ ക്യാബിനറ്റ് മന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു. 2019 മെയ് 31 ന് അദ്ദേഹം വിദേശകാര്യ മന്ത്രിയായി . കാബിനറ്റ് മന്ത്രി എന്ന നിലയിൽ വിദേശകാര്യ മന്ത്രാലയത്തിന് നേതൃത്വം നൽകുന്ന ആദ്യ മുൻ വിദേശകാര്യ സെക്രട്ടറിയാണ് അദ്ദേഹം.
2019 മെയ് 31 ന് അദ്ദേഹം വിദേശകാര്യ മന്ത്രിയായി നിയമിതനായി. [51] ജയശങ്കർ 2019 മെയ് 30 ന് ക്യാബിനറ്റ് മന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു. ഗുജറാത്ത് സംസ്ഥാനത്ത് നിന്ന് 2019 ജൂലൈ 5 ന്, ഭാരതീയ ജനതാ പാർട്ടിയിൽ നിന്ന് രാജ്യസഭയിലേക്ക് പാർലമെന്റ് അംഗമായി ജയശങ്കർ തിരഞ്ഞെടുക്കപ്പെട്ടു. നരേന്ദ്ര മോദിയുടെ സർക്കാരിൽ വിദേശകാര്യ മന്ത്രിയായിരുന്ന അന്തരിച്ച സുഷമ സ്വരാജിന്റെ പിൻഗാമിയായി അദ്ദേഹം തന്റെ ആദ്യ ഘട്ടത്തിൽ അധികാരത്തിലെത്തി. ആരോഗ്യപരമായ കാരണങ്ങളാൽ സുഷമ സ്വരാജ് തിരഞ്ഞെടുപ്പിൽ മത്സരിച്ചില്ല.
https://www.facebook.com/Malayalivartha



























