ദക്ഷിണ-പാശ്ചാത്യ രാജ്യങ്ങള്‍ക്കിടയില്‍ ശക്തമായ പാലമായി നില്‍ക്കാന്‍ ഇന്ത്യക്ക് കഴിയും; ഇന്ത്യയും ഫ്രാന്‍സും തമ്മിലുള്ള സഹകരണത്തെ പ്രശംസിച്ച് ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്രമോദി

ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്രമോദി ഫ്രാൻസിലേക്ക് പോകുന്നതിനു മുന്നേ ഒരു ഫ്രഞ്ച് പത്രത്തിന് നൽകിയ ഇന്റർവ്യൂവിൽ നിർണായകമായ ചില കാര്യങ്ങൾ പറഞ്ഞിരിക്കുകയാണ്. ദക്ഷിണ-പാശ്ചാത്യ രാജ്യങ്ങള്‍ക്കിടയില്‍ ശക്തമായ പാലമായി നില്‍ക്കാന്‍ ഇന്ത്യക്ക് കഴിയുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു. ഇന്ത്യയും ഫ്രാന്‍സും തമ്മിലുള്ള സഹകരണത്തെ അദ്ദേഹം പ്രശംസിച്ചു. ഇരു രാജ്യങ്ങള്‍ക്കും വേണ്ടിയുള്ള ‘സാഗര്‍’ പദ്ധതിയെ പ്രധാനമന്ത്രി പ്രശംസിച്ചു.
രണ്ടു ദിവസത്തെ സന്ദര്‍ശനത്തിനായി ഫ്രാന്‍സിലേക്ക് പുറപ്പെടുന്നതിന് മുന്നോടിയായി ഒരു ഫ്രഞ്ച് പത്രത്തിന് നല്‍കിയ അഭിമുഖത്തിലാണ് പ്രധാനമന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്. വ്യാഴാഴ്ച രാവിലെ പ്രധാനമന്ത്രി മോദി ഫ്രാന്‍സിലേക്ക് പോകുകയായിരുന്നു. ബാസ്റ്റീല്‍ ദിനാഘോഷം എന്നറിയപ്പെടുന്ന ഫ്രഞ്ച് ദേശീയ ദിനാഘോഷത്തിലും പരേഡിലും മുഖ്യാതിഥിയായി പ്രധാനമന്ത്രി പങ്കെടുക്കുവാനിരിക്കുകയാണ്. ഇന്ത്യയും ഫ്രാന്‍സും തമ്മിലുള്ള തന്ത്രപരമായ പങ്കാളിത്തത്തിന്റെ 25 വര്‍ഷത്തെക്കുറിച്ച് അദ്ദേഹം പറഞ്ഞു.
ഇന്ത്യ മാറ്റങ്ങളിലെക്ക് നയിക്കപ്പെടുകയാണ്. കോവിഡ് മഹാമാരിക്ക് ശേഷമുള്ള ആഗോള വ്യവസ്ഥയും സ്ഥിതിയും വിലയിരുത്തുകയായണെങ്കിൽ , ഞങ്ങളുടെ തന്ത്രപരമായ പങ്കാളിത്തം ഒരു സുപ്രധാന ചുവടുവയ്പാണെന്ന് . അതുകൊണ്ട് , അടുത്ത 25 വര്‍ഷത്തെ തന്ത്രപരമായ പങ്കാളിത്തത്തിനായി ഒരു പ്രത്യേക പദ്ധതി തയാറാക്കി പ്രവര്‍ത്തിക്കാന്‍ ആഗ്രഹിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു .
ഇരു രാജ്യങ്ങളും തമ്മിലുളള ബന്ധം മികച്ച രീതിയിലാണ്. ഇത് ശക്തവും വിശ്വസനീയവും സ്ഥിരതയുള്ളതുമാണ് എന്നും അദ്ദേഹം വ്യക്തമാക്കി. ‘ഇന്ത്യ കരുത്തുറ്റ രാജ്യമാണ്. ദക്ഷിണ രാജ്യങ്ങളുടെ മുന്നോട്ടുള്ള യാത്രയില്‍ അവര്‍ക്ക് താങ്ങാകാന്‍ ഇന്ത്യക്ക് സാധിക്കും . പാശ്ചാത്യ രാജ്യങ്ങളുമായി ബന്ധം സ്ഥാപിക്കാനാകും . ഇന്ത്യക്ക് ലോകരാജ്യങ്ങള്‍ക്കിടയില്‍ ഒരു പാലമായി നില്‍ക്കാന്‍ സാധിക്കും. അങ്ങനെ ദക്ഷിണ പാശ്ചാത്യ രാജ്യങ്ങള്‍ തമ്മിലുള്ള ബന്ധം കൂടുതല്‍ ശക്തമാക്കാന്‍ സഹായിമെരുന്നും പ്രധാനമന്ത്രി തുറന്നടിച്ചു.
https://www.facebook.com/Malayalivartha



























