രാജ്യം ആവശ്യത്തോടെ കാത്തുനിന്ന മണിക്കൂറുകൾക്ക് വിരാമം; ഓരോ ഇന്ത്യക്കാരനും അഭിമാനനിമിഷം; ചന്ദ്രനിലേക്ക് കുതിച്ചുയർന്നു ഇന്ത്യയുടെ ചന്ദ്രയാൻ; വിക്ഷേപണം വിജയകരം; ഓഗസ്റ്റ് 23 നോ 24 നോ ചന്ദ്രന്റെ ദക്ഷിണധ്രുവത്തിൽ ഇന്ത്യയുടെ ലാൻഡർ ഇറങ്ങുമെന്ന് നിഗമനം

രാജ്യം ആവശ്യത്തോടെ കാത്തുനിന്ന മണിക്കൂറുകൾക്ക് വിരാമം.....ഓരോ ഇന്ത്യക്കാരനും അഭിമാനനിമിഷം.... ചന്ദ്രനിലേക്ക് കുതിച്ചുയർന്നു ഇന്ത്യയുടെ ചന്ദ്രയാൻ. ദൗത്യം ചന്ദ്രയാൻ 3 കുതിച്ചുയര്‍ന്നു. ഉച്ചയ്ക്ക് 2.35 ന് ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാൻ സ്പേസ് സെന്ററിലെ രണ്ടാം വിക്ഷേപണത്തറയിൽ നിന്ന് ഉപഗ്രഹത്തെയും വഹിച്ച് വിക്ഷേപണ വാഹനം ഉയർന്നുപൊങ്ങിയത്.
ഓഗസ്റ്റ് 23 നോ 24 നോ ചന്ദ്രന്റെ ദക്ഷിണധ്രുവത്തിൽ ഇന്ത്യയുടെ ലാൻഡർ ഇറങ്ങുമെന്നാണ് നിഗമനം . ഐഎസ്ആര്‍ഒയെ സംബന്ധിച്ച് വളരെ നിര്‍ണായകമാണ് 2023. കൊവിഡ് കാലത്തിന് ശേഷം നിരവധി വിക്ഷേപണങ്ങള്‍ക്കുള്ള തയ്യാറെടുപ്പിലാണ് ഐഎസ്ആര്‍ഒയുള്ളത്. മുമ്പുണ്ടായ വീഴ്ചകളില്‍ നിന്നും പാഠം ഉള്‍ക്കൊണ്ട് അതീവ ശ്രദ്ധയോടെ ചന്ദ്രയാന്‍ 3 ഇന്ന് കുതിച്ചിരിക്കുകയാണ് .
യുഎസും റഷ്യയും ചൈനയും മാത്രം കൈവരിച്ച നേട്ടത്തിന് ഒപ്പമെത്താന്‍ ഇന്ത്യ; വിജയമുറപ്പിക്കാന്‍ പഴുതടച്ച തയാറെടുപ്പോടെയാണ് രാജ്യം എത്തിയിരിക്കുന്നത് . ചന്ദ്രയാന്‍ 3 വിക്ഷേപണത്തിനൊപ്പം സുരക്ഷിത ലാന്‍ഡിങിനായും കാത്തിരിക്കുകയാണ് ശാസ്ത്രലോകത്തിനൊപ്പം ഭാരതത്തിലെ ജനങ്ങള്‍.ചന്ദ്രയാന്‍ 2 ദൗത്യത്തോട് വളരെയേറെ സാമ്യമുള്ളതും എന്നാല്‍ ഓര്‍ബിറ്റര്‍ ഭാഗം ഇല്ലാത്തതുമായ ദൗത്യമാണ് ചന്ദ്രയാന്‍ 3.
ചന്ദ്രോപരിതലത്തില്‍ ആദ്യമായി ഇന്ത്യയുടെ ഒരു ലാന്‍ഡര്‍ സുരക്ഷിതമായി സോഫ്റ്റ്‌ലാന്‍ഡ് ചെയ്യിപ്പിക്കുക, ലാന്‍ഡറിനുള്ളിലെ റോവറിനെ ചന്ദ്രോപരിതലത്തില്‍ ഇറക്കിവിട്ട് പര്യവേക്ഷണങ്ങള്‍ നടത്തുക എന്നതാണ് പ്രധാനമായും ചന്ദ്രയാന്‍ 3 ദൗത്യത്തിന്റെ ലക്ഷ്യം.
ചന്ദ്രനും ഭൂമിയും തമ്മിലുള്ള ശരാശരി ദൂരം 384,000 കിലോമീറ്ററാണ്. ചന്ദ്രയാന്‍ 2 ദൗത്യം ഏകദേശം ഒന്നരമാസമെടുത്താണ് കഴിഞ്ഞ തവണ ചന്ദ്രനിലെത്തിയത്. വളരെ സങ്കീര്‍ണമായ പ്രക്രിയകളിലൂടെ ചുറ്റിചുറ്റി ചെറിയ ഭ്രമണപഥങ്ങളിലേക്ക് കയറി ചന്ദ്രന്റെ അടുത്തെത്തുന്ന രീതിയാണ് ചന്ദ്രയാന്‍ 2 സ്വീകരിച്ചത്. അവസാന ഭ്രമണപഥത്തില്‍ എത്തിയ ശേഷം ലാന്‍ഡിങ് ബേണ്‍ എന്ന പ്രക്രിയയിലൂടെ ത്രസ്റ്ററുകള്‍ ജ്വലിപ്പിച്ച് ചന്ദ്രോപരിതലത്തില്‍ ലാന്‍ഡ് ചെയ്യാനും ചന്ദ്രയാന്‍ 2വിലെ വിക്രം ലാന്‍ഡര്‍ ശ്രമിച്ചു.
https://www.facebook.com/Malayalivartha



























