പേടകത്തിന്റെ നില സാധാരണ നിലയിലാണ്; ‘ചന്ദ്രയാൻ-3 ഇപ്പോൾ ഒരു ഭ്രമണപഥത്തിലാണ്; ചന്ദ്രയാൻ-3യുടെ ആദ്യ എർത്ത് ബൗണ്ട് ഫയറിംഗ് വിജയകരമായി നടന്നുവെന്ന് ഐഎസ്ആർഒ

രാജ്യത്തിന് ഏറ്റവും പ്രശംസകരമായ ഒരു ദൗത്യമായിരുന്നു ചന്ദ്രയാൻ3. പതിനാലാം തീയതി ആയിരുന്നു സതീഷ് ധവാൻ സ്പേസ് സെൻറ്ററിൽ നിന്നും ചന്ദ്രയാൻ മൂന്ന് ഉയർന്നുപൊങ്ങിയത്. ഇതാ രണ്ടാം ദിവസം അതുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾ പുറത്തുവരികയാണ് . എന്താണ് സംഭവിച്ചത് എന്നതടക്കമുള്ള വിവരങ്ങൾ ഐഎസ്ആർഒ ഇപ്പോൾ പുറത്തുവിട്ടിരിക്കുകയാണ്. സന്തോഷകരമായ വിവരം തന്നെയാണ് നമുക്ക് അറിയുവാൻ സാധിക്കുന്നത്.ചന്ദ്രയാൻ-3യുടെ ആദ്യ എർത്ത് ബൗണ്ട് ഫയറിംഗ് വിജയകരമായി നടന്നുവെന്ന് ഐഎസ്ആർഒ അറിയിച്ചു . പേടകത്തിന്റെ നില സാധാരണ നിലയിലാണ്.
‘ചന്ദ്രയാൻ-3 ഇപ്പോൾ ഒരു ഭ്രമണപഥത്തിലാണ്. അത് ഭൂമിയുടെ ഏറ്റവും അടുത്തുള്ളപ്പോൾ 173 കിലോമീറ്ററും ഭൂമിയിൽ നിന്ന് ഏറ്റവും അകലെയാണെങ്കിൽ 41,762 കിലോമീറ്ററുമാണ് എന്നും - ഐഎസ്ആർഒ വ്യക്തമാക്കിയിരിക്കുകയാണ്. ഭൂമിയുടെ ഗുരുത്വാകർഷണ വലയത്തിൽ നിന്ന് പുറത്ത് കടക്കുന്നതിന് ഭ്രമണപഥം വികസിപ്പിക്കുന്നതിനുള്ള ആദ്യ ഘട്ടമാണ് എർത്ത്ബൗണ്ട് ഫയറിംഗ്.
പ്രൊപ്പൽഷൻ മൊഡ്യൂളിൽ ഘടിപ്പിച്ചിട്ടുള്ള ത്രസ്റ്റർ ജ്വലിപ്പിച്ച് കൊണ്ടാണ് ഇത് പ്രവർത്തനക്ഷമമാക്കിയത് . ബെംഗളൂരുവിലെ സാറ്റലൈറ്റ് സെന്ററിന്റെ നേതൃത്വത്തിലാണ് ഭ്രമണപഥമാറ്റം നടത്തിയത്.അഞ്ച് തവണ ചന്ദ്രയാൻ-3യുടെ ഭ്രമണപഥം വികസിപ്പിക്കും . അത് കഴിഞ്ഞ് ഭൂമിയുടെ ഗുരുത്വാകർഷണ വലയത്തിൽ നിന്ന് പേടകം ചന്ദ്രനിലേക്കുള്ള യാത്ര തുടങ്ങും . ചാന്ദ്രദൗത്യത്തിലെ നിർണായ ഘട്ടങ്ങളിൽ ഒന്നാണിത്.
ലൂണാർ ട്രാൻസ്ഫർ ട്രാജക്ടറി എന്ന് പറയപ്പെടുന്നു ഇത്. ജൂലൈ 31-നോ അല്ലെങ്കിൽ ഓഗസ്റ്റ് ഒന്നിനോ സംഭവിക്കുമെന്നാണ് കണക്കുകൂട്ടൽ . ലാൻഡറിന്റെ സോഫ്റ്റ് ലാൻഡിംഗ് ഓഗസ്റ്റ് 23-നോ 24-നോ ആയിരിക്കും. മുൻപ് ചന്ദ്രയാൻ-3 ഭ്രമണപഥത്തിൽ എത്തുന്നതിന്റെ ദൃശ്യങ്ങൾ ഐഎസ്ആർഒ പങ്കുവെച്ചിരുന്നു. വിക്ഷേപണ വാഹനമായ എൽവിഎം3 റോക്കറ്റിൽ ഘടിപ്പിച്ച ക്യാമറയിൽ നിന്നുമുള്ള ദൃശ്യങ്ങളായിരുന്നു ഇത്.
https://www.facebook.com/Malayalivartha



























