അയൽരാജ്യം തകർന്നടിഞ്ഞു! കറാച്ചി തുറമുഖം ഇനി യുഎഇയുടെ കയ്യിൽ...

പിടിച്ചു നിൽക്കാൻ പണം കണ്ടെത്താൻ വേണ്ടി കറാച്ചി തുറമുഖം വിൽക്കാനൊരുങ്ങുകയാണ് പാകിസ്താൻ. യുഎഇയ്‌ക്കാണ് ദക്ഷിണേഷ്യയിലെ തന്നെ ഏറ്റവും വലിയ തുറമുഖം പാകിസ്താൻ വിൽക്കാൻ ഒരുങ്ങുന്നത്. ഇതു സംബന്ധിച്ച് ഇരുരാജ്യങ്ങളും തമ്മിൽ ചർച്ച നടത്തിയതായി അന്താരാഷ്‌ട്ര മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.
ഇന്ത്യയ്‌ക്ക് മുംബൈ എന്ന പോലെ പാകിസ്താന്റെ സാമ്പത്തിക ഹൃദയമാണ് കറാച്ചി. ദക്ഷിണേഷ്യയിലെ ഏറ്റവും വലിയ തുറമുഖത്തിന് സൈനികപരമായും വലിയ പ്രധാന്യമാണുള്ളത്. എന്നാൽ സാമ്പത്തികമായി പിടിച്ചുനിൽക്കാനുളള മറ്റുവഴികൾ അടഞ്ഞതോടെയാണ് കറാച്ചിയെ വിറ്റുകാശാക്കാൻ പാകിസ്താൻ ശ്രമിക്കുന്നത്.
600 കോടി ഡോളർ വായ്പ തേടിയുള്ള പാകിസ്താന്റെ അപേക്ഷ IMF തള്ളിയിരുന്നു. കഴിഞ്ഞ മേയിൽ പാകിസ്ഥാന്റെ റീറ്റെയ്ൽ പണപ്പെരുപ്പം 1957ന് ശേഷമുള്ള ഏറ്റവും ഉയരമായ 38 ശതമാനത്തിൽ എത്തിയ പശ്ചാത്തലത്തിലാണിത്. ചൈന, സൗദി, ഖത്തർ അടക്കമുള്ള രാജ്യങ്ങളിൽ നിന്നും നിലവിൽ തന്നെ പാകിസ്താൻ വൻ തിക കടമായി കൈപ്പറ്റിക്കഴിഞ്ഞു. എന്നാൽ ഇവയൊന്നും സാമ്പത്തിക പ്രതിസന്ധി മറികടക്കാൻ സഹായിക്കില്ലെന്ന് മനസിലാക്കിയതോടെയാണ് കറാച്ചി തുറമുഖം യുഎഇയ്‌ക്ക് വിൽക്കാൻ തീരുമാനിച്ചിരുക്കുന്നത്.
ധനമന്ത്രി ഇഷ്താഖ് ധാറിന്റെ അദ്ധ്യക്ഷതയിൽ ചേർന്ന ഇരു രാജ്യങ്ങളുടെയും ഉദ്യോഗസ്ഥർ പങ്കെടുത്ത ചർച്ചയിൽ വിൽപ്പനയുമായി സംബന്ധിച്ച് ധാരണയായി. തുറമുഖ കൈമാറ്റം സുഖമമാക്കാൻ യോഗത്തിൽ പ്രത്യേക സംഘം രൂപീകരിച്ചു. ഈ സമിതിയാകും യുഎഇയും കറാച്ചി പോർട്ട് ട്രസ്റ്റും തമ്മിലുള്ള തുറമുഖ കൈമാറ്റം നിരീക്ഷിക്കുക. കൈമാറ്റം പ്രക്രിയ അവസാനിക്കുന്നതോടെ തുറമുഖത്തിന്റെ പ്രധാന നിയന്ത്രണണ അവകാശം പാകിസ്താനെക്കാളും യുഎഇയ്‌ക്കാകുമെന്നും വിദേശ മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.
പാകിസ്ഥാനി സർക്കാരിന്റെ ദൈനംദിന പ്രവർത്തനങ്ങൾ പോലും ഇപ്പോൾ വിദേശ വായ്പകളെ ആശ്രയിച്ചാണ്. ചൈന, സൗദി എന്നിവരിൽ നിന്ന് ഇതിനകം തന്നെ വൻതുക വായ്പ വാങ്ങിക്കഴിഞ്ഞു. ഇവരുമായുള്ള കരാറുകൾ പ്രകാരം വരും മാസങ്ങളിലായി പാകിസ്ഥാൻ 700 കോടി ഡോളർ തിരിച്ചടയ്ക്കുകയും വേണം. ഇതിൽ 200 കോടി ഡോളറും ചൈനയ്ക്കുള്ളതാണ്.
ഈ സാഹചര്യത്തിലാണ് യു.എ.ഇയെ വായ്പയ്ക്കായി സമീപിച്ചത്. എന്നാൽ, വായ്പ നൽകാനില്ലെന്നും പകരം ആസ്തികളുണ്ടെങ്കിൽ വാങ്ങാമെന്നും യു.എ.ഇ മറുപടി നൽകുകയായിരുന്നു. ഇതിന്റെ ഭാഗമായാണ് തുറമുഖ ടെർമിനൽ കൈമാറ്റം. എത്ര തുകയുടേതാണ് ഇടപാടെന്ന് വ്യക്തമല്ല.
ഏതാനും വർഷമായി കനത്ത സാമ്പത്തിക ഞെരുക്കത്തിലാണ് പാകിസ്ഥാൻ. വിദേശ നാണയശേഖരം വെറും 319 കോടി ഡോളറാണ്. രണ്ടാഴ്ചത്തെ ഇറക്കുമതിക്ക് മാത്രമേ ഇത് പ്രയോജനപ്പെടൂ. ഇന്ത്യയുടെ വിദേശ നാണയശേഖരം 60,000 കോടി ഡോളറിനടുത്താണെന്ന് ഓർക്കണം. ദക്ഷിണേഷ്യയിൽ അഫ്ഗാനിസ്ഥാൻ കഴിഞ്ഞാൽ ഏറ്റവും ദുർബലമായ ജി.ഡി.പിയും (മൊത്ത ആഭ്യന്തര ഉത്പാദനം) പാകിസ്ഥാന്റേതാണ്.
12,500 കോടി ഡോളറിനുമേൽ (ഏകദേശം 10.25 ലക്ഷം കോടി രൂപ) കടക്കെണിയിലാണ് പാകിസ്ഥാൻ. ഇതിൽ 10,000 കോടി ഡോളറും ഉറ്റ ചങ്ങാതിയായ ചൈനയിൽ നിന്നുള്ളതാണ്; സൗദി അറേബ്യയിൽ നിന്നും വൻതോതിൽ വായ്പ എടുത്തിട്ടുണ്ട്. പാകിസ്ഥാന്റെ സ്വപ്‌നപദ്ധതിയായിരുന്നു ചൈന മുൻകൈയെടുത്ത് നടപ്പാക്കുന്ന ചൈന-പാകിസ്ഥാൻ സാമ്പത്തിക ഇടനാഴി അഥവാ സി.പി.ഇ.സി.
എന്നാൽ, പാകിസ്ഥാനിലെ രാഷ്ട്രീയ, സാമൂഹിക പ്രശ്‌നങ്ങളെ തുടർന്ന് സി.പി.ഇ.സിയുടെ നിർമ്മാണ പ്രവർത്തനങ്ങൾ ചൈന നിറുത്തി. ചൈനീസ് സൈന്യത്തിന്റെ സുരക്ഷയോടെ പദ്ധതി മുന്നോട്ട് കൊണ്ടുപോകാമെന്ന നിർദേശം ചൈന മുന്നോട്ടുവച്ചിട്ടുണ്ടെങ്കിലും പാകിസ്ഥാൻ പ്രതികരിച്ചിട്ടില്ല. ചൈനീസ് സൈന്യം പാക് മണ്ണിലെത്തിയാൽ, പാക് സൈന്യത്തിന്റെ കരുത്തും സ്വാധീനവും കുറയുമെന്ന ആശങ്കയാണ് ഇതിന് പിന്നിൽ.
https://www.facebook.com/Malayalivartha



























