അയോദ്ധ്യ രാമക്ഷേത്രത്തിന് സുരക്ഷയൊരുക്കാൻ ഇസ്രായേൽ ആന്റി-ഡ്രോൺ സംവിധാനം.... മൂന്ന് മുതൽ അഞ്ച് കിലോമീറ്റർ വരെ വട്ടമിട്ട് പറന്ന് പ്രതിരോധം തീർക്കാൻ ഡ്രോണിന് സാധിക്കും.... ശത്രു ഡ്രോണുകളെ തിരിച്ചറിഞ്ഞ് പ്രവർത്തന രഹിതമാക്കാനും സാധിക്കും...

ഇന്ത്യയും ഇസ്രയേലും തമ്മിലുള്ള ആത്മ ബന്ധം എത്രത്തോളം എന്നുള്ളത് അറിയാവുന്ന കാര്യമാണ് . അത് പലപ്പോഴും ചർച്ചയാകാറുണ്ട്. ഇപ്പോഴിതാ അയോദ്ധ്യ രാമക്ഷേത്രത്തിന് സുരക്ഷയൊരുക്കാൻ ഇസ്രായേൽ ആന്റി-ഡ്രോൺ സംവിധാനം. മൂന്ന് മുതൽ അഞ്ച് കിലോമീറ്റർ വരെ വട്ടമിട്ട് പറന്ന് പ്രതിരോധം തീർക്കാൻ ഡ്രോണിന് സാധിക്കും. ശത്രു ഡ്രോണുകളെ തിരിച്ചറിഞ്ഞ് പ്രവർത്തന രഹിതമാക്കാനും ഇവയ്‌ക്ക് സാധിക്കുമെന്ന് വൃത്തങ്ങൾ അറിയിച്ചു.ആദ്യമായാണ് ഉത്തർ പ്രദേശ് പോലീസ് ഇത്തരമൊരു സംവിധാനം സ്വന്തമാക്കുന്നത്. വ്യത്യസ്ത സാഹചര്യങ്ങളിൽ ഉചിതമായ തീരുമാനങ്ങളെടുക്കാനും ഭീഷണികളെ ഇല്ലായ്മ ചെയ്യാനും ഡ്രോണുകൾ പോലീസിനെ പ്രാപ്തമാക്കും. ശത്രു ഡ്രോണുകളെ ലേസർ സംവിധാനം ഉപയോഗിച്ചാകും പ്രതിരോധിക്കുക. ശത്രു ഡ്രോണുകളെ ഹാക്ക് ചെയ്യാനും സ്വയം നശിപ്പിക്കാനും ഇസ്രയേൽ നിർമ്മിത ഡ്രോണുകൾക്ക് കഴിയും.
ഇത്തരത്തിൽ പ്രവർത്തിക്കുന്ന പത്തിലധികം ഡ്രോണുകളാകും ഉത്തർ പ്രദേശ് പോലീസിന് സ്വന്തമാവുക.ലക്നൗ, വാരണാസി, മഥുര തുടങ്ങി സംസ്ഥാനത്തുടനീളം, തിരക്കുള്ള ഇടങ്ങളിലും ഇവ സ്ഥാപിക്കുമെന്നാണ് വിവരം. ഡ്രോണുകൾ വിശദമായ പരീക്ഷണങ്ങൾക്ക് ശേഷം ഷോർട്ട് ലിസ്റ്റ് ചെയ്തിട്ടുണ്ടെന്നും ഉടൻ ഉപകരണം കൈമാറുമെന്നും ഔദ്യോഗിക വൃത്തങ്ങൾ അറിയിച്ചു. ആധുനിക ഉപകരണങ്ങൾ പോലീസിനെ ശക്തിപ്പെടുത്തുന്നതിനൊപ്പം പുതിയ കാലത്തെ ഭീഷണികളെ ചെറുക്കാനും സഹായിക്കും.ഇതെല്ലം ഈ രണ്ടു രാജ്യങ്ങൾ തമ്മിലുള്ള സൗഹൃദത്തെ വിളിച്ചു ഓതുന്നതാണ്.ഇതിന് മുൻപ് പ്രാണപ്രതിഷ്ഠാ ചടങ്ങിന് ആശംസകൾ അറിയിച്ച് ഇന്ത്യയിലെ ഇസ്രായേൽ അംബാസിഡർ രംഗത്ത് വന്നതും ശ്രദ്ധേയമായിരുന്നു. ഭാരതത്തിലെ ജനങ്ങൾക്ക് ഇന്ന് കാത്തിരിപ്പിന്റെയും ആഘോഷത്തിന്റെയും നിമിഷമാണ്. ലോകമെമ്പാടുമുള്ള ഭക്തർക്ക് ഇതൊരു ചരിത്ര നിമിഷമാണ്.
അയോദ്ധ്യയിലെ ശ്രീരാമ ക്ഷേത്രം സന്ദർശിക്കാൻ കഴിയുന്നതിൽ ഞാൻ സന്തോഷവാനാണ്. -അംബാസഡർ നൂർ ഗിലോൺ ട്വീറ്റ് ചെയ്തു.രാമക്ഷേത്രം യാഥാർത്ഥ്യമാക്കിയതിന് പ്രധാനമന്ത്രി നരേന്ദ്രമോദിയ്‌ക്ക് ആശംസകളുമായി ന്യൂസിലൻഡ് മന്ത്രിമാരും രംഗത്തെത്തിയിരുന്നു. ജയ് ശ്രീറാം വിളികളോടെയായിരുന്നു ആശംസകൾ. 500 വർഷത്തെ കാത്തിരിപ്പിനൊടുവിലാണ് അയോദ്ധ്യയിൽ ക്ഷേത്രമുയരുന്നത്. ക്ഷേത്രം യാഥാർത്ഥ്യമാക്കിയതിൽ പ്രധാനമന്ത്രി നരേന്ദ്രമോദിക്കും എല്ലാ ഭാരതീയർക്കും അഭിനന്ദനങ്ങളെന്നാണ് ന്യൂസിലൻഡ് നിയമമന്ത്രി ഡേവിഡ് സെയ്മർ പറഞ്ഞത്.മോദിയുടെ നേതൃത്വത്തിന്റെയും ഇച്ഛയുടേയും പ്രതിഫലനമാണ് രാമക്ഷേത്രമെന്ന് ഗോത്രജന വകുപ്പ് മന്ത്രി മെലീസ ലീയും അഭിപ്രായപ്പെട്ടു. ലോകമെമ്പാടുമുള്ള ഭാരതീയർക്ക് ആശംസകൾ നേരുന്നതായും അവർ പറഞ്ഞു.ആ ട്വീറ്റും വളരെ വേഗത്തിൽ ആയിരുന്നു വൈറലായത്.
അയോധ്യയിൽ പുതുതായി ഉദ്ഘാടനം ചെയ്‌ത രാമക്ഷേത്രം തുറന്നതുമുതൽ ഏകദേശം 19 ലക്ഷം ഭക്തർ ഇവിടേക്ക് എത്തിയതായി റിപ്പോർട്ടുകൾ.പ്രാണ പ്രതിഷ്‌ഠാ ചടങ്ങിന് ശേഷം ജനുവരി 23ന് പൊതുജനങ്ങൾക്കായി ക്ഷേത്രം തുറന്ന് കൊടുത്തതിന് പിന്നാലെ ഇതുവരെ 18.75 ലക്ഷം തീർത്ഥാടകർ ശ്രീരാമന്റെ വിഗ്രഹം കാണാൻ അയോധ്യയിലേക്ക് എത്തിയെന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്.ക്ഷേത്ര തുറന്നുകൊടുത്ത ആദ്യ ദിവസം മാത്രം 5 ലക്ഷം സന്ദർശകരാണ് ഇവിടെ എത്തിയത്, പിന്നീട് ദിനംപ്രതി ശരാശരി 2 ലക്ഷത്തിലധികം സന്ദർശകരുടെ എണ്ണം സ്ഥിരമായി തുടരുകയാണ്. ജനത്തിരക്ക് നിയന്ത്രിക്കാനും ഭക്തർക്ക് സുഗമമായ അനുഭവം ഉറപ്പാക്കാനും പ്രാദേശിക അധികാരികളും ക്ഷേത്ര ട്രസ്‌റ്റും പ്രവർത്തിക്കുന്നുണ്ട്. വലിയ ജനക്കൂട്ടത്തിനിടയിൽ ക്യൂകൾ സുഗമമാക്കുന്നതിനും സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കുന്നതിനുമുള്ള നടപടികളും സ്വീകരിച്ചിട്ടുണ്ട്.392 തൂണുകളും 44 വാതിലുകളും ഉൾക്കൊള്ളുന്ന പരമ്പരാഗത നാഗര ശൈലിയിലുള്ള വാസ്‌തുവിദ്യയാൽ പണിത ക്ഷേത്ര സമുച്ചയം തലയെടുപ്പോടെ ഉയർന്നുനിൽക്കുന്നു.
ക്ഷേത്രത്തിന് ഉൾവശം എല്ലാം ഹിന്ദു ദേവതകളുടെ സങ്കീർണ്ണമായ കൊത്തുപണികളാൽ അലങ്കരിച്ചിരിക്കുന്നു. ശ്രീകോവിലിൽ രാം ലല്ലയുടെ വിഗ്രഹമുണ്ട്.അഞ്ച് വയസ്സുള്ള ശ്രീരാമന്റെ വിഗ്രഹമാണ് ഇവിടെ ശ്രീകോവിലിൽ സ്ഥാപിച്ചിരിക്കുന്നത്. രാമക്ഷേത്രത്തിന് 380 അടി നീളവും 250 അടി വീതിയും 161 അടി ഉയരവും ഉണ്ടെന്നാണ് കണക്കാക്കിയിരിക്കുന്നത്.
https://www.facebook.com/Malayalivartha
























