ഊട്ടിയിൽ കുറഞ്ഞ താപനില പൂജ്യം ഡിഗ്രി സെൽഷ്യസ് രേഖപ്പെടുത്തി.... ഈ ശൈത്യകാലത്തെ ഏറ്റവും കുറഞ്ഞ താപനിലയാണ് കഴിഞ്ഞദിവസം രേഖപ്പെടുത്തിയത്...

മസിനഗുഡി വഴി ഊട്ടി... കുറച്ച് നാളായി സോഷ്യൽ മീഡിയയിൽ ട്രെന്റല്ലേ ഇത്. ചിലർക്കെങ്കിലും കേട്ട് മടുത്തുകാണും. പ്രകൃതി ഭംഗികൊണ്ടും തണുത്ത കാലാവസ്ഥ കൊണ്ടും ഊട്ടി വിനോദസഞ്ചാരികളുടെ പ്രിയ കേന്ദ്രമാണ്. ഊട്ടിയിലേക്കുള്ള സഞ്ചാരം അതിലും മനോഹരമാകും യാത്ര മസിനഗുഡി വഴിയായാൽ...തമിഴ്നാട്ടിലെ ഒരു വിദൂര ഗ്രാമമാണ് മസിനഗുഡി, അടുത്തുള്ള സ്ഥലങ്ങളായ ഊട്ടി, കോയമ്പത്തൂർ, മുതുമല വന്യജീവി സങ്കേതം തുടങ്ങിയ സ്ഥലങ്ങളിൽ നിന്ന് റോഡ് വഴി എത്തിച്ചേരാം. ഊട്ടിയിൽ നിന്ന് 30 കിലോമീറ്റർ മാത്രം അകലെ നീലഗിരിയിലാണ് മസിനഗുഡിയെന്നത് തന്നെയാണ് ആ സ്ഥലത്തെ ഇത്തര സുന്ദരമാക്കിയത്.ഇപ്പോഴിതാ ആ പ്രദേശങ്ങൾ എല്ലാം തണുത്തു വിറക്കുന്നു എന്നുള്ള റിപ്പോർട്ടുകളാണ് പുറത്തു വരുന്നത്. ഊട്ടിയിൽ കുറഞ്ഞ താപനില പൂജ്യം ഡിഗ്രി സെൽഷ്യസ് രേഖപ്പെടുത്തി. ഈ ശൈത്യകാലത്തെ ഏറ്റവും കുറഞ്ഞ താപനിലയാണ് കഴിഞ്ഞദിവസം രേഖപ്പെടുത്തിയത്.
ഊട്ടി സസ്യോദ്യാനം, കുതിരപ്പന്തയ മൈതാനം, തലകുന്ത, കാന്തൽ എന്നിവിടങ്ങളിൽ കനത്ത മഞ്ഞുവീഴ്ചയുണ്ടായി.രാവിലെ ഉദയത്തിനുശേഷം മഞ്ഞുരുകി ബാഷ്പീകരിച്ചു പോകുന്നത് വേറിട്ട കാഴ്ചയാണ്. ഇത് ആസ്വദിക്കാൻ സഞ്ചാരികൾ രാവിലെ നേരത്തേ എത്തുന്നുണ്ട്. മഞ്ഞുവീഴ്ച കാരണം ഊട്ടി സസ്യോദ്യാത്തിലെ പുല്ല് കരിഞ്ഞുപോകാതിരിക്കാൻ പുലർകാലത്തുതന്നെ നനച്ചുവരികയാണ്.തേയിലച്ചെടികളും കരിഞ്ഞു പോകുന്നുണ്ട്. രാവിലെ 9നു ശേഷമാണു തണുപ്പിന്റെ കാഠിന്യത്തിൽ അൽപം കുറവു വരുന്നത്. മഞ്ഞിൽ ചെടികളും പുല്ലും കരിഞ്ഞു പോകുന്നതു കാരണം മലയോര കർഷകരും ക്ഷീരകർഷകരും ഒരുപോലെ പ്രയാസത്തിലായി. ഇതിനിടയിൽ ഊട്ടിയിലും സമീപപ്രദേശങ്ങളിലും ഇന്നലെ കനത്ത മഞ്ഞു വീണപ്പോൾ ഷൂട്ടിങ് സ്ഥലമെന്നറിയപ്പെടുന്ന ടെൻത് മൈലിലെ താഴ്‌വാരങ്ങൾ മൂടൽമഞ്ഞിൽ മുങ്ങിക്കിടന്നതു സന്ദർശകരുടെ കണ്ണുകൾക്കു വിരുന്നായി.
കുതിരപ്പന്തയ മൈതാനം, റെയിൽവേ സ്റ്റേഷൻ, കാന്തൽ, എച്ച്പിഎഫ്, തലൈക്കുന്ത തുടങ്ങിയ സ്ഥലങ്ങളിലെ താഴ്ന്ന പ്രദേശങ്ങളിൽ പൂജ്യമാണ് ഇന്നലത്തെ താപനില. എമറാൾഡ്, അവലാഞ്ചി തുടങ്ങിയ സ്ഥലങ്ങളിൽ താപനില പൂജ്യത്തിനു താഴെയാണ്. ഊട്ടി സസ്യോദ്യാനത്തിൽ ഇന്നലെ രാവിലെ താപനില 0.8 ഡിഗ്രി സെൽഷ്യസ് രേഖപ്പെടുത്തി.മലനിരകളെ പിടികൂടിയ കാലംതെറ്റിയ തണുപ്പില്‍ പ്രദേശവാസികളും പരിസ്ഥിതി പ്രവര്‍ത്തകരും ആശങ്കയിലാണ്. ആഗോളതാപനവും എല്‍നിനോ പ്രഭാവവുമാണ് ഈ മാറ്റത്തിന് കാരണമെന്ന് നീലഗിരി എന്‍വയോണ്‍മെന്റ് സോഷ്യല്‍ ട്രസ്റ്റിലെ (നെസ്റ്റ്) വി ശിവദാസ് പറയുന്നു.രാത്രിയിലും രാവിലെയും മഞ്ഞ് പൊഴിഞ്ഞുകിടക്കുന്ന മൈതാനങ്ങളുടെയും റോഡുകളുടെയും കാഴ്ച കാണാന്‍ സഞ്ചാരികള്‍ ഏറെ എത്തുന്നുണ്ട്. മിനി കശ്മീര്‍ എന്നാണ് സഞ്ചിരികള്‍ ഇപ്പോള്‍ ഊട്ടിയെ വെളിക്കുന്നത്.മലയോര ജില്ലയായ നീലഗിരിയില്‍ എല്ലാ വര്‍ഷവും നവംബര്‍ മുതല്‍ ഫെബ്രുവരി വരെ ശൈത്യം അനുഭവപ്പെടാറുണ്ട്.
എന്നാല്‍, ഈ വര്‍ഷം മഴയും കൊടുങ്കാറ്റിനെയുംതുടര്‍ന്ന് വൈകി ജനുവരി പകുതി പിന്നിട്ടപ്പോഴാണ് ശൈത്യം ആരംഭിച്ചത്. ഊട്ടി നഗരത്തിലും പരിസര പ്രദേശങ്ങളായ കാന്താള്‍, പിങ്കര്‍ പോസ്റ്റ്, തലൈകുന്ത എന്നിവിടങ്ങളിലും മഞ്ഞുമൂടിയ നിലയിലാണ്. കുറച്ച് ദിവസങ്ങള്‍ക്ക് മുമ്പ് ഇവിടങ്ങളില്‍ താപനില പൂജ്യം ഡിഗ്രി സെല്‍ഷ്യസ് വരെ എത്തിയിരുന്നു.ഊട്ടി റേസ്‌കോഴ്സ്, താളിക്കുണ്ട, കന്തല്‍, പിങ്കര്‍പോസ്റ്റ് തുടങ്ങിയ പ്രദേശങ്ങളില്‍ വീടുകള്‍ക്ക് മുകളിലും വാഹനങ്ങളും മഞ്ഞ് മൂടിക്കിടക്കുന്നത് സഞ്ചാരികള്‍ക്ക് കൗതുക കാഴ്ച ആയിരുന്നു. എന്നാല്‍ വാഹനങ്ങളുടെ യന്ത്ര ഭാഗങ്ങളെപ്പോലും മഞ്ഞ് മൂടിയത് വാഹനം സ്റ്റാര്‍ട്ട് ചെയ്യുന്നതിനും ബുദ്ധിമുട്ടാകുന്നതായി പ്രദേശവാസികള്‍ പറയുന്നു. അടുത്ത ആഴ്ചകളില്‍ പകലും രാത്രിയും താപനിലയില്‍ കാര്യമായ വ്യതിയാനം ഉണ്ടാകുമെന്നാണ് പ്രാദേശിക കാലാവസ്ഥാ വകുപ്പ് ഉദ്യോഗസ്ഥര്‍ പറയുന്നത്. 25 ഡിഗ്രി സെല്‍ഷ്യസാണ് കണക്കാക്കുന്ന കൂടിയ താപനില.
https://www.facebook.com/Malayalivartha























