പ്രണയാഭ്യർത്ഥന നടത്തി, ഒപ്പം താമസിക്കാൻ അഭ്യർത്ഥിച്ച യുവാവിനോട് എതിർപ്പ് കാണിച്ചതിന് യുവതിയെ മാരകമായി കുത്തി പരിക്കേൽപ്പിച്ച് കൊലപ്പെടുത്തി; പിന്നാലെ കണ്ണുകൾ ചൂഴ്ന്നെടുത്ത് റെയിൽവേ പാളത്തിൽ ഉപേക്ഷിച്ച് കടന്ന് കളഞ്ഞു...

പെണ്‍ സുഹൃത്തിനെ യുവാവ് അതിക്രൂരമായി കുത്തിക്കൊലപ്പെടുത്തി. ഒന്നര വര്‍ഷത്തോളം താനും യുവതിയും അടുത്ത സുഹൃത്തുക്കളായിരുന്നുവെന്നും കഴിഞ്ഞ കുറച്ച് മാസങ്ങളായി അവഗണിക്കുകയായിരുന്നുവെന്നും ഇതാണ് കൊലപാതകത്തിന് കാരണമെന്നും പ്രതിയായ ബിഹാര്‍ സ്വദേശി പാണ്ഡവ് കുമാര്‍ പോലീസിനോട് പറഞ്ഞു. ന്യൂഡല്‍ഹിയിലെ ഷാകുര്‍ ബസ്തിയില്‍ കഴിഞ്ഞ വ്യാഴാഴ്ചയാണ് സംഭവം. യുവതിക്ക് മറ്റ് ചിലരോടുള്ള ബന്ധമാണ് തന്നെ ഒഴിവാക്കാന്‍ കാരണമെന്ന് മനസിലായതോടെ വകവരുത്താന്‍ തീരുമാനിക്കുകയായിരുന്നുവെന്നും പാണ്ഡവ് പറയുന്നു.
നേരില്‍ കണ്ട് സംസാരിക്കണമെന്ന് പറഞ്ഞ് യുവാവ് പെണ്‍കുട്ടിയെ ബുദ്ധവിഹാറിലേക്ക് വിളിച്ചു വരുത്തിയെന്നും തുടര്‍ന്ന് ഒന്നിച്ച് ജീവിക്കാമെന്നും അറിയിച്ചു. ഒരുമിച്ച് കഴിയാനായി താന്‍ വീട് വാടകയ്ക്ക് എടുത്തിട്ടുണ്ടെന്നും അറിയിച്ചു. യുവതി എതിര്‍പ്പറിയിക്കുകയും നിരസിക്കുകയും ചെയ്തതോടെ കയ്യില്‍ കരുതിയിരുന്ന കത്തിയെടുത്ത് പാണ്ഡവ് കുത്തുകയായിരുന്നു. അന്‍പതോളം തവണ മാരകമായി കുത്തിപ്പരുക്കേല്‍പ്പിച്ചു.
കുത്തേല്‍ക്കാത്ത ഒരു ഭാഗം പോലും ശരീരത്തിലുണ്ടായിരുന്നല്ലെന്ന് പൊലീസ് പറയുന്നു. മാരകമായി കുത്തിപ്പരുക്കേല്‍പ്പിച്ച ശേഷം പെണ്‍കുട്ടിയുടെ കണ്ണുകളും ചൂഴ്ന്നെടുത്തു. തുടര്‍ന്ന് ഷാകുര്‍ ബസ്തിയിലെ റെയില്‍വേ പാളത്തിന് സമീപം ഉപേക്ഷിച്ച് കടന്നുകളയുകയായിരുന്നുവെന്ന് പൊലീസ് കണ്ടെത്തി.
പാളത്തില്‍ ഉപേക്ഷിക്കപ്പെട്ട നിലയില്‍ മൃതദേഹം കിടക്കുന്നത് കണ്ട നാട്ടുകാര്‍ പൊലീസില്‍ വിവരമറിയിക്കുകയായിരുന്നു. പ്രദേശത്തെ സിസിടിവി ദൃശ്യങ്ങള്‍ പൊലീസ് ശേഖരിച്ചു. 100 മണിക്കൂറോളം നീണ്ട പരിശോധനയിലാണ് പ്രതിയെ തിരിച്ചറിയാന്‍ കഴിഞ്ഞത്. വാടക വീട്ടില്‍ നിന്നും സാധനങ്ങളുമായി രക്ഷപെടാനൊരുങ്ങവേ പാണ്ഡവിനെ പൊലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു.
https://www.facebook.com/Malayalivartha























