കർണാടകയിൽ മഴ കുറവ്... പച്ചക്കറി കൃഷി അവതാളത്തിൽ

കർണാടകയിൽ മഴ കുറവ് തുടരുന്നതിനാൽ പച്ചക്കറി അവതാളത്തിലാവുകയാണ്. മൂന്ന് പ്രധാന ഖാരിഫ് വിളകളായ ഉള്ളി, മുളക്, തക്കാളി എന്നിവയുടെ നടീൽ യഥാക്രമം 29.5, 19.5, 36.5 എന്നിങ്ങിനെ ശതമാനം മാത്രമാണ് ഇതിനകം നടന്നത്. ഈ മാസം പകുതിയോടെ 60 ശതമാനം പൂർത്തിയാവുമെന്ന് പ്രതീക്ഷിച്ചിരുന്നു. ഈ പച്ചക്കറികൾക്കുള്ള വിതക്കൽ സമയം ജൂൺ മുതൽ ആഗസ്റ്റ് വരെയാണ്. 3.1 ലക്ഷം ഹെക്ടറാണ് ഈ മൂന്ന് സംയുക്ത കൃഷികളുടെ ഭൂവിസ്തൃതി.
തക്കാളി കൃഷി പ്രധാനമായും ജലസേചനത്തെ ആശ്രയിച്ചാണ് നടക്കുന്നത്. മുളക്, ഉള്ളി കൃഷിയുടെ പകുതിയോളം പ്രദേശങ്ങളും മഴയെ ആശ്രയിച്ചാണ്. പ്രത്യേകിച്ച് വടക്കൻ കർണാടകയിൽ. മഴ കുറവായതിനാൽ ജലക്ഷാമം പ്രതീക്ഷിച്ച് നിരവധി കർഷകർ ഇത്തവണ കൃഷിയിടം കുറച്ചിട്ടുണ്ട്.
മഴയുടെ കുറവ് അനുഭവപ്പെടുന്ന സമയങ്ങളിൽ ജലസേചനം നടത്തിയാലും നല്ല വിളവ് നേടാൻ കഴിയില്ലെന്ന്വ കർഷകർ പറയുന്നു, എട്ട് ദിവസം മുമ്പ് വിളവെടുത്ത തന്റെ തക്കാളി വിളവ് സാധാരണയുടെ പകുതിയിൽ താഴെ മാത്രമാണ് ലഭിച്ചത്. സാധാരണ ഏക്കറിന് 30 ടണ്ണിൽ കൂടുതൽ വിളവെടുക്കുന്നുണ്ടെങ്കിലും ഈ വർഷം കർഷകർക്ക് 15 ടൺ മാത്രമേ ലഭിച്ചുള്ളൂ.
"
https://www.facebook.com/Malayalivartha


























