ഉത്തരേന്ത്യയിലും വടക്കുകിഴക്കൻ സംസ്ഥാനങ്ങളിലും കനത്ത മഴ... 17 മരണം, ജമ്മുകാശ്മീരിൽ റെഡ് അലർട്ട്

ഉത്തരേന്ത്യയിലും വടക്കുകിഴക്കൻ സംസ്ഥാനങ്ങളിലും തുടരുന്ന കനത്ത മഴയിൽ 17 മരണം. ജമ്മു കശ്മീർ, നാഗാലാൻഡ് എന്നിവിടങ്ങളിലാണ് മഴക്കെടുതി ഏറ്റവും രൂക്ഷമായി ബാധിച്ചത്.
നാഗാലാൻഡിലും ഉത്തരാഖണ്ഡിലും മഴക്കെടുതിയിൽ മരണങ്ങൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. നിർത്താതെ പെയ്യുന്ന മഴയെ തുടർന്ന് കനത്ത നാശനഷ്ടങ്ങളാണ് ജമ്മു കശ്മീരിലുണ്ടായിരിക്കുന്നത്.
പൂഞ്ച്, രജൗരി അതിർത്തി ജില്ലകളിലാണ് ഏറ്റവും കൂടുതൽ നാശനഷ്ടം സംഭവിച്ചിരിക്കുന്നത്. നിരവധി വീടുകൾ തകരുകയും വാഹനങ്ങൾ ഒഴുക്കിൽപ്പെട്ടുപോകുകയും ചെയ്തു. താഴ്ന്ന പ്രദേശങ്ങൾ വെള്ളത്തിനടിയിലായതോടെ നൂറുകണക്കിന് ആളുകളെ സുരക്ഷിത കേന്ദ്രങ്ങളിലേക്ക് മാറ്റിപ്പാർപ്പിക്കുകയും ചെയ്തു.
അതേസമയം ജമ്മുകാശ്മീരിൽ ഇന്ന് റെഡ് അലർട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്. ഉരുൾപൊട്ടൽ സാധ്യതയുള്ളതിനാൽ മലയോര മേഖലകളിൽ താമസിക്കുന്നവരോട് സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറാനും ജാഗ്രത പുലർത്താനും അധികൃതർ മുന്നറിയിപ്പ് നൽകി.
"
https://www.facebook.com/Malayalivartha


























