Widgets Magazine
15
Jun / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

ജലവിഭവ വിനിയോഗവുമായി ബന്ധപ്പെട്ടു സംസ്ഥാനങ്ങള്‍ക്ക് റാങ്ക് നിശ്ചയിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ തീരുമാനം

20 MARCH 2017 08:44 AM IST
മലയാളി വാര്‍ത്ത

ജലവിഭവ വിനിയോഗവുമായി ബന്ധപ്പെട്ടു സംസ്ഥാനങ്ങള്‍ക്കു റാങ്ക് നിശ്ചയിക്കാന്‍ കേന്ദ്ര സര്‍ക്കാരിന്റെ തീരുമാനം. ജലം കൈകാര്യംചെയ്യല്‍ സൂചിക (ഡബ്ല്യു.എം.ഐ.) തയാറാക്കിയാണു റാങ്ക് നിശ്ചയിക്കുക. നിതി ആയോഗിനാണ് പദ്ധതി നിര്‍വഹണത്തിന്റെ ചുമതല. ജലം ഏതെല്ലാം വിധത്തില്‍ ഫലപ്രദമായി വിനിയോഗിച്ചെന്നു പരിശോധിക്കും. ഇതുമായി ബന്ധപ്പെട്ടാകും റാങ്ക് നിശ്ചയിക്കുക. ജലദൗര്‍ലഭ്യം പരിഹരിക്കുന്നതിന്റെ ഭാഗമായി രാജ്യത്തെ നദികളെ തമ്മില്‍ ബന്ധിപ്പിക്കുന്നതിനുള്ള നടപടികള്‍ക്കും കേന്ദ്ര സര്‍ക്കാര്‍ തുടക്കം കുറിച്ചു. മഴക്കുറവും വരള്‍ച്ചയും വര്‍ധിച്ചുവരുന്ന സാഹചര്യത്തിലാണ് നിതി ആയോഗിന്റെ തീരുമാനം.
ജലവിനിയോഗവുമായി ബന്ധപ്പെട്ട് സംസ്ഥാനങ്ങളുടെ ഓരോ നടപടിയും സൂക്ഷ്മമായി നിരീക്ഷിക്കും. തീരുമാനം അറിയിച്ചു സംസ്ഥാന ചീഫ്‌സെക്രട്ടറിമാര്‍ക്ക് നിതി ആയോഗ് ചീഫ് എക്‌സിക്യൂട്ടിവ് ഓഫിസര്‍ കത്തെഴുതിയിട്ടുണ്ട്. ഇക്കാര്യം വിശദീകരിക്കാന്‍ ഒരുമാസത്തിനുള്ളില്‍ നിതി ആയോഗ് ശില്‍പ്പശാലകളും സംഘടിപ്പിക്കും.
ജലവിതരണത്തിലെ കാര്യപ്രാപ്തി, ഗ്രാമീണ നഗരവ്യത്യാസമില്ലാതെ കുടിവെള്ള ലഭ്യത, ജലസേചനം, ഭൗമജല വിതരണം, നീര്‍ത്തട വികസന പദ്ധതികള്‍, ജലവിഭവമേഖലയിലെ മറ്റുനടപടികള്‍ എന്നിങ്ങനെയുള്ള 28 സൂചികകള്‍ പരിശോധിച്ചും വിശകലനം ചെയ്തും സംസ്ഥാനങ്ങളുടെ പട്ടിക ക്രമീകരിക്കും. 2016- 17 വര്‍ഷത്തിനിടെ ഈ 28 മേഖലയിലും മികച്ച നിലവാരം പുലര്‍ത്തിയ സംസ്ഥാനത്തിനാവും ഒന്നാംറാങ്ക് നല്‍കുക. ഇതിനകം അഞ്ചുമേഖലയിലെ പ്രകടനങ്ങള്‍ക്കു നിതി ആയോഗ് സംസ്ഥാനങ്ങള്‍ക്ക് റാങ്ക് നിശ്ചയിക്കുന്നുണ്ട്. ആരോഗ്യം, കാര്‍ഷിക പരിഷ്‌കരണം, ഊര്‍ജ ശേഷി, വിദ്യാഭ്യാസം, കറന്‍സി രഹിത ഇടപാട് എന്നിവയ്ക്കാണിത്.
കേന്ദ്ര സര്‍ക്കാറിന്റെ നോട്ട് നിരോധനവുമായി ബന്ധപ്പെട്ടാണ് കഴിഞ്ഞമാസം കറന്‍സി രഹിത ഇടപാടുകള്‍ക്കും റാങ്ക് ഏര്‍പ്പെടുത്തിയത്. രൂക്ഷമായ വരള്‍ച്ചയെ നേരിടാന്‍ ജലസേചന സൗകര്യങ്ങള്‍ വര്‍ധിപ്പിക്കുന്നതുമായി ബന്ധപ്പെട്ടു നബാര്‍ഡിനു കീഴില്‍ വിവിധ പദ്ധതികള്‍ നടപ്പാക്കാന്‍ 20,000 കോടി രൂപ കേന്ദ്ര സര്‍ക്കാര്‍ നീക്കിവച്ചിട്ടുണ്ട്. ഈ സര്‍ക്കാരിന്റെ കാലാവധി തീരുന്നതിനു മുമ്പായി 76 ലക്ഷം ഹെക്ടര്‍ ഭൂമി ജലസേചനപദ്ധതിക്കു കീഴില്‍ കൊണ്ടുവരാനാണ് ആലോചിക്കുന്നതെന്ന് കേന്ദ്ര മന്ത്രി രാജ്‌നാഥ് സിംഗ് വ്യക്തമാക്കി. ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങള്‍ മാത്രമല്ല കേരളം ഉള്‍പ്പെടെയുള്ള മേഖലകളും വരള്‍ച്ചയിലേക്ക് നീങ്ങുന്നത് കേന്ദ്ര സര്‍ക്കാര്‍ ആശങ്കയോടെയാണ് നോക്കി കാണുന്നത്.
ആഭ്യന്തര ഉല്‍പാദനത്തേയും സാമ്പത്തിക വളര്‍ച്ചയേയും വരള്‍ച്ച ബാധിക്കുമെന്നത് ആശങ്ക വര്‍ധിപ്പിക്കുന്നു. വിവിധ കാരണങ്ങളാല്‍ പ്രതിസന്ധിയിലായ കാര്‍ഷിക മേഖല കൂടുതല്‍ തകര്‍ച്ചയിലേക്ക് നീങ്ങുന്നതിനും കാലാവസ്ഥാ വ്യതിയാനം മൂലമുള്ള വരള്‍ച്ച കാരണമായേക്കും

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ലഹരിമരുന്ന് നല്‍കി 24 വയസ്സുകാരിയെ കൂട്ടബലാത്സംഗത്തിന് ഇരയാക്കി  (4 hours ago)

മലപ്പുറത്ത് രണ്ട് ബിജെപി പ്രവര്‍ത്തകര്‍ക്ക് വെട്ടേറ്റു  (4 hours ago)

നീറ്റ് പുനഃപരീക്ഷ പുനഃപരീക്ഷയുടെ അഡ്മിറ്റ് കാര്‍ഡുകള്‍ പ്രസിദ്ധീകരിച്ചു  (4 hours ago)

ബെയ്‌റൂട്ടില്‍ ഇസ്രയേല്‍ ആക്രമണം : യു.എസിനെതിരെ രൂക്ഷവിമര്‍ശനവുമായി ഇറാന്‍  (5 hours ago)

പ്രവാസി യുവാവിനെ സുഹൃത്തിന്റെ വീട്ടില്‍ മരിച്ചനിലയില്‍ കണ്ടെത്തി  (7 hours ago)

തെലങ്കാനയില്‍ വിദ്യാര്‍ത്ഥികള്‍ക്കായി നല്‍കിയ വാക്ക് പാലിച്ച് വിജയ്‌യും രശ്മികയും  (7 hours ago)

ജീവിതത്തില്‍ ഒരിക്കലും മറയ്ക്കാന്‍ കഴിയാത്ത അനുഭവം തുറന്ന് പറഞ്ഞ് മധുബാല  (8 hours ago)

ബഞ്ചി ജംപിനിടെ 130 അടി താഴ്ചയിലേക്ക് വീണ് 21കാരിക്ക് ദാരുണാന്ത്യം  (8 hours ago)

അഞ്ചുവര്‍ഷത്തെ നിയമപോരാട്ടം: വിവാഹമോചന രേഖകള്‍ കീറിയെറിഞ്ഞ് ഭര്‍ത്താവിനെ കെട്ടിപ്പിടിച്ച് കരഞ്ഞ് ഭാര്യ  (9 hours ago)

സ്വര്‍ണക്കൊള്ളക്കേസില്‍ എസ്‌ഐടി സംഘം ശബരിമലയില്‍  (9 hours ago)

വൈസ് ചാന്‍സര്‍മാര്‍ ആര്‍എസ്എസ് പരിപാടിയില്‍ പങ്കെടുത്ത് ഏത് ചട്ടപ്രകാരമാണ് തെറ്റാകുന്നത്: മുഖ്യമന്ത്രിക്കെതിരെ വിമര്‍ശനവുമായി വി മുരളീധരന്‍ എംഎല്‍എ  (9 hours ago)

മോഹന്‍ഭഗവതിന്റെ പരിപാടിയില്‍ സര്‍വ്വകലാശാലാ വിസിമാര്‍ പങ്കെടുത്ത സംഭവം; ഗുരുതരമായ പ്രത്യാഘാതങ്ങളുണ്ടാക്കുമെന്ന് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല  (10 hours ago)

ആര്‍എസ്എസിനൊപ്പം രാജ്യത്ത് പ്രവർത്തനം തുടങ്ങിയ കമ്മ്യൂണിസ്റ്റ് പാർട്ടി ഇന്ന് ഏത് നിലയിലാണെന്നത് ഓർക്കുന്നത് നല്ലത്; ആര്‍എസ്എസ് നിരോധിത സംഘടനയല്ലെന്ന് വി.മുരളീധരന്‍ എംഎല്‍എ  (10 hours ago)

ശബരിമല ക്ഷേത്രത്തിലെ ദ്വാരപാലക ശില്പം സ്വർണ്ണമല്ല, ചെമ്പാണെന്ന വാദം ആദ്യമായി പൊതുസമൂഹത്തിന് മുന്നിൽ അവതരിപ്പിച്ച വ്യക്തിയെ തന്നെ ശബരിമല ഉൾപ്പെടുന്ന ദേവസ്വങ്ങളുടെ ഔദ്യോഗിക അഭിഭാഷകനായി നിയമിക്കാൻ സർക്കാ  (10 hours ago)

രാഹുൽഗാന്ധിക്കെതിരായ സിപിഎം അധിക്ഷേപം; പ്രതിപക്ഷമായി ചുരുങ്ങിയിരിക്കുന്ന സിപിഎമ്മിൻ്റെ രാഷ്ട്രീയ അപകർഷതാബോധമാണ് ഇതിലൂടെ വെളിവാകുന്നതെന്ന് എഐസിസി ജനറൽ സെക്രട്ടറി കെസി വേണുഗോപാൽ എംപി  (10 hours ago)

Malayali Vartha Recommends