ദേരാ സച്ചാ സൗദ ഈ വർഷം മെഡിക്കൽ കോളജ് വിദ്യാർഥികൾക്ക് പഠിക്കാനായി നൽകിയത് 14 'അനാഥ' മൃതദേഹങ്ങൾ -

ആള്‍ദൈവം നൽകിയത് 14 മൃതദേഹങ്ങള്‍- വിവാദ ആള്‍ദൈവം ഗുര്‍മീത് റാം റഹീം സിംഗിന്റെ ദേരാ സച്ചാ സൗദയില്‍ നിന്നും ഈ വർഷം മെഡിക്കൽ കോളജ് വിദ്യാർഥികൾക്ക് പഠിക്കാനായി നൽകിയതാണ് ഈ മൃതദേഹങ്ങൾ. ആവശ്യമായ മരണ സർട്ടിഫിക്കറ്റ് ഉൾപ്പെടെയുള്ള രേഖകളോ സർക്കാരിന്റെ അനുവാദമോ ഒന്നും ഇല്ലാതെയാണ് ഈ കൈമാറ്റം നടന്നിരിക്കുന്നത്. കേന്ദ്ര ആരോഗ്യ മന്ത്രാലയം യു.പി സര്‍ക്കാരിന് അയച്ച കത്തിലാണ് ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്.
സ്വകാര്യ മെഡിക്കൽ കോളജായ ജിസിആർജിക്ക് അംഗീകാരം നൽകിയതിനെതിരെ പരാതി ഉയർന്നതിനെ തുടർന്ന് സംഭവം അന്വേഷിക്കാൻ അലഹാബാദ് ഹൈക്കോടതി രൂപീകരിച്ച കമ്മിറ്റിയാണ് മൃതദേഹങ്ങൾ ലഭിച്ചതിലെ ദുരൂഹത ആദ്യം റിപ്പോർട്ടു ചെയ്തത്.
ദേരാ സച്ചാ സൗദയില്‍ നിന്നും അവിടുത്തെ അനുയായികള്‍ ഇതുപോലെ മറ്റുള്ള സ്ഥാപനങ്ങൾക്കും മൃതദേഹങ്ങള്‍ നല്‍കുന്നുണ്ടെന്ന് അറിഞ്ഞതിനാലാണ് അവരുടെ സേവനം ഉപയോഗിക്കാന്‍ തീരുമാനിച്ചതെന്ന് ജി.സി.ആര്‍.ജി ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സ്സിന്റെ പബ്ലിക് റിലേഷന്‍ ഓഫീസര്‍ വ്യക്തമാക്കി.
സംഘടനയുടെ മുഖപത്രമായ ‘സാച്ച് കഹൂന്‍’ ദേരാ സച്ചാ സൗദാ അനുയായികളുടെ മൃതദേങ്ങള്‍ ആശ്രമത്തിനുള്ളില്‍ സംസ്‌കരിച്ചിട്ടുണ്ടെന്ന് പറഞ്ഞിരുന്നു. ആശ്രമത്തില്‍ പരിശോധന ഉറപ്പായപ്പോഴായിരുന്നു ഇത്. മരണമടയുന്ന അനുയായികളുടെ മൃതദേഹങ്ങൾ പുഴയിലും മറ്റും ഒഴുക്കുന്നത് മലിനീകരണത്തിനു കാരണമാകുമെന്നതിനാൽ ആണ് ആശ്രമത്തിനുള്ളില്‍ സംസ്‌കരിക്കുന്നതെന്നാണ് ‘സാച്ച് കഹൂന്‍ പറയുന്ന ന്യായം.
ആശ്രമത്തിനുള്ളില്‍ ഗുര്‍മീതിന്റെ നടപടികളെ എതിര്‍ക്കുന്നവരെ കൊലപ്പെടുത്തുകയും മൃതദേഹങ്ങള്‍ ആശ്രമത്തിനുള്ളില്‍ത്തന്നെ അടക്കം ചെയ്യുകയും ചെയ്യുന്നതായി വിവിധ കോണുകളില്‍നിന്ന് ആരോപണം ഉയര്‍ന്നിരുന്നു
https://www.facebook.com/Malayalivartha



























