വടക്കന്‍ ഡല്‍ഹിയില്‍ സ്‌കൂള്‍ ക്ലാസ് മുറിയില്‍ അഞ്ചു വയസുകാരി ബലാത്സംഗത്തിനിരയായി. സംഭവത്തില്‍ സ്‌കൂളിലെ പ്യൂണായ വികാസ് എന്നയാളെ അറസ്റ്റ് ചെയ്തു

വടക്കന്‍ ഡല്‍ഹിയില്‍ സ്‌കൂള്‍ ക്ലാസ് മുറിയില്‍ അഞ്ചു വയസുകാരി ബലാത്സംഗത്തിനിരയായി. സംഭവത്തില്‍ സ്‌കൂളിലെ പ്യൂണായ വികാസ് എന്നയാളെ അറസ്റ്റ് ചെയ്തു
ഗുഡ്ഗാവിലെ സ്കൂളിൽ കഴിഞ്ഞ ദിവസം ഏഴ് വയസുകാരൻ അതിക്രൂരമായി കൊല്ലപ്പെട്ടതിന് പിന്നാലെയാണ് ഈ സംഭവം. ഉച്ചഭക്ഷണ സമയത്ത് ഒഴിഞ്ഞ ക്ളാസ് മുറിയിലേക്ക് കൊണ്ടുപോയാണ് ഇയാൾ കുട്ടിയെ പീഡിപ്പിച്ചത്. സംഭവം പുറത്തുപറയരുതെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തു. വീട്ടിലെത്തിയ പെൺകുട്ടി സ്വകാര്യ ഭാഗങ്ങളിൽ രക്തവും അസഹനീയമായ വേദനയും അനുഭവപ്പെട്ടതിനെ തുടർന്ന് വിവരം രക്ഷിതാക്കളെ അറിയിക്കുകയായിരുന്നു. തുടർന്ന് ആശുപത്രിയിലെത്തി നടത്തിയ പരിശോധനയിലും കൗൺസിലിംഗിലുമാണ് പീഡന വിവരം പുറത്തറിയുന്നത്.
സംഭവത്തിൽ അറസ്റ്റിലായ വികാസ് കഴിഞ്ഞ മൂന്ന് വർഷമായി സ്കൂളിൽ ജോലി ചെയ്ത് വരികയാണ്. ഈ സ്കൂളിലെ സുരക്ഷാ ജീവനക്കാരനായും ഇയാൾ ജോലി ചെയ്തിട്ടുണ്ട്. കഴിഞ്ഞ ദിവസമാണ് ഗുഡ്ഗാവിലെ റിയാൻ ഇന്റർനാഷണൽ സ്കൂളിൽ ഏഴ് വയസുകാരനെ ഡ്രൈവർ പീഡന ശ്രമത്തിനിടെ കഴുത്തറുത്ത് കൊന്നത്
രണ്ടു മാസങ്ങൾക്കു മുൻപ് മുപ്പത്തഞ്ചുകാരിയെ തട്ടിക്കൊണ്ടുപോയി ഓടുന്ന കാറില്‍ കൂട്ടബലാത്സംഗത്തിനിരയാക്കി വലിച്ചറിഞ്ഞതും ഓട്ടോറിക്ഷയില്‍നിന്ന് കുഞ്ഞിനെ വലിച്ചെറിഞ്ഞ് അമ്മയെ കൂട്ടബലാത്സംഗം ചെയ്തതും ഗുഡ്ഗാവില്‍ ആയിരുന്നു.
https://www.facebook.com/Malayalivartha



























